തിരുവിതാംകൂറിലെ വിവിധ നി യമ നിർമാണ സഭകളിൽ അംഗമായി. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി 1924 സെപ്റ്റംബർ 23നു സത്യപ്രതിജ്ഞ ചെയ്തു. ഇതേക്കുറിച്ച് ദീപിക റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു: “ഡർബാർ ഫിസിഷ്യന്റെ സ്ഥാനത്തിൽ മിസ്സ് മേരി പുന്നൻ (മിസ്സിസ്സ് കെ.കെ. ലൂക്കോസ് ) ഹാജരാവുകയും പതിവുള്ള വിശ്വാസപ്രതിജ്ഞ ചെയ്യുകയുമുണ്ടായി. മിസ്സിസ്സ് ലൂക്കോസ് സത്യവാചകം പറയാനായി പ്ലാറ്റ് ഫോറത്തിനു സമീപത്തേക്കു വന്നപ്പോൾ സദസ്യർ ആസകലം ഹസ്താഡനത്താൽ അവരുടെ തൃപ്തിയെ പ്രത്യക്ഷപ്പെടുത്തുകയുണ്ടായി. ഇത് നിയമസഭയിലെ അഭൂതപൂർവ്വമായ ഒരു പ്രത്യേക സംഭവമായിരുന്നു.”
സ്ത്രീശക്തീകരണം, വിദ്യാഭ്യാസം, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി 1915ൽ തിരുവിതാംകൂർ വിമൻസ് അസോസിയേഷൻ സ്ഥാപിച്ചു. അരനൂറ്റാണ്ട് കാലം വൈഡബ്ല്യുസിഎയുടെ സാരഥിയായി നേത്യത്വം നല്കി.
വൈദ്യശാസ്ത്രം, ആതുരസേവനം എന്നീ മേഖലകളിലെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായി 1975ൽ രാഷ്ട്രം പത്മശ്രീ നല്കി ആദരിച്ചു.
തിരുവിതാംകൂർ ഹൈക്കോടതി ജഡ്ജിയായിരുന്ന കുന്നുകുഴിയിൽ കെ.കെ. ലൂക്കോസിനെ വിവാഹം കഴിച്ചു. മകൻ: കെ.പി. ലൂക്കോസ് (ബൾഗേറിയയിൽ അംബാസഡറായിരുന്നു), മകൾ: ഡോ. ഗ്രേസി ലൂക്ക്.
ഭർത്താവിന്റെയും രണ്ടു മക്കളുടെയും മരണവും വാർധക്യസഹജമായ രോഗങ്ങളും ഏകാന്തതയും മൂലം ഡോ. മേരിയുടെ അവസാനകാലം ദുരിതപൂർണമായിരുന്നു. 1976 ഒക്ടോബർ രണ്ടിന് അന്തരിച്ചു. തിരുവനന്തപുരം പാളയം ക്രൈസ്റ്റ് സിഎസ്ഐ പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്നു. “ഈ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാളി വനിതകളിൽ അഗ്രിമസ്ഥാനം അലങ്കരിച്ചിരുന്ന വനിത” എന്നാണു ദീപിക ഡോ. മേരി പുന്നൻ ലൂക്കോസിനെക്കുറിച്ച് എഴുതിയിട്ടുള്ളത്.
നിയമസഭാ പ്രവർത്തനം
തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ(1922-25, 1925-28, 1928-31)
ശ്രീ മൂലം പ്രജാസഭ (1933-44)
ശ്രീ ചിത്തിര സ്റ്റേറ്റ് കൗൺസിൽ (1937-44)
പ്രധാന നേട്ടങ്ങൾതിരുവിതാംകൂറിലെ ആദ്യത്തെ വനിതാ ബിരുദധാരിണി (1909) തിരുവിതാംകൂറിലെ ആദ്യ
വനിതാ ഡോക്ടർ (1916)
ഇന്ത്യയിലെ ആദ്യത്തെ വനിതാ നിയമസഭാ സമാജിക (1922)
തിരുവിതാംകൂർ വിമൻസ് അസോസിയേഷൻ സ്ഥാപക (1915)
പത്മശ്രീ പുരസ്കാരം (1975)