ഷാജിയുടെ മൂത്ത മക്കളായ ജെറിനും ജെസ്റ്റിനും സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. ഷാജിയുടെ ഭാര്യ ആനി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി സ്ഥലത്തായിരുന്നു.
വിശ്രമമില്ലാതെ നാട്ടുകാർകൊക്കയാർ : പൂവഞ്ചിയിൽ ശനിയാഴ്ച വൈകുന്നേരം ഉണ്ടായ ഉരുൾപൊട്ടലിൽ ആളുകളെ കാണാതായ വിവിരം പുറത്തു വന്ന സമയം മുതൽ വിശ്രമമില്ലാതെയുള്ള രക്ഷാപ്രവർത്തനമാണ് നാട്ടുകാർ നടത്തുന്നത്. ഒലിച്ചുപോയ വീടുകളിൽ നിന്നു രക്ഷപ്പെട്ടവരെ അടുത്തുള്ള വീടുകളിലും പിന്നിട് ക്യാന്പുകളിലേക്കും മാറ്റി.
തുടർന്നാണ് അഗ്നിരക്ഷാ സേനയും പോലീസും റവന്യു വകുപ്പും സ്ഥലത്തെത്തിയത്. ഇവർക്കൊപ്പം കാണാതായവരെ കണ്ടെ ത്താനും നാട്ടുകാർ ഒരു മനസോടെ പ്രയത്നിച്ചു. സമീപ പ്രദേശത്തുനിന്നും യുവാക്കൾ ഉൾപ്പെടെയുള്ള സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.
ഞായറാഴ്ച രാവിലെ മുതൽ ദുരന്തനിവാരണ സേനയും വിവിധ സ്ഥലങ്ങളിൽ നിന്നു സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി.