മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് കെ.എൽ.രാഹുൽ തട്ടുപൊളിപ്പൻ തുടക്കമാണ് നൽകിയത്. സഹഓപ്പണർ മായങ്ക് അഗർവാളിനെ കാഴ്ചക്കാരനാക്കി തകർത്തടിച്ച രാഹുൽ മൂന്നാം ഓവറിൽ പഞ്ചാബിനെ 50 കടത്തി.
14-ാം പന്തിൽ അർധസെഞ്ചുറി തികച്ചതിനു പിന്നാലെ രാഹുൽ പുറത്തായി. ആറു ബൗണ്ടറികളും നാലു സിക്സറുകളും രാഹുൽ നേടി.
മായങ്ക് അഗർവാൾ(7), യുവരാജ്സിംഗ് (22 പന്തിൽ 12) എന്നിവർക്കു കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ ഇവർക്കുശേഷമെത്തിയ കരുണ്‍ നായകൻ മികച്ച സ്ട്രോക്കുകളുമായി കളംനിറഞ്ഞതോടെ മത്സരം ഡൽഹിയുടെ കൈയിൽനിന്നു വഴുതി.
32 പന്തിൽനിന്ന് അർധസെഞ്ചുറി തികച്ചയുടൻ കരുണും പുറത്തായി. തുടർന്നെത്തിയ ഡേവിഡ് മില്ലറും (23 പന്തിൽ 24), മാർകസ് സ്റ്റോയിനിസും(15 പന്തിൽ 22) ചേർന്ന് കൂടുതൽ നഷ്ടംകൂടാതെ പഞ്ചാബിനെ വിജയതീതത്തെത്തിക്കുകയായിരുന്നു.