മൂന്നാഴ്ചയ്ക്കകം വായ്പ്പുണ്ണ് മാറിയില്ലെങ്കിൽ...
Wednesday, November 25, 2020 3:56 PM IST
പ്രധാനമായും മൂന്നു തരത്തിലാണ് ആഫ്ത്തസ് അൾസർ അഥവാ വായ്പ്പുണ്ണ് കാണപ്പെടുന്നത്.

മൈനർ ആഫ്ത്തേ

10-40 വയസുവരെയുള്ളവരിലാണ് ഇതു കൂടുതലായി കാണപ്പെടുന്നത്. 2-4 മില്ലീമീറ്റർ വലിപ്പത്തിലും വട്ടത്തിലുമാണ് ഈ കാണപ്പെടുന്നത്. ആദ്യഘട്ടത്തിൽ മഞ്ഞനിറത്തിലും അത് ഉണങ്ങുന്നതനുസരിച്ച് ഗ്രേ നിറത്തിലുമാണ് കാണപ്പെടുന്നത്. അവയ്ക്കു ചുറ്റും ഒരു ചുവപ്പുവലയം കാണപ്പെടുന്നു. പ്രധാനമായും ചുണ്ട്, കവിൾ, നാക്ക്, എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇവ 7 - 10 ദിവസം വരെ കാണും. 1 - 4 മാസങ്ങൾക്കിടെ അവ വീണ്ടും കാണാൻ സാധ്യതയുണ്ട്. മുറിപ്പാടുകൾ അവശേഷിക്കില്ല.

മേജർ ആഫ്ത്തേ

വളരെ വേദന ഉണ്ടാകുന്ന ഈ വ്രണങ്ങൾ വലുതും കുറേക്കാലത്തേക്കു നീണ്ടുനിൽക്കുന്നതുമാണ്. അവയ്ക്ക് ഒരു സെന്‍റീമീറ്ററിൽ കൂടുതൽ വലിപ്പമുണ്ട്. വായിൽ എവിടെവേണമെങ്കിലും ഇവ രൂപപ്പെടാം. മുറിവുണങ്ങിയതിനുശേഷവും മുറിപാട് അവശേഷിക്കാറുണ്ട്.

ഹെർപറ്റിഫോം അൾസർ

പ്രായമായവരിലും സ്ത്രീകളിലുമാണ് ഇതു കൂടുതലായി കാണപ്പെടുന്നത്. 10-100 വരെ ചെറിയ കുരുക്കളായിട്ടാണ് കാണപ്പെടുന്നത്. ഇവ ഉണങ്ങാനായി പത്തോ അതിൽ കൂടുതലോ ദിവസമെടുക്കും.

മരുന്നും ഭക്ഷണനിയന്ത്രണവും

വായ്പ്പുണ്ണിന്‍റെ പ്രധാന ചികിത്സാരീതി അവയുടെ ലക്ഷണങ്ങളെ ഇല്ലാതാക്കുകയാണ്. അതിനുവേണ്ടി പുറമേ പുരട്ടുന്ന മരുന്നുകളാണ് ഉപയോഗിക്കുന്നത്.

* ആന്‍റിസെപ്റ്റിക് ഓയിന്‍റ്മെന്‍റുകളും അനസ്തെറ്റിക് ഓയിന്‍റ്മെന്‍റുകളായ ലിഡോകേൻ, ബെൻസോകേൻ എന്നിവയുമാണ് ഉപയോഗിക്കേണ്ടത്. ഇവ ഫലപ്രദമാകാത്ത സാഹചര്യത്തിൽ സ്റ്റിറോയ്ഡ് ഓയിന്‍റ്മെന്‍റുകളും ഉപയോഗിക്കാവുന്നതാണ്.

* പുളി, ഉപ്പ്, ജ്യൂസ്, ശീതളപാനീയങ്ങൾ, എരിവുള്ള ഭക്ഷണം, ആസിഡ് അടങ്ങിയ ഭക്ഷണം എന്നിവയും ഒഴിവാക്കേണ്ടതാണ്.

* സോഡിയം ലോറയിൽ സൾഫേറ്റ് അടങ്ങിയ ഉത്പന്നങ്ങൾ ഒഴിവാക്കേണ്ടതാണ്. ലിഡോകേൻ ജെൽ, സ്്പ്രേ എന്നീ രൂപങ്ങളിൽ ലഭ്യമാണ്. ബെൻഡോകേൻ, സീടയിൻ പിറഡിയം ക്ലോറൈഡ് അടങ്ങിയ മൗത്ത് വാഷുകൾ ഉപയോഗിക്കണം. ട്രൈക്ലോസൻ ഇൻ എത്തനോൾ, സിങ്ക് സൾഫേറ്റ് അടങ്ങിയ മൗത്ത് വാഷുകൾ പുതിയ വ്രണങ്ങൾ ഉണ്ടാകുന്നത് തടയും.


* ടെട്രാസൈക്ലിൻ പൊടി വെള്ളത്തിൽ ചാലിച്ച് വ്രണങ്ങളിൽ പുരട്ടുന്നതും നല്ലതാണ്. കോൾച്ചിസയിൻ, പ്രെഡ്നിസോളൻ എന്നീ മരുന്നുകളാണ് വായ്പ്പുണ്ണിന്‍റെ ചികിത്സയ്ക്ക് പൊതുവേ ഉപയോഗിക്കുന്നത്. കോൾബിസയിൻ ഗുളികകളോട് പ്രതികരിക്കുന്നില്ലെങ്കിൽ കോൾച്ചിസയിൻ ബെൻഡസാത്തിൻ പെനിൻസിലിൻ അടങ്ങിയ ഗുളികകളും ഉപയോഗിക്കേണ്ടതാണ്. ആർത്തവസമയങ്ങളിൽ അൾസർ ഉണ്ടാകുന്നവർ ടെസ്റ്റോസ്റ്റീറോൺ കുത്തിവയ്പുകൾ എടുക്കണം.

* വിറ്റാമിൻ ഗുളിക കഴിക്കുന്നതും അൾസർ തടയുന്നതിന് സഹായിക്കും. ചില സന്ദർഭങ്ങളിൽ ലേസർ ചികിത്സാരീതിയും ഉപയോഗിക്കാറുണ്ട്. കൂടാതെ ഹൈഡ്രജൻ പെറോക്സൈഡ്, സിൽവർ നൈട്രേറ്റ് എന്നിവയും അൾസർ ഉണങ്ങുന്നതിന് സഹായകം.

വായിലെ മുറിവുകൾ ഉണങ്ങിയില്ലെങ്കിൽ

എല്ലാ വായ്പ്പുണ്ണുകളും ആഫ്ത്തസ് അൾസർ ആകണമെന്നില്ല. മറ്റു പല സാംക്രമികരോഗങ്ങളുടെ ലക്ഷണമായും ഇവ കാണപ്പെടാറുണ്ട്. വായിലെ കാൻസർ ചിലപ്പോൾ നീണ്ടകാലം നിലനിൽക്കുന്ന അൾസറായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തിൽ മൂന്ന് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന അൾസറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ഒരു ദന്തരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്. അദ്ദേഹത്തിന്‍റെ നിർദേശപ്രകാരം ആവശ്യമെങ്കിൽ ബയോപ്സി ചെയ്യണം.

വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല).
ഫോൺ - 9447219903