ഡിഎംകെ ഉൾപ്പെടെ വിവിധ പ്രതിപക്ഷപാർട്ടികളും കർഷക-തമിഴ് സംഘടനകളും ഐപിഎൽ മത്സരങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട സാഹചര്യത്തിലാണ് കനത്ത സുരക്ഷ.
ദ്രാവിഡർ വിടുതലൈ കഴകം, തമിഴക വാഴ്വുരിമൈ കക്ഷി, വിടുതലൈ തമിഴ് പുലികൾ കക്ഷി, തമിഴർ വിടുതലൈ കക്ഷി, എസ്ഡിപിഐ തുടങ്ങിയ കക്ഷികളും ചെന്നൈയിലെ മത്സരങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.