ബാറ്റിംഗ് ആരംഭിച്ച് തുടക്കത്തിൽതന്നെ മുംബൈക്ക് ഓപ്പണർ എവിൻ ലെവിസി(0)നെ നഷ്ടപ്പെട്ടു. ദീപക് ചഹറിനായിരുന്നു വിക്കറ്റ്. നായകൻ രോഹിത് ശർമ(18 പന്തിൽ 15) പിന്നാലെ മടങ്ങി. ഇതിനുശേഷം ഒത്തുചേർന്ന ഇഷാൻ കിഷൻ-സൂര്യകുമാർ കൂട്ടുകെട്ട് മുംബൈയെ ഭേദപ്പെട്ട നിലയിലേക്കു നയിച്ചു.
സ്കോർ 98ൽ സൂര്യകുമാറും 113ൽ ഇഷാനും പുറത്തായി. സൂര്യകുമാർ 29 പന്തിൽനിന്നു 43 റണ്‍സ് നേടിയപ്പോൾ അത്രയുംതന്നെ പന്തിൽനിന്ന് 40 റണ്‍സായിരുന്നു ഇഷാൻ കിഷന്റെ സന്പാദ്യം. ഇതിനുശേഷം എത്തിയ ഹാർദിക് പാണ്ഡ്യ-കൃണാൽ പാണ്ഡ്യ കൂട്ടുകെട്ട് കൂടുതൽ നഷ്ടംകൂടാതെ മുംബൈയെ 150 കടത്തി. കൃണാൽ പാണ്ഡ്യ 22 പന്തിൽനിന്ന് 41 റണ്‍സ് നേടി.
ഹാർദികിനാകട്ടെ 20 പന്തിൽനിന്ന് 22 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ചെന്നൈ സൂപ്പർ കിംഗ്സിനായി ഷെയ്ൻ വാട്സണ് രണ്ടും ഇമ്രാൻ താഹിർ, ദീപക് ചഹർ എന്നിവർ ഓരോ വിക്കറ്റും നേടി.