നേരത്തേയും വൈകിയുമുള്ള ആർത്തവാരംഭം
Wednesday, February 1, 2023 5:11 PM IST
ഡോ. ലക്ഷ്മി അമ്മാൾ
സ്ത്രീകള്‍ക്ക് മാസാമാസം കൃത്യമായും വരുന്ന ആര്‍ത്തവം അഥവാ മാസമുറ അവളുടെ പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആര്‍ത്തവമുറയില്‍ വരുന്ന വ്യതിയാനങ്ങള്‍ സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളുടെയോ അതിന്‍റെ പ്രവര്‍ത്തനങ്ങളുടെയോ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്.

തീര്‍ച്ചയായും അതുകൊണ്ടുതന്നെ ഇതില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് സ്ത്രീകള്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടതുണ്ട്. ഓരോ പ്രായത്തിലും മാസമുറയില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് പല അര്‍ഥങ്ങളാണ് ഉള്ളത്.

കൗമാരത്തിൽ...

നമുക്ക് കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ കാര്യം പരിശോധിക്കാം. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കുന്നത് സാധാരണ ഗതിയില്‍ 10 വയസിനും 15 വയസിനും ഇടയ്ക്കാണ്. ഈ ആര്‍ത്തവ ആരംഭം പ്രത്യുത്പാദനപരമായി പെണ്‍കുട്ടികളുടെ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ് എന്നു തന്നെ പറയാം. അതുകൊണ്ടാണെന്നു തോന്നുന്നു തികച്ചും ശാരീരികമായ ഈ ഒരു പ്രക്രിയയെ ഇപ്പോഴും നമ്മള്‍ കൊണ്ടാടുന്നത്.

മെച്ചപ്പട്ട വിദ്യാഭ്യാസ നിരക്ക് പുലര്‍ത്തുന്ന കേരളീയരുടെ ഇടയില്‍ ഈ ആഘോഷങ്ങള്‍ വലുതായിട്ടില്ല എങ്കിലും തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ ഒരു വിവാഹത്തിനു സമമായ രീതിയിലാണ് ഈ ആര്‍ത്തവ ആരംഭം അവര്‍ കൊണ്ടാടുന്നത്.


അമിത ശരീരഭാരം....

10 വയസിനു മുമ്പ് ആര്‍ത്തവം തുടങ്ങുകയാണെങ്കിലും 15 വയസിനു ശേഷം ആര്‍ത്തവം വന്നിട്ടില്ലെങ്കിലും നാം അതിനു പ്രാധാന്യം കൊടുക്കേണ്ടതാണ്. പല പെണ്‍കുട്ടികള്‍ക്കും 10 വയസിനു മുമ്പ് ആര്‍ത്തവം വരുന്നതായിട്ട് നമ്മള്‍ കാണുന്നു.

മെച്ചപ്പെട്ട ജീവിത സാഹചര്യവും വ്യായാമക്കുറവും കൊണ്ട് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ചെറു പ്രായത്തില്‍ തന്നെ അമിതമായ ശരീരഭാരം വയ്ക്കുന്നതായാണ് നാം കാണുന്നത്. അങ്ങനെ ശരീര പുഷ്ടി വളരെ കൂടുതലായി വരുമ്പോള്‍ അവര്‍ക്ക് ആര്‍ത്തവം നേരത്തേ വരാം.

എന്നിരുന്നാലും 10 വയസിനു മുമ്പ് വരുമ്പോള്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അഭിപ്രായം തേടുന്നതു നല്ലതാണ്. 15 വയസിനു ശേഷവും ആർത്തവം വന്നില്ലെങ്കിലും അതുപോലെത്തന്നെ ഗൗനിക്കേണ്ടതാണ്. (തുടരും).

വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.