ഇതിനുശേഷം രോഹിത് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 32 പന്തിൽ അർധസെഞ്ചുറി കുറിച്ച രോഹിത് ശേഷിച്ച 22 പന്തിൽ 44 റണ്‍സ് നേടി. 52 പന്ത് നീണ്ട ഇന്നിംഗ്സിൽ അഞ്ചു സിക്സറും പത്തു ബൗണ്ടറികളും രോഹിത് പായിച്ചു. ഹാർദിക് പാണ്ഡ്യ( അഞ്ചു പന്തിൽ 17) പുറത്താകാതെനിന്നു. മുംബൈക്കായി ഉമേഷ് യാദവ്, കോറി ആൻഡേഴ്സണ് എന്നിവർ രണ്ടും ക്രിസ് വോക്സ് ഒന്നും വിക്കറ്റ് നേടി.
ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കോഹ്ലിപ്പട 200 റണ്‍സിൽ അധികം വഴങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ആർസിബിക്കെതിരേ 217 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. 92 റണ്‍സ് നേടിയ മലയാളി താരം സഞ്ജു സാംസണിന്റെ മികവിലായിരുന്നു രാജസഥാന്റെ പ്രകടനം. മത്സരത്തിൽ രാജസ്ഥാൻ വിജയിച്ചു.