കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് അനുവദിക്കേണ്ട ധനസഹായങ്ങൾ, മഴക്കെടുതിയുടെ തിരക്കിനിടയിൽ മുടങ്ങിപ്പോകാതിരിക്കാനും ശ്രദ്ധിക്കാനാവശ്യമായ ക്രമീകരണങ്ങൾക്കും മന്ത്രിസഭനിർദേശിച്ചു.
തകർന്ന വീടുകളുടെയും റോഡുകളുടെയും പാലങ്ങളുടെയും കണക്കെടുപ്പ് പൂർത്തീകരിച്ച് എത്രയും വേഗം ധനസഹായം നൽകാൻ നിർദേശിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കിടപ്പാടവും കൃഷിയും മറ്റു സ്വത്തുക്കളും നഷ്ടപ്പെട്ടവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതുവരെ മരിച്ചത് 42 പേർസംസ്ഥാനത്ത് കഴിഞ്ഞ 12 മുതൽ 20 വരെ മഴക്കെടുതിയിൽ നഷ്ടമായത് 42 ജീവനുകൾ. ഉരുൾപൊട്ടലിൽ മാത്രം 19 പേർ മരിച്ചു. കോട്ടയത്ത് 12 പേരും ഇടുക്കിയിൽ ഏഴും. ആറു പേരെ കാണാതായി. സംസ്ഥാനത്ത് 304 ദുരിതാശ്വാസ ക്യാംപുകളിലായി 3851 കുടുംബങ്ങൾ താമസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.