ഡൽഹി സർവകലാശാലയിലെ പ്രഫസർമാരായ വിജയ് സിംഗ്, ത്രിപ്ത വാഹി എന്നിവരുടെ മകളായി 1981 ജൂണ്‍ എട്ടിനായിരുന്നു അതിഷിയുടെ ജനനം. മാതാപിതാക്കളുടെ പ്രത്യയശാസ്ത്ര വേരുകളുടെ പ്രതിഫലനമായാണ് മാർക്സ്, ലെനിൻ എന്നീ പേരുകളുടെ മിശ്രിതമായ ’മർലേന’ എന്ന മധ്യനാമം അതിഷിക്ക് നൽകിയത്. ഡൽഹിയിൽ ജനിച്ചുവളർന്ന പഞ്ചാബി രജപുത്ര കുടുംബാംഗമായ അതിഷിയും ഭർത്താവ് പ്രവീണ്‍ സിംഗും 2007 മുതൽ സജീവ സാമൂഹ്യപ്രവർത്തകരാണ്.
ഡൽഹി ഐഐടിയിലും അഹമ്മദാബാദ് ഐഐഎമ്മിലുംനിന്നു ബിരുദം നേടിയ ശേഷം അമേരിക്കയിലടക്കം എട്ടു വർഷത്തിലേറെ കോർപറേറ്റ് മേഖലയിലും മാനേജ്മെന്റ് കണ്‍സൾട്ടിംഗിലും ജോലി ചെയ്തയാളാണ് പ്രവീണ്‍.
പിന്നീടാണു ഭാര്യ അതിഷിയോടൊപ്പം പ്രവീണും മുഴുസമയ സാമൂഹ്യ പ്രവർത്തനത്തിലേക്കു മാറിയത്. സാന്പത്തിക വ്യവസ്ഥകൾ, സാന്പത്തിക ചരിത്രം, മുഖ്യധാരാ സാന്പത്തികശാസ്ത്രം, അതിന്റെ പോരായ്മകൾ, വികസന സാന്പത്തികശാസ്ത്രം എന്നിവയെക്കുറിച്ചുള്ള വിഷയങ്ങളിൽ ഗവേഷകനും അധ്യാപകനുമാണ് പ്രവീണ്‍.
പഠനത്തിലെന്നും മിടുമിടുക്കി ഡൽഹി പൂസ റോഡിലെ സ്പ്രിംഗ്ഡെയ്ൽസ് സകൂളിൽനിന്നു ഹെസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അതിഷി പ്രശസ്തമായ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നു 2001ൽ ചരിത്രത്തിൽ ബിരുദം നേടി.
ബാച്ചിലെ ഒന്നാം റാങ്കോടെയായിരുന്നു ഇത്. തുടർന്ന് ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്കു പോയി. വിഖ്യാതമായ ഓക്സ്ഫഡ് സർവകലാശായിൽനിന്ന് 2003ൽ വിദ്യാഭ്യാസത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. അഭിമാനകരമായ റോഡ്സ്, രാധാകൃഷ്ണൻ - ചെവനിംഗ് സ്കോളർഷിപ്പുകളും അതിഷി സ്വന്തമാക്കി.
2005ൽ ഓക്സ്ഫര്ഡിലെ മഗ്ഡലൻ കോളജിൽ റോഡ്സ് സ്കോളറായി വിദ്യാഭ്യാസ ഗവേഷണത്തിലും മികവുനേടി. ഓക്സ്ഫഡിൽനിന്നു തിരിച്ചെത്തിയ അതിഷി ആന്ധ്രാപ്രദേശിലെ റിഷി വാലി സ്കൂളിൽ ചരിത്രവും ഇംഗ്ലീഷും പഠിപ്പിച്ചു.
അധ്യാപികയായി തുടങ്ങിയെങ്കിലും രാഷ്ട്രീയവും സാമൂഹ്യസേവനവുമായിരുന്നു അതിഷിക്കു പ്രിയം. ആം ആദ്മി പാർട്ടിയുടെ രൂപീകരണ കാലമായ 2013 ജനുവരിയിൽ പാർട്ടിയിൽ ചേർന്നാണു രാഷ്ട്രീയജീവിതം ആരംഭിച്ചത്. എഎപിയുടെ നയരൂപീകരണത്തിലും ഭരണഘടന തയാറാക്കുന്നതിലും അവർ നിർണായക പങ്കു വഹിച്ചു. ഡൽഹിയിലെ എഎപി ഭരണത്തിൽ പുതുമയാർന്ന ഭരണ പരിഷ്കാരങ്ങൾക്കും പ്രേരണ ചെലുത്തി.
മധ്യപ്രദേശിലെ ഗ്രാമത്തിൽ ഏഴു വർഷമാണ് അതിഷി സാധാരണക്കാർക്കായി ജീവിതം ഉഴിഞ്ഞുവച്ചത്. ജൈവകൃഷിയിലും പുരോഗമന വിദ്യാഭ്യാസത്തിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചു. മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിൽ 2015ൽ നടന്ന ജല സത്യഗ്രഹ വേളയിൽ അതിഷിയിലെ ആക്്ടിവിസ്റ്റ് ശ്രദ്ധ നേടി.
പ്രതിഷേധ സമരങ്ങളിലും തുടർന്നുള്ള നിയമ പോരാട്ടങ്ങളിലും അവർ എഎപി നേതാവ് അലോക് അഗർവാളിനെ പിന്തുണച്ചു. അതിഷിയുടെ സംഘടനാ പാടവവും കഠിനാധ്വാനവും കേജരിവാളിനെയും ആകർഷിച്ചു.
തോൽവിയിൽ തളരാതെ വിജയം2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, കിഴക്കൻ ഡൽഹിയിലെ എഎപിയുടെ ചുമതലക്കാരിയായി അതിഷിയെ കേജരിവാൾ നിയമിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നിപ്പോരാട്ടത്തിൽ വൻതോൽവിയാണു നേരിട്ടത്.
മോദി തരംഗത്തിൽ ഡൽഹി ബിജെപി തൂത്തുവാരി. ക്രിക്കറ്റ് താരം കൂടിയായ ഗൗതം ഗംഭീറാണ് 4.77 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ അതിഷിയെ പരാജയപ്പെടുത്തിയത്. തോൽവിയിൽ മനസു മടുക്കാതെ മുന്നേറിയ അതിഷിക്കു വിജയം അകലെയായില്ല. പിറ്റേ വർഷം എംഎൽഎയായി ജയിച്ചു.
2020ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയമാണ് അതിഷിക്കു നിർണായകമായത്. ദക്ഷിണ ഡൽഹിയിലെ കൽക്കാജി മണ്ഡലത്തില്‍ അതിഷി വൻവിജയം നേടി.
ബിജെപിയുടെ ധരംബീർ സിംഗിനെ 11,422 വോട്ടുകളുടെ വ്യത്യാസത്തിലാണ് അതിഷി തോൽപ്പിച്ചത്. തുടർന്ന് എഎപിയുടെ ഗോവ യൂണിറ്റിന്റെ ചുമതലക്കാരിയായി.
ഇതോടെ പാർട്ടിക്കുള്ളിൽ പ്രാധാന്യം വർധിച്ചു. 2022-23 കാലയളവിൽ ഡൽഹിയിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർപേഴ്സണായും പ്രവർത്തിച്ചു.
ഇതിനു പുറമേ സ്ത്രീ-ശിശു ക്ഷേമം, ന്യൂനപക്ഷ ക്ഷേമം, വിദ്യാഭ്യാസം എന്നീ നിയമസഭാ സമിതികളിലും അംഗമായിരുന്നു.
മുന്‍പേ മുഖ്യ, ഇനി മുഖ്യമന്ത്രിഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുടെയും ആരോഗ്യമന്ത്രി ആയിരുന്ന സത്യേന്ദർ ജെയിന്റെയും രാജിയെത്തുടർന്നാണ് സിസോദിയയുടെ ഉപദേശകായിരുന്ന അതിഷിക്കു ഭാഗ്യം തെളിഞ്ഞത്. തുടർന്നാണ് 2023 മാർച്ചിൽ കേജരിവാൾ മന്ത്രിസഭയിലെ ഒഴിഞ്ഞുകിടന്ന നിർണായക വകുപ്പുകളുടെയെല്ലാം ചുമതലയുള്ള കാബിനറ്റ് മന്ത്രിയായത്.
കേജരിവാളിന്റെ സിസോദിയയുടെയും അസാന്നിധ്യത്തിൽ അതിഷിയായിരുന്നു ഫലത്തിൽ മന്ത്രിമാരിലെ മുഖ്യ. ഭരണത്തിൽ തിളങ്ങാൻ അധികകാലം വേണ്ടിവന്നില്ല. അതിഷിയുടെ പുതിയ പദവി ഡൽഹിക്കും രാജ്യത്തിനും പ്രതീക്ഷയും പ്രത്യാശയുമാകും. ഖ്യമന്ത്രി