ഡാമിന്റെ പരിസരപ്രദേശങ്ങളിലും പെരിയാറിനു സമീപവും ജാഗ്രതാ നിർദേശം നൽകുകയും അപകടഭീഷണിയുള്ള കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിക്കുകയും ചെയ്തു. അപകടസാധ്യത മുൻനിർത്തി ചെറുതോണി പാലത്തിൽ ദുരന്തനിവാരണസേന, റവന്യു, ഫയർഫോഴ്സ്, പോലീസ് സംഘങ്ങൾ നിലയുറപ്പിച്ചിരുന്നു.