പുഴയുടെ ഇരുതീരങ്ങളിലേയ്ക്കും നിമിഷ നേരം കൊണ്ട് വെള്ളം കരകവിഞ്ഞു. വീടുകളും പലതും വെള്ളത്തിനിടയിലായി. ചില വീടുകൾ മലവെള്ളത്തിൽ കുത്തിയൊലിച്ചു. വീടിനുള്ളിൽ ഉണ്ടായിരുന്നു ആളുകൾ കൈയിൽ കിട്ടിയ സാധനങ്ങളുമായി പ്രാണരക്ഷാർഥം ഉയർന്ന സ്ഥലങ്ങളിലേയ്ക്ക് ഓടിമാറി. കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിലേക്ക് വൻമരങ്ങൾ വരെ കടപുഴകിയെത്തി.
മലയോരമേഖലകളിൽ ഒന്നിച്ച് ഉരുൾപൊട്ടിയതാണ് കൂട്ടിക്കലിൽ വെള്ളം പൊങ്ങാൻ കാരണമായത്. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരപകടമെന്ന് കൊക്കയാർ നിവാസികൾ പറയുന്നു.