ADVERTISEMENT
ADVERTISEMENT
31
Monday
March 2025
9:06 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
Viral News
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
Back to home
പിരിയില്ലൊരിക്കലും...
Wednesday, October 12, 2016 4:41 AM IST
X
രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ കുട്ടികൾ ആദ്യമായി കണ്ടുമുട്ടിയത്. കൃഷ്ണപക്ഷക്കിളികൾ എന്ന സിനിമയിൽ കൈപിടിച്ചോടുന്ന സ്കൂൾ കുട്ടികളുടെ വേഷമായിരുന്നു ഇരുവരുടേതും. ഡിംപിൾ റോസും മേഘ്ന വിൻസെന്റും. വളർന്നപ്പോഴും ചേർത്തുപിടിച്ച ആ കൈകൾ അഴിയരുതേയെന്ന് അവർ ആത്മാർഥമായി ആഗ്രഹിച്ചു. അതിനുള്ള പോംവഴി ഡിംപിൾ തന്നെ കണ്ടെത്തി. മേഘ്നയെ തന്റെ ചേട്ടന്റെ വധുവാക്കുക. ആ സൗഹൃദം ഇന്നും തുടരുകയാണ്. മിനി സ്ക്രീനിലെ അപൂർവസൗഹൃദത്തിന്റെ കഥ പറയുകയാണ് സീരിയൽ അഭിനേത്രികളായ ഡിംപിളും മേഘ്നയും... തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരം എറണാകുളം ദർബാർഹാൾ മൈതാനിയിലെ സിമന്റു ബെഞ്ചിലിരുന്ന് അവർ തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ചു... ഒപ്പം പ്രതിശ്രുത വരൻ ഡോണുമുണ്ടായിരുന്നു. ആ വിശേഷങ്ങളിലേക്ക്...
ബാല്യകാല സഖികളുടെ ആദ്യകഥ പറഞ്ഞു തുടങ്ങിയത് മേഘ്നയാണ്.
മേഘ്ന : ഞങ്ങൾ രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് കൃഷ്ണപക്ഷക്കിളി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് ഞങ്ങളുടെ സൗഹൃദം ആരംഭിക്കുന്നത്. സ്കൂൾകുട്ടികളുടെ വേഷത്തിൽ കൈപിടിച്ച് ഓടുന്ന ഒരു രംഗമായിരുന്നു ആദ്യ സീൻ. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്.
(ബാക്കി ഞാൻ പറയാം എന്ന മട്ടിൽ ഡിംപിൾ ഇടയ്ക്കു കയറി)
ഡിംപിൾ : അന്ന് മൂവിക്കുശേഷം പിന്നെ ഞങ്ങൾ കാണുന്നത് കൈരളിയിലെ താരോൽസവം എന്ന റിയാലിറ്റി ഷോയിൽവെച്ചാണ്. സെലിബ്രിറ്റിസിനെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുളള ഒരു ഷോ ആയിരുന്നു അത്. അവിടെ വച്ചാണ് ഞങ്ങൾ ഇത്രയും ക്ലോസ് ആയത്. ഞാനും മേഘ്നയും ഒരേ കാറ്റഗറി സ്വഭാവമുള്ളവരാണ്. വല്യ ബഹളങ്ങൾ ഒന്നും ഇല്ല. വളരെ സൈലന്റ് ആയിരുന്നു രണ്ടുപേരും. അതു തന്നെയാണ് ഞങ്ങളെ കൂടുതൽ അടുപ്പിച്ചത്. പക്ഷേ ഫാമിലിയിൽ ഞങ്ങൾ വളരെ ആക്ടിവാണ്.
മേഘ്ന : ഞങ്ങളെക്കാൾ കൂടുതൽ കൂട്ട് ഞങ്ങളുടെ അമ്മമാരാണ്. അവര്‍ എപ്പോഴും കണക്ട് ആണ്. മിക്കപ്പോഴും വിളിക്കുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചിലപ്പോഴൊക്കെ രണ്ട് വീട്ടിലേക്കും വിസിറ്റിംഗിന് പോവാറുണ്ട്.
സൗഹൃദം വിവാഹത്തിലേക്ക്
ഡിംപിൾ : എന്റെ അമ്മാമ്മയ്ക്ക് വല്യ ആഗ്രഹമായിരുന്നു. അമ്മാമ്മ മരിക്കുന്നതിനു മുൻപ് എന്റെയും ചേട്ടന്റെയും കല്യാണം കാണണമെന്ന്. അങ്ങനെ എനിക്കും ചേട്ടനും വേണ്ടി കല്യാണ ആലോചനകൾ തുടങ്ങി. അതിനുമുൻപ് ഞാൻ താരോൽസവത്തിന്റെ സമയത്തുതന്നെ എനിക്ക് മേഘ്നയെ ഇഷ്ടമായിരുന്നു. എന്റെ മമ്മിയോട് ചേട്ടനു വേണ്ടി നമുക്ക് മേഘ്നയെ ആലോചിച്ചാലോ എന്ന് ഞാൻ പറയുകയും ചെയ്തു. അന്ന് പക്ഷേ ചേട്ടനും മേഘ്നയ്ക്കും കല്യാണം കഴിക്കാൻ പ്രായമായിട്ടോന്നുമില്ല. അതുകൊണ്ട് അതത്ര സീരിയസായി കണ്ടില്ല. പിന്നീട് അമ്മാമ്മയുടെ ആഗ്രഹപ്രകാരം കല്യാണം ആലോചിച്ച് തുടങ്ങിയപ്പോൾ ഞാൻ വീണ്ടും മേഘ്നയുടെ കാര്യം എടുത്തിട്ടു. അന്ന് മേഘ്ന ചന്ദനമഴയിൽ അഭിനയിച്ച് തുടങ്ങിയതെയുള്ളൂ. അതിൽ എഗ്രിമെന്റ് ഉണ്ടായതുകൊണ്ട് അന്ന് അത് നടക്കാതെ പോയി. അടുത്തതിനെക്കുറിച്ച് ആലോചിക്കാം എന്ന മട്ടിൽ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരുന്നപ്പോഴാണ് അമ്മാമ്മ മരിച്ചത്. അങ്ങനെ ഞങ്ങൾ കല്യാണ്യാലോചന ഉപേക്ഷിച്ചു. പിന്നീട് മൂന്നു വർഷങ്ങൾക്കു ശേഷമാണ് വീണ്ടും ആലോചിക്കുന്നത്. ഈ സമയത്ത് മേഘ്നയ്ക്കും കല്യാണം ആലോചിച്ച് തുടങ്ങിയിരുന്നു. മേഘ്നയ്ക്ക് കല്യാണം ആലോചിക്കുന്ന സമയത്ത് ആദ്യം ഡോണി(എന്റെ ചേട്ടൻ)ന്റെ കാര്യം ആലോചിക്കുമെന്ന് മേഘ്നയുടെ മമ്മി നേരത്തെ പറഞ്ഞിരുന്നു. ഒരു ദിവസം ചേട്ടൻ പെണ്ണു കാണാൻ പോയിവന്നിട്ട് മേഘനയുടെ മമ്മി എന്റെ മമ്മിയെ വിളിച്ച് കാര്യങ്ങൾ തിരക്കുന്ന സമയത്ത് ഞങ്ങൾക്ക് തോന്നി ഇനി വേറൊന്നും ആലോചിക്കണ്ട മേഘ്ന തന്നെ മതിയെന്ന്. ചേട്ടന് വരാൻ പോകുന്ന കുട്ടിയെക്കുറിച്ച് എനിക്കായിരുന്നു കൂടുതൽ സങ്കല്പങ്ങൾ. ചേട്ടൻ ഒരു സഹോദരൻ എന്നതിനെക്കാൾ നല്ല ഫ്രണ്ട് ആണ്.
അതുകൊണ്ട് ഞങ്ങളുമായി ഒത്തുപോകുന്ന ഒരു പെൺകുട്ടിയെ തന്നെയാണ് ഞങ്ങൾക്ക് കിട്ടിയത്.
മേഘ്ന : ഇവരുടെ ഫ്രണ്ട്ഷിപ്പ് കണ്ടിട്ട് ഞാൻ പണ്ടു പറഞ്ഞിട്ടുണ്ട് എനിക്കും ഇതുപോലെ ഒരു ചേട്ടൻ വേണമെന്ന്. നമ്മളെ ശരിക്കും കൊതിപ്പിക്കും ഇവരുടെ റിലേഷൻഷിപ്പ്. ഡിംപിളിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ചേട്ടനാണ്. വളരെ കെയറിംറും സപ്പോർട്ടിങുമാണ്.
ഒഫീഷ്യൽ പെണ്ണുകാണൽ
ഡിംപിൾ : താരോൽസവം ചെയ്യുന്ന സമയത്ത് മേഘ്നയെ ചേട്ടൻ ഒന്നോ രണ്ടോ പ്രാവശ്യം കണ്ടിട്ടുണ്ട്. വീട്ടിൽ എല്ലാം ഉറപ്പിച്ച് കഴിഞ്ഞാണ് ചേട്ടനോട് മേഘനയുടെ കാര്യം പറയുന്നത്. ചേട്ടനും അപ്പോൾ കുഴപ്പം ഒന്നും പറഞ്ഞില്ല.
മേഘ്ന : അന്ന് കണ്ടിരുന്ന സമയത്ത് ജസ്റ്റ് ഹായ് ബൈ ബന്ധമെ ഡോൺ ചേട്ടനുമായി ഉണ്ടായിരുന്നുള്ളു. ഞാനും ഡിംപിളും ഒരേ ഫീൽഡിൽ ആയതുകൊണ്ട് ഇത് പ്രേമവിവാഹം ആണെന്നാണ് എല്ലാവരും ധരിച്ചിരിക്കുന്നത്.
ഡിംപിൾ : അച്ഛൻ, അമ്മ, ചേട്ടൻ, ഞാൻ ഞങ്ങൾ നാലുപേരുമാത്രമാണ് ആദ്യം മേഘ്നയെ കാണാൻ പോകുന്നത്. ശരിക്കും അത് പെണ്ണുകാണൽ ചടങ്ങിനെക്കാൾ ഉപരി ഒരു ഫാമിലി ഗെറ്റ് ടുഗതർ ആയിരുന്നു. മേഘ്നയുടെ വീട്ടിലും അവർ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒഫീഷ്യൽ പെണ്ണുകാണൽ ഫെബ്രുവരി 14 ന് വാലന്റൈൻസ്ഡേക്കായിരുന്നു. അന്ന് രണ്ട് ഫാമിലിയിൽ നിന്നും എല്ലാ ബന്ധുക്കളും ഉണ്ടായിരുന്നു. എല്ലാവരും റെഡ് കളർ ഡ്രെസ്സ് കോഡിൽ ആയിരുന്നു എത്തിയത്. എല്ലാ ഫംഗ്ഷനുകളും ഞങ്ങൾ ആഘോഷിക്കാറുണ്ട്. അതു പോലെ തന്നെയായിരുന്നു ഇതും.
മേഘ്ന : ഭയങ്കര കളർഫുൾ ആയ ദിവസമായിരുന്നു അത്. ഞാൻ ശരിക്കും എക്സൈറ്റഡ് ആയിപ്പോയി. ഇവർ വന്നപ്പോ ഒരുപാട് ഗിഫ്റ്റോക്കെയായിട്ടാണ് വന്നത്. അതിന്റെ ഫോട്ടോസ് എല്ലാം സോഷ്യൽ മീഡിയയിൽ എൻഗേജ്മെന്റ് എന്ന രീതിയിലാണ് പ്രചരിച്ചിരുന്നത്. അന്ന് വീട്ടുകാർ തമ്മിൽ പറഞ്ഞ് ഉറപ്പിക്കുക മാത്രമാണ് നടന്നത്.
മനസ്സമ്മതം കഴിഞ്ഞു കല്യാണം ജനുവരിയിൽ
മേഘ്ന : ഏപ്രിൽ പത്തിനായിരുന്നു മനസമ്മതം. കല്യാണത്തിന് കുറെയധികം സമയം ഉള്ളതുകൊണ്ട് കുറച്ച് ഗ്രാന്റായിട്ടാണ് ഞങ്ങൾ എൻഗേജ്മെന്റ് നടത്തിയത്. ആദ്യം ഇതുപോലെ സോഷ്യൽ മീഡിയയിൽ കല്യാണം കഴിഞ്ഞു എന്ന രീതിയിൽ വാർത്തകൾ പരന്നിരുന്നു. പലരും കല്യാണം കഴിഞ്ഞു എന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നത്. ജനുവരിയിൽ ആണെന്നാണ് എനിക്കു അവരോട് പറയാൻ ഉള്ളത്.
ഡിംപിൾ : ഒരു പെർഫക്ട് പ്ലാനർ
മേഘ്ന : എൻഗേജ്മെന്റ് ഫംഗ്ഷൻ മുഴുവനും അറേഞ്ച് ചെയ്തത് ഡിംപിൾ ആണ്. അക്കാര്യത്തിൽ ഞാൻ ഡിംപിളിനെ സമ്മതിച്ചു. കാരണം അത്ര മനോഹരമായിരുന്നു ആ ഫംഗ്ഷൻ. ശരിക്കും എനിക്ക് ഒരു വലിയ സർപ്രൈസ് തന്നെയായിരുന്നു. എല്ലാ കാര്യങ്ങളും ഡിംപിളിന്റെ പ്ലാൻ അനുസരിച്ച്. എന്റെ ഡ്രസ്സ് ഡിസൈൻ ചെയ്തതും ഡിംപിളാണ്. എൻഗേജ്മെന്റിന് ചട്ടയും മുണ്ടുമാണ് എന്ന് എന്നോട് പറഞ്ഞപ്പോൾ എനിക്ക് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല, അന്ന് രാവിലെയാണ് ഞാൻ ഷൂട്ട് കഴിഞ്ഞ് വീട്ടിൽ എത്തുന്നത്. അതുവരെ ഞാൻ ഇടാൻ പോകുന്ന ഡ്രസ്സിന്റെ ഒരു ഫോട്ടോ പോലും കിട്ടിയില്ല. എനിക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു.അത് എന്തായാലും തെറ്റിയില്ല. മൊത്തത്തതിൽ ന്യൂജനറേഷൻ ചട്ടയും മുണ്ടുമാണ്. ക്ലിക്കാവുകയും ചെയ്തു.
ഡിംപിൾ : ഡിസൈനിംഗ് എനിക്ക് വളരെ താൽപര്യമുളള കാര്യമാണ്. അതുകൊണ്ട് മേഘ്നയും ചേട്ടനും ഇടുന്ന ഡ്രസ് എന്റെ സ്വപ്നമായിരുന്നു. പരീക്ഷണം എന്തായാലും സക്സസ് ആയല്ലോ ? പിന്നീട് പലരും ഡിസൈൻ ചെയ്തുതരാമോ എന്ന് ചോദിച്ചിരുന്നു. മാനേജ്മെന്റ് കമ്പനികൾ നമ്മുടെ ഫംഗ്ഷന്റെ അറേഞ്ച്മെന്റ്സിനെക്കുറിച്ച് ചോദിച്ചിരുന്നു.
മേഘ്ന : ഈശ്വരാ പരീക്ഷണം ചീറ്റിപ്പോയിരുന്നെങ്കിൽ... പക്ഷേ ഇവൾ നല്ല ഐഡിയ ഒക്കെ ഉള്ള കൂട്ടത്തിലാണ്. വെഡിംഗ് റിംഗ് ബോക്സും ഒറിജിനൽ തടിയിൽ പണിയിപ്പിച്ചതാണ്. പിന്നെ ഉടമ്പടി എഴുതി ഉണ്ടാക്കിയത് ചാക്കിലാണ്. നാത്തൂൻ ആക്കാൻ പോകുന്നത് കൊണ്ട് പുകഴ്ത്തുന്നതല്ല ശരിക്കും വളരെ ക്രിയേറ്റീവാണ്.
അമൃതയ്ക്ക് ആരാധകർ ഏറെ
മേഘ്ന : പുറത്തുപോകുമ്പോൾ ആളുകൾ തിരിച്ചറിയുന്നുണ്ട്. എല്ലാവരും അമൃത എന്നാണ് വിളിക്കുന്നത്. പലർക്കും എന്റെ ശരിക്കുമുളള പേര് പോലുമറിയില്ല. അമൃത എന്നുള്ള വിളി ഞാൻ ആസ്വദിക്കാറുണ്ട്. അവരുടെ സ്നേഹം കാണുമ്പോൾ ശരിക്കും മനസു നിറയും. അവരിൽ ഒരാളായിട്ടാണ് എന്നെ കാണുന്നത്. ഓടിവന്ന് സംസാരിക്കും. വിശേഷങ്ങൾ ചോദിക്കും. മോൾക്ക് വേണ്ടി പ്രാർഥിക്കാം എന്നൊക്കെ പറയും. അവരുടെയൊക്കെ പ്രാർഥനയും അനുഗ്രഹവുമാണ് എന്നെ ഇവിടെ വരെ എത്തിച്ചതും. ഇത്രയും നല്ലൊരു ഫാമിലിയെ കിട്ടിയതും.
നല്ല കഥയാണേൽ സിനിമയിലേക്കും
മേഘ്ന : സിനിമയിലേക്ക് ക്ഷണം ഒരുപാട് വരുന്നുണ്ട്. പക്ഷേ ഇപ്പോ ഞാൻ സീരിയലിൽ മാത്രമേ കോൺസൺട്രേറ്റ് ചെയ്യുന്നുളളു. കൂടാതെ എം. ബി. എ പഠിക്കുന്നുണ്ട്. ഇനി നല്ല കഥ വരികയാണെങ്കിൽ തീർച്ചയായും സിനിമയിൽ ഒരു കൈ നോക്കും.
ഡിംപിൾ : ഞാനിപ്പോൾ ഏഷ്യാനെറ്റിലെ പ്രോഗ്രാംസ് മാത്രമെ ചെയ്യുന്നുളളു. മറ്റൊന്നിലും കമ്മിറ്റഡ് ആയിട്ടില്ല.
അമൃതയെപ്പോലെയല്ല
മേഘ്ന : അമൃത ഒരു ഐഡിയൽ മരുമകൾ ആണ്. ഞാൻ എന്തായാലും അമൃതയുടെ അത്രയും പെർഫക്ട് അല്ല.
ഡിംപിളൊരു പാചകറാണി
മേഘ്ന : പാചകറാണി ഡിംപിൾ ആണ്. കൈരളിയിലെ കുക്കറിഷോയിലെ വിന്നർ ആയിരുന്നു ഇവൾ. ഞാൻ അത്യാവശ്യം കറിയൊക്കെ ഉണ്ടാക്കും. അല്ലാതെ വല്യ പാചക പരീക്ഷണങ്ങൾ ചെയ്യാറില്ല. ഡിംപിൾ പല വെറൈറ്റീസ് കേക്ക്, പുഡിംഗ്, ചൈനീസ് ഐറ്റംസ് ഒക്കെ ഉണ്ടാക്കും.
ഡിംപിൾ : മേഘ്ന അത്യാവശ്യം കുക്ക്ചെയ്യുന്നയാളാണ്. വീട്ടിൽ ചെല്ലുമ്പോൾ നമ്മൾ ഇതൊക്കെ ശ്രദ്ധിച്ചിട്ടുണ്ട്. ഇതൊക്കെ ആയതുകൊണ്ടാണല്ലോ കല്യാണം ആലോചിച്ചത്. (ഡിംപിൾ ഇതൊക്കെ ശ്രദ്ധിച്ചിരുന്നു എന്നറിഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിട്ട് ഉണ്ടാക്കുമായിരുന്നു എന്ന് മേഘ്ന )
ഡോൺ എന്ന സുന്ദരൻ
മേഘ്ന : പണ്ടുകാലത്തെ ആളുകൾ പറഞ്ഞുകേട്ടിട്ടുണ്ട് അമ്മയെയും പെങ്ങളെയും നന്നായിട്ട് നോക്കുന്നയാൾ ഭാര്യയെയും പൊന്നുപോലെ നോക്കുമെന്ന്. ഡോൺ ചേട്ടൻ ദുബായിൽ ബിസിനസ് ചെയ്യുന്നയാളാണ്. ആ തിരക്കിനിടയിലും ഡിംപിളിനെയും അമ്മയെയും സ്നേഹിക്കുന്നതിലോ കെയർ ചെയ്യുന്നതിലോ ഒരു പിശുക്കും കാണിക്കാറില്ല. അതുതന്നെയാണ് എനിക്കും ഇഷ്ടമായത്. എന്നെ നന്നായിട്ട് മനസിലാക്കുന്നയാളാണ്. ഇതുവരെ ഒരൂ കാര്യത്തിനും എന്നോട് ദേഷ്യപ്പെട്ടിട്ടില്ല.
ഇഷ്ടം മോഡേൺ വേഷങ്ങൾ
മേഘ്ന : എല്ലാത്തരം വേഷങ്ങളും ഇഷ്ടമാണെങ്കിലും മോഡേൺ വേഷങ്ങൾ ആണ് കൂടുതൽ ധരിക്കാറ്. സാരി സീരിയലിൽ മാത്രമേ ഉടുക്കു. ഡോൺ ചേട്ടനും മോഡേൺ ഡ്രസ് ധരിക്കുന്നതാണ് കൂടുതൽ ഇഷ്ടം. നമ്മൾ പോകുമ്പോൾ ആൾക്കാർ നമ്മളെ ശ്രദ്ധിക്കണം. എന്നുവച്ച് വൾഗറായുള്ള ഡ്രസിംഗ് അല്ല. നല്ല ഭംഗിയുള്ള ഡ്രസുകളായാൽ എല്ലാവരും നോക്കുമല്ലോ.
ചേട്ടനും അനുജത്തിയും തന്ന പണി
മേഘ്ന : അത് ശരിക്കും ഒരു പണി തന്നെയായിരുന്നു. ഞാൻ ജീവിതത്തിൽ ഒരിക്കലും അത് മറക്കില്ല. ഒരു ഗിഫ്റ്റ് കൊടുക്കാൻ പോയതാണ് ഞാൻ. കിട്ടിയതോ നല്ല ഉഗ്രൻ പണി. അത് ഡിംപിൾ പറയുന്നതാണ് നല്ലത,് എന്നാലെ കേൾക്കാൻ ഒരു സുഖമുളളു.
(അന്നു കിട്ടിയ പണിയുടെ ചമ്മൽ മാറാതെ മേഘ്ന കേട്ടുകൊണ്ടിരുന്നു)
ഡിംപിൾ : മേഘ്നയ്ക്ക് ട്രീറ്റ് കൊടുക്കുന്ന പരിപാടി അൽപം കൂടുതലാണ്. നിസാരകാര്യത്തിനു പോലും ആരു പറഞ്ഞാലും ട്രീറ്റ് ചെയ്യും. അങ്ങനെയാണ് ഞങ്ങളൊരു പണികൊടുത്തത്. ഞാനും ചേട്ടനും കൂട്ടുകാരും പറ്റിക്കൽ പരിപാടി ആസൂത്രണം ചെയ്തു. എന്നിട്ട് മേഘ്നയെ വിളിച്ചു വരുത്തി. കസിൻസ് വരാറാകുന്നതെ ഉളളു. എന്റെ ഫ്രണ്ട് പൂജിതയുടെ ഫോട്ടോ ഷൂട്ട് നടക്കുന്നുണ്ട്. നമുക്ക് അവിടെ വരെ ഒന്ന് പോകാമെന്ന് പറഞ്ഞ് ഞാൻ മേഘ്നയെ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോയി. അവിടെ സംസാരിച്ചിരുന്ന സമയത്ത് കാമറാമാൻ വന്ന് മേഘ്നയോടു ചോദിച്ചു. ഒന്നു പോസ് ചെയ്യാമോ എന്ന്. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് ഞാൻ പറഞ്ഞു സമ്മതിപ്പിച്ചു. മേഘ്നയുടെ ഫോട്ടോഷൂട്ട് നടക്കുമ്പോൾ പൂജിത പെട്ടെന്ന് ദേഷ്യപ്പെട്ടു. എന്നെ വിളിച്ച് വരുത്തിയിട്ട് ഇവളുടെ ഫോട്ടോ എടുക്കുന്നോ എന്നൊക്കെ ചോദിച്ചു.
മേഘ്ന : ബാക്കി ഞാൻ പറയാം. കാരണം അനുഭവിച്ചത് ഞാനാണല്ലോ. പൂജിത ദേഷ്യപ്പെട്ട് തുടങ്ങിയതും സീൻ കോൺട്രയായി. അപ്പോഴേക്കും ഡയറക്ടർ ദേ വന്നു. മേഘ്ന പൂജിതയെക്കാൾ കൂടുതൽ ഫെമിലിയർ ആയതുകൊണ്ടാണ് ഫോട്ടോ എടുത്തത് എന്ന് കേട്ടതോടെ പൂജിത വീണ്ടും ദേഷ്യപ്പെട്ടു. എല്ലാ ദേഷ്യവും പൂജിത എന്റെ നേരെയാണ് കാണിക്കുന്നത്. ഇതൊക്കെ കണ്ടപ്പോൾ ഞാൻ ശരിക്കും വല്ലാതായി. എനിക്ക് എത്രയും പെട്ടന്ന് അവിടെ നിന്നു പോകാൻ തോന്നി. ഞാൻ ഡിംപിളിനോട് പറഞ്ഞു നമുക്ക് പോകാം, ഇനി ഇവിടെ നിന്നാൽ ശരിയാവില്ലായെന്ന്. ഡോൺ ചേട്ടൻ ആണെങ്കിൽ ഫോണും എടുക്കുന്നില്ല. ഞാൻ ഡിംപിളിനെ വിളിച്ചിട്ട് പോകാനിറങ്ങിയപ്പോൾ ദേ ഡിംപിൾ പറയുന്നു, ചേട്ടൻ ഇല്ലാതെ ഞാൻ എങ്ങോട്ടും ഇല്ലെന്ന്. ആ സമയത്ത് എനിക്ക് വന്ന ദേഷ്യവും സങ്കടവും ഹോ പറഞ്ഞറിയിക്കാൻ പറ്റില്ല. ഞാൻ എന്താണെങ്കിലും പോവാ ഡിംപിൾ വരുന്നെങ്കിൽ വാ എന്നു പറഞ്ഞ് ഞാൻ ഇറങ്ങി. അപ്പോഴേക്കും ചേട്ടനും വന്നു. എന്നിട്ട് ഫോട്ടോ ഉപയോഗിക്കരുതെന്ന് പറയാനുളള തീരുമാനത്തിൽ എത്തി. അങ്ങനെ ഞാൻ വീണ്ടും ആ റൂമിലേക്ക് കയറിച്ചെന്നു. എന്നിട്ട് ഡയറക്ടറോട് പറഞ്ഞു സാർ എന്റെ ഫോട്ടോ ഉപയോഗിക്കരുതെന്ന്. അത് കേട്ടതും ഡയറക്ടർ ചൂടായി. ഞാനാണ് ആരുടെ ഫോട്ടോ വേണം വേണ്ട എന്നൊക്കെ തീരുമാനിക്കുന്നേ. മേഘ്നയ്ക്ക് എന്താണ് പ്രശ്നം. പൂജിതയോട് പോകാൻ പറ. ഇതു കേട്ടതും പൂജിതയും ഡയറക്ടറും തമ്മിൽ അടിയായി. രംഗം ഒന്ന് തണുപ്പിക്കാൻ വേണ്ടി പൂജിതയോട് ഞാൻ മാപ്പു പറയാം എന്ന് പറഞ്ഞു. നീയാരാ എന്നോട് മാപ്പു പറയാൻ എന്ന രീതിയിൽ പൂജിത വീണ്ടും എന്നോട് ദേഷ്യപ്പെട്ടു. ഞാൻ ഏതാണ്ടു കരയുന്ന അവസ്ഥയിലായി. ഞാൻ പെട്ടന്ന് ഡിംപിളിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ ഡിംപിൾ വേഗം മുഖം തിരിച്ചു. ഡിംപിൾ ചിരിക്കുന്ന പോലെ തോന്നി. പിന്നെ ഞാൻ ആലോചിച്ചപ്പോൾ ഓരോന്നായി എന്റെ മനസിലേക്ക് വന്നു. ഒരു ഫോട്ടോയുടെ കാര്യം പറഞ്ഞ് ഇവർ എന്തിനാണ് ഇങ്ങനെ വഴക്കുണ്ടാക്കുന്നത്. ഡോൺ ചേട്ടനെ പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. എത്ര തിരക്കിലാണെങ്കിലും ചേട്ടൻ ഫോൺ എടുക്കുന്നതാണ്. പിന്നെ കാമറകൾ എല്ലാം റോളിലാണ്. ഇത്രയുമൊക്കെ ആയപ്പോഴേക്കും എനിക്ക് കാര്യം മനസിലായി. ഞാൻ ഡിംപിളിനോട് ചോദിച്ച് ഇത് വല്ല ഗുലുമാൽ പ്രോഗ്രാമാണോന്ന്. അപ്പോ എല്ലാവരും ചിരിക്കാൻ തുടങ്ങി. അന്ന് കിട്ടിയ പണിയുടെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല.
മായാവതി കെ.ബി.
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
സുരക്ഷിതമായ ഗര്‍ഭധാരണത്തില്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പങ്ക്
നമ്മുടെ കഴുത്തിന്റെ അടിഭാഗത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള അവയവമായ തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡ് ഹോര്‍മോണ്‍ നിരവധി സുപ്രധാന ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പ്രധാന പങ്ക് വഹിക്കുന്നു.
തൈറോക്സിന്‍ (ടി 4), ട്രയോയോഡോതൈറോണിന് (ടി 3) എന്നിവ മെറ്റബോളിസം, ഊര്‍ജ നില, താപനില എന്നീ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നു. ഗര്‍ഭാവസ്ഥയില്‍, തൈറോയ്ഡ് ഗ്രന്ഥി കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു.
കാരണം ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തില്‍ നിര്‍ണായകമാണ്. ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോര്‍ വികസനത്തിനും വളര്‍ച്ചയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും അമ്മയുടെ ശരിയായ തൈറോയ്ഡ് പ്രവര്‍ത്തനം പ്രധാനമാണ്.
ഹൈപ്പോതൈറോയിഡിസം അല്ലെങ്കില്‍ ഹൈപ്പര്‍തൈറോയിഡിസം പോലുള്ള തൈറോയ്ഡ് ഹോര്‍മോണ്‍ അളവുകളിലെ പ്രശ്നങ്ങള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം.
ഗര്‍ഭവും തൈറോയ്ഡും
ഗര്‍ഭകാലത്ത് തൈറോയ്ഡ് ഹോര്‍മോണുകളുടെ ആവശ്യം ഗണ്യമായി വര്‍ധിക്കുന്നു. അമ്മയും ഗര്‍ഭസ്ഥശിശുവും അവശ്യ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രക്രിയകള്‍ക്കുമായി തൈറോയ്ഡ് ഹോര്‍മോണുകളെ ആശ്രയിക്കുന്നതിനാലാണിത്.
ഗര്‍ഭാവസ്ഥയുടെ ആദ്യ 12 ആഴ്ചകളില്‍ അമ്മയുടെ തൈറോയ്ഡ് ഹോര്‍മോണുകളെയാണ് കുഞ്ഞ് ആശ്രയിക്കുന്നത്. ഹോര്‍മോണുകളുടെ ആവശ്യം വര്‍ധിക്കുന്നതോടെ തൈറോയ്ഡ് ചെറുതായി വളരുന്നു.
കൂടുതല്‍ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ തൈറോയ്ഡിനെ ഉത്തേജിപ്പിക്കുന്ന എച്ച്സിജിയുടെ വര്‍ധനവ് മൂലം തൈറോയ്ഡ് ഹോര്‍മോണ്‍ അളവില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്.
എന്നിരുന്നാലും, ഹൈപ്പോതൈറോയിഡിസം അല്ലെങ്കില്‍ ഹൈപ്പര്‍തൈറോയിഡിസം പോലുള്ള അസന്തുലിതാവസ്ഥ ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരമായ അപകടസാധ്യതകള്‍ ഉണ്ടാക്കും.
തൈറോയ്ഡ് രോഗങ്ങളും ഗര്‍ഭസ്ഥ പ്രശ്നങ്ങളും
തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാത്തപ്പോഴാണ് ഹൈപ്പോതൈറോയിഡിസം ഉണ്ടാകുന്നത്. ഈ അവസ്ഥ ക്ഷീണം, ശരീരഭാരം, ജലദോഷത്തോടുള്ള സംവേദനക്ഷമത, മലബന്ധം, വിഷാദം എന്നിവയുള്‍പ്പെടെ വിവിധ ലക്ഷണങ്ങള്‍ക്ക് കാരണമാകും.
ഹൈപ്പോതൈറോയിഡിസം ഗര്‍ഭം അലസല്‍, പ്രീക്ലാംപ്സിയ (ഗര്‍ഭകാലത്ത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം), അകാല ജനനം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും.
ഗര്‍ഭാവസ്ഥയുടെ ആദ്യഘട്ടങ്ങളില്‍ ന്യൂറല്‍ വികസനത്തിന് തൈറോയ്ഡ് ഹോര്‍മോണുകള്‍ നിര്ണായകമായതിനാല് അപര്യാപ്തമായ തൈറോയ്ഡ് ഹോര്‍മോണുകള്‍ കുഞ്ഞിന്റെ മസ്തിഷ്ക വികാസത്തെ തടസപ്പെടുത്തുകയും വൈജ്ഞാനിക കാലതാമസത്തിലേക്ക് നയിക്കുകയും ചെയ്യും.
തൈറോയ്ഡ് ഗ്രന്ഥി വളരെയധികം തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുമ്പോഴാണ് ഹൈപ്പര്‍തൈറോയിഡിസം സംഭവിക്കുന്നത്. ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്, ശരീരഭാരം കുറയല്‍, വിയര്‍പ്പ്, ഉത്കണ്ഠ, ഉറങ്ങാന്‍ ബുദ്ധിമുട്ട് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
ചികിത്സിക്കാത്ത ഹൈപ്പര്‍തൈറോയിഡിസം ഗര്‍ഭം അലസല്‍, അകാല ജനനം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.
അനിയന്ത്രിതമായ ഹൈപ്പര്‍തൈറോയിഡിസം ഉള്ള അമ്മമാര്‍ക്കു ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനനസമയത്ത് ഭാരം കുറവ്, ജനന വൈകല്യങ്ങള്‍ അല്ലെങ്കില്‍ ജനനസമയത്ത് അമിതമായി പ്രവര്‍ത്തിക്കുന്ന തൈറോയ്ഡ് എന്നിവ ഉണ്ടാകാം.
തൈറോയ്ഡ് നിയന്ത്രണം സുപ്രധാനം
ചുരുക്കത്തില്‍ ഗര്ഭകാലഘട്ടത്തില് തൈറോയ്ഡ് നിയന്ത്രണം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും സുരക്ഷിതത്തിനും സുപ്രധാനമാണ്.
കൃത്യമായ പരിശോധനകളിലൂടെ തൈറോയ്ഡ് ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍ മനസിലാക്കുകയും അതിനനുസരിച്ച് ആവശ്യമെങ്കില്‍ മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യണം. അതിനായി കൃത്യമായി ഡോക്ടറെ സമീപിക്കേണ്ടതാണ്.
സ്തനാർബുദം: വിഷാദം നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സിക്കാം
പരാശ്രയത്വം, അംഗവൈകല്യത്തെക്കുറിച്ചുള്ള പേടി, മരണഭീതി, മറ്റുള്ളവരാല്‍ ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം, ബന്ധങ്ങളില്‍ ഉണ്ടാകുന്ന അസ്വാരസ്യം, ചുമതലകള്‍ നിറവേറ്റുന്നതിലെ അപാകതകള്‍ അല്ലെങ്കില്‍ പരാജയം, സാമ്പത്തികാവസ്ഥയിലെ വിള്ളലുകള്‍ എന്നിവയാണ് കാന്‍സറിനോടുള്ള സാധാരണ പ്രതികരണങ്ങള്‍.
ഡോക്ടറെ കാണാൻ പോകുന്പോൾ...
ഡോക്ടറെ കാണാന്‍ പോകുന്ന അവസരത്തില്‍ രോഗി അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ കൂടെ കൂട്ടണം. രോഗത്തെക്കുറിച്ചും തുടര്ചികിത്സയെക്കുറിച്ചും രോഗത്തിന്റെ ഭാവിയെക്കുറിച്ചുമുള്ള സങ്കീര്‍ണമായ കാര്യങ്ങള്‍ ഡോക്ടര്‍ വിശദീകരിക്കുമ്പോള്‍ വ്യക്തമായി മനസിലാക്കാനും അതുവഴി അനുയോജ്യ തീരുമാനമെടുക്കാനും ഈ സാന്നിധ്യം ഉപകരിക്കും.
മാനസിക രോഗ വിദഗ്ധന്റെ ആവശ്യം എപ്പോൾ?
സങ്കടവും ആശങ്കയും ഉറക്കക്കുറവും സാധാരണയായി കാന്‍സര്‍ സ്ഥിരീകരിക്കുന്നവ രിൽ കണ്ടുവരാറുണ്ട്. എങ്കിലും, രണ്ട് ആഴ്ചയില്‍ കൂടുതല്‍ അത് നില്ക്കുന്നു എങ്കില്‍
ശ്രദ്ധിക്കേണ്ടതാണ്.
എല്ലാ സമയത്തും തുടര്‍ന്നുപോകുന്ന മനോവിഷമം, ഉന്മേഷക്കുറവ്, നേരത്തെ താത്പര്യം ഉണ്ടായിരുന്ന കാര്യങ്ങളില്‍ താല്പര്യം കാണിക്കാതിരിക്കുക, ഉറക്കക്കുറവ്, അമിതമായ ഉത്കണ്ഠ, ആത്മഹത്യാ ചിന്തകള്‍ എന്നിവ കാണുകയാണെങ്കില്‍ മാനസിക രോഗവിദഗ്ധന്റെ സഹായം ലഭ്യമാക്കേണ്ടതാണ്.
കാന്‍സര്‍ രോഗികളിലും വിഷാദം തന്നെയാണ് ആത്മഹത്യയുടെ പ്രധാന കാരണം. ഇത് നേരത്തെതന്നെ തിരിച്ചറിഞ്ഞ് ചികിത്സ നല്‍കേണ്ടതാണ്. രോഗം കണ്ടെത്തിക്കഴിഞ്ഞ് ആദ്യത്തെ ആഴ്ച ആത്മഹത്യ ചെയ്യാനുള്ള സാധ്യത കാന്‍സര്‍ രോഗമില്ലാത്തവരെ അപേക്ഷിച്ച് 12.6 മടങ്ങാണ്.
ആദ്യവര്‍ഷം ഇത് 3.1 മടങ്ങാണെന്നും പഠനങ്ങള്‍. കാന്‍സര്‍ ചികിത്സയോടൊപ്പം തന്നെ രോഗികള്‍ക്കും കുടുംബത്തിനും സാമൂഹിക പിന്തുണ, രോഗിക്ക് കുടുംബാംഗങ്ങളുടെ പരിഗണന, അനുയോജ്യമായ തൊഴില്‍ ലഭ്യത, സാമ്പത്തിക ഭദ്രത, ഒറ്റപ്പെടലില്‍ നിന്നുള്ള മോചനം, മാനസിക ചികിത്സ എന്നിവ കൂടി ലഭ്യമാകാന്‍ നമുക്ക് കഴിയണം.
ചികിത്സ എങ്ങനെ?
കാന്‍സര്‍ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക, മാറ്റം ചെയ്ത ഭാഗം ഹിസ്റ്റോ പതോളജിക് പരിശോധനയ്ക്കു ശേഷം (Histopathologic Examination) ശേഷം ആവശ്യമായ റേഡിയേഷന്, കീമോതെറാപ്പി നല്‍കുക.
ബ്രസ്റ്റ് കാന്‍സർ ചികിത്സ ഒരു ടീം വര്‍ക്ക് ആണ്. ജനറല്‍ സര്ജന്, ഓങ്കോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, പാത്തോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവരുടെ ടീം വര്‍ക്കിലൂടെയാണ് കാന്‍സര്‍ രോഗിയെ ചികിത്സിക്കേണ്ടത്.
മൂന്നാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന വിഷാദം അനുഭവപ്പെടുന്നവര്‍ക്ക് സൈക്യാട്രിസ്റ്റിന്റെ (Psychiatrist) സേവനം ഉറപ്പുവരുത്തേണ്ടതാണ്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എസ്. പ്രമീളാദേവി
കൺസൾട്ടന്റ്, ജനറൽ സർജറി
എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം.
സ്തനാർബുദം: രോഗനിര്‍ണയത്തിനു ശേഷമുള്ള മാനസികാവസ്ഥ
രോഗനിര്‍ണയം സങ്കീര്‍ണമല്ല
ക്ലിനിക്കല്‍ എക്സാമിനേഷന് അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധനയാണ് പ്രാഥമിക പരിശോധന. പിന്നീട് റേഡിയോളജിക്കല്‍ എക്സാമിനേഷന് അഥവാ മാമോഗ്രാം, അള്‍ട്രാസൗണ്ട് സ്റ്റഡി, എംആര്‍ഐ സ്റ്റഡി അല്ലെങ്കില്‍ സിടി ബ്രസ്റ്റ് (CT Breast)... ഇതില്‍ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടര്‍ തീരുമാനിക്കുന്നു.
മുഴയുടെ അല്പം എടുത്തുള്ള പരിശോധന
ടിഷ്യു ഡയഗ്നോസിസ്(Tissue diagnosis) അഥവാ മുഴയുടെ അല്പം എടുത്തുള്ള പരിശോധന. ഇതിന് എഫ്എന്‍എസി (ഫൈന്‍ നീഡില്‍ ഉപയോഗിച്ച്), കോർ ബയോപ്സി, ഇൻസിഷൻ ബയോപ്സി, എക്സിഷൻ ബയോപ്സി മുതലായവയാണ് രോഗനിര്‍ണയ മാര്‍ഗങ്ങള്‍.
മനസിനും ആഘാതം
രോഗനിര്‍ണയത്തിനു ശേഷമുള്ള മാനസികാവസ്ഥ പ്രത്യേകമായി പരിഗണിക്കപ്പെടണം.
ശാരീരിക അസ്വസ്ഥതയോടൊപ്പം മനസിനും ഒരുപാട് ആഘാതം ഏല്‍പ്പിക്കുന്ന രോഗമാണ് കാന്‍സര്‍. രോഗം മൂര്‍ച്ഛിക്കുമോയെന്ന ഭയം, ചികിത്സയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ വികാരപരമായ ബുദ്ധിമുട്ടുകളാണ്.
ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും കുടുംബ സാഹചര്യങ്ങളെയും ആശ്രയിച്ചാണ് ചികിത്സയെക്കുറിച്ചുള്ള ആശങ്കകളുണ്ടാകുന്നത്.
സാന്പത്തിക പ്രശ്നങ്ങൾ
സ്വന്തമായി വരുമാനമില്ലാത്ത വയോജനങ്ങള്‍ സര്‍ക്കാര്‍ മേഖലയെ മാത്രം ആശ്രയിക്കേണ്ടി വരുന്നു. അച്ഛന്റെയോ അമ്മയുടെയോ ചികിത്സാര്‍ഥം നിത്യ തൊഴിലില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെയും ബാധിക്കും. തിരികെച്ചെല്ലുമ്പോള്‍ തൊഴില്‍ ലഭ്യമാകണമെന്നില്ല.
സാമൂഹിക പ്രശ്നങ്ങൾ
സാമൂഹികമായ പ്രശ്നങ്ങളും വലുതാണ്. രോഗികളായവര്‍ക്ക് തൊഴിലിലേക്ക് എന്ന് തിരികെപ്പോകാനാകുമെന്ന ആശങ്കയുണ്ടാകും. പഴയതുപോലെ തൊഴില്‍ ചെയ്യാനാകുമോയെന്നതും ഒരു സാമൂഹിക പ്രശ്നം തന്നെയാണ്.
കുട്ടികളുടെ മാനസികാവസ്ഥയിൽ...
കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും അവരുടെ പരിപാലനവും താളംതെറ്റുന്നു. കുട്ടികളുടെ മാനസികാവസ്ഥ അച്ഛനമ്മനാരുടെ മാനസികാവസ്ഥയ്ക്ക് അനുസരണമായി മാറ്റപ്പെടുന്നു. അത് കുഞ്ഞുങ്ങളുടെ ഭാവിയെയും വിദ്യാഭ്യാസ ലക്ഷ്യത്തെയും മാറ്റിയേക്കാം.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എസ്. പ്രമീളാദേവി
കൺസൾട്ടന്റ്, ജനറൽ സർജറി
എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം.
സ്തനാർബുദം: സ്വയം പരിശോധന പ്രധാനം
പ്രതിരോധിക്കാനാവാത്ത തരം സ്തനാർബുദം (Non Preventable)
പ്രതിരോധിക്കാന്‍ കഴിയാത്ത കാരണങ്ങള്‍ എന്നാൽ ജനിതക കാരണങ്ങള്‍. സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. 5% പുരുഷന്മാരിലും കാണുന്നു. ജീവിത സാഹചര്യങ്ങളിലൂടെയോ ജനിതക കാരണങ്ങളാലോ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കാന്‍സര്‍ ഉണ്ടാകാം.
അതിനാല്‍ കാന്‍സറിനെ ജീവിത ശൈലിയിലൂടെ പ്രതിരോധിക്കുന്നതിനോടൊപ്പം ആരംഭത്തിലേ കണ്ടുപിടിച്ച് പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനും വേണ്ട അവബോധം ജനങ്ങളില്‍ സൃഷ്ടിക്കേണ്ടതുണ്ട്.
സ്ക്രീനിംഗ്
സ്ക്രീനിംഗ് ടെസ്റ്റുകളിലൂടെ സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടുപിടിക്കുന്നതിലൂടെ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത കൂടുന്നു. സ്തനാര്‍ബുദം, സ്വയം പരിശോധനയിലൂടെ തുടക്കത്തിലേ തന്നെ കണ്ടുപിടിച്ചാല്‍ 100% ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും.
എല്ലാത്തരം കാന്‍സര്‍ രോഗങ്ങളും ആരംഭദശയില്‍ അറിയാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍, ചില ലക്ഷണങ്ങള്‍ പരിശോധനാവിധേയമാക്കേണ്ടതുണ്ട്. ഒരു ലക്ഷണവുമില്ലാതെ കാന്‍സര്‍ വരാനും ഉയര്‍ന്ന സ്റ്റേജിലേക്ക് പോകാനുമുള്ള സാധ്യതയുണ്ട്.
സ്വയം മാറിട പരിശോധന
മാറിടങ്ങളിലെ കാന്‍സര്‍ തുടക്കത്തിലേ കണ്ടുപിടിക്കാന്‍, സ്വയം പരിശോധന എല്ലാ സ്ത്രീകളും പ്രാവര്‍ത്തികമാക്കണം.
സ്വയം പരിശോധന എപ്പോള്‍?
കൃത്യമായ മാസമുറ ഉള്ള സ്ത്രീകള്‍, മാസമുറ കഴിഞ്ഞാല്‍ ഉടനെയും അതില്ലാത്തവര്‍ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.
എങ്ങനെ?
* കണ്ണാടിയുടെ മുന്നില്‍ നിന്ന് മാറിടങ്ങള്‍ നിരീക്ഷിക്കുക. വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളില്‍ വരുന്ന വ്യത്യാസം, പ്രകടമായ മുഴകള്‍, കക്ഷ ഭാഗത്തെ മുഴകള്‍, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാന്‍സര്‍ കൊണ്ട് ഉള്ളതല്ലെന്ന് തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്.
* കക്ഷഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകള്‍ വളരെ തുടക്കത്തില്‍ തന്നെ ഇങ്ങനെ കണ്ടുപിടിക്കാന്‍ കഴിയും.
* മുലക്കണ്ണുകള്‍ അമര്‍ത്തി പരിശോധിച്ചാല്‍ സ്രവം ഉണ്ടെങ്കില്‍ അതും കണ്ടുപിടിക്കാം. മാറിടങ്ങളിലും കക്ഷ ഭാഗത്തും കാണുന്ന മേല്‍പ്പറഞ്ഞ വ്യത്യാസങ്ങള്‍ എല്ലാം തന്നെ കാന്‍സര്‍ ആകണമെന്നില്ല.
* മാറിടങ്ങളിലെ 80 ശതമാനം മുഴകളും കാന്‍സര്‍ അല്ലാത്ത മറ്റ് അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ ഒരു സര്‍ജനെ കാണിച്ച് കാന്‍സര്‍ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എസ്. പ്രമീളാദേവി
കൺസൾട്ടന്റ്, ജനറൽ സർജറി
എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം.
സ്തനാർബുദം: തുടക്കത്തിൽ കണ്ടെത്തിയാൽ...
ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ സ്താനാര്‍ബുദം മൂലമുള്ള മരണം 1% - 3% വരെയാണ്. 20 വയസിനു താഴെ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ. 0.5% പുരുഷന്മാരിലും സ്തനാര്‍ബുദം കാണപ്പെടുന്നു.
ആകെയുള്ള ബ്രസ്റ്റ് കാന്‍സറിന്റെ തന്നെ 5 ശതമാനവും ജനിതക കാരണങ്ങളാല്‍ പാരമ്പര്യമായി സംഭവിക്കുന്നു.
സ്ക്രീനിംഗ് ടെസ്റ്റുകൾ
കാന്‍സറിനെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളില്‍ എത്തിക്കുന്നതിനായി ഒക്ടോബര്‍ ബ്രസ്റ്റ് കാന്‍സര്‍ ബോധവത്കരണ മാസമായി ഡബ്ലുഎച്ച്ഒ പ്രഖ്യാപിച്ചിട്ടുണ്ട്.
യഥാസമയം കണ്ടെത്തി ചികിത്സിക്കുക, കാന്‍സര്‍ രോഗികളെ മാനസികവും ശാരീരികവുമായി സഹായിക്കുക, അവരുടെ പുനരധിവാസം, സാന്ത്വന ചികിത്സ, കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രധാനമായും സ്ക്രീനിംഗ് ടെസ്റ്റുകളിലൂടെ സ്തനാര്‍ബുദം തുടക്കത്തില്‍ കണ്ടുപിടിക്കുന്നതിലൂടെ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത കൂടുന്നു. ഈ വര്‍ഷത്തെ സ്തനാര്‍ബുദ അവബോധ മാസത്തിന്റെ വിഷയം 'ആരും സ്തനാര്‍ബുദത്തെ ഒറ്റയ്ക്ക് നേരിടേണ്ടതില്ല' എന്നാണ്.
എന്തുകൊണ്ട്..?
പ്രത്യേകമായ ഒരു കാരണം കൊണ്ടല്ല അര്‍ബുദം പിടിപെടുന്നത്, നിരവധി ജീവിത സാഹചര്യങ്ങളും ചില ജനിതക കാരണങ്ങളുമാ ണ് കാന്‍സര്‍ ഉണ്ടാക്കുന്നത്. കാരണങ്ങളെ രണ്ടായി തരം തിരിക്കാം.
1. പ്രതിരോധിക്കാവുന്നത്
2. പ്രതിരോധിക്കാനാവാത്തത്
പ്രതിരോധിക്കാവുന്നത് (Preventable)
അമിതമായി ശരീരത്തില്‍ അടിയുന്ന കൊഴുപ്പില്‍ നിന്ന് estradiol എന്ന ഹോര്‍മോണ്‍ ഉണ്ടാകുന്നു. ഇത് മാറിലെ കാന്‍സറിന് കാരണമായേക്കാം. എന്നാല്‍ കൃത്യമായ വ്യായാമം അമിത കൊഴുപ്പിനെ പ്രതിരോധിക്കുന്നു.
അതേസമയം തന്നെ മനസിന് അയവും സന്തോഷവും പ്രദാനം ചെയ്യുന്നു. സ്ത്രീകളിലാണ് മാനസിക പിരിമുറുക്കം കൂടുതലായി കാണപ്പെടുന്നത്.
ആയാസമില്ലാത്ത ജീവിത സാഹചര്യങ്ങൾ...
ആധുനിക ജീവിത സൗകര്യങ്ങളും അമിത ഭക്ഷണവും ആയാസമില്ലാത്ത ജീവിത സാഹചര്യങ്ങളും മാനസിക സമ്മര്‍ദവും വിവിധതരം കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
കീടനാശിനിയുടെ സാന്നിധ്യം
അന്തരീക്ഷ മലിനീകരണം, ജങ്ക് ഫുഡില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ, ആഹാരത്തിന് നിറവും രുചിയും നല്കുന്ന കെമിക്കല്‍സ്, ഭക്ഷ്യവസ്തുക്കളിലെ കീടനാശിനിയുടെ സാന്നിധ്യം,
മദ്യപാനം, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, പാന്മാസാല തുടങ്ങി ധാരാളം കാരണങ്ങള്‍ മുഖേന പലവിധത്തിലുള്ള കാന്‍സര്‍ രോഗങ്ങൾ വര്‍ധിച്ചുവരികയാണ്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എസ്. പ്രമീളാദേവി
കൺസൾട്ടന്റ്, ജനറൽ സർജറി
എസ്യുടി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം.
കോസ്മെറ്റിക് ഗൈനക്കോളജി: പ്രശ്നങ്ങൾക്കു പരിഹാരം
വജൈനൽ ലാക്സിറ്റിക്കു പരിഹാരം
പല സ്ത്രീകളും അനുഭവിക്കുകയും എന്നാല്‍ പുറത്തുപറയാന്‍ വിഷമിക്കുകയും ചെയ്യുന്ന പ്രശ്നമാണ് വജൈനൽ ലാക്സിറ്റി (vaginal laxity) അഥവാ വജൈന അയഞ്ഞുപോകുന്നത്.
പലപ്പോഴും കുടുംബ ബന്ധങ്ങള്‍ തകരുകയും അതിനു പരിഹാരം തേടാന്‍ കഴിയാത്ത അവസ്ഥയുള്ള പല ദമ്പതികളുമുണ്ട്. അവര്‍ക്ക് ഏറ്റവും ഉചിതമായ പരിഹാരം കോസ്മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാകുന്നു.
ലേസര്‍ ഉപയോഗിച്ച് വേദന
രഹിതമായി ഇതു പരിഹരിക്കപ്പെടും. ഇതോടൊപ്പം അവരുടെ ഇന്റിമേറ്റ് ഹെല്‍ത്ത് അഥവാ ശാരീരികബന്ധവും മാനസികഅടുപ്പവും കൂടുതല്‍ ദൃഢമാവുകയും സന്തോഷകരമാവുകയും ചെയ്യുന്നു.
നിസാരമല്ല...
സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഉദ്ധാരണ ശേഷിക്കുറവ് മാറ്റാന്‍ അവരുടെ സെൻസിറ്റീവ് സ്പോട്ടുകൾ കണ്ടുപിടിച്ച് അതില്‍ ലോക്കൽ ഇൻജക്ഷൻ ഉപയോഗിച്ച് ഒപി രീതിയിൽ പരിഹരിക്കുന്നതാണ് കോസ്മെറ്റിക് ഗൈനക്കോളജിയുടെ പ്രധാന ആകര്‍ഷണം.
ഇതെല്ലാം പലര്‍ക്കും ആവശ്യമുണ്ടെങ്കിലും അതിനുള്ള സന്ദര്‍ഭവും സാഹചര്യവും കിട്ടാത്തതുകൊണ്ട് പലരും അതിനു മടിക്കുന്നു. കൂടാതെ അത് കേള്‍ക്കാന്‍ ആരും തയാറാകുന്നുമില്ല.
സ്ത്രീകള്‍ ഇതെല്ലാം പറഞ്ഞാലും അതിനെ നിസാരമായി കാണാനും അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാറായിരുന്നു പതിവ്. എന്നാല്‍, ഇന്ന് ഇതിനെല്ലാം കോസ്മെറ്റിക് ഗൈനക്കോളജി വഴി പരിഹാരമുണ്ടാക്കുന്നു.
തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മൂത്രംപോക്ക്
പല സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് സ്ട്രസ് ഇൻകോൺടിനെൻസ് (stress incontinence) അഥവാ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അമിതമായി ചിരിക്കുമ്പോഴും ഉണ്ടാകുന്ന മൂത്രംപോക്ക്.
ഇതെല്ലാം ശസ്ത്രക്രിയാമാര്ഗമാണ് പരിഹരിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ ലേസര്‍ ഉപയോഗിച്ച് വേദനരഹിതമായി ഉചിതമായ പരിഹാരം കോസ്മെറ്റിക് ഗൈനക്കോളജിയിലൂടെ സാധ്യമാണ്.
ആത്മവിശ്വാസം നേടാം കോസ്മെറ്റിക് ഗൈനക്കോളജിയി
ലൂടെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും അത് പരിഹരിക്കപ്പെടുകയും ചെയ്യുമ്പോള്‍ അത് അവരുടെ മാനസിക സന്തോഷവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു.
അതോടൊപ്പം കുടുംബജീവിതവും സാമൂഹികജീവിതവും ആനന്ദകരമാവുകയും ചെയ്യുന്നു.
വിവരങ്ങൾ:
ഡോ.സിമി ഹാരിസ്
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം
ഗര്‍ഭകാലത്ത് സ്ത്രീകള്‍ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടതിന്റെ ആവശ്യകത...
ഗര്‍ഭകാലത്ത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനുമായി ഒരു സ്ത്രീയുടെ ശരീരത്തില്‍ കാര്യമായ മാറ്റങ്ങള്‍ നടക്കുന്നു. അതുകൊണ്ടുതന്നെ ഈ സമയത്ത് ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് നിര്‍ണായകമാണ്.
ഗര്‍ഭകാലത്ത് ആരോഗ്യകരമായ ഭക്ഷണക്രമം അമ്മയുടെ ആരോഗ്യത്തെയും കുഞ്ഞിന്റെ വികാസത്തെയും പിന്തുണയ്ക്കുന്ന ഘടകങ്ങളിലൊന്നാണ്. പോഷക സാന്ദ്രതയുള്ള ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അതുകൊണ്ടുതന്നെ നിര്‍ണായകവും.
ഇലക്കറികള്‍, പ്രോട്ടീനുകള്‍, ധാന്യങ്ങള്‍ തുടങ്ങി പോഷകസമൃദ്ധമായ വിവിധതരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗര്ഭാവസ്ഥയിലുടനീളം കുഞ്ഞിന്റെ വളര്‍ച്ചയെയും അമ്മയുടെ ഊര്‍ജ്ജ ആവശ്യങ്ങളെയും സംരക്ഷിക്കും.
ഗര്‍ഭകാലത്ത് സമതുലിതമായ ഭക്ഷണത്തിന്റെ പ്രാധാന്യം ഇവയാണ്...
കുഞ്ഞിന്റെ വളര്‍ച്ച
കുഞ്ഞിന്റെ അവയവങ്ങള്‍, എല്ലുകള്‍, തലച്ചോര്‍ എന്നിവയുടെ വികസനത്തിന് പോഷകസമൃദ്ധമായ ഭക്ഷണക്രമം അത്യാവശ്യമാണ്. ഫോളിക് ആസിഡ്, ഇരുമ്പ്, കാല്‍സ്യം, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയ പ്രധാന പോഷകങ്ങള്‍ കുഞ്ഞിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
ശരിയായ പോഷകാഹാരത്തിന്റെ അഭാവം കുറഞ്ഞ ഭാരം പോലുള്ള സങ്കീര്‍ണതകള്‍ക്കു കാരണമായേക്കും.
അമ്മയുടെ ആരോഗ്യം
ആരോഗ്യകരമായ ഭക്ഷണക്രമം ഗര്‍ഭകാലത്ത് അമ്മയുടെ ശാരീരിക ആവശ്യങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധം, ക്ഷീണം തുടങ്ങിയ സാധാരണ ഗര്‍ഭകാല ലക്ഷണങ്ങള്‍ കുറയ്ക്കും.
കൂടാതെ, സമതുലിതമായ ഭക്ഷണക്രമം ശരീരഭാരം നിയന്ത്രിക്കാനും ഗര്‍ഭകാല പ്രമേഹത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുമുള്ള സാധ്യത കുറയ്ക്കും.
പോഷകാഹാരക്കുറവ് തടയും
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അവരുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും ഉയര്‍ന്ന അളവില്‍ പോഷകങ്ങള്‍ ആവശ്യമാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം ആവശ്യമാണെന്നു ചുരുക്കം.
ഇതിലൂടെ ഗര്‍ഭകാലത്ത് സാധാരണമായ ഇരുമ്പ്, കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവയുടെ കുറവ് അമ്മയ്ക്കുണ്ടാകില്ലെന്ന് ഉറപ്പാക്കാം.
കുഞ്ഞിന്റെ ഭാരം
അമ്മ ആരോഗ്യകരമായതും സമതുലിതമായതുമായ ഭക്ഷണം കഴിക്കുന്നത് കുഞ്ഞ് ജനിക്കുമ്പോള്‍ ആവശ്യമായ ഭാരം നിലനിര്‍ത്താന്‍ സഹായിക്കും. ജനിക്കുമ്പോള്‍ ആവശ്യത്തില്‍ കുറവ് തൂക്കമുള്ള കുഞ്ഞുങ്ങള്‍ക്ക് അണുബാധകള്‍, വികസന പ്രശ്നങ്ങള്‍, ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്.
പോഷകസമൃദ്ധമായ ഭക്ഷണക്രമം കുഞ്ഞിന് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യമായ കലോറിയും പോഷകങ്ങളും നല്കാന് സഹായിക്കും.
പ്രസവാനന്തര വീണ്ടെടുക്കല്‍
ഗര്‍ഭകാലത്ത് നന്നായി ഭക്ഷണം കഴിക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചയെ സഹായിക്കുക മാത്രമല്ല, പ്രസവത്തിനുശേഷം അമ്മയുടെ റിക്കവറി, പ്രസവപൂര്‍വ ശുശ്രൂഷയ്ക്കും സഹായകമാണ്.
ആരോഗ്യകരമായ ഭക്ഷണക്രമം അമ്മയുടെ ഊര്‍ജ്ജ നില വര്‍ധിപ്പിക്കാനും മുലയൂട്ടലിനെ പിന്തുണയ്ക്കാനും പ്രസവത്തിനുശേഷം സുഖപ്പെടാനാവശ്യമായ പോഷകങ്ങള്‍ അവളുടെ ശരീരത്തില്‍ ഉണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കും.
ചുരുക്കത്തില്‍, ആരോഗ്യകരമായ ഗര്‍ഭം ഉറപ്പാക്കുന്നതിനും കുഞ്ഞിന് ജീവിതത്തില്‍ ശക്തമായ തുടക്കത്തിന് അടിത്തറയിടുന്നതിനും ഗര്ഭാവസ്ഥയിലുടനീളം പോഷകസമൃദ്ധമായ ഭക്ഷണക്രമം പ്രധാന ഘടകമാണ്.
കോസ്മെറ്റിക് ഗൈനക്കോളജി എന്തിന്?
കോസ്മെറ്റിക് ഗൈനക്കോളജി എന്നത് വളരെ നൂതനമായ ആശയമാണ്. എന്നാല്‍, വര്‍ത്തമാനകാലത്ത് വളരെ ശ്രദ്ധ നേടുന്ന ഒരു ചികിത്സാരീതിയാണ്. സ്ത്രീകളുടെ ഗര്‍ഭാശയ രോഗങ്ങള്‍ക്കും പ്രസവ സംബന്ധമായ പ്രശ്നങ്ങള്‍ക്കുമാണ് ഗൈനക്കോളജി വിഭാഗം പ്രാധാന്യം കൊടുക്കുന്നത്.
കോസ്മെറ്റിക് ഗൈനക്കോളജിയില്‍ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ സൗന്ദര്യത്തിനും ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും പ്രാധാന്യം നല്കുന്നു. അതുവഴി അവരുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യുന്നു.
പിസിഒഡി, ഹോർമോൺ പ്രശ്നങ്ങൾ
സ്ത്രീകളില്‍ എപ്പോഴൊക്കെയാണ് കോസ്മെറ്റിക് ഗൈനക്കോളജിയുടെ സഹായം ആവശ്യം വരുന്നതെന്ന് നോക്കാം. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പിസിഒഡി കൊണ്ടും ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും സ്വകാര്യ ഭാഗങ്ങള്‍ക്ക് പല വ്യത്യാസങ്ങള്‍ ഉണ്ടാകാം.
വലിപ്പ വ്യത്യാസങ്ങള്‍, നിറ വ്യത്യാസങ്ങള്‍, അമിതമായ രോമ വളര്‍ച്ച എന്നിങ്ങനെ. ഇത് അവരെ മാനസികമായി അലട്ടുകയും അവരുടെ പഠനത്തെയും സാമൂഹിക ഇടപെടലുകളെയും സാരമായി ബാധിക്കുന്നതായും കണ്ടിട്ടുണ്ട്.
ഈ പ്രശ്നങ്ങള്‍ നമ്മള് കരുതലോടെ കേള്‍ക്കുകയും മനസിലാക്കുകയും ചെയ്യണം. ഇതെല്ലാം വളരെ ലളിതമായും വേദനരഹിതമായും നമുക്ക് കോസ്മെറ്റിക് ഗൈനക്കോളജിയിലൂടെ പരിഹരിക്കാം. ഇതു ചെയ്യുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ധിക്കും.
ഗര്‍ഭധാരണ സമയത്തും പ്രസവശേഷവും
അടുത്തതായി കോസ്മെറ്റിക് ഗൈനക്കോളജി ശ്രദ്ധ കൊടുക്കുന്നത് ഗര്‍ഭധാരണ സമയത്തും പ്രസവശേഷവും ഉണ്ടാകുന്ന ശാരീരിക വ്യത്യാസങ്ങള്‍ക്കാണ്. ഈ മാറ്റങ്ങള്‍ കാലക്രമേണ മാറാം, മാറാതിരിക്കാം.
സ്ട്രച്ച് മാർക്ക്
സ്ട്രച്ച് മാർക്ക് പലരുടെയും പ്രശ്നമാണ്. ഇതെല്ലാം ലേസര്‍ ഉപയോഗിച്ച് വേദന രഹിതമായി ഒപി രീതിയിൽ ചെയ്തു കുറയ്ക്കാനും ആകാരഭംഗി വീണ്ടെടുക്കാനും സാധിക്കും.
വിവരങ്ങൾ:
ഡോ.സിമി ഹാരിസ്
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റ്,
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
ആര്‍ത്തവചക്രം വൈകാനുള്ള കാരണങ്ങള്‍ ഇവയാണ്...
സ്ത്രീകളുടെ ശരീരം ഗര്‍ഭധാരണത്തിന് തയാറെടുക്കുന്ന സ്വാഭാവിക പ്രക്രിയയുടെ ഭാഗമാണ് ആര്‍ത്തവചക്രം. അണ്ഡത്തിന്റെ വികസനം, അണ്ഡ ഉത്പാദനം, ഗര്‍ഭധാരണം നടന്നില്ലെങ്കില്‍ അണ്ഡത്തെ പുറംതള്ളല്‍ എന്നിങ്ങനെ ഹോര്‍മോണ്‍ മാറ്റങ്ങളുടെ ഒരു പരമ്പരതന്നെ ഓരോ ആര്‍ത്തവ ചക്രത്തിലും ഉള്‍പ്പെടുന്നു.
ഗര്‍ഭധാരണം നടന്നു കഴിഞ്ഞാല്‍ ആര്‍ത്തവചക്രം തെറ്റും. എന്നാല്‍, ഇക്കാലഘട്ടത്തില്‍ സ്ത്രീകളില്‍ ആര്‍ത്തവചക്രം വൈകാന്‍ നിരവധി കാരണങ്ങള്‍ കണ്ടുവരുന്നു. ഗര്‍ഭധാരണം അല്ലാതെ ആര്‍ത്തവചക്രം വൈകാനുള്ള ചില പ്രധാന കാരണങ്ങള്‍ ഇവയാണ്...
സമ്മര്‍ദ്ദം, ശരീരഭാരം
ഹോര്‍മോണുകളെ നിയന്ത്രിക്കുന്നത് മസ്തിഷ്കത്തിലെ ഹൈപ്പോതലാമസ് ആണ്. ഇതിനെ സമ്മര്‍ദ്ദം തടസപ്പെടുത്തും. അതോടെ ഇത് ആര്‍ത്തവചക്രത്തെ സാരമായി ബാധിക്കും. സമ്മര്‍ദ്ദത്തിന്റെ അളവ് ഉയരുമ്പോള്‍, ശരീരം കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കും.
ഇത് അണ്ഡോത്പാദനത്തിന് ആവശ്യമായ ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. അണ്ഡോത്പാദനം നടക്കാതെ വരുന്നതോടെ ആര്ത്തവംചക്രം തെറ്റും. അതുപോലെ പെട്ടെന്നു ശീരഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നത് ആര്‍ത്തവചക്രം വൈകുന്നതിലേക്കു നയിച്ചേക്കാം.
ആര്‍ത്തവചക്രം നിയന്ത്രിക്കുന്ന ഈസ്ട്രജന് ഉത്പാദനത്തില്‍ ശരീരത്തിലെ കൊഴുപ്പ് പങ്ക് വഹിക്കുന്നു. ശരീരഭാരത്തിലെ പ്രകടമായ മാറ്റം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ആര്‍ത്തവചക്രത്തെ തകിടം മറിക്കും.
അമിത വ്യായാമം
കഠിനമായ വ്യായാമങ്ങളും ആര്‍ത്തവചക്രത്തെ പ്രതികൂലമായി ബാധിക്കും. ശരീരത്തിന്റെ കൊഴുപ്പ് കുറയ്ക്കുകയും അണ്ഡോത്പാദനത്തിന് ആവശ്യമായ ഹോര്‍മോണ്‍ ബാലന്‍സ് തടസപ്പെടുത്തുകയും ചെയ്യാന്‍ കഠിന വ്യായാമം കാരണമാകുന്നതോടെയാണിത്.
കായികതാരങ്ങള്‍ക്കും കഠിനമായ വ്യായാമ രീതികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇത്തരത്തിലുള്ള പ്രശ്നം സാധാരണമാണ്.
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രം അല്ലെങ്കില്‍ പിസിഒഎസ് ആര്‍ത്തവചക്രം തെറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. അമിതമായ ആന്‍ഡ്രോജന്‍ കാരണം ആര്‍ത്തവചക്രത്തില്‍ കാലതാമസം വരുത്തുന്ന ഹോര്‍മോണ്‍ തകരാറാണ് പിസിഒഎസ്.
ഇത് അണ്ഡോത്പാദനം തടയും. ക്രമരഹിതമായ ആര്‍ത്തവം, ശരീരഭാരം, മുഖക്കുരു എന്നിവയിലേക്ക് പിസിഒഎസ് കാരണമാകുന്നു.
തൈറോയ്ഡ് രോഗങ്ങള്‍
ഹൈപ്പര്‍തൈറോയിഡിസവും ഹൈപ്പോതൈറോയിഡിസവും ആര്‍ത്തവചക്രത്തെ തടസപ്പെടുത്തും. തൈറോയ്ഡ് ഗ്രന്ഥി മെറ്റബോളിസത്തെ നിയന്ത്രിക്കുന്നു. ഇത് ഹോര്‍മോണ്‍ അളവിനെ ബാധിക്കുന്നു.
സജീവമല്ലാത്തതോ അമിതമായി പ്രവര്‍ത്തിക്കുന്നതോ ആയ തൈറോയ്ഡ് ആര്‍ത്തവചക്രത്തിന്റെ കാലതാമസത്തിലേക്കു നയിച്ചേക്കാം.
ജനന നിയന്ത്രണം, പെരിമെനോപോസ്
ഗുളികകള്‍, കുത്തിവയ്പ്പുകള്‍, ഹോര്‍മോണ്‍ നിയന്ത്രിച്ചുള്ള മറ്റു ഗര്‍ഭധാരണം ഒഴിവാക്കല്‍ തുടങ്ങിയ ജനനനിയന്ത്രണ രീതികള്‍ ആര്‍ത്തവചക്രത്തെ ബാധിക്കും. അണ്ഡോത്പാദനം തടയുന്നതിനായി ഹോര്‍മോണ്‍ അളവില്‍ മാറ്റം വരുത്തിയാണ് ഇത്തരം രീതികള്‍ പ്രവര്‍ത്തിക്കുന്നത്.
ഇത് ആര്‍ത്തവം കുറയ്ക്കുന്നതിനോ ആര്‍ത്തവം ഇല്ലാതിരിക്കുന്നതിനോ കാരണമാകും. സ്ത്രീകള്‍ ആര്‍ത്തവവിരാമത്തോട് അടുക്കുമ്പോള്‍, അവര്‍ പെരിമെനോപോസ് എന്ന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു, ഇത് ക്രമരഹിതമായതോ കാലതാമസം വരുത്തുന്നതോ ആയ ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും.
ഈ പരിവര്‍ത്തന കാലയളവ് നാല്‍പ്പതുകളില്‍ ആരംഭിക്കാമെങ്കിലും ചില സ്ത്രീകളില്‍ ഇത് നേരത്തെ കാണപ്പെടാറുണ്ട്.
വിട്ടുമാറാത്ത രോഗം
പ്രമേഹം, സെലിയാക് രോഗം അല്ലെങ്കില്‍ കോശജ്വലന മലവിസര്‍ജ്ജനം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകള്‍ ശരീര ആരോഗ്യത്തിലും ഹോര്‍മോണ്‍ സന്തുലിതാവസ്ഥയിലും സ്വാധീനം ചെലുത്തുന്നതിനാല്‍ ആര്‍ത്തവചക്രത്തെ ബാധിക്കും.
അതുപോലെ അനോറെക്സിയ നെര്‍വോസ അല്ലെങ്കില്‍ ബുലീമിയ പോലുള്ള അവസ്ഥകള്‍ ആര്‍ത്തവം ഗണ്യമായി വൈകുന്നതിലേക്കോ ആര്‍ത്തവം പൂര്‍ണമായി നില്ക്കുന്നതിനും കാരണമായേക്കും.
ഈ വൈകല്യങ്ങള്‍ അണ്ഡോത്പാദനത്തിന് ആവശ്യമായ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നതാണ് ഇതിന്റെ കാരണം.
നല്ലതു സുഖപ്രസവം തന്നെ
കാഴ്ചപ്പാട് മാറണം
പ്രസവങ്ങളോടും ഡോക്ടര്‍മാരോടുമുള്ള കാഴ്ചപ്പാടും സമൂഹം മാറ്റണം, വിരളമാണെങ്കില്‍ പോലും വളരെ അപ്രതീക്ഷിതമായ പല അത്യാഹിതങ്ങളും ഗര്‍ഭത്തെ ചുറ്റിപ്പറ്റിയുണ്ടാകാം. എന്ത് സംഭവിച്ചാലും അത് ഡോക്ടറുടെ കുറ്റം കൊണ്ടാണ് എന്ന സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണം.
ചിലപ്പോൾ സങ്കീർണമാകാം...
എല്ലാ പ്രസവങ്ങളും സുഖപര്യവസായിക്കൊള്ളണമെന്നില്ല. പ്രസവമെന്ന പ്രക്രിയ ചിലപ്പോഴൊക്കെ സങ്കീര്‍ണ്ണമായിപ്പോകുന്നു. അത് ചികിത്സകരുടെയോ ആശുപത്രിയുടെയോ അനാസ്ഥ കൊണ്ടായിരിക്കില്ല. ഈ യാഥാര്‍ഥ്യം മനസിലാക്കാനുള്ള പക്വത ബന്ധുക്കള്‍ക്കുണ്ടാകണം.
ജീവിതരീതി മാറണം
ഡോക്ടര്‍മാര്‍ മാത്രം മനസ്സുവെച്ചതു കൊണ്ട് വര്‍ധിച്ചുവരുന്ന സിസേറിയന്റെ തോത് കുറയ്ക്കാന്‍ സാധിക്കില്ല. അത് സാധ്യമാകാന്‍ ഗര്‍ഭിണികളും ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളും അവരുടെ കുടുംബാംഗങ്ങളും അടങ്ങുന്ന സമൂഹവും പ്രവര്‍ത്തിക്കണം. നമ്മുടെ ജീവിതരീതി തന്നെ പാടെ മാറ്റണം. ഫാസ്റ്റ് ഫുഡ് സംസ്കാരവും ദുര്‍മേദസും നമ്മുടെ ശത്രുക്കളാണ്.
സുസജ്ജമാവണം ആശുപത്രികൾ
പ്രസവം എന്ന പ്രക്രിയ വളരെ സങ്കീര്‍ണമാണ്. അപ്രതീക്ഷിതമായി എന്ത് സങ്കീര്‍ണ്ണതകളും സംഭവിക്കാം. അതിനെ നേരിടാനുള്ള തയ്യാറെടുപ്പും സന്നാഹങ്ങളും ഓരോ ആശുപത്രിയിലും ഉണ്ടാവണം. ഇവിടെ സമയമാണ് ജീവന് നിലനിര്‍ത്തുന്നത്.
അമ്മയ്ക്കും കുഞ്ഞിനും നല്ലത്
തീര്‍ച്ചയായും ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നും ഒരു വലിയ നീക്കം ഇതിനുവേണ്ടി നടക്കുന്നുണ്ട്. അതിനുള്ള പരിശ്രമങ്ങള്‍ ഗൈനക്കോളജി സംഘടന നിരന്തരം തുടരുന്നുണ്ട്. അമ്മയ്ക്കും കുഞ്ഞിനും നല്ലത് സുഖപ്രസവം തന്നെയാണ്, ഓരോ ഗൈനക്കോളജിസ്റ്റും ആഗ്രഹിക്കുന്നതും അതു തന്നെയാണ്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം
സിസേറിയനിലേക്കുള്ള വഴികൾ
ആദ്യത്തെ പ്രസവം സിസേറിയന് വഴി ആയിരുന്നെങ്കില്‍ പിന്നീടുള്ള പ്രസവങ്ങളും സിസേറിയന് തന്നെ ആയിരിക്കും. സിസേറിയന് ചെയ്യുന്നത് ഗര്‍ഭപാത്രം കീറിയിട്ടാണല്ലോ.
അവിടെ തുന്നലിട്ട് അതുണങ്ങുമ്പോള്‍ പൂര്‍വസ്ഥിതി പ്രാപിക്കുമെങ്കിലും അടുത്ത ഗര്‍ഭത്തില്‍ പ്രസവവേദന തുടങ്ങുമ്പോള്‍ അവിടം വിട്ടുപോകാനുള്ള സാധ്യതയുണ്ട്.
അങ്ങനെ വന്നാല്‍ രക്തസ്രാവം ഉണ്ടാവുകയും അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ അപകടത്തിലാവുകയും ചെയ്യും. അതുകൊണ്ടാണ് വീണ്ടും ഒരു സിസേറിയന് തന്നെയാണു സുരക്ഷിതമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചു പോകുന്നത്.
മാസം തികയാതെ....
മാസം തികയാതെയുള്ള പ്രസവങ്ങളും സിസേറിയന് നിരക്ക് കൂടുന്നതിന് ഒരു കാരണമാണ്. ഗര്‍ഭം പൂര്‍ണവളര്‍ച്ചയെത്തുന്നതിനു മുമ്പ് വെള്ളം പൊട്ടി പോകുമ്പോള്‍ അണുബാധയില്‍ നിന്ന് കുഞ്ഞിനെയും അമ്മയെയും രക്ഷിക്കാനും നേരത്തേയുള്ള സിസേറിയനുകള്‍ ആവശ്യമായി വരുന്നു.
പ്രസവം മുന്നോട്ടു പോകുന്നതിനിടയില്‍
കുഞ്ഞിന്റെ ഹൃദയത്തുടിപ്പിന് മാറ്റം വരിക (Fetal distress), ഇടുപ്പെല്ലിന് വ്യാപ്തം മതിയാകാതെ വരിക (Contracted pelvis), മറുപിള്ള ഗര്ഭപാത്രത്തിന് താഴെ വന്ന് ഗര്‍ഭപാത്രത്തിന്റെ മുഖം അടഞ്ഞുപോവുക (Placenta Praevia) തുടങ്ങിയ കാരണങ്ങളും സിസേറിയനില്‍ അവസാനിക്കുന്നു.
ആ ഭയത്തിൽ....
ലാഭേച്ഛയോടു കൂടി ചെയ്യുന്ന സിസേറിയനുകള്‍ അപലനീയമാണ്. ഒരു കാര്യം തറപ്പിച്ചു പറയാം സാമ്പത്തിക ലാഭത്തിനുവേണ്ടി സിസേറിയന് ചെയ്യുന്ന ഗൈനക്കോളജിസ്റ്റുകള്‍ വിരളമാണ്.
സമയം താമസിക്കുന്തോറും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യസ്ഥിതി വഷളാകുമോ എന്ന ഭയമാണ് പലപ്പോഴും സിസേറിയന് എന്ന ചിന്തയിലേക്ക് നയിക്കുന്നത്.
സൗകര്യങ്ങളുടെ അഭാവത്തിൽ...
പല ആശുപത്രികളിലും മാതൃകാപരമായ സാഹചര്യങ്ങളല്ല നിലവിലുള്ളത്. 24 മണിക്കൂറും അനസ്തേഷ്യ ഡോക്ടറുടെയും ശിശുരോഗ വിദഗ്ധന്റെയും സേവനം, ബ്ലഡ് ബാങ്ക് സൗകര്യങ്ങള്‍, എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ സഹായം...
ഇവയൊന്നും ഇല്ലാത്ത എത്രയോ ആശുപത്രികളില്‍ പ്രസവങ്ങള്‍ നടക്കുന്നു. അവിടെ ജോലി ചെയ്യുന്ന ഗൈനക്കോളജിസ്റ്റുകള്‍ക്ക് മാതൃകാപരമായ രീതിയില്‍ സിസേറിയന്റെ എണ്ണം കുറയ്ക്കാന്‍ കഴിയുന്നില്ല എന്നത് സ്വാഭാവികം മാത്രംa.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്, എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം
സിസേറിയൻ നിരക്ക് കൂടുന്നതിനു പിന്നിൽ...
വന്ധ്യതാ ചികിത്സയിലൂടെയുള്ള ഗര്‍ഭങ്ങൾ
സിസേറിയന് കൂടുന്നതിനുള്ള മറ്റൊരു കാരണം അത്യാധുനിക വന്ധ്യതാ ചികിത്സയിലൂടെയുള്ള ഗര്‍ഭങ്ങളാണ്. ഐവിഎഫ്, ഇക്സി മുതലായ ചികിത്സാ സമ്പ്രദായങ്ങളിലൂടെയുണ്ടാകുന്ന ഗര്‍ഭത്തില്‍ പലപ്പോഴും ഇരട്ടക്കുട്ടികളോ അതിലും കൂടുതല്‍ കുഞ്ഞുങ്ങളോ കാണാനുള്ള സാദ്ധ്യതയുണ്ട്.
മൾട്ടിപ്പിൽ പ്രഗ്നൻസി വിഭാഗത്തില്‍പ്പെടും ഇവ (Twins, Triplets, Quadruplets). അതുകൊണ്ട് തന്നെ ഗര്‍ഭത്തിലെ അപകടസാധ്യത വര്‍ധിക്കുന്നു. വന്ധ്യതാചികിത്സയിലൂടെ ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്കും അവരുടെ വീട്ടുകാര്‍ക്കും ഡോക്ടര്‍ക്കും പൊതുവേ ആ ഗര്‍ഭാവസ്ഥയെ പറ്റിയുള്ള കരുതലും ആശങ്കയും കൂടുതലാണ്.
രണ്ടു കുഞ്ഞുങ്ങളെ കിട്ടുന്നതിന്റെ സന്തോഷം ഇരട്ടിയാകുന്നതിനോടൊപ്പം തന്നെ ആശങ്കകളും ഇരട്ടിയാകുന്നു. അതുകൊണ്ടുതന്നെ സിസേറിയനിലൂടെ കുഞ്ഞുങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനുള്ള വ്യഗ്രത ഡോക്ടര്‍ക്കും രോഗിക്കും ഒരുപോലെ ഉണ്ടാവും.
ഗര്‍ഭാവസ്ഥയിലെ പ്രമേഹം, വിളര്‍ച്ച, രക്തസ്രാവം എന്നിവ ഇക്കൂട്ടര്‍ക്ക് കൂടുതലാണ്. അതിനോടൊപ്പം തന്നെ കുഞ്ഞുങ്ങളുടെ ഭാരവും വളര്‍ച്ചയും കുറവായും കാണുന്നു. ചില പ്രത്യേക വിഭാഗം ഇരട്ടകളില്‍ ഒരു കുഞ്ഞിന്റെ ശരീരത്തില്‍ നിന്ന് രണ്ടാമത്തെ കുഞ്ഞിന്റെ ശരീരത്തിലേക്ക് രക്തം പ്രവഹിക്കുന്നതായും കാണാം.
ഈ ഗര്‍ഭിണികളില്‍ മാസം തികയുന്നതിന് മുമ്പേയുള്ള പ്രസവ വേദനയും പ്രശ്നമാകാറുണ്ട്. ഇത്തരം സന്ദർഭ ങ്ങളിൽ ആരോഗ്യമുള്ള കുഞ്ഞിനുവേണ്ടി സിസേറിയന് ചെയ്യേണ്ടി വരാറുണ്ട്.
1980കളിലില്ലാത്ത വിധം വന്ധ്യതാ ചികിത്സ വേണ്ടി വരുന്നതിന്റെ ഒരു കാരണം ജീവിതശൈലി പ്രശ്നങ്ങള്‍ തന്നെയാണ്. അമിതവണ്ണവും പോളിസിസ്റ്റിക് ഓവറിയും അണ്ഡോത്പാദന പ്രശ്നങ്ങളുമൊക്കെ സങ്കീര്‍ണമായി കെട്ടുപിണഞ്ഞു കിടക്കുന്നു.
ഭയം, ആശങ്കകൾ....
അണുകുടുംബത്തില്‍ പലപ്പോഴും അച്ഛനമ്മമാരുടെ ഒരേ ഒരു സന്തതിയായി വളര്‍ന്നു വരുന്ന കുട്ടിക്ക് കൂട്ടുകുടുംബത്തില്‍ മറ്റു കുടുംബാംഗങ്ങളോടൊത്ത് വളരുന്ന കുട്ടികളുടെ മനഃസാന്നിധ്യവും പാകതയും കാണാറില്ല.
പ്രസവമുറി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയചകിതരാകുന്ന പെണ്‍കുട്ടികളെയാണ് കണ്ടുവരുന്നത്. ഇതേ ഭയം അവരുടെ അമ്മമാരെയും കുടുംബാംഗങ്ങളെയും ബാധിക്കുന്നു. പ്രസവം എല്ലാവര്ക്കും ഒരുപോലെ ആകണമെന്നില്ല എന്നതും ചിലപ്പോള്‍ ചെറിയ വേദന ദിവസങ്ങളോളം കണ്ടതിനുശേഷമായിരിക്കും യഥാര്‍ഥ പ്രസവവേദന ആരംഭിക്കുക എന്നതും ഗര്‍ഭിണികള്‍ മനസിലാക്കണം.
ഡോക്ടര്‍മാര്‍ വിചാരിച്ചാല്‍ പ്രസവത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ സാധിച്ചെന്നു വരില്ല. ക്ഷമയോടെ കാത്തിരിക്കുക എന്നതാണ് നല്ല തീരുമാനം. പ്രസവമുറിയില്‍ ഗര്‍ഭിണിയും ബന്ധുക്കളും കാണിക്കുന്ന ആശങ്ക ഒരു പരിധിവരെ സാംക്രമികമാണ്. അത് പതുക്കെ ഡോക്ടര്‍മാരിലേക്കും പകരും. പരിണിതഫലം ഒരു സിസേറിയന് ആയിരിക്കും.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം.
ഗർഭകാലത്തു പ്രമേഹമുണ്ടായാൽ...
അമ്മയ്ക്ക് ഗര്‍ഭകാലത്തു പ്രമേഹമുണ്ടെങ്കില്‍ അത് കുഞ്ഞിനെ ആയിരിക്കും കൂടുതല്‍ ബാധിക്കുക. കാരണങ്ങളൊന്നും കൂടാതെ തന്നെ കുഞ്ഞിന്റെ അനക്കം പെട്ടെന്ന് നിന്നു പോകാം. ഇങ്ങനെയുള്ള ഗര്‍ഭിണികളെ പ്രസവ തീയതിയ്ക്ക് രണ്ടോ മൂന്നോ ആഴ്ച മുമ്പു തന്നെ പ്രസവിപ്പിക്കേണ്ടതായിട്ടുണ്ട്.
സാധാരണ ഒരു ഗര്‍ഭിണിക്ക് കൊടുക്കുന്ന അത്ര സമയം സുഖപ്രസവത്തിനായി കാത്തിരുന്നാല്‍ പലപ്പോഴും അത് കുഞ്ഞിന്റെ ജീവനുതന്നെ അപകടമായി ഭവിക്കും. മാത്രവുമല്ല ഈ കുഞ്ഞുങ്ങള്‍ക്ക് സാധാരണയിലും കൂടുതല്‍ ഭാരവും ഉണ്ടാകും. അതുകൊണ്ടുതന്നെ പലപ്പോഴും സാധാരണ പ്രസവം സാധ്യമാകാതെ വരാം.
ജീവിതരീതിയില്‍ മാറ്റം
ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നീ അവസ്ഥകള്‍ക്ക് ഒരു കാരണം സ്ത്രീകളുടെ ജീവിതരീതി തന്നെയാണ്. ജീവിതശൈലീരോഗങ്ങളുടെ ഭാഗമായി ഗര്‍ഭകാലത്ത് വരാവുന്ന അവസ്ഥാ വിശേഷങ്ങളാണ് ഇവ.
ഇതുവഴിയുണ്ടാകുന്ന സിസേറിയന് കുറയ്ക്കണമെങ്കില്‍ സ്ത്രീകള്‍ അവരുടെ ജീവിതരീതിയില്‍ തന്നെ വ്യത്യാസം വരുത്തണം.
ഫാസ്റ്റ് ഫുഡ് സ്റ്റൈലും ദുര്‍മേദസും
ഗര്‍ഭിണികളുടെ കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനും ജീവിതശൈലി രോഗങ്ങളെക്കുറിച്ച് പൂര്‍ണമായ അവബോധം ഉണ്ടാകണം. ഫാസ്റ്റ് ഫുഡ് സംസ്കാരവും ദുര്‍മേദസും ജീവിതത്തിന്റെ ഭാഗമായിരിക്കുന്നിടത്തോളം സിസേറിയന് നിരക്ക് കൂടിത്തന്നെയിരിക്കും.
സുഖപ്രസവത്തിന്
ഇടുപ്പെല്ലിന്റെ വ്യാപ്തിയും ഗര്‍ഭസ്ഥ ശിശുവിന്റെ ഭാരവും ഒരു സുഖപ്രസവം നടക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഒരു സാധാരണ പ്രസവം നടക്കുന്നതിന് ഇടുപ്പെല്ലിന്റെ അളവും അതിനു ചുറ്റുമുള്ള പേശികളുടെ അയവും നിർണായക ഘടകമാണ്.
കൗമാരപ്രായം തുടങ്ങി തുടര്‍ച്ചയായി ചെയ്യുന്ന ശാരീരിക വ്യായാമം ഇതിന് അത്യന്താപേക്ഷിതമാണ്.
വ്യായാമക്കുറവും സിസേറിയനും തമ്മിൽ?
ടിവി, മൊബൈല്‍ എന്നിവയ്ക്ക് മുന്നില്‍ തങ്ങളുടെ ഒഴിവുസമയം കഴിച്ചു കൂട്ടാന്‍ ആഗ്രഹിക്കുകയും താത്പര്യപ്പെടുകയും ചെയ്യുന്നവരാണ് ഇന്നത്തെ കുമാരിമാരും സ്ത്രീകളും.
വ്യായാമം ജീവിതത്തിന്റെ ഭാഗമല്ലെങ്കില്‍
അത് പേശികളേയും ഇടുപ്പെല്ലിനെയുമൊക്കെ ബാധിക്കും. ഇടുപ്പെല്ലിന്റെ വ്യാപ്തവും അയവുമൊക്കെ സുഖപ്രസവത്തിന് അത്യന്താപേക്ഷിതമാണ്.
വ്യായാമക്കുറവിനൊപ്പം ഫാസ്റ്റ് ഫുഡിന്റെയും അധിക കലോറി ഭക്ഷണത്തിന്റെയും അതിപ്രസരം കൂടിയാകുമ്പോള്‍ അമ്മയ്ക്കും കുഞ്ഞിനും ഭാരം കൂടാം. ഇതും സിസേറിയന് ഒരു കാരണമാണ്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്,
എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം
സിസേറിയൻ പ്രസവം എപ്പോൾ?
പ്രസവ ശുശ്രൂഷാരംഗത്ത് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് വര്‍ധിച്ചുവരുന്ന സിസേറിയന് പ്രസവങ്ങള്‍. വര്‍ത്താമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇത് ഒരു ചര്‍ച്ചാ വിഷയമാകുന്നുണ്ട്.
ഇതില്‍ ഡോക്ടര്‍മാരുടെ പങ്ക് എത്രമാത്രമുണ്ട്? സ്ത്രീരോഗ വിദഗ്ധര്‍ മനസിരുത്തിയാല്‍ ഇത് കുറയ്ക്കാന്‍ കഴിയുമോ?
15 ശതമാനം
എന്തായിരിക്കണം ഒരു മാതൃകാ സിസേറിയന് നിരക്ക്? ഇതേക്കുറിച്ച് കൃത്യമായ ഒരു മാര്‍ഗനിര്‍ദേശം ഇല്ലെന്നുതന്നെ പറയാം. 1980കളിലാണ് ലോകാരോഗ്യ സംഘടന ഈ വിഷയത്തില്‍ ഒരു പ്രസ്താവന നടത്തിയിട്ടുള്ളത്.
100 സ്ത്രീകള്‍ പ്രസവിക്കുമ്പോള്‍ 15 പേര്‍ക്ക് സിസേറിയന് വേണ്ടി വരാം എന്ന് ലോകാരോഗ്യ സംഘടന നിരീക്ഷിച്ചിരുന്നു. 15% എന്നൊരു നിരക്ക് മുന്നോട്ടു വച്ച കാലഘട്ടത്തില്‍, അതായത് 40 വര്‍ഷം മുമ്പ് അന്നത്തെ നമ്മുടെ മാതൃമരണ നിരക്ക് 180 ആയിരുന്നു.
2024ല്‍ കേരളത്തിന്റെ മാതൃമരണ നിരക്ക് 26 ആണ്. ആരോഗ്യരംഗത്ത് നാം വരിച്ചിട്ടുള്ള നേട്ടത്തിന്റെ ഒരു പ്രധാന സൂചനയാണ് ഈ കുറഞ്ഞ മാതൃമരണ നിരക്ക്. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളും അവസരോചിതമായ സിസേറിയനുകളുമാണ് മാതൃമരണ നിരക്ക് കുറയാനുള്ള പ്രധാന കാരണം.
തിരിച്ചുപോക്ക് ആവശ്യമാണോ?
സിസേറിയന് നിരക്ക് കുറയാന്വേണ്ടി 1980കളിലേക്ക് ഒരു തിരിച്ചുപോക്ക് ആവശ്യമാണോ? അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യവും ജീവനും അപകടത്തിലാക്കിക്കൊണ്ടു മാത്രമേ സിസേറിയന് നിരക്ക് 15 ശതമാനം എന്ന നിലയിലേക്കുള്ള തിരിച്ചുപോക്ക് സാധ്യമാകൂ.
അത് അഭിലഷണീയമല്ല. ഒരു ഗര്‍ഭം സിസേറിയന് പ്രസവത്തിലവസാനിപ്പിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്.
ഉയര്‍ന്ന രക്തസമ്മര്‍ദം ഉണ്ടായാൽ...
ഗര്‍ഭിണികള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദം വന്നാല്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എത്രയും പെട്ടെന്ന് കുഞ്ഞിനെ പുറത്തെടുക്കുക എന്നതാണ് അതിന്റെ പ്രതിവിധി.
ആ അനുവദനീയമായ ചുരുങ്ങിയ സമയത്തിനുള്ളില്‍ സാധാരണ പ്രസവം സാധ്യമാകാതെ വരുമ്പോള്‍ സിസേറിയന് ചെയ്യുക മാത്രമേ നിവര്ത്തിയുള്ളു. ഇത്തരത്തില്‍ സുഖപ്രസവത്തിന് കാത്തിരിക്കുന്നത് ഗുരുതരമായ ചില ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.
അമ്മയ്ക്ക് ഫിറ്റ്സ് (Eclampsia) വരാം, അമ്മയുടെ കരളും വൃക്കകളും തകരാറിലാകാം, തലച്ചോറില്‍ രക്തസ്രാവം വന്ന മരണത്തിനു തന്നെ കാരണമാകാം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സിസേറിയന് പ്രസവം ഒരു സമയോചിതമായ ഒരു ഇടപെടല്‍ മാത്രമാണ്.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്റ്, ഗൈനക്കോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.
40 കടന്ന സ്ത്രീകള്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്...
സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ കണ്ടുവരുന്നത് അവരുടെ നാല്പ്പതുകളിലാണ്. അതുകൊണ്ടുതന്നെ നാല്പ്പതിലുള്ളവരും നാല്‍പ്പതു കടന്നവരും അവരുടെ ആരോഗ്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നത് ഗുണകരമാണ്.
സ്ത്രീകളില്‍ 40 വയസ് കഴിയുമ്പോള്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്കൊപ്പം അസ്ഥികളുടെ സാന്ദ്രത കുറയുക, മെറ്റബോളിസത്തിലെ മാറ്റങ്ങള്‍ എന്നിങ്ങനെയുള്ള ശാരീരിക മാറ്റങ്ങള്‍ വരുന്നു. ഈ മാറ്റങ്ങള്‍ ഓസ്റ്റിയോപൊറോസിസ്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ഊര്‍ജനില കുറയല്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
അതുകൊണ്ടുതന്നെ കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിങ്ങനെയുള്ള വിവിധ സപ്ലിമെന്റുകള്‍ കഴിക്കുന്നത് നല്ലതാണ്. 40 വയസ് കഴിഞ്ഞ സ്ത്രീകള്‍ ഉറപ്പായും കഴിക്കേണ്ട സപ്രിമെന്റുകള് ഇവയാണ്...
കാല്‍സ്യം, വിറ്റാമിന്‍ ഡി
സ്ത്രീകള്‍ ആര്‍ത്തവവിരാമത്തോട് അടുക്കുമ്പോള്‍ അസ്ഥികളുടെ ആരോഗ്യത്തിനു പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. ആര്‍ത്തവ വിരാമകാലഘട്ടത്തിലേക്ക് കടക്കുന്നതിനു മുമ്പുതന്നെ ഈസ്ട്രജന്റെ അളവ് കുറയുകയും അസ്ഥികളുടെ സാന്ദ്രത കുറയുകയും ചെയ്യും.
അസ്ഥികളുടെ ശക്തി നിലനിര്‍ത്തുന്നതിനും ഒടിവുകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും കാല്‍സ്യം കഴിക്കുന്നത് ഗുണകരമാണ്. അസ്ഥികളുടെ ആരോഗ്യത്തിന് പുറമേ, പേശികളുടെ പ്രവര്‍ത്തനം, നാഡി, ഹൃദയത്തിന്റെ ആരോഗ്യം എന്നിവയ്ക്കും കാല്‍സ്യം അത്യാവശ്യമാണ്.
കാല്‍സ്യം ആഗിരണം ചെയ്യുന്നതിനും അസ്ഥികളുടെ ആരോഗ്യത്തിനും വിറ്റാമിന്‍ ഡി പ്രധാന പങ്ക് വഹിക്കുന്നു. ഇത് രോഗപ്രതിരോധ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകളില്‍ പ്രധാനമായ മാനസികാവസ്ഥ നിയന്ത്രണത്തിനു സഹായിക്കുകയും ചെയ്യുന്നു.
വിറ്റാമിന്‍ ഡിയുടെ കുറഞ്ഞ അളവ് ഓസ്റ്റിയോപൊറോസിസ്, ഹൃദ്രോഗം, ചില അര്‍ബുദങ്ങള്‍ എന്നിവയ്ക്കും കാരണമായേക്കും.
മഗ്നീഷ്യം, ഒമേഗ-3
ശരീരത്തിന്റെ ഊര്‍ജ ഉത്പാദനം, പേശികളുടെയും നാഡിയുടെയും പ്രവര്‍ത്തനം, അസ്ഥികളുടെ ആരോഗ്യം എന്നിങ്ങനെ ശരീരത്തിലെ 300 ലധികം ബയോകെമിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ മഗ്നീഷ്യത്തിനു പ്രത്യേക സ്ഥാനമുണ്ട്. രക്തസമ്മര്‍ദം, രോഗപ്രതിരോധം എന്നിവയ്ക്കു പിന്തുണ നല്‍കാനും മഗ്നീഷ്യം സഹായകമാണ്.
മത്സ്യ എണ്ണ സപ്ലിമെന്റുകളില്‍ കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തിനും വീക്കം കുറയ്ക്കുന്നതിനും തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും അത്യാവശ്യമാണ്.
40 വയസിനുതാഴെയുള്ള സ്ത്രീകള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത കുറയ്ക്കല്‍, ഹോട്ട് ഫ്ളാഷുകള്‍ പോലുള്ള ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ ലഘൂകരിക്കല്‍, ഹോര്‍മോണ്‍ മാറ്റങ്ങള്‍ നിയന്ത്രണം എന്നീ പ്രശ്നങ്ങള്‍ക്കും ഒമേഗ-3 സഹായകമാണ്.
വിറ്റാമിന്‍ ബി, കൊളാജന്‍
ഊര്‍ജ ഉത്പാദനത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ആരോഗ്യകരമായ ചര്‍മവും മുടിയും നിലനിര്‍ത്തുന്നതിനും വിറ്റാമിന്‍ ബി നിര്‍ണായകമാണ്. ന്യൂറോ ട്രാന്‍സ്മിറ്ററായ സെറോടോണിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നതിലൂടെ വൈറ്റമിന്‍ ബി 6 മാനസികാവസ്ഥ നിയന്ത്രണത്തിനും സഹായകമാണ്.
നാഡി ആരോഗ്യത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും വിളര്‍ച്ച തടയുന്നതിനും ക്ഷീണം കുറയ്ക്കുന്നതിനും വിറ്റാമിന്‍ ബി 12 അത്യാവശ്യമാണ്. ചര്‍മം, മുടി, നഖങ്ങള്‍, കണക്റ്റീവ് ടിഷ്യുകള്‍ എന്നിവയ്ക്ക് ഘടന നല്കുന്ന ശരീരത്തിലെ ഏറ്റവും സമൃദ്ധമായ പ്രോട്ടീനാണ് കൊളാജന്‍. സ്ത്രീകള്‍ക്ക് പ്രായമാകുമ്പോള്‍ സ്വാഭാവിക കൊളാജന്‍ ഉത്പാദനം കുറയും.
ചുളിവ്, സന്ധി വേദന തുടങ്ങിയ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ക്ക് ഇതു കാരണമാകും. ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും സന്ധി വേദന കുറയ്ക്കാനും അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും കൊളാജന്‍ സഹായിക്കും.
ഇരുമ്പ്, പ്രോബയോട്ടിക്സ്
ശരീരത്തില്‍ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കുന്നതിന് ഇരുമ്പ് അത്യാവശ്യമാണ്. നാല്പ്പതുകഴിഞ്ഞ സ്ത്രീകളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ടുള്ള വിളര്‍ച്ച ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ക്ഷീണം, ബലഹീനത, ബുദ്ധിപരമായ പ്രവര്‍ത്തനം എന്നിവയെ ഇതു പ്രതികൂലമായി ബാധിക്കും.
അതുപോലെ രോഗപ്രതിരോധ പ്രവര്‍ത്തനം, ദഹനം, മാനസികാവസ്ഥ എന്നിവയുമായി ബന്ധമുള്ള കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഗുണകരമായ ബാക്ടീരിയകളാണ് പ്രോബയോട്ടിക്സ്.
നാല്പ്പതുകഴിഞ്ഞ സ്ത്രീകള്‍ക്ക് ദഹനത്തിലും മെറ്റബോളിസത്തിലും മാറ്റങ്ങള്‍ അനുഭവപ്പെടാം. ഈ പ്രശ്നം പ്രോബയോട്ടിക്സ് സപ്ലിമെന്റിന്റെ ഉപയോഗത്തിലൂടെ നിയന്ത്രിക്കാം.
മുലയൂട്ടുന്ന സ്ത്രീകള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്...
മുലയൂട്ടുന്ന സ്ത്രീകള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങനെ ബാധിക്കാറുണ്ട്. കുഞ്ഞുങ്ങള്‍ക്കു വയറിനു വേദന, വയര്‍ കമ്പിക്കല്‍, വയറിളക്കം മുതലായ പ്രശ്നങ്ങള്‍ ഇത്തരത്തില്‍ വരാറുണ്ടെന്ന് ആരോദ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.
അതുകൊണ്ടുതന്നെ അമ്മമാര്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കുഞ്ഞുങ്ങളെ മാത്രമല്ല, അമ്മമാര്‍ക്കും ചില ഭക്ഷണങ്ങള്‍ പ്രശ്നം സൃഷ്ടിക്കും. ഇതെല്ലാം അറിഞ്ഞും മുന്നില്‍ക്കണ്ടും വേണം മുലയൂട്ടുന്ന സ്ത്രീകള്‍ ഭക്ഷണം കഴിക്കാന്‍.
മുലയൂട്ടുന്ന സ്ത്രീകള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എതെല്ലാമെന്നു നോക്കാം...
അസംസ്കൃത പച്ചക്കറി
കാബേജ്, കോളിഫ്ളവര്‍, ബ്രൊക്കോളി തുടങ്ങിയ അസംസ്കൃത പച്ചക്കറികള്‍ മുലയൂട്ടുന്ന സ്ത്രീകള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യകരം. കാരണം, ഇവ അമ്മയുടെ കുടലില്‍ ഗ്യാസ് നിറയ്ക്കാനിടയാക്കും.
മാത്രമല്ല, ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അമ്മയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ കുഞ്ഞുങ്ങളെയും ബാധിക്കാറുണ്ടെന്നും കണ്ടുവരുന്നു.
കാപ്പി
മുലയൂട്ടുന്ന സ്ത്രീകള്‍ കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, കഫീന്റെ ഒരു സാധാരണ ഉറവിടമാണ് കാപ്പി. കുഞ്ഞുങ്ങള്‍ക്ക് കഫീന്‍ അംശം ദഹിപ്പിക്കാനുള്ള ശേഷിയില്ല.
തത്ഫലമായി, കാലക്രമേണ വലിയ അളവില്‍ കഫീന്‍ നിങ്ങളുടെ കുഞ്ഞിന്റെ ശരീരത്തില്‍ അടിഞ്ഞുകൂടും. അതോടെ കുഞ്ഞിന് ഉറക്കമില്ലായ്മ, മുന്‍കോപം, ദേഷ്യം, കരച്ചില് തുടങ്ങിയവയ്ക്കു കാരണമാകുന്നു.
മെര്‍ക്കുറി മത്സ്യം
മെര്‍ക്കുറി കൂടുതലായി അടങ്ങിയിരിക്കുന്ന മത്സ്യങ്ങളും മുലയൂട്ടുന്ന സ്ത്രീകള്‍ ഒഴിവാക്കണം. ബിഗ് ഐ ട്യൂണ, കിംഗ് മക്കെറല്, മാര്‍ലിന്‍ മത്സ്യം എന്നിവയില്‍ മെര്‍ക്കുറി കൂടുതലാണ്.
മെര്‍ക്കുറി വിഷലിപ്തമായ ഒരു ലോഹമാണ്. കൂടുതല്‍ സെന്‍സിറ്റീവ് ആയ ശിശുക്കളിലും കുട്ടികളിലും ഇതു ഭക്ഷ്യവിഷബാധയ്ക്കു കാരണമാകും.
ഉയര്‍ന്ന അളവിലുള്ള മെര്‍ക്കുറി നിങ്ങളുടെ ശിശുവിന്റെ കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കും. തല്‍ഫലമായി, അവര്‍ക്ക് വൈകല്യങ്ങള്‍ സംഭവിച്ചേക്കാം.
പെപ്പര്‍മിന്റ്/സേജ്/മദ്യം
ചില ഭക്ഷണങ്ങള്‍ മുലപ്പാല്‍ ഉത്പാദനത്തെ ബാധിക്കാറുണ്ട്. അതുകൊണ്ട് അത്തരം ഭക്ഷണങ്ങളില്‍നിന്നു മുലയൂട്ടുന്ന സ്ത്രീകള്‍ അകന്നു നില്‍ക്കുന്നതാണ് നല്ലത്.
പെപ്പര്‍മിന്റ് അല്ലെങ്കില്‍ കര്‍പ്പൂര തുളസി, സേജ് തുടങ്ങിയ ഔഷധസസ്യങ്ങള്‍ ആന്റി-ഗാലക്റ്റാഗോഗ്സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇവയുടെ ഉപഭോഗം മുലപ്പാല്‍ ഉത്പാദനം കുറയ്ക്കുന്നതായി കണ്ടുവരുന്നു.
അതുപോലെ, മുലയൂട്ടുന്നവര്‍ തീര്‍ച്ചയായും മദ്യം ഒഴിവാക്കണം. ചുരത്താനുള്ള കഴിവിനെ മദ്യം തടയും. അതോടെ കുഞ്ഞിനു പാല് ലഭിക്കാതെവരും.
കൂടാതെ, മദ്യപാനം ശിശുവിന്റെ പാല് കുടിയെ 20 മുതല്‍ 23 ശതമാനം വരെ കുറയ്ക്കും. ശിശുക്കളുടെ അസ്വസ്ഥതയ്ക്കും മോശം ഉറക്ക രീതികള്‍ക്കും ഇതു വഴിവയ്ക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.
സ്ത്രീകളിലെ മൂത്രനാള അണുബാധ തടയാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളും പാനിയങ്ങളും...
സ്ത്രീകളില്‍ മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ കൂടുതലാണെന്നാണ് പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നത്. വൃക്ക, മൂത്രനാളി, മൂത്രസഞ്ചി എന്നിവ ഉള്‍പ്പെടുന്ന മൂത്രവ്യവസ്ഥയുടെ ഏത് ഭാഗത്തും സംഭവിക്കുന്ന അണുബാധകളാണ് മൂത്രനാളിയിലെ അണുബാധകള്‍(യുടിഐ) എന്ന് അറിയപ്പെടുന്നത്.
ബാക്ടീരിയകള്‍ മൂത്രനാളിയിലേക്ക് പ്രവേശിക്കുകയും അവ വര്‍ധിക്കുകയും ചെയ്യുന്നതാണ് ഈ പ്രശ്നത്തിനു കാരണം. ബാക്ടീരിയകളെ മൂത്രസഞ്ചിയില്‍ വേഗത്തില്‍ എത്താന്‍ അനുവദിക്കുന്ന ഹ്രസ്വമായ മൂത്രനാളി കാരണമാണ് സ്ത്രീകള്‍ക്ക് ഈ അണുബാധ വരാനുള്ള സാധ്യത കൂട്ടുന്നത്.
മൂത്രനാളി ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ബാക്ടീരികളെ തടയുന്നതിലൂടെയും സ്ത്രീകളില്‍ യുടിഐയുടെ അപകടസാധ്യത കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കും. അവയെക്കുറിച്ച്...
ക്രാന്‍ബെറി, ബ്ലൂബെറി
ക്രാന്‍ബെറിയില്‍ പ്രോന്തോസയാനിഡിനുകള്‍ (പിഎസി) അടങ്ങിയിട്ടുണ്ട്, ഇത് ബാക്ടീരിയ മൂത്രനാളിയിലെ ചുവരുകളില്‍ പറ്റിനില്ക്കുന്നതില് നിന്ന് തടയുന്നു. ഇത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. മധുരമില്ലാത്ത ക്രാന്‍ബെറി ജ്യൂസോ ക്രാന്‍ബെറി സപ്ലിമെന്റുകളോ ദിവസവും കഴിക്കുക.
മൂത്രനാളിയിലെ പാളിയില്‍ ബാക്ടീരിയകള്‍ പറ്റിനില്‍ക്കുന്നത് തടയാന്‍ സഹായിക്കുന്ന പിഎസികള്‍ ബ്ലൂബെറിയിലും അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധം ശക്തിപ്പെടുത്തുന്ന ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് ഇവ.
പ്രോബയോട്ടിക്സ്, വെളുത്തുള്ളി
ലാക്ടോബാസിലസ് അടങ്ങിയ പ്രോബയോട്ടിക്സ് കുടലിലും മൂത്രനാളിയിലും ബാക്ടീരിയകളുടെ ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നു. അവ ദോഷകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ തടയുകയും പ്രയോജനകരമായവയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വെളുത്തുള്ളിയിലെ അല്ലിസിന്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ സമ്പന്നമാണ്. മൂത്രനാളിയിലെ അണുബാധകള്‍ക്കു കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാന്‍ ഇത് സഹായിക്കും.
വിറ്റാമിന്‍ സി, പൈനാപ്പിള്‍
വിറ്റാമിന്‍ സി മൂത്രത്തിന്റെ അസിഡിറ്റി വര്‍ധിപ്പിക്കും. അതിലൂടെ ബാക്ടീരിയയുടെ വളര്‍ച്ച തടയും. ഓറഞ്ച്, നാരങ്ങ, സ്ട്രോബെറി, കുരുമുളക് തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
യുടിഐ ലക്ഷണങ്ങള്‍ കുറയ്ക്കാനും അണുബാധ തടയാനും സഹായിക്കുന്ന ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള എന്‍സൈമായ ബ്രോമെലൈന്‍ പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്.
കുരുമുളക്, വെള്ളരി
മൂത്രത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനും മൂത്രനാളിയിലെ ബാക്ടീരിയകളെ പുറന്തള്ളാനും സഹായിക്കുന്ന ഡൈയൂററ്റിക് ഗുണങ്ങള്‍ കുരുമുളകിനുണ്ട്. കുരുമുളക് ചായ കഴിക്കുന്നത് ഏറെ ഗുണകരമാണ്. അതുപോലെ വെള്ളരിക്കയും യുടിഐ ചെറുക്കാന്‍ സഹായിക്കും.
ഇതില്‍ ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് മൂത്രത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനും ബാക്ടീരിയകളെ പുറന്തള്ളാനും സഹായിക്കുന്ന പ്രകൃതിദത്ത ഡൈയൂററ്റിക്കായി പ്രവര്‍ത്തിക്കുന്നു.
അവയുടെ ജലാംശം നല്കുന്ന പ്രഭാവം മൂത്രനാളിയിലെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
ആപ്പിള്‍
ആപ്പിളില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിര്‍ത്താനും മലബന്ധം തടയാനും സഹായിക്കും. ഇത് യുടിഐ പ്രശ്നത്തിനു പരിഹാരം നല്‍കും.
ആപ്പിളില്‍ ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
പിസിഒഡി ഭക്ഷണക്രമം
പിസിഒഡി ഉള്ള ഒരാൾ പാലിക്കേണ്ട ഭക്ഷണക്രമമാണ് താഴെ കൊടുത്തിരിക്കുന്നത്.
അതിരാവിലെ
- കട്ടൻ ചായ / കട്ടൻ കാപ്പി / ഉലുവ വെള്ളം / കറുകപ്പട്ട ഇട്ട കട്ടൻ ചായ എന്നിവ കുറഞ്ഞ മധുരത്തോടെ കഴിക്കാം.
പ്രഭാതഭക്ഷണം
- ചെറുപയർ, കടല, പരിപ്പ് ഇവ മുളപ്പിച്ചോ അരച്ച് ദോശ ഉണ്ടാക്കിയോ കഴിക്കാം.
* കറികളിൽ പ്രധാനമായും പനീർ കൊണ്ടുള്ള കറി നല്ലൊരു ഓപ്ഷൻ ആണ്. അതിന്റെ കൂടെ തന്നെ ഇലക്കറികളും മുട്ടയുടെ വെള്ളയും ഉപയോഗിക്കാം.
* ഉലുവ/ കറിവേപ്പില/ മുരിങ്ങയില എന്നിവ അരച്ച് ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നത് നാരും ആന്റി ഓക്സിഡന്റുകളും ശരീരത്തിൽ എത്താൻ സഹായിക്കുന്നു.
* സാധാരണ വാങ്ങുന്ന ഓട്സിനെക്കാൾ നല്ലത് സ്റ്റീൽ കട്ട് ഓട്സ് ആണ്. ഇതിലും സൂചി ഗോതമ്പിലും ഉപ്പുമാവ് ഉണ്ടാക്കാം. ഇതിൽ 40% ത്തോളം പച്ചക്കറികൾ ഉപയോഗിക്കണം.
11 മണിക്ക്
ഒരുപിടി കപ്പലണ്ടി /ബദാം /വാൽനട്ട് കഴിക്കാം. മോര്/ നാരങ്ങാവെള്ളം എന്നിവയും
കുടിക്കാവുന്നതാണ്.
ഉച്ചഭക്ഷണം
മട്ടയരിയിൽ ഉണ്ടാക്കിയ ചോറ് കറിയുടെ അതേ അളവിൽ തന്നെ എടുക്കുക(ഏകദേശം ഒരു പിടി).
അന്നജം പാടെ ഒഴിവാക്കുന്നത് തലച്ചോറിലെ ഹാപ്പി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കാൻ കാരണമാകുന്നു.
* കറികൾ - അവിയൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ് (ഇതിൽ പരമാവധി പച്ചക്കറികൾ ഉപയോഗിക്കുക... ഗ്യാസ്ട്രബിൾ ഉണ്ടെങ്കിൽ പച്ചക്കായ ഉപയോഗിക്കുന്നത് കുറയ്ക്കുക)
* സാമ്പാറിൽ കിഴങ്ങിനു പകരം പച്ച പപ്പായ ഉപയോഗിക്കാം.
* ഇലക്കറികളിൽ പ്രധാനമായി മുരിങ്ങയില ഇൻസുലിന്റെ അതിപ്രസരത്തെ നല്ല ഒരു അളവിൽ കുറയ്ക്കുന്നതായി പഠനങ്ങളുണ്ട്.
* തോരൻ - ബീൻസ്, പാവയ്ക്ക, കോവയ്ക്ക എന്നിവ ഉപയോഗിക്കാം.
* മോര് /തൈര് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രോ ബയോട്ടിക്കുകൾ ലഭിക്കാൻ കാരണമാകുന്നു.
നാലുമണി
- കട്ടൻ ചായ /കാപ്പി / ഗ്രീൻ ടീ / മോരും വെള്ളം ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം. കൂടെ നട്സും ഉപയോഗിക്കാം
അത്താഴം
പഴവർഗങ്ങൾ കഴിക്കുന്നതാണ് ഉത്തമം.(നാട്ടിൻപുറങ്ങളിൽ സുലഭമായ പഴവർഗങ്ങളായ പേരക്ക, വാഴപ്പഴം എന്നിവയും തണ്ണിമത്തൻ, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയും കഴിക്കാം)
* ചക്ക, മാമ്പഴം, സപ്പോട്ട എന്നിവ ഒഴിവാക്കണം.
വിവരങ്ങൾ:
നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ.
ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു.
ഫോൺ: 8921564266
പിസിഒഡിയെ അറിയാം
നിങ്ങൾക്ക് ആർത്തവം ക്രമം തെറ്റിയാണോ നടക്കുന്നത് ? ശരീരത്തിൽ, പ്രധാനമായും മുഖത്ത് രോമവളർച്ച ഉണ്ടോ? മുഖക്കുരുവും മുടികൊഴിച്ചിലും നിങ്ങളെ അലട്ടുന്നുണ്ടോ?... കഴുത്തിന് ചുറ്റും കറുത്ത പാടുകൾ ഉണ്ടോ?എങ്കിൽ നിങ്ങൾക്ക് പിസിഒഡി (Polycystic Ovarian Disease) ഉണ്ടാകാം.
ഇന്ത്യയിൽ ഏകദേശം 15 മുതൽ 22 ശതമാനം സ്ത്രീകളെയും ബാധിക്കുന്ന പ്രശ്നമാണ് പിസിഒഡി. ഇത് ജീവിതശൈലീരോഗങ്ങളിലേക്കും വന്ധ്യതയിലേക്കും നയിക്കാൻ കാരണമാകുന്നു.
പിസിഒഡി
എങ്ങനെ കണ്ടെത്താം
പിസിഒഡി കണ്ടെത്താൻ സഹായിക്കുന്ന നിരവധി മാർഗങ്ങളിൽ ഒന്നാണ് മാസമുറ നിരീക്ഷിക്കുക എന്നുള്ളത്. 35 ദിവസത്തിനുള്ളിൽ ആർത്തവം വന്നില്ലെങ്കിൽ അല്ലെങ്കിൽ വർഷത്തിൽ എട്ട് പ്രാവശ്യമെങ്കിലും ആർത്തവം വന്നില്ലെങ്കിൽ പിസിഒഡി സാധ്യത പറയാം.
കൂടാതെ ശരീരത്തിലുള്ള പുരുഷ ഹോർമോണിന്റെ അളവും മാനദണ്ഡമായി എടുക്കാനാവും.
ഇൻസുലിനും പിസിഒഡിയും
പ്രമേഹവുമായി ബന്ധപ്പെട്ട ഒരു ഹോർമോൺ ആണ് ഇൻസുലിൻ. എന്നാൽ ഈ ഇൻസുലിന്‍ പിസിഒഡിയുമായി വലിയ ബന്ധമുണ്ട്. ഇൻസുലിന്റെ അതിപ്രസരം മൂലം മറ്റ് ഹോർമോണുകളിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ ആണ് പ്രധാനമായും പിസിഒഡിക്കു കാരണം.
പക്ഷേ, ഇത് അണ്ഡാശയത്തിലേക്ക് കേന്ദ്രീകരിക്കുന്നു എന്ന് മാത്രം. ചുരുക്കിപ്പറഞ്ഞാൽ അണ്ഡാശയത്തിനു വരുന്ന പ്രമേഹമാണ് പിസിഒഡി എന്ന് പറയാം..
ഗ്ലൂക്കോസാണ് വില്ലൻ
അന്നജം (കാർബോഹൈഡ്രേറ്റ് ) അടങ്ങിയ ഭക്ഷണം ശരീരത്തിൽ എത്തിയാൽ ഗ്ളൂക്കോസ് ആയി മാറുന്നു. അധിക ഗ്ലൂക്കോസ് ഇൻസുലിന്റെ അതിപ്രസരത്തിനു കാരണമാകുന്നു.
ഇത് മറ്റു ഹോർമോണുകളെ ബാധിക്കുന്നു. അണ്ഡാശയത്തിലെ മുഴകളുടെ പ്രധാന ഊർജസ്രോതസ് ഗ്ലൂക്കോസാണ്. അതിനാൽ അന്നജത്തിന്റെ അളവ് ക്രമീകരിക്കുക എന്നത് വളരെ പ്രധാനമാണ്.
ഭക്ഷണം ആറു നേരമായി കഴിക്കാം
സാധാരണ മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ആറ് നേരമായി കഴിച്ചാൽ ശരീരത്തിലുള്ള ഇൻസുലിന്റെ അതിപ്രസരം കുറയ്ക്കുന്നതിനു സഹായകമാകും.
വിവരങ്ങൾ: നബീൽ മീരാൻ
ക്ലിനിക്കൽ ഡയറ്റീഷൻ & ഡയബറ്റിക്ക് എജ്യുക്കേറ്റർ.
ഡയസ്കോപ്പ് പോളി ക്ലിനിക്, ബംഗളൂരു.
ഫോൺ: 8921564266
ഇന്ന് ആര്‍ത്തവശുചിത്വ ദിനം; ആരോഗ്യകരമാകണം ആര്‍ത്തവകാലം
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യത്തിനും മനുഷ്യവംശത്തിന്റെ തന്നെ നിലനില്‍പ്പിനും ആരോഗ്യകരമായ ആര്‍ത്തവം അനിവാര്യമാണ്. വ്യക്തികള്‍ക്കനുസരിച്ച് മാറാമെങ്കിലും പൊതുവെ ആര്‍ത്തവചക്രത്തിന്റെ ദൈർഘ്യം 28 ദിവസമാണ്.
അഞ്ചു ദിവസമാണ് പൊതുവായി ആര്‍ത്തവദിനങ്ങള്‍. ഈ പശ്ചാത്തലത്തിലാണ് അഞ്ചാമത്തെ മാസമായ മേയ് 28 ന് ആര്‍ത്തവശുചിത്വദിനമായി ആചരിക്കുന്നത്. ആര്‍ത്തവ ശുചിത്വത്തിന്റെ അനിവാര്യതയെക്കുറിച്ചുള്ള അവബോധമാണ് ഈ ദിനം മുന്നോട്ടുവെയ്ക്കുന്നത്.
ആര്‍ത്തവത്തെക്കുറിച്ചുള്ള മിഥ്യാധാരണകളും കെട്ടുകഥകളും തള്ളിക്കളഞ്ഞ് ശുചിത്വ ആര്‍ത്തവം എന്ന ആശയത്തിലൂന്നിയ വിവിധ പരിപാടികള്‍ ഈ ദിനത്തോടനുന്ധിച്ച് ലോക വ്യാപകമായി നടക്കുന്നു.
മിഥ്യാധാരണകളും വിലക്കുകളും
മനുഷ്യന്റെ പ്രത്യുത്പാദന സംവിധാനത്തെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്തതിനാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും - അത് ഗ്രാമങ്ങളോ പട്ടണങ്ങളോ ആകട്ടെ- സാക്ഷരരോ നിരക്ഷരരോ ആകട്ടെ- ആർത്തവം ഇപ്പോഴും വിലക്കുകള്‍ നിറഞ്ഞതാണ്.
ആർത്തവത്തെ ചുറ്റിപ്പറ്റിയുള്ള വിലക്കുകൾ പെൺകുട്ടികളെ സ്കൂളില്‍ പോകല്‍, കായിക ഇനങ്ങളില്‍ പങ്കെടുക്കല്‍, സുഹൃത്തുക്കളുമായി സമയം ചെലവഴിക്കല്‍, ചടങ്ങുകളില്‍ പങ്കെടുക്കല്‍ എന്നിവയില്‍ നിന്നെല്ലാം തടയുന്ന സ്ഥിതി പലയിടത്തും ഇന്നും നിലനില്‍ക്കുന്നുണ്ട് .
ആർത്തവം തുടങ്ങുമ്പോൾ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായി എന്ന് ചിന്തിക്കുന്നവരുണ്ട്. പെൺകുട്ടിക്ക് ഗർഭം ധരിക്കാൻ കഴിയുമെന്നതിനാൽ അവൾ വിവാഹത്തിന് തയാറായി എന്ന ധാരണയും ചിലയിടത്ത് നിലനില്ക്കുന്നു.
വിവിധ പഠനങ്ങളനുസരിച്ച് ആർത്തവം ആരംഭിക്കുന്നതിന് മുൻപ് അൻപത് ശതമാനം പെൺകുട്ടികൾക്ക് മാത്രമേ ഇതേക്കുറിച്ച് അറിവ് ലഭിക്കുന്നുള്ളു. ഈ വിവരങ്ങള്‍ പ്രധാനമായും ലഭിക്കുന്നത് അമ്മയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണ്. ഇവ പരിമിതമായതോ തെറ്റായതോ ഭാഗികമായതോ ആകാം എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ആർത്തവത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ ലഭ്യമാക്കുക എന്നതു മാത്രമാണ് മിഥ്യാധാരണകളും വിലക്കുകളും നേരിടാനുള്ള ഏക മാർഗം. 2023-ലെ ഇന്ത്യ സാക്ഷരതയിലും (ഏതാണ്ട് 70 ശതമാനം വർധന) മറ്റ് മാനവ വികസന സൂചകങ്ങളിലും ഗണ്യമായ പുരോഗതി കൈവരിച്ചു. അതിനാൽ തന്നെ ആര്‍ത്തവം സംബന്ധിച്ച അനാവശ്യ നിയന്ത്രണങ്ങളോടും വിലക്കുകളോടും നോ പറയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.
ശരിയായ അറിവുകളുടെ അഭാവംമൂലം സമൂഹത്തിൽ നിലനിൽക്കുന്ന മറ്റൊരു തെറ്റിദ്ധാരണയാണ് ആര്‍ത്തവം അസുഖമാണ് എന്നത്. ആർത്തവം സംബന്ധിച്ച നിയന്ത്രണങ്ങളുടെ ബാഹുല്യം ഇത് ഒരു രോഗമായി കണക്കാക്കാനുള്ള പ്രേരണകൂടിയായി മാറുന്നു.
പ്രത്യുല്‍പ്പാദനശേഷി നേടുന്ന പുരുഷന്മാരും ആൺകുട്ടികളും നിയന്ത്രണങ്ങൾ നേരിടുന്നില്ലെങ്കിൽ സ്ത്രീകൾ മാത്രം എന്തിന് നേരിടണം എന്ന ലിംഗസമത്വത്തിലൂന്നിയ ചോദ്യത്തിന് സമൂഹം ഉത്തരം നല്‍കേണ്ടതുണ്ട്.
ആര്‍ത്തവ ശുചിത്വവും ആരോഗ്യവും
ആര്‍ത്തവ ശുചിത്വം ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണെന്ന സന്ദേശവും ആര്‍ത്തവ ശുചിത്വ ദിനം മുന്നോട്ടുവെയ്ക്കുന്നു. ഏറ്റവും പുതിയ NFHS 5 ഡാറ്റ അനുസരിച്ച്, 15 - 24 പ്രായപരിധിലുള്ള 57.6 ശതമാന സ്ത്രീകൾ മാത്രമാണ് ആർത്തവ സമയത്ത് ശുചിത്വമുള്ള സംരക്ഷണ മാർഗങ്ങൾ ഉപയോഗിക്കുന്നത്. ഇതിൽ 48.2 ശതമാനം ഗ്രാമപ്രദേശത്തുള്ളവരും 77.5 ശതമാനം നഗരങ്ങളിൽ ഉള്ളവരുമാണ്.
വൃത്തിയില്ലാത്ത ആർത്തവ ഉൽപന്നങ്ങളുടെ ദീർഘകാല ഉപയോഗം, ശരിയായ ശരീര ശുചിത്വം പാലിക്കാതിരിക്കൽ എന്നിവ അണുബാധകൾക്ക് കാരണമാകും. ആർത്തവത്തെ ചുറ്റിപ്പറ്റി ആഴത്തിൽ വേരൂന്നിയ സാമൂഹിക ധാരണകളും സാംസ്കാരിക വിലക്കുകളും ഇത് നിശബ്ധമായി സഹിക്കേണ്ടതാണെന്ന ചിന്ത ഉണ്ടാക്കിയിട്ടുണ്ട്.
ആർത്തവവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സതേടുന്നതിൽ നിന്ന് ഈ ചിന്ത പെൺകുട്ടികളെയും സ്ത്രീകളെയും പിന്തിരിപ്പിക്കുന്നു. ഇത് അവരുടെ ആരോഗ്യപ്രശ്നങ്ങൾ വഷളാക്കുന്നു. ചിലയിടത്ത് ആര്‍ത്തവകാലത്ത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഭക്ഷണത്തിൽ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം വിളർച്ചയുടെയും പോഷണക്കുറവിന്റെയും സാധ്യത വർധിപ്പിക്കുന്നു.
സ്കൂളുകളിൽ ആർത്തവ ശുചിത്വ സംവിധാനങ്ങള്‍ ഇല്ലാത്തത് പെൺകുട്ടികൾ സ്കൂളില്‍ പോകാത്തതിന് കാരണമാകാം. ഇത്തരം സൗകര്യങ്ങളില്ലാത്ത സ്ക്കൂളുകളില്‍ പെൺകുട്ടികൾക്ക് ആര്‍ത്തവം സ്വകാര്യതയോടും സുരക്ഷിതത്വത്തോടും കൂടി കൈകാര്യം ചെയ്യാൻ കഴിയില്ല. ഇത് ക്ളാസുകള്‍ മുടങ്ങാനും പഠനത്തെ ബാധിക്കാനും കാരണമാകാം.
ബോധവല്‍ക്കരണം പുരുഷന്മാര്ക്കും
ആർത്തവ ശുചിത്വ ദിനത്തിന്റെ പ്രസക്തി ബോധവൽക്കരണ പരിപാടികൾ, വ്യക്തിഗത ശുചിത്വം, സാനിറ്ററി നാപ്കിനുകളുടെ വിതരണം എന്നിവയിൽ മാത്രം ഒതുങ്ങുന്നതല്ല. ആർത്തവത്തെക്കുറിച്ചും അത് സ്ത്രീകളെ ശാരീരികമായും വൈകാരികമായും എങ്ങനെ ബാധിക്കുന്നുവെന്നും പുരുഷന്മാർ അറിഞ്ഞിരിക്കണം. തീരുമാനങ്ങൾ എടുക്കുന്നതിലും നയരൂപീകരണത്തിലും ഫണ്ട് അനുവദിക്കുന്നതിലും പുരുഷന്മാർ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലുമൊക്കയായുള്ള വിവിധ സാമൂഹിക തലങ്ങളില്‍ ആര്‍ത്തവത്തെക്കുറിച്ചും ആര്‍ത്തവ ശുചിത്വ നിര്‍വഹണത്തെക്കുറിച്ചും പുരുഷന്മാര്ക്കായി ബോധവൽക്കരണം നടത്തേണ്ടതുണ്ട്.
ആര്‍ത്തവ മാലിന്യങ്ങളുടെ സംസ്ക്കരണം
ആർത്തവ മാലിന്യം സുരക്ഷിതമായി സംസ്ക്കരിക്കേണ്ടതിന്റെ ആവശ്യകത ആര്‍ത്തവ ശുചിത്വ ദിനം ഓർമിപ്പിക്കുന്നു. ഉപയോഗിച്ച സാനിറ്ററി പാഡുകളിൽ രക്തവും സ്രവങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഇ- കോളി, സാൽമൊണല്ല, സ്റ്റാഫൈലോകോക്കസ്, എച്ച്ഐവി തുടങ്ങിയ ഹാനികരമായ രോഗാണുക്കളുടെ വളർച്ചയ്ക്ക് വഴിയൊരുക്കും. സാനിറ്ററി പാഡുകളിൽ ജൈവികമായി വിഘടിക്കാത്ത ഭാഗമുണ്ട്.
ജീർണിക്കുന്ന മാലിന്യത്തിൽ നിന്ന് വേർതിരിച്ച് സാനിറ്ററി ലാൻഡ് ഫിൽ സൈറ്റുകളിൽ എത്തിച്ചാണ് ഇവ സംസ്കരിക്കേണ്ടത്. അനുയോജ്യമായ സംസ്കരണ സംവിധാനത്തിന്റെ അഭാവം സ്ത്രീകളും പെൺകുട്ടികളും സാനിറ്ററി പാഡുകൾ ഉപയോഗിക്കാതിരിക്കുന്നതിനോ തെറ്റായി കൈകാര്യം ചെയ്യുന്നതിനോ കാരണമാകും. ഇത് അണുബാധകളുടെ വ്യാപനത്തിലേക്കും അഴുക്കുചാലുകൾ അടയുന്നതിലേക്കും നയിക്കുന്നു.
ഇന്ത്യയിൽ അടുത്ത കാലത്തായി നടത്തിയ ഒരു പഠനത്തിന്റെ ഫലമനുസരിച്ച് ഏകദേശം 40 ശതമാനം ഓവുചാലുകളും അടഞ്ഞുപോകുന്നത് സാനിറ്ററി പാഡുകൾ തള്ളുന്നത് മൂലമാണ്. പാഡുകള്‍ തള്ളുന്നത് ക്രമേണ ടോയ്ലറ്റുകളെ പ്രവര്‍ത്തന രഹിതമാക്കുമെന്നതും മറക്കരുത്.
പുനരുപയോഗിക്കാവുന്ന ആർത്തവ ഉൽപന്നങ്ങളായ തുണികൊണ്ടുളള പാഡുകൾ, ബയോ ഡീഗ്രേഡബിൾ പാഡുകൾ, മെനിസ്ട്രല്‍ കപ്പുകൾ എന്നിവയെക്കുറിച്ചും അവബോധം വളരേണ്ടതുണ്ട്.
പാലിക്കാം ഈ ആരോഗ്യ ശീലങ്ങള്‍
ആര്‍ത്തവ കാലത്ത് നനഞ്ഞതോ വൃത്തിയില്ലാത്തതോ ആയ തുണിയോ പാഡോ ഉപയോഗിക്കുന്നത് അപകടകരമായ രോഗങ്ങൾക്കോ അണുബാധകൾക്കോ കാരണമാകാം. ഓരോ 4-6 മണിക്കൂറിലും ഇത്തരം തുണി മാറ്റുകയും കഴുകുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ആർത്തവ തുണികളും ഉള്‍വസ്ത്രവും ഉൾഭാഗം പുറത്ത് വരത്തക്ക രീതിയിൽ വെയിലത്ത് ഉണക്കുക. ശരിയായി ഉണക്കിയില്ലെങ്കിൽ അവ ഹാനികരമായ ഫംഗസ്, ബാക്ടീരിയ അണുബാധകൾക്ക് കാരണമാകും.
സ്വകാര്യ ഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക. ആർത്തവ ശുചിത്വ വസ്തുക്കൾ മാറ്റുന്നതിന് മുന്‍പും ശേഷവും സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. ഓരോ തവണ ശുചിമുറി ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
പുനരുപയോഗിക്കാവുന്ന പാഡുകൾ 4 മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കരുത്. ഇവ വൃത്തിയാക്കാനുള്ള ലളിതമായ വഴികൾ :
* ചെറിയ അളവിൽ സോപ്പ് / ഡിറ്റർജന്റ് കലർത്തിയ വെള്ളത്തിൽ മുക്കിവയ്ക്കുക
* ഒഴുകുന്ന വെള്ളത്തിനടിയിൽ കഴുകുക
* വെയിലത്ത് ഉണക്കുക
* വൃത്തിയുള്ളതും നനവില്ലാത്തതുമായ സ്ഥലത്ത് സൂക്ഷിക്കുക.
സീമ മോഹൻലാൽ
വിവരങ്ങള്‍ക്ക് കടപ്പാട് : യുനിസെഫ് ഇന്ത്യ
സ്ത്രീകൾക്ക് ഈസ്ട്രജൻ എന്തിന്?
നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹോർമോണ്‍സ് എന്നാണു പറയാറുള്ളത്. അവയിൽ ഏറ്റവും ഉപകാരികളാണു ഫൈറ്റോ ഈസ്ട്രജൻ എന്ന വിഭാഗത്തിൽപ്പെടുന്ന ഹോർമോണുകൾ. ഇവ സ്ത്രീകൾക്ക് വളരെ സഹായകമാണ്.
ഈസ്ട്രജൻ കുറഞ്ഞാൽ
സ്ത്രീശരീരത്തിന്റെ സ്വാഭാവിക വളർച്ചയ്ക്കും ഗർഭപാത്രത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്കും വളരെ ആവശ്യമാണ് ഈസ്ട്രജൻ. ഈസ്ട്രജൻ ഹോർമോണിന്റെ കുറവുകൊണ്ട് ധാരാളം തകരാറുകൾ സ്ത്രീകൾക്കുണ്ടാകാറുണ്ട്, അതിൻ ഫലമായി വന്ധ്യതയും വരാറുണ്ട്. ഇത്തരം രോഗമുള്ളവർക്ക് ഹോർമോണ്‍ ചികിൽസയാണു സാധാരണ ലഭിക്കാറുള്ളത്.
ആ ചികിത്സയ്ക്ക് പാർശ്വഫലങ്ങളും കൂടെയുണ്ടാകും. ശരീരത്തിൽ നീരുകെട്ടുക, മാറിടത്തിനു തടിപ്പും വേദനയും, ഓക്കാനം, കാലിലെ പേശികളിൽ പിടിത്തം, തലവേദന, ദഹനക്കേട്, മാസമുറ കൂടാതെ രക്തസ്രാവം എന്നിവയാണു സാധാരണ പ്രശ്നങ്ങൾ. ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയ സസ്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഇത്തരം പ്രശ്ന ങ്ങൾ ഉള്ളവർക്കു സഹായകം.
ഉണങ്ങിയ പഴങ്ങൾ, സോയാബീൻ
ഉണങ്ങിയ പഴങ്ങൾ ഈസ്ട്രജൻ അളവ് കുറയാതെ സഹായിക്കും. ഫ്ളാക്സ് സീഡ്(ചണത്തിന്റെ വിത്ത്), എള്ള്, പയറുകൾ, സോയാബീൻ, ആൽഫാൽഫ എന്നിവയിൽ സസ്യ ഈസ്ട്രജൻ ധാരാളമുണ്ട്.
ഫ്ളാക്സ് സീഡിൽ കൂടുതലായടങ്ങിയിരിക്കുന്ന ലിഗ്നാൻസ്, സോയാബീനിൽ കൂടുതലായടങ്ങിയിരിക്കുന്ന ഐസോഫ്ലേവണ്സ്, നിലക്കടലയിലും ചുവന്ന വൈനിലുമൊക്കെ അടങ്ങിയിരിക്കുന്ന റെസ്വറട്രോൾ(ചുവന്ന വൈനിന്റെ മഹനീയ ഗുണങ്ങൾക്ക് കാരണം റെസ്വറട്രോളിന്റെ സാന്നിധ്യമാണെന്നു കരുതപ്പെടുന്നു). മറ്റൊരു സസ്യ ഹോർമോണ്‍ ആണു ക്വർസെറ്റിൻ. ഇതു വളരെ സാധാരണമായി പഴങ്ങളിലും ധാന്യങ്ങളിലും പച്ചക്കറികളിലുമൊക്കെ കാണുന്നു.
കേരളത്തിൽ ലഭ്യമായ ഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുള്ളത് സോയാബീനിലാണ്. സോയാ ബീനിലെ എണ്ണ നീക്കുന്പോൾ കിട്ടുന്ന ചണ്ടിയാണു കടകളിൽ കിട്ടുന്ന സോയചങ്ക്സ്. അതിലും കുറച്ചൊക്കെ സസ്യ ഹോർമോണ്‍ ഉണ്ടാകും. മറ്റൊന്ന് എള്ളെണ്ണയാണ്. ഈസ്ട്രജൻ കുറവുള്ള സ്ത്രീകളോട് ദിവസവും മൂന്ന് എള്ളുണ്ടയെങ്കിലും
കഴിക്കാനാണിപ്പോൾ നിർദേശിക്കുന്നത്. ഫൈറ്റോ ഈസ്ട്രജന് വേറെയുമുണ്ട് ഗുണങ്ങൾ. റെസ്വെറട്രോളും ക്യൂസെറ്റിനും രക്തസമ്മർദ്ദം നിയന്ത്രിക്കും.
സോയയിലും ഫ്ളാക്സ് സീഡിലുമടങ്ങിയ സസ്യ ഹോർമോണുകൾ പ്രമേഹരോഗികൾക്കു ഗുണ പ്രദം. ഇവ അപകടകരമായ കൊളസ്ട്രോൾ, C-reactive protein (CRP) ലെവൽ എന്നിവ കുറയ്ക്കുന്നതായും അതിനാൽ പഴുപ്പും നീർക്കെട്ടും ശമിപ്പിക്കാൻ ശേഷിയുള്ളതായും കരുതപ്പെടുന്നു. സ്വാഭാവികമായി സസ്യഭക്ഷണം വഴി ഇവ ഉള്ളിലെ ത്തുന്നു.പാർശ്വഫലമൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
ടെസ്റ്റോസ്റ്റിറോൺ കുറയുമോ?
സ്ത്രീ ഹോർമോണ്‍ ആകയാൽ പുരുഷന്മാർക്ക് എന്തെങ്കിലും തകരാർ പറ്റുമോയെന്ന് സ്വാഭാവികമായും നിങ്ങൾ ചിന്തിച്ചേക്കാം. സോയാബീനിലടങ്ങിയിരിക്കുന്ന ഐസോ ഫ്ലേവനോയിഡുകളെ മുൻനിർത്തി നടത്തിയ പതിനഞ്ചോളം പഠനങ്ങൾ, ഇവ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റെറോണ്‍ ലെവലിൽ ഒരുമാറ്റവും വരുത്തുന്നില്ല എന്നാണു തെളിയിച്ചത്. എന്നാൽ, ചീറ്റപ്പുലികളിൽ നടത്തിയ ഒരു പഠനം, ഈ സസ്യ ഹോർമോണുകൾ അവയുടെ പ്രത്യുത്പാദന ശേഷികുറയ്ക്കുന്നുവെന്നാണ്. അതുകേട്ടു പേടിക്കണ്ട. ചീറ്റപ്പുലി മാംസഭുക്കാണ്. അവയിലെ പ്രവർത്തനമല്ല മിശ്രഭുക്കായ മനുഷ്യനിൽ നടക്കുന്നത്.
ആന്റിഓക്സിഡന്റുകൾ എന്തിന്?
ഇത്തരം സസ്യഭക്ഷണങ്ങളിലെല്ലാം കൂടിയ അളവിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ പ്രായാധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന നാശത്തിന്റെ വേഗം കുറയ്ക്കാനും ഇത്തരം സസ്യഭക്ഷണത്തിന്റെ ഉപയോഗം സഹായിക്കും.
സോയ എണ്ണയും ഫ്ലാക്സ് സീഡ് ഓയിലും എള്ളെണ്ണയുമെല്ലാം ഇപ്പോൾ സൂപ്പർ മാർക്കറ്റുകളിൽ ലഭ്യമാണ്. വിശ്വസ്തമായ ബ്രാൻഡുകൾ , ഓർഗാനിക് ബ്രാന്‍ഡുകൾ ഉപയോഗിക്കുക. നട്ട് വളർത്താവുന്ന സസ്യങ്ങൾ നമ്മൾ തന്നെ വളർത്തി ഉപയോഗിക്കുക. ആഹാരം തന്നെയാണ് ഒൗഷധം എന്ന് ആയുർവേദാചാര്യനായ ചരകനും പ്രകൃതി ചികിത്സാവിശാരദരും പറയുന്നു.
ഡോ: റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ,ഹോമിയോപ്പതി വകുപ്പ്, മുഴക്കുന്ന്, കണ്ണൂർ ഫോൺ - 9447689239
[email protected]
സീതപ്പഴം ഗർഭിണികളുടെ ആരോഗ്യത്തിനു മികച്ചത്
സീതപ്പഴത്തിൽ ഉയർന്ന അളവിൽ അടങ്ങിയ ഇരുന്പ് വിളർച്ച തടയുന്നു. ഗർഭിണികളുടെയും ഗർഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് സഹായകം. അതിലുളള വിറ്റാമിൻ എ, സി എന്നിവ ഗർഭസ്ഥശിശുവിന്റെ ചർമം, കണ്ണുകൾ, മുടി എന്നിവയുടെ ആരോഗ്യത്തിന് ഉത്തമം.
അണുബാധ തടയുന്നു
ഗർഭിണികൾ സീതപ്പഴം ശീലമാക്കുന്നത് കുഞ്ഞിന്റെ വളർച്ചയ്ക്കും തലച്ചോറിന്റെ വികാസത്തിനും സഹായകം. ഗർഭകാലത്തുണ്ടാകുന്ന മനംപിരട്ടൽ, ഛർദി എന്നിവ തടയുന്നതിനും ഉത്തമം. മാസം തികയാതെയുളള പ്രസവം ഒഴിവാക്കുന്നതിനും ഗുണപ്രദം. മുലപ്പാലിന്റെ ഉത്പാദനം കൂട്ടുന്നതിനും ഗുണപ്രദം. സീതപ്പഴത്തിലുളള ആന്റി ഓക്സിഡൻറുകൾ അണുബാധ തടയുന്നതിനു സഹായകം.
ചർമസംരക്ഷണത്തിന്
സീതപ്പഴത്തിലുളള വിറ്റാമിൻ സി, എ, ബി, മറ്റ് ആന്റിഓക്സിഡന്റുകൾ എന്നിവ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചർമത്തിലെ മുറിവുകൾ ഭേദപ്പെടുന്നതിനും പുതിയ പാളി ചർമകോശങ്ങൾ രൂപപ്പെടുന്നതിനും സഹായകം.
ചുളിവു കുറയ്ക്കാം
സീതപ്പഴം ശീലമാക്കിയാൽ ചർമത്തിൽ ചുളിവുകൾ രൂപപ്പെടുന്നതു തടയാം. ചർമത്തിന്റെ ഇലാസ്തിക കൂട്ടാം. അതിലുളള വിറ്റാമിൻ സി ചർമകോശങ്ങളിലെ ഫ്രീ റാഡിക്കലുകളോടു പൊരുതി ചർമത്തിന്റെ തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
പ്രായമാകുന്നതുമായി ബന്ധപ്പെട്ടു ചർമത്തിൽ പാടുകളും മറ്റും രൂപപ്പെടുന്നതു കുറയ്ക്കുന്നു. യുവത്വം നിലനിർത്തുന്നു. സൂര്യപ്രകാശത്തിലെ ദോഷകരമായ കിരണങ്ങളിൽ നിന്നു ചർമം സംരക്ഷിക്കുന്നു. പുതിയ ചർമകോശങ്ങൾ രൂപപ്പെടുന്ന പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും അതിലെ ആന്റി ഓക്സിഡന്റുകൾ സഹായകം.
മുഖക്കുരുവിൽ നിന്നു സംരക്ഷണം
മുഖക്കുരുവിന്റെ ആക്രമണത്തിൽ നിന്നു കൗമാരത്തെ സംരക്ഷിക്കുന്നതിനും സീതപ്പഴം ഗുണപ്രദം. ചർമത്തിലെ സെബേഷ്യസ് ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സേബത്തിന്റെ ഉത്പാദനം കുറയ്ക്കുന്നതിലൂടെയാണ് ഇതു സാധ്യമാകുന്നത്.
സീതപ്പഴത്തിന്റെ മാംസളഭാഗം നാരങ്ങാനീരുമായി ചേർത്തു കുഴന്പുരൂപത്തിലാക്കി ആഴ്ചയിൽ മൂന്നുതവണ മുഖത്തു പുരട്ടുക. മുഖക്കുരുവിന്റെ തോതു കുറയും. നീരും വേദനയും കുറയ്ക്കുന്ന സീതപ്പഴത്തിന്റെ ഗുണവും ഇവിടെ പ്രയോജനപ്രദം. സീതപ്പഴത്തിലെ നാരുകളും ആന്റി ഓക്സിഡൻറുകളും ശരീരത്തിൽ നിന്നു വിഷമാലിന്യങ്ങൾ പുറന്തളളുന്ന പ്രവർത്തനങ്ങൾക്കു സഹായകം. ഇതു ചർമത്തിന്റെ തിളക്കവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
അകാലനര തടയുന്നു
മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന കൊളാജെൻ എന്ന പ്രോട്ടീന്റെ അളവു കൂട്ടുന്നതിനു സീതപ്പഴത്തിലെ വിറ്റാമിൻ സി സഹായകം. അതിൽ ഉയർന്ന തോതിൽ അടങ്ങിയ കോപ്പർ അകാലനര തടയുന്നു. മുടിയുടെ സ്വാഭാവിക നിറം നിലനിർത്തുന്നു. മുടികൊഴിച്ചിൽ കുറയ്ക്കുന്നു.
ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കാം
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയിലൂടെ പല മാരകരോഗങ്ങളെയും നിയന്ത്രിക്കാനും പൂർണമായും ഇല്ലാതാക്കാനും സാധിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ആധുനിക ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന രോഗങ്ങളുടെ അനിയന്ത്രിതമായ വർധന. വൈദ്യശാസ്ത്രം പുരോഗമിക്കുന്പോഴും ജീവിതശൈലീ രോഗങ്ങളിലുള്ള വർധനയും പുരോഗമിക്കുന്നു എന്നത് ആശ്ചര്യജനക മാണ്.
നമ്മുടെ ജീവിതശൈലിയിൽ പ്രത്യക്ഷമായോ പരോക്ഷ മായോ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് ജീവിതശൈലീ രോഗങ്ങളുടെ വ്യാപനത്തിന് കാരണമാകുന്നത്.
കാരണങ്ങൾ
പ്രമേഹം, രക്താതിസമ്മർദം, പക്ഷാഘാതം, ഹൃദയാഘാ തം, അമിതവണ്ണം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും പരിഗണിക്കപ്പെടുന്ന ജീവിതശൈലീരോഗങ്ങൾ. ഇത്തരം രോഗങ്ങൾ എന്നുപറയുന്പോൾ പ്രധാനമായും മനസി ലേക്ക് വരുന്ന ഘടകം ഭക്ഷണത്തിലുള്ള മാറ്റമാണ്.
എന്നാൽ, ഇതോടൊപ്പംതന്നെ ജീവിതശൈലിയുടെ ഭാഗമായുണ്ടായ വ്യായാമക്കുറവ്, ശുചിത്വത്തിന്റെ അഭാവം, രോഗനിർണയത്തിലെ കാലതാമസം, ലഹരി ഉപയോഗം, മുതലായവയെല്ലാം പല തര ത്തിലുള്ള കാരണങ്ങളായി മാറാറുണ്ട്. ലോകത്തെ ആകെ മരണങ്ങളിൽ 70 ശതമാനവും ജീവിതശൈലീരോഗങ്ങൾ മൂലമാണെ ന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജീവിതശൈലീ രോഗ ങ്ങളുടെ പ്രധാനപ്പെട്ട കാരണങ്ങൾ ഇനി പറയുന്നു.
* എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്തു ക്കളുടെ അമിത ഉപയോഗം.
* ജോലിത്തിരക്കിന്റെയും മറ്റും ഭാഗമായി കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കൽ
* ഒരിക്കൽ പാചകം ചെയ്ത ഭക്ഷണം വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത്
* ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം.
* ബേക്കറി പലഹാരങ്ങൾ
* പ്രിസർവേറ്റീവ് ചേർത്ത ഭക്ഷണ പദാർത്ഥങ്ങൾ
* നിറവും മണവും ലഭിക്കാൻ ചേർക്കുന്ന കൃത്രിമ രാസവ സ്തുകൾ
* പഞ്ചസാര, ഉപ്പ്, മൈദ എന്നിവയുടെ അമിത ഉപയോഗം
* പച്ചക്കറികളുടേയും പഴവർഗങ്ങളുടേയും ഉപയോഗക്കുറവ്
*പുകവലി, മദ്യപാനം
* വ്യായാമക്കുറവ്
* മാനസിക സമ്മർദങ്ങൾ
ഇന്ത്യൻ സാഹചര്യം
ഐ സി എം ആർ (ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച്) 2017ൽ നടത്തിയ പഠനപ്രകാരം ഇന്ത്യയിൽ അഞ്ചിൽ മൂന്ന് മരണങ്ങളും ജീവിതശൈലീ രോഗങ്ങളോടനുബന്ധിച്ചു ള്ളവയാണ്. ഹൃദയ ശ്വാസകോശ സംബന്ധമായ രോഗങ്ങളാണ് ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും കൂടുതൽ മരണകാരണ ങ്ങളാകുന്നവ.
ഇതിൽ 14 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് 3.4 ശതമാനവും 14നും 39 വയസിനും ഇടയിൽ 6.9 ശതമാനവും 40നും 69 വയസിനും ഇടയിൽ 82.4 ശതമാനവും 70 വയസിന് മുകളിൽ 508.5 ശതമാനവുമാണ് ഒരു ലക്ഷത്തിന്റെ കണക്കിലുള്ള മരണനിരക്ക്.
പ്രതിരോധമാർഗങ്ങൾ
തെറ്റായ ജീവിതശൈലി ശരിയായി ക്രമീകരിക്കുക എന്നത് മാത്രമാണ് ജീവിതശൈലീരോഗങ്ങളെ അതിജീവിക്കാനുള്ള ഏക പ്രതിവിധി. അതിനായി ഇനി പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
► ഫാസ്റ്റ്ഫുഡ് സംസ്കാരം ഒഴിവാക്കുക
► മാംസാഹാരത്തിന്റെ അളവ് കുറയ്ക്കുക
► കൊഴുപ്പ് ഭക്ഷണം പരമാവധി ഒഴിവാക്കുക
► നാര് (ഫൈബർ) കൂടുതലായടങ്ങിയ ഭക്ഷ്യവസ്തുക്കൾ ശീലമാക്കുക.
► ദിവസേന നിർബന്ധമായും വ്യായാമം ചെയ്യുക
► ശരീരത്തിനും മനസിനും ഉേ·ഷം ലഭിക്കുന്ന വ്യായാമങ്ങളിൽ ഏർപ്പെടുക.
► ലഹരി ഉപയോഗം അവസാനിപ്പിക്കുക
► കുടുംബ ബന്ധങ്ങൾ ദൃഢമാക്കുക
ആർത്തവപ്രശ്നങ്ങൾക്ക് ആയുർവേദത്തിലൂടെ പരിഹാരം നേടാം
ആയുർവേദശാസ്ത്രത്തിലെ വിവിധ വിഭാഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രശാഖയാണ് പ്രസൂതിതന്ത്രം(Obstetrics).
മാതൃത്വത്തിലേക്ക്, ഗർഭധാരണത്തിനു തയാറാകുന്പോൾ പെണ്‍കുട്ടിയുടെ ശരീരത്തിൽ പ്രത്യേകിച്ച് ഗർഭാശയത്തിലും മറ്റും കൗമാരത്തിൽ പലതരത്തിലുള്ള വ്യതിയാനങ്ങൾ സംഭവിക്കും. അതിൽ ഏറ്റവും പ്രധാനമാണ് ഗർഭാശയാന്തരകലയുടെ മാസാനുമാസ വളർച്ചയും അണ്ഡോത്പാദനവും. ഈ കാലാനുകാല വ്യതിയാനത്തെ ആർത്തവം എന്ന പേരിൽ വിവക്ഷിക്കുന്നു.
ആർത്തവം സാധാരണയായി 28-30 ദിവസങ്ങൾക്ക് ഇടയ്ക്ക് ഉണ്ടാകുന്നു. ഇത് മൂന്ന്-നാല് ദിവസം മുന്‍പായോ പിന്നീടായോ ആർത്തവമുണ്ടാവുക സ്വാഭാവികമാണ്.
ശുദ്ധമായ ആർത്തവരക്ത ലക്ഷണം
ശരീരത്തിൽ അസഹ്യമായ വേദനയോ ചുട്ടുനീറ്റലോ രക്തത്തിനു നിറവ്യത്യാസമോ ഉണ്ടാകുന്നില്ല. 60 മുതൽ 120 വരെ മില്ലി ലിറ്റർ ആണ് കൃത്യമായ അളവ്.
ആർത്തവക്രമക്കേടുകൾ
അസഹ്യമായ വേദന, രക്തം നിറവ്യത്യാസത്തോടുകൂടി പോകുക, സാധാരണയിൽ നിന്ന് അളവിൽ കൂടുതൽ രക്തം പോകുക, കൈകാൽ കഴപ്പ്, വേദന, തലവേദന എന്നീ ലക്ഷണങ്ങൾ ഉണ്ടാകാം.
കൗമാരക്കാരിലെ പ്രശ്നങ്ങൾ
കൗമാരക്കാരിൽ ആർത്തവം തുടങ്ങുന്ന സമയത്ത് ആദ്യം ഒരു മാസമോ രണ്ടു മാസമോ ഉണ്ടായി പിന്നീട് ആർത്തവം ഉണ്ടാകാതെ വരാം. ഇതിനെ മൂന്നു രീതിയിൽ തരംതിരിക്കാവുന്നതാണ്. ആർത്തവം ഇല്ലാതിരിക്കുക, വേദനയോടുകൂടിയ ആർത്തവം, ആർത്തവരക്തം കൂടുതൽ പോകുക(Amenorrhea), (Dysmenorrhea), (Menorrhagia).
ആർത്തവം കൃത്യമായി ഉണ്ടാകാത്തവർ
ആർത്തവം കൃത്യമായി ഉണ്ടാകാത്തവരിൽ മനസിനുണ്ടാകുന്ന വിഷാദം, ഉത്കണ്ഠ, അസ്വസ്ഥത, ആമാശയസംബന്ധമായ രോഗങ്ങൾ, മുഖക്കുരു, ചൊറിച്ചിൽ, തലവേദന, ഒന്നിലും ശ്രദ്ധയില്ലായ്മ, രുചിഭേദങ്ങൾ, ദേഹത്തിൽ അവിടവിടെയായി കാണുന്ന ചുവപ്പുനിറം എന്നീ ലക്ഷണങ്ങൾ കണ്ടേക്കാം.
ചികിത്സ തേടുന്നതോടൊപ്പം മിതമായ ജീവിതരീതി വ്യതിയാനങ്ങളും ഇതിനു സഹായകമാകും. കൃത്യമായ വ്യായാമം, ആഹാരക്രമം, ധാരാളം വിറ്റാമിനുകളും ധാതുലവണങ്ങളും അടങ്ങിയ ഭക്ഷണം, പഴങ്ങൾ, നാരുകളുള്ള ഭക്ഷണം എന്നിവ ശീലിക്കണം. ഇപ്പോഴത്തെ ഭക്ഷണരീതികൾ, ബേക്കറിയിൽ നിന്നു കിട്ടുന്ന പലഹാരങ്ങൾ, ബർഗറുകൾ, ഫാസ്റ്റ്ഫുഡ് എന്നിവ നിത്യം ശീലമാക്കരുത്. മധുരവും ഉപ്പും കുറയ്ക്കണം.
ചികിത്സ
സുകുമാരം കഷായം. സപ്തസാരം കഷായം, അഭയാരിഷ്ടം, അശോകാരിഷ്ടം, കുമാര്യാസവം, ധാന്വന്തരം ഗുളിക എന്നിവ വൈദ്യന്റെ നിർദേശാനുസരണം അവസ്ഥകൾക്കനുസരിച്ച് കഴിക്കാം.
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം(PCOD)
ആർത്തവക്രമക്കേട് ഉണ്ടാകുന്നത് പ്രധാനമായും പോളിസിസ്റ്റിക് ഓവറി സിൻഡ്രോം(PCOD) എന്ന ഒരു അവസ്ഥയാണ്. രണ്ട് ഓവറികൾ ഉള്ള ഒരാൾക്ക് എല്ലാ മാസവും മാസമുറ സമയത്ത് ഓരോ ഓവറിയിൽ ഒരു അണ്ഡം വീതം ഉണ്ടാകുന്നു. ഇത് ഗർഭാശയനാളിയിലേക്കു പോകാതെ ഓവറിയിൽ തന്നെ ഇരിക്കുന്നു. പൂർണവളർച്ച പ്രാപിക്കുന്നില്ല. ബ്ലീഡിംഗ്(രക്തസ്രാവം) ഇല്ലാതെ വരുക, രണ്ടു മൂന്നു മാസം കൂടുന്പോൾ ഉണ്ടാകുന്ന രക്തസ്രാവം, പുരുഷഹോർമോണ്‍ പുറപ്പെടുവിക്കുന്നതുപോലെയുള്ള അധിക രോമവളർച്ച, ശരീരഭാരം കൂടുക എന്നീ ലക്ഷണങ്ങൾ ഉണ്ടാകും. ആരംഭത്തിൽ തന്നെ വൈദ്യനെ കണ്ടു ചികിത്സ തേടണം. അല്ലെങ്കിൽ വന്ധ്യത, പ്രമേഹസാധ്യത തുടങ്ങിയ രോഗങ്ങൾക്കു വഴിയൊരുക്കും.
ആർത്തവ വിരാമം
40-50 വയസിൽ സാധാരണ സ്ത്രീയിലുണ്ടാകുന്ന പ്രകൃത്യായുള്ള പ്രതിഭാസമാണ് ആർത്തവ വിരാമം. ഹോർമോണ്‍ പ്രവർത്തനം ഇല്ലാതാകുന്നതോടെ ശരീരത്തിലുണ്ടാകുന്ന ചൂട്, ശരീരഭാരം കൂടുക, സ്വഭാവത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, ഉത്കണ്ഠ എന്നീ ലക്ഷണങ്ങൾ ശരീരം കാണിക്കുന്നു. ഹോർമോണ്‍ പ്രവർത്തനം പൂർണമായും ഇല്ലാതാകുന്നില്ല. ആർത്തവ വിരാമം പല മാസങ്ങളിൽ കൃത്യമായ മാസമുറ ഇല്ലാതായ സാവധാനത്തിലാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെക്കുറിച്ച് സ്ത്രീകളിൽ തെറ്റായ ധാരണകൾ പലതും നിലവിലുണ്ട്.
ആർത്തവവിരാമം അടുക്കുന്പോൾ ചില അവസ്ഥകളിൽ രക്തസ്രാവം കൂടുതൽ ആവാനിടയുണ്ട്. രക്തം കട്ടയായി പോകുക, മാസത്തിൽ ഒന്നോ രണ്ടോ തവണ ആർത്തവം വരുക, തുടർന്ന് ശരീരത്തിനുണ്ടാകുന്ന വിളർച്ച, ക്ഷീണം, കൈകാൽ വേദന, മാനസികമായ പിരിമുറുക്കം, ഉറക്കമില്ലായ്മ എന്നീ ലക്ഷണങ്ങൾ ഉണ്ടാകാം. ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക അവസ്ഥയാണ് ഇതെന്നു മനസിലാക്കി ജീവിതം പിരിമുറുക്കം ഇല്ലാത്ത അവസ്ഥയാക്കണം. എന്നാൽ, ഇതു നീണ്ടുപോകുകയോ വേദന, രക്തസ്രാവം നിർത്താൻ പറ്റാതെ വരുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ടു ചികിത്സാനിർദേശം തേടണം. ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം ചികിത്സയ്ക്കു വിധേയമാകരുത്. പല കാരണങ്ങൾകൊണ്ടും രക്തസ്രാവം അധികമാകാനിടയുണ്ട്. ഗർഭാശയത്തിലുണ്ടാകുന്ന മുഴകൾ, കാൻസർ തുടങ്ങിയ രോഗങ്ങളും ഇതിനു കാരണമായേക്കാം.
വിദഗ്ദ്ധമായ ചികിത്സ തേടി വ്യതിയാനങ്ങളെ നമുക്കു നിയന്ത്രിക്കാവുന്നതേയുള്ളൂ. പുതിയൊരു ജീവന്റെ ഉത്ഭവത്തിന് ആധാരമായിത്തീരുന്ന സ്ത്രീയെ സംരക്ഷിക്കേണ്ട ചുമതല നമ്മുടെ എല്ലാവരുടേയും കടമയാണ്.
സ്ത്രീകൾ ഈന്തപ്പഴം കഴിക്കേണ്ടതിന്റെ ആവശ്യകത എന്ത്?
സ്ത്രീകളുടെ, പ്രത്യേകിച്ചു ഗർഭിണികളുടെ ആരോഗ്യത്തിന് ഈന്തപ്പഴം ഗുണപ്രദം. ഈന്തപ്പഴത്തിലുളള വിറ്റാമിൻ ബി5 ചർമകോശങ്ങൾക്കു ഫ്രീ റാഡിക്കലുകൾ വരുത്തുന്ന കേടുപാടുകൾ തീർക്കുന്നു. ചർമത്തിനു സ്വാഭാവിക സൗന്ദര്യം കൈവരുന്നു. കൂടാതെ അതിലുളള വിറ്റാമിൻ എ വരണ്ടതും നശിച്ചതുമായ ചർമകോശങ്ങളെ നീക്കി പുതിയ കോശങ്ങളെ ഉത്പാദിപ്പിക്കുന്നു.
ചുരുക്കത്തിൽ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടും, തിളങ്ങും. ഈന്തപ്പഴം ശീലമാക്കിയാൽ പ്രായമാകുന്നതുമൂലം ചർമത്തിനുണ്ടാകുന്ന മാറ്റങ്ങൾ കുറയ്ക്കാം. യുവത്വം നിലനിർത്താം. വിറ്റാമിൻ ബി 5 മുടിയുടെ ആരോഗ്യത്തിനും ഗുണപ്രദം. മുടി പൊട്ടുക, അറ്റം പിളരുക തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാം.
ആന്റിഓക്സിഡൻറുകൾ വേണ്ടുവോളം
ശരീരകോശങ്ങളെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡൻറുകളുടെ കലവറയാണ് ഈന്തപ്പഴം. അതു കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. നിശാന്ധത തടയാനും അതുപകരിക്കും.
ജലത്തിൽ ലയിക്കുന്നതും അല്ലാത്തതുമായ നാരുകൾ, എസെൻഷ്യൽ ഫാറ്റി ആസിഡുകൾ, പലതരം അമിനോആഡിസുകൾ എന്നിവ ധാരാളം. ഇവ ദഹനരസങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നു. വിറ്റാമിൻ എ, സി, ഇ, കെ,ബി1, ബി2, ബി3, ബി5, നിയാസിൻ, തയമിൻ തുടങ്ങിയ വിറ്റാമിനുകൾ ഈന്തപ്പഴത്തിലുണ്ട്.
ഇരുന്പ്, പൊട്ടാസ്യം, സൾഫർ, മഗ്നീഷ്യം, സെലിനിയം, ഫോസ്ഫറസ്, കോപ്പർ, ഫ്ളൂറിൻ തുടങ്ങിയ ധാതുക്കളും അതിലുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അവശ്യം വേണ്ട കാൽസ്യവും ഈന്തപ്പഴത്തിലുണ്ട്. ദിവസവും കൈയളവ് ഈന്തപ്പഴം കഴിച്ചാൽ ഓസ്റ്റിയോപൊറോസിസ്, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് തുടങ്ങിയ അസ്ഥിസംബന്ധമായ പ്രശ്നങ്ങളും ദന്തസംബന്ധമായ പ്രശ്നങ്ങളും അകന്നു നിൽക്കും.
ആമാശയത്തിന്റെ ആരോഗ്യത്തിന്
100 ഗ്രാം ഈന്തപ്പഴത്തിൽ 6.7 ഗ്രാം നാരുണ്ട്. കുടലിന്റെ ആരോഗ്യത്തിനു നാരുകൾ ഗുണപ്രദം. ദിവസവും 20- 35 ഗ്രാം ഡയറ്ററി നാരുകൾ ശരീരത്തിൽ എത്തണമെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി നിർദേശിക്കുന്നു. ഈന്തപ്പഴം ശീലമാക്കിയാൽ അതു സാധ്യമാവും. ആമാശയ അർബുദം തടയാൻ ഈന്തപ്പഴം ഗുണപ്രദമെന്നു പഠനം.
കുടലിലെ അർബുദസാധ്യത കുറയ്ക്കുന്നു. മലബന്ധം കുറയ്ക്കുന്നതിനും നാരുകൾ സഹായകം. ദഹനം വേഗത്തിലാക്കുന്നു. ഈന്തപ്പഴത്തിന്റെ വിരേചനസ്വഭാവം കുടലിൽ നിന്നു മാലിന്യങ്ങളുടെ നീക്കം എളുപ്പമാക്കുന്നു. മലബന്ധം കുറയ്ക്കുന്നു. ആമാശയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അസിഡിറ്റി, ആമാശയ അൾസർ, നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവ കുറയ്ക്കുന്നതിനും ഉത്തമം.
പ്രത്യേക ശ്രദ്ധയ്ക്ക്
വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുവേണം ഈന്തപ്പഴം വാങ്ങേണ്ടത്. പഞ്ചസാരസിറപ്പിലിട്ട ഈന്തപ്പഴം ഒഴിവാക്കുന്നതാണ് ഉചിതം. കൃത്രിമ മധുരം പുരട്ടിയതല്ലെന്ന് ഉറപ്പാക്കണം. ഈന്തപ്പഴത്തിൽ പൊടി പറ്റാനുളള സാധ്യതയുളളതിനാൽ കഴുകിത്തുടച്ചശേഷമേ ഉപയോഗിക്കാവൂ.
കഴിക്കുംമുന്‍പ് ഉള്ളിൽ പുഴുവോ പ്രാണികളോ ഇല്ലെന്നും ഉറപ്പു വരുത്തണം. എത്ര ഗുണമുളള ആഹാരമാണെങ്കിലും അതിന്റെ വൃത്തി ഉറപ്പുവരുത്തണം. അപ്പോഴാണ് അത് ആരോഗ്യഭക്ഷണമാകുന്നത്.
സ്ത്രീകൾക്ക് ഈസ്ട്രജൻ ഭക്ഷണം എന്തിന്?
നമുക്ക് ചില സസ്യ ഹോർമോണുകൾ ഉപകാരികളാകാറുണ്ട്. സസ്യ ഹോർമോണുകളെ ഫൈറ്റോ ഹോർമോണ്‍സ് എന്നാണു പറയാറുള്ളത്. അവയിൽ ഏറ്റവും ഉപകാരികളാണു ഫൈറ്റോ ഈസ്ട്രജൻ എന്ന വിഭാഗത്തിൽപ്പെടുന്ന ഹോർമോണുകൾ.
ഈസ്ട്രജൻ എന്തിന്?
ഇവ സ്ത്രീകൾക്ക് വളരെ സഹായകമാണ്. സ്ത്രീശരീരത്തിന്റെ സ്വാഭാവിക വളർച്ചയ്ക്കും ഗർഭപാത്രത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്കും വളരെ ആവശ്യമാണ് ഈസ്ട്രജൻ. ഈസ്ട്രജൻ ഹോർമോണിന്റെ കുറവുകൊണ്ട് ധാരാളം തകരാറുകൾ സ്ത്രീകൾക്കുണ്ടാകാറുണ്ട്, അതിൻ ഫലമായി വന്ധ്യതയും വരാറുണ്ട്.
ഇത്തരം രോഗമുള്ളവർക്ക് ഹോർമോണ്‍ ചികിൽസയാണു സാധാരണ ലഭിക്കാറുള്ളത്. ആ ചികിത്സയ്ക്ക് പാർശ്വഫലങ്ങളും കൂടെയുണ്ടാകും. ശരീരത്തിൽ നീരുകെട്ടുക, മാറിടത്തിനു തടിപ്പും വേദനയും, ഓക്കാനം, കാലിലെ പേശികളിൽ പിടിത്തം, തലവേദന, ദഹനക്കേട്, മാസമുറ കൂടാതെ രക്തസ്രാവം എന്നിവയാണു സാധാരണ പ്രശ്നങ്ങൾ.
ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയ സസ്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഇത്തരം പ്രശ്ന ങ്ങൾ ഉള്ളവർക്കു സഹായകം.
ഇവയിലുണ്ട് ഈസ്ട്രജൻ
ഉണങ്ങിയ പഴങ്ങൾ ഈസ്ട്രജൻ അളവ് കുറയാതെ സഹായിക്കും. ഫ്ളാക്സ് സീഡ്(ചണത്തിന്റെ വിത്ത്), എള്ള്, പയറുകൾ, സോയാബീൻ, ആൽഫാൽഫ എന്നിവയിൽ സസ്യ ഈസ്ട്രജൻ ധാരാളമുണ്ട്.
ഫ്ളാക്സ് സീഡിൽ കൂടുതലായടങ്ങിയിരിക്കുന്ന ലിഗ്നാൻസ്, സോയാബീനിൽ കൂടുതലായടങ്ങിയിരിക്കുന്ന ഐസോഫ്ലേവണ്സ്, നിലക്കടലയിലും ചുവന്ന വൈനിലുമൊക്കെ അടങ്ങിയിരിക്കുന്ന റെസ്വറട്രോൾ(ചുവന്ന വൈനിന്റെ മഹനീയ ഗുണങ്ങൾക്ക് കാരണം റെസ്വറട്രോളിന്റെ സാന്നിധ്യമാണെന്നു കരുതപ്പെടുന്നു).
മറ്റൊരു സസ്യ ഹോർമോണ്‍ ആണു ക്വർസെറ്റിൻ. ഇതു വളരെ സാധാരണമായി പഴങ്ങളിലും ധാന്യങ്ങളിലും പച്ചക്കറികളിലുമൊക്കെ കാണുന്നു.
കേരളത്തിൽ ലഭ്യമായ ഭക്ഷണങ്ങളിൽ ഏറ്റവും കൂടുതൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുള്ളത് സോയാബീനിലാണ്. സോയാ ബീനിലെ എണ്ണ നീക്കുന്പോൾ കിട്ടുന്ന ചണ്ടിയാണു കടകളിൽ കിട്ടുന്ന സോയചങ്ക്സ്. അതിലും കുറച്ചൊക്കെ സസ്യ ഹോർമോണ്‍ ഉണ്ടാകും.
മറ്റൊന്ന് എള്ളെണ്ണയാണ്. ഈസ്ട്രജൻ കുറവുള്ള സ്ത്രീകളോട് ദിവസവും മൂന്ന് എള്ളുണ്ടയെങ്കിലും കഴിക്കാനാണിപ്പോൾ നിർദേശിക്കുന്നത്. ഫൈറ്റോ ഈസ്ട്രജന് വേറെയുമുണ്ട് ഗുണങ്ങൾ. റെസ്വെറട്രോളും ക്യൂസെറ്റിനും രക്തസമ്മർദ്ദം നിയന്ത്രിക്കും.
സോയയിലും ഫ്ളാക്സ് സീഡിലുമടങ്ങിയ സസ്യ ഹോർമോണുകൾ പ്രമേഹരോഗികൾക്കു ഗുണപ്രദം. ഇവ അപകടകരമായ കൊളസ്ട്രോൾ, C-reactive protein (CRP) ലെവൽ എന്നിവ കുറയ്ക്കുന്നതായും അതിനാൽ പഴുപ്പും നീർക്കെട്ടും ശമിപ്പിക്കാൻ ശേഷിയുള്ളതായും കരുതപ്പെടുന്നു. സ്വാഭാവികമായി സസ്യഭക്ഷണം വഴി ഇവ ഉള്ളിലെ ത്തുന്നു.പാർശ്വഫലമൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
പുരുഷന്മാർക്ക് വേണോ?
സ്ത്രീ ഹോർമോണ്‍ ആകയാൽ പുരുഷന്മാർക്ക് എന്തെങ്കിലും തകരാർ പറ്റുമോയെന്ന് സ്വാഭാവികമായും നിങ്ങൾ ചിന്തിച്ചേക്കാം. സോയാബീനിലടങ്ങിയിരിക്കുന്ന ഐസോ ഫ്ലേവനോയിഡുകളെ മുൻനിർത്തി നടത്തിയ പതിനഞ്ചോളം പഠനങ്ങൾ, ഇവ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റെറോണ്‍ ലെവലിൽ ഒരുമാറ്റവും വരുത്തുന്നില്ല എന്നാണു തെളിയിച്ചത്.
എന്നാൽ, ചീറ്റപ്പുലികളിൽ നടത്തിയ ഒരു പഠനം, ഈ സസ്യ ഹോർമോണുകൾ അവയുടെ പ്രത്യുത്പാദന ശേഷികുറയ്ക്കുന്നുവെന്നാണ്. അതുകേട്ടു പേടിക്കണ്ട. ചീറ്റപ്പുലി മാംസഭുക്കാണ്. അവയിലെ പ്രവർത്തനമല്ല മിശ്രഭുക്കായ മനുഷ്യനിൽ നടക്കുന്നത്.
ആന്റിഓക്സിഡന്റുകൾ
ഇത്തരം സസ്യഭക്ഷണങ്ങളിലെല്ലാം കൂടിയ അളവിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ പ്രായാധിക്യം മൂലം ശരീരത്തിനുണ്ടാകുന്ന നാശത്തിന്റെ വേഗം കുറയ്ക്കാനും ഇത്തരം സസ്യഭക്ഷണത്തിന്റെ ഉപയോഗം സഹായിക്കും.
സോയ എണ്ണയും ഫ്ലാക്സ് സീഡ് ഓയിലും എള്ളെണ്ണയുമെല്ലാം ഇപ്പോൾ സൂപ്പർ മാർക്കറ്റുകളിൽ ലഭ്യമാണ്. വിശ്വസ്തമായ ബ്രാൻഡുകൾ , ഓർഗാനിക് ബ്രാന്‍ഡുകൾ ഉപയോഗിക്കുക. നട്ട് വളർത്താവുന്ന സസ്യങ്ങൾ നമ്മൾ തന്നെ വളർത്തി ഉപയോഗിക്കുക. ആഹാരം തന്നെയാണ് ഔഷധം എന്ന് ആയുർവേദാചാര്യനായ ചരകനും പ്രകൃതി ചികിത്സാവിശാരദരും പറയുന്നു.
ഡോ: ടി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ,ഹോമിയോപ്പതി വകുപ്പ്
മുഴക്കുന്ന്, കണ്ണൂർ
ഫോൺ - 9447689239
[email protected]
കൗമാരത്തിലെ പെണ്‍കുട്ടികള്‍: പ്രശ്നങ്ങളും പരിഹാരങ്ങളും
കൗമാരം അഥവാ ടീനേജ് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടംതന്നെയാണ്. കൗമാരത്തിലേക്കു പ്രവേശിച്ച പെണ്‍കുട്ടികള്‍ക്ക് ഈ കാലഘട്ടം ഏറെ കൗതുകങ്ങളും പുതുമകളും നിറഞ്ഞ വര്‍ണാഭമായ അനുഭവങ്ങള്‍ സമ്മാനിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് അവരെക്കുറിച്ച് ആധി പെരുകുന്ന സമയവും കൂടിയാണ്. കൗമാരത്തിലെത്തിയ പെണ്‍കുട്ടികളില്‍ ഉടലെടുക്കുന്ന ശാരീരിക- മാനസിക- സാമൂഹികപരമായ മാറ്റങ്ങളെയും അതിനോടിഴചേര്ന്നുള്ള മനഃശാസ്ത്രവും തിരിച്ചറിയാത്തിടത്തോളം കൗമാരക്കാരെ അറിഞ്ഞു സഹായിക്കാനും പിന്തുണക്കാനും കഴിയാതെ പോകുന്നു.
കൗമാരക്കാരായ പെണ്‍കുട്ടികളില്‍ കണ്ടുവരുന്ന പെരുമാറ്റ വ്യതിയാനങ്ങള്‍ ആ ഘട്ടത്തില്‍ മസ്തിഷ്ക്കത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. ജീവിതത്തില്‍ നാമെടുക്കുന്ന തീരുമാനങ്ങളില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്ന തലച്ചോറിലെ പ്രധാന ഭാഗമാണ് ഫ്രണ്ടല്‍ ലോബ് (Frontal Lobe). പക്വമായ തീരുമാനം എടുക്കുന്നതില്‍ ഫ്രണ്ടല്‍ ലോബിലെ പ്രീ ഫ്രണ്ടല്‍ കോര്‍ടെക്സിന് വലിയ പങ്കുണ്ട്. കൗമാരദശയില്‍ പ്രീ ഫ്രണ്ടല്‍ കോര്‍ടെക്സ് വളര്‍ച്ച പൂര്‍ണതയില്‍ എത്തിയിട്ടുണ്ടായിരിക്കുകയില്ല. പൂര്‍ണ വളര്‍ച്ച കൈവരിക്കുന്നത് ഏകദേശം 24- 25 വയസ് ആകുമ്പോഴാണ്. അതുകൊണ്ടാണ് കൗമാരത്തില്‍ അപക്വമായ തീരൂമാനങ്ങളെടുക്കുന്നതും അമിത വൈകാരികത പ്രകടിപ്പിക്കുന്നതും. ഈ ഘട്ടത്തില്‍ അവരുടെ സ്വാഭാവ സവിശേഷതകളെയും കാഴ്ചപ്പാടുകളെയും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കഴിഞ്ഞില്ലെങ്കില്‍ അവര്‍ മാനസികമായി അകലാന്‍ കാരണമാവും.
ശാരീരിക മാറ്റങ്ങള്‍
മാസമുറ തുടങ്ങുന്നതിനു മുമ്പോ അതിനുശേഷമോ പ്രകടമാകുന്ന ശാരീരിക മാറ്റങ്ങളെ ഏറെ പുതുമയോടും ആശങ്കയോടും കൂടിയാണ് കൗമാരക്കാര്‍ നേരിടുന്നത്. ഈ മാറ്റങ്ങളെക്കുറിച്ച് ആകാംക്ഷകളും സംശയങ്ങളും ദുരീകരിക്കാനും വീട്ടില്‍തന്നെ സാഹചര്യങ്ങളുണ്ടാവണം. അല്ലാത്തപക്ഷം അവരുടെ സംശയനിവാരണത്തിനായി അവര്‍ ബാഹ്യസ്രോതസുകള് തേടിയെന്നുവരാം. അതാവട്ടെ പലപ്പോഴും തെറ്റായ അറിവുകളിലേക്കും അനാരോഗ്യ ശീലങ്ങളിലേക്കും അവരെ കൊണ്ടെത്തിച്ചേക്കാനും സാധ്യതയുണ്ട്. ചില കുട്ടികള്‍ അമിതവണ്ണമുള്ളവരോ തീരെ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരോ ആയിരിക്കും.
ശാരീരിക സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നല്കുന്ന ഒരു ഘട്ടം കൂടിയാണ് കൗമാരം. സുഹൃത്തുക്കള്‍ക്കിടയിലും പൊതു സമൂഹത്തിലും അംഗീകാരവും പ്രശംസയും ലഭിക്കാന്‍ ശരീര ഭംഗി പ്രധാന ഘടകമാണെന്ന ധാരണ വച്ചുപുലര്‍ത്തുന്നവരാണ് മിക്കവരും. അമിതവണ്ണവും മെലിഞ്ഞ ശരീര പ്രകൃതമുള്ളവരിലും ഈ ധാരണ ആത്മവിശ്വാസക്കുറവ് വളര്‍ത്തുന്നു. ശരിയായ ഭക്ഷണരീതിയും വ്യായാമശീലങ്ങളും അവര്‍ക്ക് പറഞ്ഞു കൊടുക്കുന്നതോടൊപ്പം അവരുടെ കഴിവുകളെ കണ്ടെത്തി പ്രശംസിക്കുകയും ചെയ്യുന്നത് അവരിലെ ആത്മവിശ്വാസം വളര്‍ത്തുന്ന പ്രധാന ഘടകമാണ്.
പതിവിലും കൂടുതല്‍ സമയം ഒരുങ്ങുന്നതും പുതിയ ഫാഷന്‍ അനുസരിച്ച് സ്വയം മാറ്റങ്ങള്‍ വരുത്തുന്നതും ഒരു തെറ്റായി കാണാതിരിക്കുക. അമിതമായ നിയന്ത്രണങ്ങള്‍ അവരില്‍ വാശിയും ദേഷ്യവും വളര്‍ത്തുന്നതോടൊപ്പം അവരുടെ ക്രിയാത്മകതയെ നശിപ്പിക്കുകയും ചെയ്യും. അവരുടെ ക്രിയാകതയെ അഭിനന്ദിക്കുകയും അനുചിതമല്ലാത്ത രീതിയിലുള്ള മാറ്റങ്ങള്‍ കണ്ടാല്‍ സ്നേഹപൂര്‍വം ബോധ്യപ്പെടുത്തിക്കൊടുക്കാനുമാണ് ശ്രമിക്കേണ്ടത്.
വൈകാരിക മാറ്റങ്ങള്‍
വികാരങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ പ്രധാന കേന്ദ്രമായ ലിംബിക് സിസ്റ്റം (Limbic System)കൗമാര പ്രായക്കാരിലെ വൈകാരിക മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ഋതുമതിയായ കുട്ടികളിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളും തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്റര്‍ (Neuro transmitter) ഉത്പാദനവും അവരിലെ വികാര പ്രകടനങ്ങളെ നിയന്ത്രിക്കുന്നു. കൗമാരത്തില്‍ സന്തോഷം, സങ്കടം, ദേഷ്യം, നിരാശ, അസൂയ, വിഷാദം തുടങ്ങിയ വികാരങ്ങള്‍ ഏറിയ തോതില്‍ പ്രകടമായിരിക്കും. മുതിര്‍ന്നവരുടെ സഹായം കൂടാതെതന്നെ ശരിതെറ്റുകള്‍ നിര്‍വചിക്കാന്‍ കൗമാരക്കാര്‍ പ്രാപ്തരാകുന്നു. നിസാരകാര്യങ്ങളില്‍പോലും അമിതമായി സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നതും പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ അന്തര്‍മുഖരായി കാണപ്പെടുന്നതും കൗമാരത്തിലെ പ്രത്യേകതയാണ്. എന്നാല്‍ സ്വഭാവത്തില്‍ അസാധാരണരീതിയില്‍ മാറ്റം കാണുകയും നിരാശയും അന്തര്‍മുഖത്വവും പ്രകടിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍ അത്തരക്കാര്‍ക്ക് കൗണ്‍സലിംഗിന് അവസരമൊരുക്കിക്കൊടുക്കണം. ദേഷ്യവും വാശിയും പ്രകടിപ്പിക്കുമ്പോള്‍ കൂടുതല്‍ പ്രകോപിപ്പിക്കുന്ന രൂപത്തില്‍ ഇടപെടാതെയും കുറ്റപ്പെടുത്താതെയും ശാന്തമായി അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ അവരോടൊപ്പം സമയം ചെലവഴിക്കുകയാണ് വേണ്ടത്. എന്തും തുറന്നു പറയാനുള്ള സൗഹാര്‍ദ അന്തരീക്ഷം വീട്ടിലുണ്ടാക്കിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കൗമാരത്തില്‍ ആണ്കുട്ടികളോടുതോന്നുന്ന ആകര്‍ഷണത്വവും അനുബന്ധമായ പ്രണയവും ഈ ഘട്ടത്തിലെ ജൈവിക പ്രത്യേകതകളാണ്. ഇത് ഒരു പാപമായി ചിത്രീകരിക്കാതെ ഈ ഘട്ടത്തിലെ സ്വാഭാവികമായ വികാരമാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ മുതിര്‍ന്നവര്‍ തയാറാകണം.
കൗമാരക്കാരിലെ സ്വാഭാവ മാറ്റങ്ങളെ സൂക്ഷ്മ നിരീക്ഷണത്തിനും അമിത നിയന്ത്രണത്തിനും വിധേയമാക്കാതിരിക്കുക. തെറ്റുകളെ പര്‍വതീകരിച്ചു അധിക്ഷേപിക്കാതെ അത് സ്വാഭാവികമാണെന്നും തിരുത്താന്‍ കഴിയുന്നതാണെന്നും അവരെ ബോധ്യപ്പെടുത്തുന്നതോടൊപ്പം അത് ക്ഷമിക്കാന്‍ മുതിര്‍ന്നവര്‍ തയാറാണെന്നുമുള്ള വിശ്വാസം അവരില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ അതുവഴി ഭാവിയില്‍ അവര്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ വീട്ടില്‍ തുറന്നുപറയാനുള്ള ആത്മവിശ്വാസമാണ് അവര്‍ ആര്‍ജിക്കുന്നത്.
സൗഹൃദം
സൗഹൃദങ്ങള്‍ക്ക് ഏറെ പ്രാധാന്യം കല്‍പ്പിക്കുന്ന കാലം കൂടിയാണ് കൗമാരം. ഈ ഘട്ടത്തില്‍ സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ക്ക് മാതാപിതാക്കളുടെ അഭിപ്രായത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നതും കാണാറുണ്ട്. കൂട്ടുകാരുടെ പ്രോത്സാഹനമുണ്ടെങ്കില്‍ ഏറെ സാഹസമുള്ള കാര്യങ്ങള്‍പോലും ഭീതി കൂടാതെ ചെയ്യാന്‍ കൗമാരക്കാര്‍ തയാറാകും. സുഹൃത്തുകളുടെ അംഗീകാരം നേടിയെടുക്കാനും ധീരത പ്രകടിപ്പിക്കാനും ശരി തെറ്റുകളോ പ്രത്യാഘാതങ്ങളോ വകവയ്ക്കാതെ ഇറങ്ങിത്തിരിക്കുന്നത് പലപ്പോഴും കൗമാരപ്രായക്കാരെ വലിയ അബദ്ധങ്ങളിലേക്കും ദുശ്ശീലങ്ങളിലേക്കും കൊണ്ടെത്തിക്കാറുണ്ട്. ഇങ്ങനെ ഒരുവശം ഉണ്ടെങ്കില്‍കൂടി സൗഹൃദം വളര്‍ത്തിയെടുക്കുന്നതില്‍ നിന്നും അവരെ തടയുന്നത് വലിയ മണ്ടത്തരമാണ്. അവരുടെ സുഹൃത്തുകളെ അടുത്തറിയുകയും അവരുമായി ആരോഗ്യകരമായ സൗഹൃദം വളര്‍ത്തിയെടുക്കുകയും വേണം. അതുവഴി അവരുടെ സൗഹൃദവലയത്തെക്കുറിച്ച് കൃത്യമായ ധാരണലഭിക്കും. ഏതു തരക്കാരുമായാണ് സൗഹൃദം സ്ഥാപിക്കേണ്ടതെന്ന് അവരെ സ്നേഹപൂര്‍വം ബോധ്യപ്പെടുത്തിക്കൊടുക്കാനും കഴിയേണ്ടതുണ്ട്. തെറ്റായ ശീലങ്ങളിലേക്ക് നയിക്കുന്ന സുഹൃത്തുക്കളുണ്ടെങ്കില്‍ അതിന്റെ ഭവിഷത്ത് ബോധ്യപ്പെടുത്തിക്കൊടുക്കുന്നതോടൊപ്പം അത്തരം സുഹൃത്തുക്കളെ ഒഴിവാക്കാനും ശീലിപ്പിക്കേണ്ടതുണ്ട്.
ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തിന് ബാല്യമെന്നപോലെ ആത്മവിശ്വാസമുള്ള കൗമാരത്തിനും ഏറെ പ്രാധാന്യമുണ്ട്. വ്യത്യസ്ത കഴിവുകളും ചുറുചുറുക്കുമുള്ള പലരും പിടിവാശിയും ആശങ്കയും തെറ്റായ സൗഹൃദവും കാരണം അബദ്ധങ്ങളില്‍ ചെന്നുചാടുന്നു. അപ്രായോഗികമായ ചിന്തകള്‍ മനസില്‍ കൊണ്ടുനടക്കുകയും പ്രായോഗിക മാര്‍ഗങ്ങള്‍ പരിഗണിക്കാതെ ലക്ഷ്യത്തിലെത്താന്‍ കഴിയാതെ വരുമ്പോള്‍ മാനസികമായി തകര്‍ന്നുപോകുന്നവര്‍ തങ്ങളെ ആരും മനസിലാക്കുന്നില്ലെന്നുള്ള ബോധ്യത്തിലേക്ക് എത്തിച്ചേരും. അവരെ ആത്മവിശ്വാസമുള്ളവരായി മാറ്റാന്‍ ക്ഷമയോടെ, തുറന്നമനസോടെ, സ്നേഹത്തോടെ ഇടപഴകാനും ആവശ്യമായ അറിവുകള്‍ പകരാനും വളര്‍ത്തിക്കൊണ്ടുവരാനും കഴിയേണ്ടതുണ്ട്. അത്തരത്തിലുള്ള പ്രോത്സാഹനം ലഭിക്കാതെ വരുമ്പോള്‍ പഠന, പഠനേതര കാര്യങ്ങളില്‍ പിന്നോട്ട് പോകാനും പതിയെ നിരാശയിലേക്കും വിഷാദത്തിലേക്കും എത്തിപ്പെടുമെന്നതില്‍ സംശയില്ല.
നിഷിത മോഹന്‍ദാസ്
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്, പരവൂര്‍, കൊല്ലം
നഖങ്ങളിലെ പൂപ്പൽബാധ
നമ്മുടെ വിരലുകൾക്കു സംരക്ഷണവും ഭംഗിയും നൽകുന്ന ഭാഗങ്ങളാണ് നഖങ്ങൾ. കൊരാറ്റിൻ എന്ന മാംസ്യത്തിനാൽ നിർമിക്കപ്പെട്ടവയാണിവ. ഇവ സ്പർശനത്തിനും സഹായിക്കുന്നുണ്ട്. നഖങ്ങൾ രൂപപ്പെടുന്നതു ഗർഭകാലത്തെ ഒന്‍പതിനും ഇരുപതിനും ആഴ്ചകൾക്കിടയിലാണ്. നഖങ്ങളെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രോഗമാണു പൂപ്പൽബാധ. പ്രായപൂർത്തിയായവരെയാണു കൂടുതലായും ബാധിക്കുന്നത്. സ്ത്രീകളേക്കാൾ കൂടുതലായി പുരുഷന്മാരിലാണു പൂപ്പൽബാധ കാണുന്നത്. കൈകളിലേയും കാലുകളിലേയും നഖങ്ങളെ ബാധിക്കാമെങ്കിലും കൈവിരലുകളിലെ നഖങ്ങളിലാണു പൂപ്പൽബാധ കൂടുതലായും കാണുന്നത്.
പൂപ്പൽബാധയ്ക്കുള്ള സാഹചര്യങ്ങൾ
1. സ്ഥിരമായി വെള്ളവുമായുള്ള സന്പർക്കം (ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽ ജോലിചെയ്യുന്നവർ)
2. പ്രമേഹ രോഗം
3. നഖങ്ങളിലുള്ള ക്ഷതങ്ങൾ
4. എച്ച്ഐവി അണുബാധ 5. വാർധക്യം
6. കൂർത്ത അഗ്രമുള്ള ഷൂവിന്റെ ഉപയോഗം 7. അമിത വിയർപ്പ് 8. പുകവലി
ലക്ഷണങ്ങൾ
നഖങ്ങളെ ചർമവുമായി കൂട്ടിയോജിപ്പിക്കുന്ന ക്യൂട്ടിക്കിൾ എന്ന ഭാഗത്തെയാണ് അസുഖം ആദ്യം ബാധിക്കുന്നത്. ക്യൂട്ടിക്കിളിനെ നശിപ്പിച്ചശേഷം നഖത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുകയായി.
പൂപ്പൽബാധ ഉണ്ടാവുന്നതോടെ നഖങ്ങളുടെ നിറം മാറിത്തുടങ്ങുകയായി. കറുപ്പ്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിലേതെങ്കിലും ഒന്നിൽ നഖങ്ങൾ കാണപ്പെടാം. ചിലയവസരങ്ങളിൽ നഖങ്ങളുടെ കട്ടി കുറയുകയാണെങ്കിൽ മറ്റവസരങ്ങളിൽ പൂപ്പൽബാധ നഖങ്ങളുടെ കട്ടി വർധിപ്പിക്കുകയാണു ചെയ്യുന്നത്. ചിലഭാഗങ്ങളിൽ നഖം പൊടിഞ്ഞും കാണപ്പെടാറുണ്ട്. അവസാനം നഖം അതിന്റെ അടിയിൽ ചേർന്നിരിക്കുന്ന ഭാഗത്തിൽനിന്നും വേർപെട്ട് വരികയും ചെയ്യുന്നു. ചർമത്തിനും നഖത്തിനുമിടയിൽ വെളുത്ത പൗഡർപോലുള്ള പദാർഥം പ്രത്യക്ഷപ്പെടുകയും ചെയ്യാം. സാധാരണയായി ഒന്നോരണ്ടോ നഖങ്ങളെ മാത്രമേ ഒരേസമയം പൂപ്പൽ ബാധിക്കുകയുള്ളു.
രോഗനിർണയം
രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണു രോഗനിർണയം. ചിലയവസരങ്ങളിൽ രോഗനിർണയം ഒരു കീറാമുട്ടിയാവാറുണ്ട്. അത്തരം അവസരങ്ങളിൽ അസുഖബാധിതമായ നഖത്തിന്റെ ഭാഗം മൈക്രോസ്കോപ്പിലൂടെ പരിശോധിക്കേണ്ടിവരും. നഖങ്ങളെ ബാധിക്കുന്ന സോറിയാസിന്, ലൈക്കണ് പ്ലാനസ് എന്നിവയും ഈ രോഗലക്ഷണങ്ങൾക്കു സമാനമായ രീതിയിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്.
ചികിത്സ
പൂപ്പൽ ബാധയ്ക്ക് നിരവധി മരുന്നുകൾ വിപണിയിലുണ്ട്. എല്ലാത്തിനും അതിന്റേതായ ഗുണവും ദോഷവും ഉണ്ട്. നഖത്തിൽ നെയിൽപോളിഷ് പോലെ പുരട്ടുന്ന നെയിൽ ലാക്കറുകളും വിപണിയിൽ സുലഭമാണ്. ഉള്ളിൽ കഴിക്കുന്ന മരുന്നുകളാണ് മിക്കയവസരങ്ങളിലും ഗുണംചെയ്യാറുള്ളത്. ഇതിൽ ഏറ്റവും പ്രധാനം ’പൾസ് തെറാപ്പിയാണ്’ 25 ശതമാനം രോഗികളിൽ ചികിത്സ ഫലപ്രദമാവാറില്ല. കാരണം താഴെപ്പറയുന്നവയിൽ ഏതെങ്കിലുമാവാം.
1. തെറ്റായ രോഗനിർണയം 2. തെറ്റായ മരുന്നുകളുടെ ഉപയോഗം 3. മരുന്നുകൾ തമ്മിലുള്ള പ്രതിപ്രവർത്തനം 4. പ്രമേഹരോഗം 5. എച്ച്ഐവി അണുബാധ 6. കൃത്യമായ കാലയളവിൽ മരുന്നുകൾ ഉപയോഗിക്കാതിരിക്കുന്നതുമൂലം 7. മരുന്നുകൾക്കെതിരേ രോഗാണുക്കൾ പ്രതിരോധശേഷി നേടിയെടുക്കുന്നതുമൂലം. 8. വാർധക്യം
വിവരങ്ങൾ -
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, പന്തക്കൽ ഫോൺ - 8714373299
മുഖക്കുരു; തെറ്റിദ്ധാരണകൾ ഒഴിവാക്കാം
1. മുഖക്കുരു ഉണ്ടാവാനുള്ള കാരണം എന്താണ്?
നമ്മുടെ മുഖചർമത്തിനു സ്വാഭാവികമായ മൃദുലത നൽകുകയും രോഗങ്ങളിൽനിന്നു സംരക്ഷണം നൽകുകയും ചെയ്യുന്ന ഗ്രന്ഥികളാണ് സെബേഷ്യസ് ഗ്രന്ഥികൾ. ഇവ ഉത്പാദിപ്പിക്കുന്ന ’സെബം’ എന്ന പദാർഥത്തിലൂടെയാണ് ഇതു സാധിക്കുന്നത്. സെബം, സെബേഷ്യസ് ഗ്രന്ഥികളിൽനിന്നു ചെറിയ കുഴലുകളിലൂടെ ഒഴുകി രോമകൂപങ്ങളിലൂടെ ചർമത്തിന്റെ ഉപരിതലത്തിൽ എത്താറാണു പതിവ്.
സെബത്തിന്റെ ഒഴുക്കിലുണ്ടാവുന്ന ഏതൊരു തടസവും മുഖക്കുരുവിന് കാരണമാവും. അഡ്രീനൽ ഗ്രന്ഥികൾ, ഓവറി, വൃഷണങ്ങൾ എന്നിവ ഉത്പാദിപ്പിക്കുന്ന ആൻഡ്രോജനുകളുടെ പ്രവർത്തനഫലമായി സെബം ഒഴുകുന്ന കുഴലുകളിലെ കോശങ്ങൾക്കു കട്ടികൂടുകയും അതിന്റെ ഒഴുക്ക് തടസപ്പെടുകയും ചെയ്യുന്നു. മുഖക്കുരുവുള്ള വ്യക്തികളിൽ ആൻഡ്രോജനുകളുടെ അളവ് രക്തത്തിൽ കൂടുതലായിരിക്കും.
അതുമാത്രമല്ല, സെബേഷ്യസ് ഗ്രന്ഥികളിലെ ആൻഡ്രോജൻ റിസപ്റ്ററുകളുടെ എണ്ണവും കൂടുതലായിരിക്കും, അതുമല്ലെങ്കിൽ ഗ്രന്ഥികൾ കൂടുതൽ സെൻസിറ്റീവ് ആയിരിക്കും. അതായത് വളരെ കുറഞ്ഞ അളവിൽപ്പോലും ആൻഡ്രോജനുകൾ സെബേഷ്യസ് ഗ്രന്ഥികളെ കൂടുതലായി ഉത്തേജിപ്പിക്കും.
2. കൊഴുപ്പ് കൂടിയ ഭക്ഷണം മുഖക്കുരുവിന് കാരണമാവുമെന്ന് കേട്ടിട്ടുണ്ട്. ഇതെത്രത്തോളം ശരിയാണ്?
മുന്‍പ് മുഖക്കുരുവിനെപ്പറ്റി ഇത്തരം ഒരു തെറ്റിദ്ധാരണ വ്യാപകമായി നിലവിലുണ്ടായിരുന്നു. എന്നാൽ കൊഴുപ്പ് കൂടിയ ഭക്ഷണപദാർഥങ്ങൾ മുഖക്കുരുവിന് കാരണമാവുന്നില്ലെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. യഥാർഥത്തിൽ മുഖക്കുരുവുള്ളവർ ഒഴിവാക്കേണ്ടതു മധുരപലഹാരങ്ങളാണ്. ഇവ ധാരാളമായി കഴിക്കുന്പോൾ നമ്മുടെ ശരീരത്തിൽ 1ജിഎഫ്-1 എന്ന രാസപദാർഥം ധാരാളമായി ഉത്പാദിപ്പിക്കപ്പെടുന്നു. ഇവ സെബം ഒഴുകുന്ന കുഴലുകളിലെ കോശങ്ങളുടെ കട്ടി വർധിപ്പിക്കുകയും മുഖക്കുരുവിന് കാരണമായിത്തീരുകയും ചെയ്യുന്നു.
3. സാധാരണയായി ടീനേജുകാർക്കിടയിലാണല്ലോ മുഖക്കുരു കണ്ടുവരുന്നത്. എന്നാൽ ചിലപ്പോഴെങ്കിലും നവജാത ശിശുക്കളിലും മുഖക്കുരു കാണപ്പെടാറുണ്ടല്ലോ? എന്താണിതിനു കാരണം?
അമ്മയുടെ രക്തത്തിലെ ഉയർന്ന അളവിലുള്ള ആൻഡ്രോജനുകൾ കുഞ്ഞിന്റെ ശരീരത്തിലെത്തുന്നതുമൂലമാണിത്.
4. എന്താണ് ബ്ലാക്ക് ഹെഡ്സ്?
രോമകൂപങ്ങളിൽ സെബവും സെബം വഹിക്കുന്ന കുഴലുകളിലെ കോശങ്ങളും ചേർന്നു കറുത്ത നിറത്തിലുള്ള ഒരു പദാർഥം ഉണ്ടാവുന്നു. അതാണ് ബ്ലാക്ക് ഹെഡ്സ്. ഇവ ചർമത്തിന്റെ ഉപരിതലത്തിലേക്കുള്ള സെബത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുകയും സെബേഷ്യസ് ഗ്രന്ഥിയിൽ വീക്കം വയ്ക്കുന്നതിനു കാരണവുമാവുന്നു.
5. മാസമുറയോടനുബന്ധിച്ചുള്ള മുഖക്കുരു പൊതുവേ പെണ്‍കുട്ടികളെ വല്ലാതെ വിഷമിപ്പിക്കുന്ന ഒന്നാണല്ലോ? എന്താണിതിന് കാരണം?
സ്ത്രീഹോർമോണുകളായ പ്രൊജസ്റ്റിറോണിന്റെ സ്വാധീനമാണിതിനു കാരണം
6. രോഗാണുക്കൾ മുഖക്കുരുവിന് എത്രമാത്രം കാരണമാവാറുണ്ട്?
രോമകൂപങ്ങളിൽ സാധാരണ കാണപ്പെടുന്ന ബാക്ടീരിയകൾ ലൈപേസ് എന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ഇവ സെബത്തിലെ ട്രൈഗ്ലിസറൈഡുകളെ വിഘടിപ്പിക്കുന്നു. വിഘടിച്ചുണ്ടാകുന്ന രാസപദാർഥം സെബം ഒഴുകുന്ന കുഴലുകളിലെ കോശങ്ങളുടെ കട്ടി വർധിപ്പിക്കുന്നു.
7. ചൂടുകാലത്ത് മുഖക്കുരു കൂടുമെന്നു കേട്ടിട്ടുണ്ട്. എന്താണിതിനു കാരണം?
സെബം ഒഴുകുന്ന കുഴലുകളിലുള്ള കോശങ്ങൾ ജലം ആഗീരണം ചെയ്യുകയും വീർക്കുകയും ചെയ്യുന്നു. തന്മൂലം സെബത്തിന്റെ ഒഴുക്ക് തടസപ്പെടുന്നു.
8. മുഖക്കുരു ഉള്ളവർ സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം കുറയ്ക്കേണ്ടതുണ്ടോ?
ഓയിൽ അധിഷ്ഠിതമായ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്പോൾ അതുമൂലം രോമകൂപങ്ങളുടെ സുഷിരങ്ങൾ അടയുകയും മുഖക്കുരു ഉണ്ടാവുകയും ചെയ്യുന്നു. അതുകൊണ്ട് സൗന്ദര്യവർധകവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതാണു
നല്ലത്.
9. വിറ്റാമിൻ എ മുഖക്കുരുവിന്റെ ചികിത്സയിൽ എത്രത്തോളം ഫലപ്രദമാണ്?
വിറ്റാമിൻ എയുമായി ഘടനാപരമായും ഗുണപരമായും സാദൃശ്യമുള്ള റെറ്റിനോയിഡുകളാണു മുഖക്കുരുവിന്റെ ചികിത്സയിൽ ഉപയോഗിക്കുന്നത്. ഇവ ലേപനങ്ങളായും ഗുളികകളായും ഉപയോഗിക്കാറുണ്ട്. ഇവ ബ്ലാക്ക് ഹെഡുകളുടെ എണ്ണം കുറയ്ക്കുകയും ഗ്രന്ഥികളെ നീർക്കെട്ട് ഇല്ലാതാക്കുകയും ചെയ്യുന്നു.
10. മുഖക്കുരുവിന് ഉള്ളിൽ മരുന്നു കഴിക്കേണ്ടിവരുന്നത് എപ്പോഴാണ്?
നീർക്കെട്ട് മൂലം മുഖത്തു പഴുപ്പുണ്ടാവുന്ന സന്ദർഭങ്ങളിൽ ആന്റിബയോട്ടിക്കുകൾ ഉള്ളിൽ കഴിക്കേണ്ടിവരും. സാധാരണഗതിയിൽ 4-6 ആഴ്ച വരെ തുടർച്ചയായി ആന്റിബയോട്ടിക്കുകൾ കഴിക്കേണ്ടതായി വരാറുണ്ട്. മുഴകളുടെ രൂപത്തിൽ വരുന്ന മുഖക്കുരുവിന് റെറ്റിനോയിഡുകൾ ദീർഘകാലം ഉള്ളിൽ കഴിക്കേണ്ടതായും വരും.
11. മുഖക്കുരു ഉള്ളവർക്ക് ചെയ്യുന്ന ഒരു ചികിത്സാ രീതിയാണല്ലോ കെമിക്കൽ പീലിംഗ്. ഇതിനെക്കുറിച്ചൊന്നു വിശദമാക്കാമോ?
ചില പ്രത്യേകതരം രാസപദാർഥങ്ങൾ ഉയർന്ന വീര്യത്തിൽ ഒരു ചെറിയ സമയത്തേക്ക് പുരട്ടി, ചർമോപരിതലത്തിലുള്ള കോശങ്ങളെ നശിപ്പിക്കുകയും പുതിയ ചർമകോശങ്ങൾ വളരാനനുവദിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് കെമിക്കൽ പീലിംഗ്. ഗ്ലൈക്കോളിക് ആസിഡ്, ലാക്ട്രിക് ആസിഡ്, സാലിസിലിക് ആസിഡ് തുടങ്ങിയ രാസപദാർഥങ്ങളാണ് ഈ പ്രക്രിയയ്ക്ക് ഉപയോഗിക്കുന്നത്.
12. ഹോർമോണൽ തെറാപ്പി മുഖക്കുരു ചികിത്സയിൽ എത്രത്തോളം ഫലപ്രദമാണ്?
ഈസ്ട്രോജൻ, സൈപ്രോടിറോണ് അസറ്റേറ്റ് മുതലായ ഹോർമോണുകൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.
13. ചില മരുന്നുകൾ മുഖക്കുരു ഉണ്ടാക്കുമെന്നു കേട്ടിട്ടുണ്ട്. ഏതൊക്കെയാണവ?
ഗർഭനിരോധന ഗുളികകൾ, സ്റ്റിറോയിഡുകൾ, ഐഎൻഎച്ച്, ലിതിയം, ഫെനിറ്റോപ്പിയിൻ, ഡൈസൾഫിറാം, തയോയുറാസിൻ മുതലായ മരുന്നുകളുടെ ഉപയോഗം നിമിത്തം മുഖക്കുരു ഉണ്ടാവാറുണ്ട്.
14. മുഖക്കുരു വന്നവരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണല്ലോ പാടുകൾ. പാടുകൾ ഇല്ലാതാക്കാൻ എന്തൊക്കെ ചികിത്സാ മാർഗങ്ങൾ നിലവിലുണ്ട്.
പാടുകൾ ഇല്ലാതാക്കാൻ ഡെർമാബ്രേഷൻ, ലേസർ തെറാപ്പി, കൊളാജൻ ഇൻജക്ഷൻ എന്നീ ചികിത്സാ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്.
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, പന്തക്കൽ
ഫോൺ - 8714373299
വിളർച്ച തടയാൻ നെല്ലിക്ക
വിറ്റാമിൻ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്തിന്റെ ആരോഗ്യത്തിനും വിറ്റാമിൻ സി ഗുണപ്രദം. ചർമത്തിൽ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുന്നു. ജരാനരകൾ വൈകിപ്പിക്കുന്നു. നിരവധി ആയുർവേദമരുന്നുകളിൽ നെല്ലിക്ക പ്രധാന ഘടകമാണ്. ച്യവനപ്രാശത്തിലെ മുഖ്യഘടകം. വിറ്റാമിൻ സി ഫലപ്രദമായ ആന്റി ഓക്സിഡൻറാണ്. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും തിമിരസാധ്യത കുറയ്ക്കുന്നതിനും നെല്ലിക്ക സഹായകമെന്നു ഗവേഷകർ. മുടിയഴകിനു നെല്ലിക്കയിലെ ചില ഘടകങ്ങൾ സഹായകം. മുടിയുടെ ആരോഗ്യവും സൗന്ദര്യവുമായി ഏറെ ബന്ധമുണ്ട്. മുടി ഇടതൂർന്നു വളരും. മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂടും.
നെല്ലിക്കയിൽ ഞങ്ങളുമുണ്ടേ..!
കാൽസ്യം, ഫോസ്ഫറസ്, ഇരുന്പ്, കരോട്ടിൻ, വിറ്റാമിൻ ബി കോംപ്ലക്സ് തുടങ്ങിയ പോഷകങ്ങളും നെല്ലിക്കയിലുണ്ട്. നെല്ലിക്കയിലെ കാൽസ്യം പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. എല്ലുരോഗങ്ങളിൽ നിന്നു സംരക്ഷണം നല്കുന്നു. ഭക്ഷണത്തിലെ മറ്റു പോഷകങ്ങളെ ശരീരത്തിലേക്കു വലിച്ചെടുക്കുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നതിന് നെല്ലിക്ക സഹായകം.
കൊളസ്ട്രോൾ കുറയ്ക്കുന്നതിന്
പതിവായി നെല്ലിക്ക കഴിക്കുന്നതു കൊളസ്ട്രോൾ ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിനു സഹായകം. അതുപോലെതന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇതു ഗുണപ്രദം. ബാക്ടീരിയയെ തടയുന്ന സ്വഭാവം നെല്ലിക്കയ്ക്കുണ്ട്. അണുബാധ തടയും. അതിനാൽ രോഗങ്ങൾ അകന്നുനില്ക്കും.
വിളർച്ച തടയാൻ
നെല്ലിക്കയിലെ ഇരുന്പ് രക്തത്തിലെ ഹീമോഗ്ലാബിൻ കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു. ഗ്യാസ്, വയറെരിച്ചിൽ തുടങ്ങിയവ മൂലമുളള പ്രശ്നങ്ങൾ കുറയ്ക്കാനും നെല്ലിക്ക സഹായകം. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നെല്ലിക്ക ഗുണകരം. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം. തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനു സഹായകം. ശ്വാസകോശങ്ങളെ ബലപ്പെടുത്തുന്നു. പ്രത്യുത്പാദനക്ഷമത മെച്ചപ്പെടു ത്തുന്നതിനും നെല്ലിക്ക സഹായകം. മൂത്രാശയവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരതാപം കുറയ്ക്കുന്നതിനും സഹായകം.
പപ്പായ കഴിച്ചാൽ പലതാണു ഗുണം!
നമ്മുടെ പറന്പിൽ ലഭ്യമായ ഏറ്റവും ഗുണമുളള പച്ചക്കറികളിലൊന്നാണു പപ്പായ. പഴുത്താലോ ഒന്നാന്തരം ഫലം. മായമില്ല. കീടനാശിനിയില്ല. വില കൊടുക്കേണ്ട. ഗുണം മെച്ചം. തനിയേ കിളിർത്തു വരുന്ന പപ്പായതൈ ആരും പരിഗണിച്ചില്ലെങ്കിൽ പോലും വളർന്നു നിറയെ കായ്കൾ നമുക്കു തരും. അപ്പോൾ സ്വല്പം വെളളവും ജൈവവളവും കൂടി കൊടുത്താലോ...ഗുണമേന്മയുള്ള കായ്കൾ സ്വന്തമാക്കാം.
വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡന്റുകൾ, നാരുകൾ... അവയൊക്കെ പപ്പായയിൽ ധാരാളം. വിറ്റാമിൻ എയും സിയും സമൃദ്ധം. പഴത്തിനു ഗുണം കൂടുതലാണെന്നു പറയേണ്ടതില്ലല്ലോ... മഞ്ഞയും ഓറഞ്ചും നിറങ്ങളിലുളള ഇനങ്ങളുമുണ്ട്. ഉൗർജം ധാരാളം. ധാരാളം ജലാംശം അടങ്ങിയ ഫലം. രുചികരമായ ഫലം. മരുന്നായും ഉപയോഗിക്കാം. പപ്പായയിൽ നിന്നു നിരവധി മരുന്നുകൾ നിർമിക്കുന്നുണ്ട്.
ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു പപ്പായ ഗുണപ്രദം. മുഖത്തിന്റെ തിളക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഫേസ്പായ്ക്കുകളിൽ പപ്പായയിലെ രാസഘടകങ്ങളുണ്ട്. മുഖം മിനുങ്ങാൻ ഫേസ്പാക്ക് തന്നെ വേണമെന്നില്ല. പപ്പായ വിഭവങ്ങളോ പഴമോ കഴിച്ചാലും നല്ലതുതന്നെ. അതിലെ ആൻറി ഓക്സിഡൻറുകൾ യുവത്വം നിലനിർത്താൻ സഹായകം.
പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനം വർധിപ്പിക്കുന്നു. പ്രോട്ടീനെ ദഹിപ്പിക്കാൻ പപ്പെയ്നും അതിലടങ്ങിയ മറ്റൊരു എൻസൈമായ കൈമോപപ്പെയ്നും കഴിവുളളതായി ഗവേഷകർ പറയുന്നു.
പപ്പായയിൽ അടങ്ങിയിരിക്കുന്ന കാർപെയ്ൻ എന്ന എൻസൈം ഹൃദയാരോഗ്യത്തിനു ഗുണപ്രദം.
പ്രായമായവർ പപ്പായ കഴിക്കുന്നത് ഏറെ ഗുണപ്രദം. ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം തടയുന്നു. ആമാശയം, കുടൽ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കുടലിൽ അണുബാധ ഉണ്ടാകുന്നതു തടയുന്നു.
കാൻസർ തടയുന്നതിനു പപ്പായ ഗുണപ്രദം. പപ്പായയിലെ നാരുകൾ കുടലിലെ കാൻസർ തടയുന്നതായി പഠനങ്ങൾ പറയുന്നു. കൂടാതെ അതിലടങ്ങിയ ഫോളേറ്റുകൾ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ, പൊട്ടാസ്യം എന്നിവയും കുടലിലെ കാൻസർ തടയാൻ സഹായകം.
പ്രതിരോധശക്തി മെച്ചപ്പെടുത്താൻ പപ്പായ ഗുണകരം. ഇടയ്ക്കിടെ പനി, ചുമ എന്നിവ ഉണ്ടാകുന്നതു തടയുന്നു. സന്ധിവാതം, ഓസ്റ്റിയോ പൊറോസിസ് (എല്ലുകളെ ബാധിക്കുന്ന രോഗം)എന്നിവ മൂലമുണ്ടാകുന്ന നീരും വേദനയും ശമിപ്പിക്കുന്നതിനും പപ്പായ ഫലപ്രദം. കൈയോ മറ്റോ മുറിഞ്ഞാൽ പപ്പായയുടെ കറ പുരട്ടാം; വളരെവേഗം മുറിവുണങ്ങും. അതു നാട്ടുമരുന്ന്.
ആമാശയത്തിലെ വിര, കൃമി എന്നിവയെ നശിപ്പിക്കാൻ പപ്പായ ഉത്തമം.
ആർട്ടീരിയോസ്ക്ളീറോസിസ്(രക്തധമനികൾക്കുളളിൽ കൊഴുപ്പ് അടിയുന്നതിനെ തുടർന്ന് രക്തസഞ്ചാരവേഗം കുറയുന്ന അവസ്ഥ), പ്രമേഹം, ഹൃദയരോഗങ്ങൾ എന്നിവയെ തടയുന്നതിനും പപ്പായയ്ക്കു കഴിവുളളതായി വിവിധ പഠനങ്ങൾ സൂചന നല്കുന്നു.
മുടിയുടെ സൗന്ദര്യം മെച്ചപ്പെടു ത്തുന്നതിനും പപ്പായ ഗുണപ്രദം. താരൻ കുറയ്ക്കുന്നു. പപ്പായ ഷാന്പൂ മുടിയഴകിന് ഉത്തമം. കൂടാതെ സ്ത്രീകളുടെ വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും പപ്പായ ഉത്തമം. താമസം, നഗരത്തിലാകട്ടെ, നാട്ടിൻപുറത്താകട്ടെ, ഒരു
പപ്പായ തൈ എങ്കിലും നട്ടുവളർത്തണം.
പാദം വിണ്ടുകീറൽ - ശ്രദ്ധിക്കുക
പാദങ്ങൾ വിണ്ടുകീറുന്നതിന്റെ പ്രധാന കാരണം ചർമത്തിന്റെ വരൾച്ചയാണ്. ഇതിനോടനുബന്ധിച്ചു ചർമത്തിന്റെ കട്ടി വർധിക്കുകയും ചെയ്യുന്നു. കാൽവെള്ളയുടെ നിറം മഞ്ഞകലർന്നതോ ബ്രൗണ്‍ നിറമായോ മാറുന്നു. പാദങ്ങൾ ഭാരം താങ്ങുന്പോൾ കാൽവെള്ളയിലെ കട്ടികൂടിയ ചർമം വശങ്ങളിലേക്ക് വികസിക്കുകയും വിണ്ടുകീറുകയും ചെയ്യുന്നു. തുടക്കത്തിൽ ആഴെ കുറഞ്ഞവയാണെങ്കിൽ പിന്നീടതിന്റെ ആഴം വർധിക്കുകയും വേദനയ്ക്കു കാരണമായിത്തീരുകയും ചെയ്യുന്നു. ചിലപ്പോൾ വിണ്ടുകീറിയ പാദത്തിൽനിന്നു രക്തം പൊടിയുകയും ചെയ്യാറുണ്ട്. വിണ്ടുകീറലിൽ അണുബാധ ഉണ്ടാവുകയും അതിൽ പഴുപ്പ് നിറയുകയും ചെയ്യും. വരണ്ട ചർമത്തിന്റെ പുറമേ താഴെപറയുന്ന ഘടകങ്ങളും പാദം വിണ്ടുകീറുന്നതിനു കാരണാവാറുണ്ട്.
*അമിതഭാരം *തുടർച്ചയായി നിന്നുകൊണ്ടു ജോലിചെയ്യുക *നഗ്നപാദരായി നടക്കൽ *പാദം മുഴുവനായി പൊതിയാത്ത പാദരക്ഷകൾ ഉപയോഗിക്കുന്നതുമൂലം ചില പ്രത്യേക ചർമ്മരോഗങ്ങളുള്ളവരിൽ പാദം വിണ്ടുകീറൽ സാധാരണമാണ്. അവ താഴെപറയുന്നവയാണ്.
*എട്ടോപ്പിക് ഡെർമറ്റൈറ്റിസ് *ജുവനൈൽ പ്ലാന്റാർ ഡെർമറ്റോസസ് *സോറിയാസിസ് *പ്ലാന്റാർ കെരാറ്റോഡെർമ *പ്രമേഹം *ഹൈപോ തൈറോയ്ഡിസം.
ചികിത്സ
*പാദങ്ങൾക്ക് ആവശ്യമായ വിശ്രമം നൽകണം.
*അണുബാധയുണ്ടെങ്കിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കണം. *പാദം വിണ്ടുകീറലിന് ധാരാളം മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. യൂറിയ, ലാക്ടിക് ആസിഡ്, സാലിബിലിക് ആസിഡ് എന്നിവ ഇവയിൽ ചിലതാണ്. ഇവ പലവീര്യങ്ങളിൽ ലഭ്യമാണ്. പാദചർമത്തിന്റെ കട്ടിയനുസരിച്ച് ഉപോഗിക്കേണ്ട ലേപനത്തിന്റെ വീര്യം വ്യത്യാസപ്പെട്ടിരിക്കും.
*ഉപ്പുചേർത്ത തണുത്തവെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കുന്നതു നല്ലതാണ്.
എങ്ങനെ പ്രതിരോധിക്കാം?
*വരണ്ട ചർമമുള്ളവർ എന്നും രാത്രി തണുത്ത വെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കണം.
*അതിനു ശേഷം എണ്ണമയം പ്രധാനംചെയ്യുന്ന ലേപനങ്ങൾ പുരട്ടണം. *ചൂടുവെള്ളത്തിലുള്ള കുളി ഒഴിവാക്കണം
*എല്ലാദിവസവും രാത്രി കാലുകളിൽ വ്രണങ്ങളോ, അണുബാധയോ ഉണ്ടാവുന്നുണ്ടോ എന്നു പരിശോധിക്കണം.
*ശരീരഭാരം നിയന്ത്രിക്കണം
*ഹൈപോ തൈറോയ്ഡിസം, പ്രമേഹം എന്നിവയ്ക്ക് ചികിത്സ സ്വീകരിക്കുക.
വിവരങ്ങൾ -
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്,
കനകകാന്തിക്ക് കസ്തൂരിമഞ്ഞള്‍
സ്ത്രീകള്‍ സൗന്ദര്യവര്‍ധനവിനായി കസ്തൂരിമഞ്ഞളെന്ന പേരില്‍ വിപണിയില്‍ നിന്ന് വാങ്ങുന്ന കടും മഞ്ഞനിറത്തിലുള്ള വസ്തു കസ്തൂരിമഞ്ഞളല്ല. അത് മഞ്ഞക്കൂവപ്പൊടിയാണ്. കസ്തൂരിമഞ്ഞളിന് ഇളം ചന്ദന നിറമാണ്. കുര്കുമ അരോമാറ്റിക്ക എന്നതാണ് ശാസ്ത്രനാമം.
യഥാര്‍ഥ കസ്തൂരിമഞ്ഞളിന്റെ ഗുണം അറിയാന്‍ അവ വീട്ടുവളപ്പില്‍ തന്നെ കൃഷി ചെയ്യാം. അതിന് അനുയോജ്യമായ സമയമാണിപ്പോള്‍. ഇഞ്ചി, മഞ്ഞള്‍ എന്നിവയുടേത് പോലെയാണ് കൃഷി രീതി. ഏകദേശം 15 ഗ്രാം തൂക്കമുള്ള വിത്താണ് നടാന്‍ ഉപയോഗിക്കുന്നത്. ചെറിയ കുഴികളില്‍ ചാണകം, മണ്ണിരക്കമ്പോസ്റ്റ് മുതലായ അടിവളം ചേര്‍ത്ത് വിത്ത് പാകണം. അതിനുശേഷം നന്നായി പുതയിടണം. മഴയില്ലെങ്കില്‍ നന നല്‍കണം. വിത്ത് പാകി രണ്ടാം മാസം തടത്തില്‍ മണ്ണ് കൂട്ടണം. ഏകദേശം ആറര മാസമാകുമ്പോള്‍ ഇലകള്‍ കരിഞ്ഞു തുടങ്ങും. അപ്പോള്‍ വിളവെടുക്കാം. ഒരു ചുവട്ടില്‍ നിന്ന് ശരാശരി 250 ഗ്രാം കസ്തൂരിമഞ്ഞള്‍ കിും.
അനിത സി.എസ്
കൃഷി ഓഫീസര്‍, ഡയറക്ടറേറ്റ് ഓഫ് അഗ്രികള്‍ച്ചര്‍
തിരുവനന്തപുരം
കരിമംഗല്യത്തിനു ചികിത്സയുണ്ടോ ?
മധ്യവയസ്കരായ സ്ത്രീ-പുരുഷന്മാരെ ബാധിക്കുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മെലാസ്മ അഥവാ കരിമംഗല്യം. സൂര്യപ്രകാശം നേരിട്ടു പതിക്കുന്ന മുഖത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്രൗണ്‍-കറുപ്പ് നിറത്തിലുള്ള ചെറിയ പാടുകളായിട്ടാണ് ഈ പ്രശ്നം ആരംഭിക്കുന്നത്. പിന്നീടത് വ്യാപിക്കും. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ കൂടുതൽ മെലാനിൻ ഉത്പാദിപ്പിക്കുകയും അതു ചർമത്തിലെ എപ്പിഡെർമിസ്, ഡെർമിസ് എന്നീ ഭാഗങ്ങളിൽ ഏതെങ്കിലുമൊന്നിലോ അല്ലെങ്കിൽ രണ്ടിലുമോ നിക്ഷേപിക്കപ്പെടും. അങ്ങനെ നിക്ഷേപിക്കപ്പെടുന്ന മെലാനിനാണ് ബ്രൗണ്‍-കറുപ്പ് നിറത്തിൽ കാണപ്പെടുന്നത്.
ഗർഭകാലത്തും ഇത്തരം പാടുകൾ വരാം. അതിനെ ’ക്ലൊയാസ്മ’ എന്നാണ് വിളിക്കുന്നത്. പ്രസവത്തോടെ ആ പാടുകൾ അപ്രത്യക്ഷമാവുകയും ചെയ്യും. ഇതുകൂടാതെ ഫെനിറ്റോയിൻ ഗർഭനിരോധന ഗുളികകൾ ദീർഘകാലം ഉപയോഗിക്കുന്നവരിലും സൗന്ദര്യവർധക വസ്തുക്കൾ അമിതമായി ഉപയോഗിക്കുന്നവരിലും ഈ അവസ്ഥ ഉണ്ടാവാം.
പൊതുവേ എപ്പിഡെർമിസിനെ ബാധിക്കുന്ന കരിമാംഗല്യം എളുപ്പത്തിൽ ചികിത്സിച്ചു ഭേദമാക്കാൻ കഴിയും, എന്നാൽ ഡെർമിസിനെ ബാധിച്ച അവസരങ്ങളിൽ ചികിത്സ ഒട്ട് ദുഷ്കരമാണ്. ചർമത്തിന്റെ ഏതു ഭാഗത്തിനെയാണു ബാധിച്ചതെന്നറിയാൻ ചികിത്സയ്ക്കായി നിരവധി മരുന്നുകൾ ലഭ്യമാണ്. ഇതുകൂടാതെ കെമിക്കൽ പീലിംഗ്, ലേസർ എന്നീ ചികിത്സാ സന്പ്രദായങ്ങളും നിലവിലുണ്ട്.
കണ്ണിനു ചുറ്റും കറുപ്പ്...
നിരവധി കാരണങ്ങൾകൊണ്ട് കണ്ണിനുചുറ്റും കറുപ്പ് നിറം ഉണ്ടാകാം. മാനസികസമ്മർദം, കണ്ണിന് സ്ഥിരമായി സ്ട്രെയിൻ ഉണ്ടാവുക (എന്നും കംപ്യൂട്ടർ സ്ക്രീനിന് മുന്നിലിരിക്കുക, സ്ഥിരമായി മൊബൈൽ ഉപയോഗിക്കുക) ഉറക്കക്കുറവ്, ശരീരം വല്ലാതെ ക്ഷീണിക്കുക, കരൾ സംബന്ധമായ രോഗങ്ങൾ, തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന പ്രശ്നങ്ങൾ, മാസമുറയിലുണ്ടാകുന്ന വൈകല്യങ്ങൾ എന്നിവ ഇവയിൽ ചിലതാണ്. യഥാർഥ കാരണം കണ്ടെത്തി ചികിത്സ
തേടുക.
താരന് ഷാംപൂ ഉപയോഗിക്കുന്പോൾ
ചർമരോഗ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷൻ എന്നിവ. താരൻ നിവാരണത്തിനായി ഡോക്ടർമാർ നിർദേശിക്കുന്നതിനു പുറമേ രോഗികൾ നേരിട്ട് വാങ്ങി ഷാംപൂ ഉപയോഗിക്കുക പതിവാണ്. താരന് ഷാംപൂ ഉപയോഗിക്കുന്പോൾ താരനാണെന്ന് ഉറപ്പുവരുത്തിയിട്ട് ചെയ്യുന്നതാണ് നല്ലത്.
തലയോട്ടിയെ ബാധിക്കുന്ന സോറിയാസിസ് ഒരു ചർമരോഗ വിദഗ്ധനു മാത്രമേ യഥാസമയം നിർണയിക്കാനും ചികിത്സ നിർദേശിക്കാനും സാധിക്കുകയുള്ളൂ. സോറിയാസിസ് താരനുമായി സാമ്യം പുലർത്തുന്ന രോഗമാണ്. ചിലപ്പോൾ രണ്ടും ഒന്നിച്ച് കണ്ടേക്കാം. അതുകൊണ്ടുതന്നെ ചികിത്സയ്ക്കായി ഒരു ചർമരോഗവിദഗ്ധനെ സമീപിക്കുന്നതാണ് നല്ലത്. ചില അവസരങ്ങളിൽ താരൻ മാറാൻ ഉള്ളിൽ ഗുളിക കഴിക്കേണ്ടി വന്നേക്കാം.
വിവരങ്ങൾ:
ഡോ. ജയേഷ് പി.
സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ, കണ്ണൂർ ഫോണ്‍: 04972 727828
വിഷാദമൊരു രോഗമാവാം
ജീവിതത്തിലൊരിക്കലെങ്കിലും വിഷാദശരമേല്ക്കാത്തവരുണ്ടാവില്ല. അവ ജീവിതത്തിൽ സാധാരണമാണ്. അവയ്ക്കു ചികിൽസയൊന്നും വേണ്ടെന്നു നമുക്കറിയാം. എന്നാൽ നമ്മളെ പെട്ടെന്നൊന്നും വിട്ടുപിരിയാത്ത, നീരാളിയെപ്പോലെ നമ്മെ അഗാധ ഗർത്തത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്ന ശക്തമായ വിഷാദാവസ്ഥകളുണ്ട്.
ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന യു ട്യൂബ് സ്റ്റാറുകളിൽ ഒരാളായ ലില്ലി സിംഗ് ഒരിക്കൽ പറഞ്ഞത് ‘വിഷാദത്തിന്റെ ഏറ്റവും വലിയ പ്രശ്നമെന്നുള്ളത് ഉള്ളിലനുഭവപ്പെടുന്ന കടുത്ത ഏകാന്തതയാണ്. ഒരായിരം ആൾക്കാർ നമ്മുടെ മുറിയിലുണ്ടായിരുന്നാലും നമുക്ക് ഒറ്റപ്പെടൽ അനുഭവപ്പെടുന്ന അവസ്ഥയാണത്.’’
ഇതുതന്നെയാണ് എത്രയോ കാലം മുന്‍പ് മലയാളത്തിന്റെ മുടിചൂടാമന്നനായ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ ഒറ്റ വാക്കിൽ തന്റെ പുസ്തകത്തിന്റെ തലക്കെട്ടാക്കിയത്
‘ആൾക്കൂട്ടത്തിൽ തനിയെ’’. ഭീതിദമായ അവസ്ഥയാണത്. ആരും തന്നെ മനസിലാക്കുന്നില്ല, തിരിച്ചറിയുന്നില്ല. ആരോടും ഒന്നും പറഞ്ഞിട്ടും കാര്യമില്ല എന്ന തോന്നൽ ഇവരിൽ കൂടുതലായുണ്ടാകും. അതിനാൽ തന്നിലേക്ക് ഒതുങ്ങും. ചിലരിൽ ആത്മഹത്യാ ചിന്ത ഉടലെടുക്കും. ഇത് രോഗികളുടെ ഉറക്കത്തെയും ഭക്ഷണ ശീലത്തെയും ജോലിയെയുമൊക്കെ ബാധിക്കാം.
പ്രധാന ലക്ഷണങ്ങൾ:
സ്ഥിരമായ വിഷാദ ഭാവം, നിരാശ, പ്രതീക്ഷകൾ ഇല്ലാതിരിക്കുക. മോശമായതേ തനിക്ക് ഭവിക്കു എന്നുറപ്പിക്കുക, താനെന്തോ മഹാപരാധം ചെയ്തുവെന്നുറച്ചു വിശ്വസിക്കുക. തനിക്കിഷ്ടമായിരുന്ന ഒരു കാര്യത്തിലും താത്പര്യമില്ലാതിരിക്കുക. കഠിനമായ ക്ഷീണം, എന്നാൽ അസ്വസ്ഥതകൊണ്ടു സമാധാനമായിരിക്കുവാനുമാകുന്നില്ല, ശ്രദ്ധയും ഏകാഗ്രതയും ഓർമയും കുറയുക, ഉറക്കത്തിന്റെ ക്രമം തെറ്റുക. ഭക്ഷണം ശരിയാകാത്തതുകൊണ്ടു ഭാരം കുറയുക മരണ ചിന്തകൾ( ചിലർ ശ്രമിച്ചും നോക്കും). ശരീരമാകെ വേദന, വിസർജനത്തിലും ലൈംഗികതയിലും തകരാറുകൾ... അങ്ങനെ ധാരാളം ലക്ഷണങ്ങൾ കാണാം. ഇതെല്ലാം ഒരാളിൽ കാണണമെന്നില്ല. ഇതിൽ ചിലതൊക്കെ നിങ്ങൾക്കുണ്ടെന്ന് കരുതി നിങ്ങൾ രോഗിയുമല്ല.
പാരന്പര്യം, ജീവിത സാഹചര്യങ്ങൾ, അന്തരീക്ഷ മാറ്റം, മയക്കു മരുന്നുകൾ, ഹോർമോണ്‍ വ്യതിയാനങ്ങൾ എന്നിങ്ങനെ പലകാരണങ്ങൾ കൊണ്ടും വിഷാദം നമ്മളെ ബാധിക്കാം.
ഡിപ്രഷൻ പല തരത്തിലുണ്ട്
1) പഴ്സിസ്റ്റന്റ് ഡിപ്രസീവ് ഡിസോഡർ (തുടർ വിഷാദം)--ചെറിയ ഏറ്റക്കുറച്ചിലോടെ രണ്ടുവർഷത്തിൽ കൂടുതൽ നീണ്ടു നില്ക്കുന്ന വിഷാദമാണിത്.
2) പോസ്റ്റ്പാർട്ടം ഡിപ്രഷൻ (പ്രസവാനന്തര വിഷാദം)
പ്രസവശേഷം മിക്ക സ്ത്രീകളിലും ചെറിയ വിഷാദം ഉണ്ടാകാം ഇത് രണ്ടാഴ്ചയേ നീണ്ടുനില്‍ക്കൂ. ഇതിനെ ബേബി ബ്ളൂസ് , പോസ്റ്റ് പാർട്ടം ബ്ളൂസ് എന്നൊക്കെ പറയാറുണ്ട്. ഇതു വലിയ പ്രശ്നമൊന്നുമല്ല.
ശരീരത്തിലെ ഹോർമോണിന്റെ നിലയിൽ പ്രസവാനന്തരം പെട്ടെന്നുണ്ടാകുന്ന കുറവു കൊണ്ടും, കുഞ്ഞു ജനിച്ച ശേഷം ഉറക്കത്തിൽ വരുന്ന വലിയ വ്യതിയാനം കൊണ്ടുമാണ്. ഇതു മിക്കവാറും ചികിൽസയൊന്നുമില്ലാതെ തന്നെ മാറും. എന്നാൽ ഇവിടെപറയുന്ന പോസ്റ്റ് പാർട്ടം ഡിപ്രഷൻ അത്ര നിസാരക്കാരനല്ല.
അമിതമായ ദു:ഖവും ഉത്കണ്ഠയും അവശതയും കൂടി വരും. സ്വന്തം കുഞ്ഞിനെ ബന്ധുക്കൾ എടുക്കുന്നതുപോലും തടയുന്നവരുണ്ട്. കുഞ്ഞു മരിച്ചുപോകുമെന്ന ഭീതിയും, കുഞ്ഞിനു തകരാറുണ്ടെന്ന തോന്നലുമൊക്കെ കലശലായിരിക്കും. മാസങ്ങൾ നീണ്ടു നില്‍ക്കുകയും ചെയ്യും.
3) സൈക്കോട്ടിക് ഡിപ്രഷൻ : ഇത് ഇത്തിരി ഭീകരനാണ്. മിഥ്യാഭ്രമങ്ങളും മിഥ്യാദർശനങ്ങളുമൊക്കെ അനുഭവിക്കുന്ന സൈക്കോസിസിന്റെ കൂടെ ശക്തമായ വിഷാദവും കൂടെക്കൂടും.
4) കാലാനുസരണ വിഷാദ രോഗം: മഞ്ഞുകാലത്തും കഠിന മഴക്കാലത്തും സൂര്യപ്രകാശം കുറയുന്പോൾ ഇത്തരക്കാരിൽ ഒരു തരം വിഷാദം കടന്നെത്തുന്നു. സമൂഹത്തിൽ നിന്നൊക്കെ അകന്ന് വീട്ടിൽ കിടന്നുറങ്ങും. അങ്ങനെ തടിയൊക്ക ഒന്നു കൂടും. വെയിലു തെളിയുന്ന കാലം വരുന്പോൾ ഇതു നോർമലാവുകയും ചെയ്യും. വലിയ ചികിൽസയൊന്നും വേണ്ടങ്കിലും ഇങ്ങനെ ഒരു രോഗാവസ്ഥ തനിക്കുണ്ടെന്നു സ്വയവും ബന്ധുക്കളും മനസിലാക്കി ചെയ്യേണ്ട ജോലികളൊക്കെ നേരത്തെ ചെയ്തുവച്ചാൽ മതി.
5) ബൈ പോളാർ ഡിസോഡറിനോടൊപ്പമുള്ള
വിഷാദം: ഇതൊരു ഭീകര വിഷാദം ആണ്.
ഇതിനു തൊട്ടുപിന്നാലെ അമിത സന്തോഷവും പ്രവർത്തനങ്ങളും കൂടുന്ന മാനസികരോഗാവസ്ഥയും മാറി മാറി വരും. ശക്തമായ മരുന്നുകൾ ഇത്തരം ചികിൽസയിൽ വേണ്ടിവരും. ഈ രണ്ടവസ്ഥകളും മാറിമാറി വന്നു കൊണ്ടിരിക്കും
ചികിൽസ
വിഷാദ രോഗാവസ്ഥയ്ക്കു മരുന്നും മന:ശാസ്ത്ര ചികിൽസയും വേണ്ടിവരും. രോഗം വീണ്ടും വരുത്തുന്നതും തുടരാൻ പ്രേരിപ്പിക്കുന്നതുമായ സാഹചര്യങ്ങളെ കണ്ടെത്തി അവയെ ഒഴിവാക്കുക എന്നതു പ്രധാനമാണ്. അതിനു ചുറ്റുമുള്ളവരുടെ കൂടെ സഹായമാവശ്യമാണ്.
ഹോമിയോപ്പതി ചികിൽസ ഈ രോഗാവസ്ഥയ്ക്ക് വളരെ ഫലപ്രദമാണ്. മനുഷ്യന്റെ ചിന്തകൾക്കും വികാര വിചാരങ്ങൾക്കും സ്വപ്നങ്ങൾക്കും വ്യക്തിത്വമുണ്ട്. അവ ഓരോരുത്തരിലും വ്യത്യസ്തമാണ്. ഇവയെയെല്ലാം പരിഗണിച്ച് മനുഷ്യന്റെ വ്യക്തിത്വം അനുസരിച്ചുള്ള ചികിൽസയാണു ഹോമിയോപ്പതി. അതുകൊണ്ടാണു ഹോമിയോപ്പതിയിൽ രോഗത്തിനല്ല രോഗിക്കാണു ചികിൽസ എന്നു പറയുന്നത്.
രോഗിക്കു പറയാനുള്ളത് കേട്ടിരിക്കാൻ മന:സാന്നിധ്യമുള്ള ഡോക്ടറെയാണു രോഗിക്കാവശ്യം. ആ പരിഗണന മിക്കപ്പോഴും നല്കാൻ സമാന്തരചികിൽസാ ശാസ്ത്രത്തിലെ ഡോക്ടർമാർക്കാകുന്നുണ്ട്. വിഷാദ രോഗാവസ്ഥയിൽ നിന്നു മോചനം ലഭിക്കാനും അവ വീണ്ടും വരാതിരിക്കുവാനോ, വിഷാദം വരുന്ന ഇടവേള കൂട്ടുവാനോ ഹോമിയോപ്പതി മരുന്നുകൾക്കാവും.
ഡോ:റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, കണ്ണൂർ
മൊബൈൽ 9447689239 :
[email protected]
കഥപറച്ചിലിന്റെ പെണ്‍സ്വരം
കഥാപ്രസംഗം എന്ന് കേട്ടാല്‍ ആദ്യം മനസില്‍ വരുന്ന പേര് വി. സാംബശിവന്‍േറതാണ്. കഥപറച്ചിലിന്റെ പുതുഭാവങ്ങളുമായി കേള്‍വിക്കാരെ പിടിച്ചിരുത്തിയ സാംബശിവന്റെ പേര് കേള്‍ക്കാത്തവര്‍ ആരുംതന്നെയുണ്ടാകില്ല. തുടര്‍ന്നും കഥാപ്രസംഗ കലയില്‍ പല പേരുകളും ഉയര്‍ന്നു കേട്ടെങ്കിലും കാലത്തെ അതിജീവിച്ചവര്‍ കുറവായിരുന്നു. അതില്‍ തന്നെ സ്ത്രീശബ്ദങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രം. മറ്റ് കലകളില്‍ പുരുഷന്മാരോടൊപ്പംതന്നെ സ്ത്രീകളും ശ്രദ്ധേയമായ സംഭാവനകളോടെ അരങ്ങത്തേക്ക് വന്നിരുന്നെങ്കിലും കഥാപ്രസംഗകലയില്‍ പെണ്‍ചുവട് തീരെ കുറവായിരുന്നു. ആ ചരിത്രവസ്തുതയ്ക്ക് ഒരു അപവാദമാണ് നദിയ നാരായണന് എന്ന പേര്. വടക്കേമലബാറിലെ കഥാപ്രസംഗലോകത്ത് നദിയ നാരായണനെ അറിയാത്തവര്‍ കുറവായിരിക്കും. ഇവിടത്തെ ആള്‍ക്കൂട്ടങ്ങളോട് കഴിഞ്ഞ 15 വര്‍ഷമായി നദിയ കഥ പറയുന്നുണ്ട്. 300ല്‍ അധികം വേദികളില്‍ പുരാണങ്ങളും ഇതിഹാസങ്ങളും ചരിത്രസംഭവങ്ങളും ആ ശബ്ദത്തില്‍ അലയടിച്ചുയര്‍ന്നു.
കഥപറഞ്ഞ കുിക്കാലം
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ആലപ്പടമ്പ് സ്വദേശിനിയാണ് നദിയ. തെരുവ് നാടക കലാകാരനായ അച്ഛന് നാരായണനും അ ജാനകിയും കുട്ടിക്കാലത്തു തന്നെ നദിയയുടെ കഥപറയാനുള്ള കഴിവിനെ തിരിച്ചറിഞ്ഞിരുന്നു. ഏറ്റുകുടുക്ക യുപി സ്കൂളില്‍ പഠിക്കുമ്പോഴാണ് നദിയ കഥ പറഞ്ഞുതുടങ്ങുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പയ്യന്നൂര്‍ തെരു കസ്തൂര്‍ബ വായനശാല സംഘടിപ്പിച്ച കഥാപ്രസംഗ ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അതായിരുന്നു നദിയയുടെ ജീവിതത്തിലെ അനിവാര്യമായ വഴിത്തിരിവ്. ആ ക്യാമ്പില്‍ പ്രശസ്തരായ പല കാഥികരുടേയും ക്ലാസുകള്‍ നദിയ കേട്ടു. അങ്ങനെ ക്യാമ്പിന്റെ അവസാനം വയലാറിന്റെ 'അയിഷ' 20 മിനിറ്റ് ദൈര്‍ഘ്യമുള്ള കഥാപ്രസംഗമായി നദിയ അവതരിപ്പിച്ചു. നദിയയുടെ ഈ അവതരണം കണ്ടിട്ടാണ് വല്ലപ്പാട് ശ്രീധരന് എന്ന കാഥികന് കരിവെള്ളൂര്‍ സമരചരിത്രത്തെ ആസ്പദമാക്കി തയാറാക്കിയ രണഭൂമി എന്ന കഥാപ്രസംഗം അവതരിപ്പിക്കാന്‍ നദിയയോട് ആവശ്യപ്പെടുന്നത്. അതുവരെ സ്കൂള്‍ വേദികളില്‍ പതിനഞ്ചോ ഇരുപതോ മിനിറ്റ് കഥാപ്രസംഗം അവതരിപ്പിച്ചിരുന്ന നദിയ രണഭൂമി എന്ന കഥാപ്രസംഗം പയ്യന്നൂരിലെ ആള്‍ക്കൂട്ടത്തിന് മുന്നില്‍ ഒരു മണിക്കൂര്‍ നേരം അവതരിപ്പിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പല വേദികളിലും നദിയ രണഭൂമിയുടെ കഥ പറഞ്ഞു. അങ്ങനെ 13 വയസുള്ള നദിയ ഒരു പ്രഫഷണല്‍ കാഥികയായി മാറി.
നാടറിഞ്ഞ ശബ്ദം
സ്കൂള്‍ കോളജ് കലോത്സവങ്ങളില്‍ കഥാപ്രസംഗത്തില്‍ ഒരു മത്സരാര്‍ഥിയായും നദിയ മിന്നിക്കയറി. എന്നാല്‍ മിക്ക വിദ്യാര്‍ഥികളും ചെയ്യുന്നതുപോലെ ഗ്രേസ് മാര്‍ക്കില്‍ ഒതുങ്ങുന്നതായിരുന്നില്ല നദിയയ്ക്ക് കഥാപ്രസംഗം. അത് ജീവിതത്തിന്റെ തുടര്‍ച്ചകൂടിയായിരുന്നു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ നാുവേദികളിലെ മങ്ങിയ വെളിച്ചത്തിലിരുന്ന ആള്‍ക്കൂട്ടത്തോട് നദിയ കഥ പറഞ്ഞുകൊണ്ടിരുന്നു. നാടറിയുന്ന പ്രഫഷണല്‍ കാഥികയായി നദിയ വളര്‍ന്നു. കണ്ണൂരിലെ മുക്കിലും മൂലയിലും നദിയയുടെ ശബ്ദത്തില്‍ കഥകളൊഴുകി. രണ്ടു മണിക്കൂര്‍ നേരം കേള്‍വിക്കാരെ കഥകളുടെ മായാലോകത്തെത്തിക്കാന്‍ നദിയയുടെ ശബ്ദത്തിന് കഴിഞ്ഞിരുന്നു. ആ ശബ്ദം കണ്ണൂരും കടന്ന് കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍ എന്നീ ജില്ലകളിലേക്കും ചേക്കേറി. രാഷ്ട്രീയ സംഘടനകളുടെ സമ്മേളനങ്ങള്‍, സാംസ്കാരിക വേദികള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ വ്യത്യസ്ത കഥകളുമായി പ്രേക്ഷകരെ ആദ്യാവസാനം മുള്‍മുനയില്‍ നിര്‍ത്തി നദിയ. മുച്ചിലോ, അയിഷ, കാറള്‍ മാര്‍ക്സ്, കണ്ണകി, ശ്രീ മുത്തപ്പന്, ഘടോല്ക്കചന്, നാറാണത്തുഭ്രാന്തന്, മേലേരി, ഉണര്‍ത്തുപാട്ട്, എന്റെ നാട് എന്റെ കേരളം തുടങ്ങിയ കഥകളാണ് നദിയ അവതരിപ്പിച്ചിരുന്നത്.
കൈമുതല്‍ ആവിശ്വാസം
കഥ കേള്‍ക്കുക എന്നത് എല്ലാവരുടേയും ശീലമാണ്. എന്നാല്‍ കഥ പറയുക എന്നത് ചിലരുടെ മാത്രം ശീലമാണ്. അതിന് അല്പം ഭാവനയും ആവിശ്വാസവും ആവശ്യമാണ്. കഴിഞ്ഞ 15 വര്‍ഷക്കാലം നദിയ കഥപറഞ്ഞത് ആ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തിലാണ്. അതായത് സ്വയം ആര്‍ജിച്ചെടുത്തതും കുടുംബം കൂുതന്നതുമായ ആവിശ്വാസം.
നദിയയ്ക്കും പറയാനുണ്ട്
രണ്ടു മണിക്കൂര്‍ നേരം ഇടവേളയില്ലാതെ കഥപറയുക എന്നത് വളരെ വലിയ അധ്വാനമാണ്. കഥാപ്രസംഗത്തിന്റെ സ്ക്രിപ്റ്റ് ലഭിച്ചാല്‍ ഏറെ ദിവസം ഉറക്കമിളച്ചിരുന്നാണ് കഥയും പാട്ടുമൊക്കെ പഠിക്കുന്നത്. ചരിത്രസംഭവങ്ങളെ ആസ്പദമാക്കിയ കഥയാണെങ്കില്‍ വെറും സ്ക്രിപ്റ്റ് മാത്രം പഠിച്ചുപറയുന്ന ശീലം ഞാന്‍ പിന്തുടരാറില്ല. ആ ചരിത്രസംഭവത്തെ കുറിച്ച് മറ്റ് വഴികളിലൂടെ വിശദമായി പഠിക്കും. എങ്കില്‍ മാത്രമേ സ്ക്രിപ്റ്റ് പഠിക്കുമ്പോള്‍ നമുക്ക് എളുപ്പത്തില്‍ പഠിച്ചെടുക്കാന്‍ സാധിക്കു. ഞാന്‍ ഒരിക്കലും സ്ക്രിപ്റ്റ് നോക്കി കഥപറയാറില്ല. സംശയനിവൃത്തിക്ക് പോലും സ്ക്രിപ്റ്റ് വേദിയിലേക്ക് എടുക്കാറില്ല. എല്ലാം മന:പാഠമാക്കി മാത്രമേ സ്റ്റേജില്‍ കയറൂ. അത് മുമ്പേയുള്ള ശീലമാണ്. കഥാപ്രസംഗത്തിലേക്ക് പെണ്‍കുട്ടികള്‍ കൂടുതലായി കടന്നുവരാത്തത് ഈ കലാരൂപത്തിന്റെ പ്രത്യേകതകൊണ്ടായിരിക്കാം. കാരണം, അത്യധ്വാനമുള്ള കലാരൂപമാണിത്. പാട്ടുപാടാനും കഥപറയാനും സാധിക്കണം. രണ്ടു മണിക്കൂര്‍ നേരം പറയേണ്ട കഥ മന8പാഠമാക്കണം. വേദിയില്‍ കയറിയാല്‍ കഥപറഞ്ഞു ഫലിപ്പിക്കുക എന്നത് ഏറെ ആയാസകരമാണ് '.
കുടുംബം
പയ്യന്നൂര്‍ കോളജില്‍ നിന്നാണ് നദിയ ഡിഗ്രി (ബികോം) വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പയ്യന്നൂര്‍ എടാട്ട് സ്വദേശിയായ ബിജുവാണ് ഭര്‍ത്താവ്. മകള്‍ ദേവപ്രിയ.
ഷിജു ചെറുതാഴം
സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക
പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇരുന്പ്് എന്നിവ വൈറസ് അണുബാധയിൽ നിന്നു സംരക്ഷണം നല്കുന്നു. പേരയ്ക്കയിലെ വിറ്റാമിൻ സി ശരീരത്തിൽ അമിതമായി എത്തുന്ന കാൽസ്യം ആഗിരണം ചെയ്യുന്നതിനു സഹായകം. അതിനാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിനുളള സാധ്യത കുറയുന്നു.
പേരയ്ക്കയിൽ ഏത്തപ്പഴത്തിൽ ഉളളതിനു തുല്യമായ അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ശരീരത്തിലെ രക്തസമ്മർദം നിയന്ത്രണവിധേയമാക്കുന്നതിനു സഹായകം. ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനും സഹായകം.
പേരയ്ക്കയിൽ വിറ്റാമിൻ എ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമം. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു.
പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ യുടെ ആൻറി ഓക്സിഡൻറ് ഗുണം ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പേരയ്ക്കയിലെ ഫോളേറ്റുകൾ സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്തുന്നു. പേരയ്ക്കയിലെ വിറ്റാമിൻ ബി9 ഗർഭിണികളുടെ ആരോഗ്യത്തിനു ഗുണപ്രദം.
ഹോർമോണുകളുടെ ഉത്പാദനം, പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരയ്ക്കയിലെ കോപ്പർ സഹായിക്കുന്നു. അതിനാൽ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തങ്ങൾക്കും സഹായകം. പേരയ്ക്കയിലെ മാംഗനീസ് ഞരന്പുകൾക്കും പേശികൾക്കും അയവു നല്കുന്നു. സ്ട്രസ് കുറയ്ക്കുന്നു. പേരയ്ക്കയിലെ വിറ്റാമിൻ ബി 3, ബി 6 എന്നിവ തലച്ചോറിലേക്കുളള രക്തസഞ്ചാരം കൂട്ടുന്നു; തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
നഖം മിനുക്കാം
നഖങ്ങളെയും കാൽനഖങ്ങളെയും അതിമനോഹരമായി അലങ്കരിക്കുന്ന നെയിൽ ആർട്ട് പുതിയ തലമുറയുടെ ഹരമാവുകയാണ്. മൈലാഞ്ചികൊണ്ടും പല നിറങ്ങളിലെ നെയിൽ പോളിഷുകൊണ്ടും നഖങ്ങൾ മനോഹരമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന നഖകലയുടെ കാലമാണ്. പലതരം മുത്തുകളും, വർണക്കല്ലുകളും ഗ്ലിറ്റർ (തിളക്കമാർന്ന വസ്തുക്കൾ) ഉപയോഗിച്ചും നഖം കലാകമാക്കാം. വീട്ടിൽവച്ചുതന്നെ നെയിൽ ആർട്ട് നടത്തുവാൻ സഹായിക്കുന്ന നെയിൽ ആർട്ട് കിറ്റ് ഇന്നു ലഭിക്കും. ഒരു കിറ്റിൽ വ്യത്യസ്ത വർണങ്ങളിലെ നെയിൽ പോളിഷ് ഉണ്ടാകും. വ്യത്യസ്ത ഡിസൈനുകൾ കൊത്തുവാൻ സഹായിക്കുന്ന പ്രിൻറിങ് പ്ലേറ്റ്, സ്റ്റാന്പിംഗ് സ്പോഞ്ച്, പലതരത്തിലുള്ള ടൂളുകൾ തുടങ്ങിയവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അലങ്കാരങ്ങൾക്കായി ഗ്ലിറ്റർ, മുത്തുകൾ, നക്ഷത്ര പുഷ്പ മാതൃകകൾ അങ്ങനെ വ്യത്യസ്ത ഡിസൈനുകൾ. കിറ്റുകളുടെ വില വർധിക്കുന്നതനുസരിച്ച് ഇവയുടെ എണ്ണത്തിലും ക്വാളിറ്റിയിലും മാറ്റം വരും.
കിറ്റിൽ ലഭിക്കുന്ന പ്രിൻറിംഗ്പ്ലേറ്റിലെ കുഴികളിൽ വിവിധ നിറങ്ങളിലെ നെയിൽ പോളിഷ് ഒഴിച്ചശേഷം കിറ്റിൽതന്നെ ലഭിക്കുന്ന സ്റ്റാന്പിംഗ് സ്പോഞ്ചുകൊണ്ട് ഓരോ നിറത്തിലും മുക്കി നഖങ്ങൾ അലങ്കരിക്കാം. നഖങ്ങളിലേക്കു വിവിധ മാതൃകകൾ പകരുവാൻ സഹായിക്കുന്ന കൂർത്തതും പരന്നതുമായ വ്യത്യസ്ത സ്റ്റിക്കുകൾ ലഭ്യമാണ്. നെയിൽ ആർട്ടിനുവേണ്ടിയുള്ളതിനാൽ സാധാരണ നെയിൽ പോളിഷിനെക്കാൾ കട്ടിയുള്ളവയാണ് കിറ്റുകളിൽ ലഭിക്കുന്നത്. ഇവ നഖത്തിലിശേഷം നമ്മുടെ അഭിരുചിക്കനുസരിച്ച് ഗ്ലിറ്ററോ ചെറിയ മുത്തുകളോ ഒക്കെ പതിപ്പിക്കാം. ക്യൂട്ടക്സ് ഉണങ്ങുന്നതിനു മുൻപ് ഇവ പതിച്ചശേഷം മുകളിൽ നിറമില്ലാത്ത നെയിൽ പോളിഷ് ക്ലിയർ ഇടാം. ക്ലിയർ പോളിഷ് അലങ്കാരങ്ങൾ നഖത്തിൽ ഒട്ടിയിരിക്കാൻ സഹായിക്കും. കൂടുതൽ തിളക്കവും ലഭിക്കും. കിറ്റിൽ ലഭിക്കുന്ന ചെറിയ സെല്ലോടേപ്പ് നഖത്തിെൻറ നടുഭാഗത്ത് ഒിച്ചശേഷം രണ്ടു വശങ്ങളിലും ഇഷ്ടമുള്ള ക്യൂക്സ് ഇടാം. ഉണങ്ങിയശേഷം സെല്ലോടേപ്പ് മാറ്റുന്പോൾ ലഭിക്കുന്ന സ്പേസ് മുത്തുകൊണ്ടോ ഗ്ലിറ്റർകൊണ്ടോ അല്ലെങ്കിൽ ഡോട്ടുകൾ ഇട്ടോ ഭംഗിയാക്കാം. സാധാരണ നെയിൽ കിറ്റുകളിൽ ചെറിയ കുപ്പികളിൽ തിളക്കമാർന്ന ക്യൂട്ടക്സുകൾ ലഭിക്കും. ഇവ നെയിൽ ആർട്ടിനെ കൂടുതൽ തിളക്കമാക്കും.
വ്യത്യസ്ത നിറങ്ങളിലെ നെയിൽ പോളിഷ് ഒരേ നഖത്തിലിശേഷം ടൂളുകൾകൊണ്ട് കിറ്റിൽ ലഭിക്കുന്ന പൂക്കളും ഇലകളും ഉൾപ്പെടുന്ന വ്യത്യസ്ത ഡിസൈനുകൾ ഒട്ടിക്കാം. ഇല്ലെങ്കിൽ ഓരോ നഖത്തിനും വിവിധ വർണത്തിലെ പോളിഷ് ഇട്ടശേഷം അലങ്കരിക്കാം. അങ്ങനെ ഫാഷൻ സെൻസ് ഉപയോഗിച്ച് പല അദ്ഭുതങ്ങൾ കാണിക്കാം.
വെളിച്ചമടിക്കുന്പോൾ മഴവിൽ വർണങ്ങൾ നഖത്തിൽ തെളിയുന്ന ഹോളോഗ്രാഫിക് ഫിനിഷുള്ള നെയിൽ പോളിഷും ഇന്നു വിപണിയിൽ ലഭിക്കും. നെയിൽ പോളിഷ് ഉണങ്ങും മുൻപ് കുഞ്ഞുമുത്തുകൾ (മൈക്രോ ബീഡ്സ്) നഖത്തിൽ ഇടുന്പോൾ നഖത്തിനു മേൽ മണ്തരികൾ തൂകിയതുപോലുള്ള പ്രതീതിയുണ്ടാകും.
അക്രിലിക്സ്, നെയിൽ ജെൽ എന്നീ രാസമിശ്രിതം ഉപയോഗിച്ചുള്ള അലങ്കാരങ്ങളും നിലവിലുണ്ട്. ഇത്തരം ഇറക്കുമതി ചെയ്യുന്ന കിറ്റുകളോട് താൽപര്യമില്ലാത്തവർക്കും കെമിക്കലുള്ള ജല്ലും കൃത്രിമ അലങ്കാരങ്ങളും മറ്റും വേണ്ടാത്തവർക്കും സ്വന്തം കൈയിലുള്ള നെയിൽ പോളിഷ് കൊണ്ട് കൈനഖങ്ങളിൽ അഴകു വിടർത്താം. നമ്മുടെ കൈയിൽ പച്ചയോ ചുവപ്പോ നിറങ്ങളിലെ ക്യൂക്സ് മാത്രമാണ് ഉള്ളതെന്നിരിക്കെ പച്ചനിറം ഒരു വിരൽനഖത്തിലിശേഷം ഈർക്കിലോ ടൂത്ത്പിക്കോകൊണ്ട് ഇഷ്ടമുള്ള മാതൃക (ക്യൂട്ടക്സ് ഉണങ്ങും മുൻപ്) ഈ പച്ചയ്ക്കുമേൽ ഇടുക. നിറയെ കുത്തുകൾ (ഡോട്ട്സ്) ഇടുന്നതും ഭംഗിയാണ്. ചുവപ്പിേ·ൽ പച്ച ക്യൂട്ടക്സ്കൊണ്ടും ഇതുപോലെ നെയിൽ ആർട്ട് തീർക്കാം. നന്നായി വരകൾ ഭംഗിയായി കോറിയിടാം. അടുക്കളയിൽ പാത്രം കഴുകാൻ വാങ്ങുന്ന സ്പോഞ്ച് ചെറിയ കഷണങ്ങളാക്കി അതിേ·ൽ പലനിറങ്ങളിലെ നെയിൽ പോളിഷ് ഒഴിച്ചശേഷം നഖത്തിേൽ പതിപ്പിക്കാറുണ്ട്. ഇങ്ങനെ നഖം ഏതു സുന്ദരരൂപത്തിലും ആക്കാം.
ഡോ. അകിത ഗോപിനാഥ്
ട്രെൻഡിയാവാൻ വട്ടപ്പൊട്ട്
പെണ്‍കുട്ടികളുടെ നെറ്റിയിൽ ഇപ്പോൾ മിന്നിത്തിളങ്ങുന്നത് വപ്പൊട്ടാണ്. അടുത്തിടെവരെ പൊട്ടുകുത്താതിരുന്ന പെണ്‍കുട്ടികളും വപ്പൊട്ടിലേക്കു തിരിഞ്ഞിരിക്കുന്നു.
നടി വിദ്യാ ബാലനാണു വലിയ വപ്പൊട്ടിെൻറ പ്രചാരക എന്നുവേണമെങ്കിൽ പറയാം. പൊതുവേദികളിലും മറ്റും അവർ വലിയ വപ്പൊട്ടു തൊട്ട് എത്തിയതോടെ നമ്മുടെ ടീനേജേഴ്സും വപ്പൊട്ടിനു പിന്നിൽ ക്യൂ നിന്നു തുടങ്ങി. പൂർണിമ ഇന്ദ്രജിത്ത് വസ്ത്രത്തിെൻറ നിറത്തിന് അനുസരിച്ച് പൊട്ടു തൊടുന്നതു പെണ്‍കുട്ടികൾക്കിടയിലെ സംസാര വിഷയം കൂടിയാണ്.
പണ്ടൊക്കെ ചാന്തോ കണ്മഷിയോ കൊണ്ടാണു പൊട്ടു കുത്തിയിരുന്നത്. എന്നാൽ ഇന്ന് ആ സ്ഥാനം സ്റ്റിക്കർ പൊട്ടുകൾ കൈയടക്കിയിരിക്കുന്നു.
കൂടുതൽ അലങ്കാരങ്ങളൊന്നും ഈ വപ്പൊട്ടിൽ ഉണ്ടാവില്ല. പിന്നെ കല്ലോ മുത്തോ വേണമെന്നുള്ളവർക്കായി അത്തരത്തിലുള്ള വട്ടപ്പൊട്ടുകളും റെഡിയാണ്. വലിയ വട്ടപ്പൊട്ടിനുള്ളിലായി ഒരു കൊച്ചു കല്ല്. അതു വെള്ളയോ പച്ചയോ നീലയോ എന്തു നിറത്തിലുമാകാം. വട്ടപ്പൊട്ടുകളിലും വെള്ളയും ചുവപ്പും നിറങ്ങളിലുള്ള പൊുകൾക്കാണു ഡിമാൻഡ്.
വസ്ത്രത്തിെൻറ നിറത്തിനു ചേരുന്ന വലിയ പൊട്ടുകളുമുണ്ട്. ചാന്തുപൊട്ടാണു വേണ്ടതെങ്കിൽ അതും വിൽപനയ്ക്കുണ്ട്. വിവിധ നിറത്തിലുള്ള ചാന്ത്പൊട്ടുകൾക്ക് 20 രൂപ മുതലാണ് വില. സ്റ്റിക്കർ പൊട്ടുകൾ അഞ്ചു രൂപ മുതൽ ലഭ്യമാണ്.
ശിവ
പുതുവർഷത്തിലെ താരം റോ കോസ്റ്റ് തീം
ഫാഷൻ ഇൻഡ്രസ്ട്രിയിൽ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അഞ്ച് വർഷം പിറകിലാണെന്നായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങൾ വരെ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യ ഫാഷൻ ലോകത്ത് വളരെ വേഗതയിൽ കുതിക്കുന്ന രാജ്യമാണ്. അതുകൊണ്ടുതന്നെ 2017ലെ ഇന്ത്യയിലെ സ്പ്രിങ്–സമ്മർ കളക്ഷൻ ട്രെൻഡ് എന്താകുമെന്ന് ഫാഷൻ വിദഗ്ദർ ഉറ്റുനോക്കുന്നുണ്ട്. ഡിസംബറിന്റെ തണുപ്പിൽ നിന്നും വേനൽക്കാലത്തേ ക്കുള്ള ഒരു യാത്രയിലാണ് ഇന്ത്യൻ ഫാഷൻ ലോകം. അതുകൊണ്ടു വരുന്ന സീസണിൽ തരംഗമാകാൻ പോവുന്ന ചില കീ ഐറ്റംസ് ഇപ്പോൾ തന്നെ വിപണിയിൽ ഇറക്കി കഴിഞ്ഞു. 2017–ലെ ഫാഷൻ ലോകത്തിന്റെ തീം റോ കോസ്റ്റ് ആണ്. തീം പ്രകാരം ബേസിക് നിറം ബ്ലൂവും നാച്യൂറൽ മെറ്റിരിയലുമാകും ഈ വർഷം വിപണിയിൽ വാഴുക.
സീസണിലെ താരങ്ങൾ
തണുപ്പുകാലത്തെ കട്ടികൂടിയ വസ്ത്രങ്ങളിൽ നിന്നും ചൂടുകാലത്തെ അയഞ്ഞ വസ്ത്രങ്ങളിലേക്ക് പോകുമ്പോൾ വുമൺസ് വെയറിൽ പ്രധാനമായും വരുന്നത് ഓഫ് ഷോൾഡർ സ്റ്റൈൽസ് ആണ്. ഇത് ഇപ്പോൾ തന്നെ വിപണിയിൽ എത്തിക്കഴിഞ്ഞു. ഇത് തന്നെയാണ് 2017–ലെ പ്രധാന ട്രെൻഡും. ബോഹിമിയൻ സ്റ്റൈലിൽ ഉള്ള അയഞ്ഞ പാസ്റ്റൽ ടോപ്പാണ് മറ്റൊരു താരം. നീളൻ സ്ലീവുകളുള്ള ക്രോപ്പ്ഡ്, മിഡ്രിഫ് ടോപ്പുകളും മാച്ചിംഗ് ഫുൾ ലെഗ്ത് സ്കേർട്ടുകളുമായിരിക്കും സീസണിൽ ഏറ്റവും പ്രിയങ്കരമാകുമെന്നാണ് കണക്കുകൂട്ടലുകൾ.
പ്രെയറി ഡ്രസ്സുകളും എലൈൻ സ്കേർട്ടുകളും വലിയ കഴുത്തുള്ള പോയറ്റ് ബ്ലൗസുകളുമാവും സീസണിലെ മറ്റ് താരങ്ങൾ. ഇവയിൽ പലതും സമ്മർസ്പ്രിംഗ് സീസൺ സ്റ്റോറുകളിൽ എത്തിക്കഴിഞ്ഞു.
ഈ സീസണിലെ മറ്റൊരു പ്രധാന ആകർഷണമായിരിക്കും ട്രാൻസ്പെരന്റ് ടോപ്പുകൾ. ഫാബ്രിക്ക് മെറ്റീരിയലുകളിൽ ചെയ്യുന്ന പെയിന്റ് സ്പ്ലാറ്റർ പ്രിന്റുകൾ വിപണിയിൽ തരംഗം സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് ഫാഷൻ വിദഗ്ധരുടെ അഭിപ്രായം. കാരണം വിപണിയിൽ ഇറങ്ങിത്തുടങ്ങിയപ്പോൾ തന്നെ ഇതിന് ആവശ്യക്കാരും ഏറെയാണ്. ഫ്ളോറൽ ടെക്സ്ചർ, ഫ്ളോറൽ പ്രിന്റിനോടും താല്പര്യമുള്ളവർ അനേകരാണ്. മോഡേൺ കോഡാണെങ്കിലും ക്ലാസിക്ക് ലുക്ക് ഇതു അണിയുമ്പോൾ ലഭിക്കും എന്നതാണ് ഈ ഡിസൈനിനെ ഫാഷൻ ലോകത്തു ആകർഷണീയമാക്കുന്നത്.
നിറക്കൂട്ടിലെ വൈവിധ്യങ്ങൾ
പുതിയ സീസണിലെ നിറങ്ങൾക്ക് അതിന്റേതായ പ്രത്യേകതകൾ ഉണ്ട്. സ്കിൻ ടോൺ മാത്രമല്ല 2017 സീസണിൽ നിറങ്ങൾ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം. റോ കോസ്റ്റ് ടിം ബേസിക് കളർ ബ്ലൂവായതുകൊണ്ട് നേവി ബ്ലൂ മുതൽ ഇൻഡിഗോ തുടങ്ങി മിഡ്–ഫേഡഡ് സീഗ്ലാസ് നിറങ്ങളുമായിരി ക്കും പ്രധാനമായും വിപണി കീഴടക്കുക. കാണുമ്പോൾ തന്നെ മനസ്സിൽ കുളിർമ ജനിപ്പിക്കുന്ന ഇക്കോഫ്രണ്ട്ലി കളറുകളാണ് പ്രധാനമായും ഈ സീസണിൽ ഉപയോഗിക്കുക. കടലിന്റെ കുളിർകാറ്റ് പകർന്ന് നേവി ബ്ലൂവും ബ്ലൂവിന്റെ വിവിധ ഭേദങ്ങൾ വരുന്ന നിറങ്ങളും പ്രകൃതിയുടെ പച്ചപ്പു പകരാൻ ഇളംപച്ച നിറവും 2017നെ കീഴടക്കാൻ പോകുന്നവയാണ്. ഇവ കൂടാതെ ഓറഞ്ച്, റെഡ്, ലാവാ ഓറഞ്ച്, ആപ്രികോട്ട്, സെറിസ് പിങ്ക്, ജുണിപ്പർ ക്രീം എന്നിവയാണ് സമ്മർ സ്പ്രിങ് കളക്ഷനിലെ പ്രധാന നിറവൈവിധ്യങ്ങൾ. എർത്തിലി കളേഴ്സായ ബ്രൗൺ, ഒലീവ്, അക്വ, മസ്റ്റാർഡ് എന്നിവയ്ക്കും ആവശ്യക്കാർ ഏറെയായിരിക്കും.
തുണിയിലെ മാജിക്
മുൻകാലങ്ങളിലേത് പോലെ സമ്മർ സ്പ്രിങ് സീസണിൽ ആവശ്യക്കാർ ഏറെയുണ്ടാവുക സോഫ്റ്റ് മെറ്റീരിയൽസിനാണ്. ലേസ്, ടഫേറ്റ, ഷിഫോൺ, ഓപ്പൺവർക്ക്സ് നെറ്റിന്റെ വകഭേദങ്ങളായ ജൂട്ട് നെറ്റിംഗ്, ഷിയർ നെറ്റിംഗ്, ഐലെറ്റ്, വാഷ്ഡ് സിൽക്ക്, കോട്ടൺ വോയിൽ, ക്രോഷെ എന്നിവയായിരിക്കും വരുന്ന സീസണിലെ ഫാഷൻ പ്രേമികളുടെ ഇഷ്ട മെറ്റീയിരിയലുകൾ. അതുപോലെ തന്നെ ഫാഷൻ ലോകത്തെ ഏറ്റവും സർഗാത്മകമായ വിഭാഗമാണ് ഗ്രാഫിക്സ്. പാം ട്രീസ്, സ്പാനിഷ് ടൈൽസ്, പോൽക ഡോട്ട്സ്, ഫ്ളോറൽസ്, പാറ്റ്ച്ച് വർക്ക്, ഫോക്ക്ലോറിക്ക് പ്രിന്റ്, കളർ ബ്ലോക്കിംഗ്, പാറ്റേൺ ബ്ലോക്കിംഗ് എന്നിവ അടുത്ത സീസണിൽ വസ്ത്രങ്ങളിൽ നിറഞ്ഞാടുന്ന ട്രെൻഡ് സെറ്ററുകളായിരിക്കും.
വിപണിയിലെ ചില കീ ഐറ്റംസ്
ക്രോസ് ഒവർ ടോപും ലാർജ് സ്ലീവ്, ഓഫ് ദ ഷോൾഡർ ടോപ്, ക്രോപിഡ് അല്ലെങ്കിൽ മിഡ്റീഫ് ടോപും ഫുൾ ലെന്ത് സ്കേർട്ട്, കഫ്റ്റൻ രീതിയിലുള്ള മാക്സി ഡ്രസും വൈഡർ സ്ലീവ്, പ്രേരി ഡ്രസും എ ലൈൻ സ്കർട്ട്, പോയറ്റ് ബൗസും ഹൈയർ നെക്ലൈൻ, ഏപ്രോൺ ടോപ്, ബോക്സി ജാക്കറ്റ്, റാപ് സ്കേർട്ട്, സ്ലിപ് ഡ്രസ് തുടങ്ങിയവയാണ് ഇപ്പോൾ വിപണിയിലുള്ള ചില കീ ഐറ്റംസാണ്.
തയാറാക്കിയത്:
അരുൺ ടോം
മൃദു മുരളി, ഫ്രീലാൻസ് ഫാഷൻ ഡിസൈനർ/സ്റ്റൈലിസ്റ്റ്, ബംഗളൂരൂ.
ട്രെൻഡി ഹെയർസ്റ്റൈൽസ്
വെളിച്ചെണ്ണയുടെ സുഗന്ധമുള്ള തുമ്പുകെട്ടിയ മുടിയിൽ തുളസിക്കതിർ ചൂടി നടന്നിരുന്ന പെണ്ണ് ഇന്ന് കവിതകളിൽ മാത്രം നിറയുന്നു. മുട്ടറ്റം വരെ മുടി നീട്ടി വളർത്താനൊന്നും മോഡേൺ ഗാൽസ് ഒരുക്കമല്ല. മുടി ഭംഗിയായി സംരക്ഷിക്കാനുള്ള സമയക്കുറവു തന്നെയാണ് ഇതിനെല്ലാം കാരണം. അപ്പോൾ ഉള്ള മുടിതന്നെ ചീവിയൊതുക്കി സ്റ്റൈലാക്കിയാലോ. അതും ആരു കണ്ടാലും ഒന്നുകൂടി നോക്കുന്ന സ്റ്റൈലിൽ... അതേ ഭംഗിയായ കേശാലങ്കാരം ഒരു വ്യക്തിയുടെ മുഖസൗന്ദര്യത്തിനു മാറ്റുകൂട്ടുമെന്നതിൽ യാതൊരു സംശയവുമില്ല. മുഖത്തിനിണങ്ങുന്ന രീതിയിൽ മുടി വെട്ടിയൊതുക്കി സുന്ദരിയാകുന്നതാണ് ലേറ്റസ്റ്റ് ട്രെൻഡ്. ഇതാ മൂന്നു ട്രെൻഡി ഹെയർ സ്റ്റൈൽ പരീക്ഷിക്കൂ...
ഫെതർ കട്ട് ഹെയർ സ്റ്റൈൽ
കൗമാരക്കാർക്ക് ഇണങ്ങുന്ന ഹെയർസ്റ്റൈലാണിത്. മുടി പക്ഷിത്തൂവൽപ്പോലെ തോന്നുംവിധമാണ് ഈ ഹെയർ സ്റ്റൈൽ ഒരുക്കുന്നത്. മുടി മുറിച്ച് ഷാംപൂ ചെയ്ത് അലസമായി പാറിപ്പറന്നു കിടക്കുന്ന സ്റ്റൈലിലിടാം. മുടി സംരക്ഷണത്തിന് സമയമില്ലാത്തവർക്ക് ഈ ഹെയർ സ്റ്റൈൽ പരീക്ഷിക്കാം.
പിക്സി കട്ട് ഹെയർ സ്റ്റൈൽ
എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന ഹെയർ സ്റ്റൈൽ ആണിത്. ഈ സ്റ്റൈൽ ചെയ്യുമ്പോൾ മുടിക്ക് ഒട്ടും നീളം കാണില്ല. തലയുടെ പിൻഭാഗത്തും ഇരുവശങ്ങളിൽ മുടിക്ക് നീളം കുറഞ്ഞ് മുകൾഭാഗത്ത് നീളം കൂടിവരുന്നതാണ് ഈ സ്റ്റൈൽ.
ഫ്രഞ്ച് ഹെയർ സ്റ്റൈൽ
കൗമാരക്കാരാണ് ഈ ഹെയർ സ്റ്റൈലിന്റെ ആരാധകർ. മുടി കൂട്ടിയെടുത്ത് പോണിടെയ്ൽ കെട്ടിയതിനുശേഷം മുകളിലേക്ക് ഒന്നിച്ച് കെട്ടിവയ്ക്കുന്നു. മടക്കി വച്ചിരിക്കുന്ന മുടിയിൽ ഹെയർ ക്ലിപ്പുകൾക്കൊണ്ട് മനോഹരമാക്കാം.
തയാറാക്കിയത്–
സീമ
വിവരങ്ങൾക്ക് കടപ്പാട്
ആർ. പ്രജീഷ്
zookie style Lounge
വൈറ്റില
മേബലൈൻ ഫാഷൻ വീക്ക് ശേഖരം
മേബലൈൻ ന്യൂയോർക്ക് പുതിയ വിവിഡ് മേക്കപ്പ് ശേഖരം, ബോൾഡ് ആൻഡ് സെക്സി ട്രെൻഡ്സ് വിപണിയിലെത്തിച്ചു. കുലീനതയും വശ്യതയും പകരുന്ന ഐലൈനറുകൾ, ശരീര നിറങ്ങൾക്ക് അനുയോജ്യമായ ലിപ്കളറുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ചുവപ്പ്, ഓറഞ്ച്, പിങ്ക് നിറങ്ങളെ അവലംബിച്ച് 13 നിറഭേദങ്ങളാണ് ഈ ഉൽപന്നങ്ങൾക്കുള്ളത്.
മുഖകാന്തി വർദ്ധിപ്പിക്കുന്ന ഗ്രീൻ വെൽവറ്റ് സോഫ്റ്റ് മാറ്റ് ഹൈഡ്രേറ്റിംഗ് ഫൗണ്ടേഷൻ, നയനങ്ങൾക്ക് കൂടുതൽ ചാരുത പകരുന്ന ഡ്രാമാ ജെൽ ലൈനർ, ലാഷ് സെൻസേഷണൽ മസ്കാര എന്നിവയും പുതിയ മേക്കപ്പ് ഉൽപന്ന ശ്രേണിയിൽ ഉൾപ്പെടും.
കളർ സെൻസേഷണൽ വിവിഡ് മാറ്റ് ലിപ്സ്റ്റിക് ബോൾഡ് നിറത്തോടൊപ്പം ഈർപ്പം നിറഞ്ഞ ഭംഗി ലഭ്യമാക്കും. വില 700 രൂപ. പുഷ്ടിയുള്ള നറും തേൻ ഈ ലിപ്സ്റ്റിക്കിന് ഹൃദ്യമായ രുചി പകരും. 13 ആകർഷക നിറങ്ങളിൽ ലഭ്യമാണ്. വില 475 രൂപ.
ഡ്രീം വെൽവെറ്റ് സോഫ്റ്റ് മാറ്റ് ഹൈഡ്രേറ്റിംഗ് ഫൗണ്ടേഷൻ ചർമ്മം വിണ്ടു കീറുന്നത് തടയുന്നതോടൊപ്പം 12 മണിക്കൂർ നനവ് നിലനിർത്തും ഒപ്പം ത്വക്കിൽ അഴുക്കുകൾ അടിയുന്നത് തടയുകയും ചെയ്യും. വില 700 രൂപ.
ലാസ്റ്റിംഗ് ഡ്രാമ ജെൽ ലൈനർ 36 മണിക്കൂർ സമയത്തേക്ക് വെള്ളം വീണാൽ മാഞ്ഞുപോകാത്ത ക്രീമി ബ്ലാക്ക് ജെൽ ലൈനർ ആണ്. വില 475 രൂപ.
ലാഷ് സെൻസേഷണൽ മസ്കാര ഉപയോഗിച്ച് ഇടതൂർന്ന കൺപീലികൾ സ്വന്തമാക്കാം. മസ്കാരയിലെ ഫ്രഷ് ലിക്വിഡ് ഫോർമുല കൺപീലികളുടെ നീളവും സ്വഭാവവും അനുസരിച്ച് പീലികളുടെ തുടക്കം മുതൽ അറ്റം വരെ പ്രവർത്തിക്കുന്നു. വില 500 രൂപ.
ലക്ഷ്മി സ്പീക്കിംഗ്
അൽപം വില്ലത്തരങ്ങളൊക്കെ ഇടയ്ക്കുണ്ടെങ്കിലും പരസ്പരം സീരിയലിലെ സ്മൃതിയെ പ്രേക്ഷകർക്ക് ഇഷ്ടമാണ്. സ്മൃതിയായി പ്രേക്ഷകർക്കു മുന്നിലെത്തുന്ന കൊല്ലം അയത്തല സ്വദേശി ലക്ഷ്മി പ്രമോദിന്റെ വിശേഷങ്ങളിലേക്ക്...
എയർ ഹോസ്റ്റസാകാൻ കൊതിച്ചു; നടിയായി
എന്റെ ലക്ഷ്യം ഒരു എയർ ഹോസ്റ്റസ് ആവുക യെന്നതായിരുന്നു. ഇപ്പോഴും മനസിൽ എവിടെയോ ആ മോഹം ഒളിഞ്ഞുകിടപ്പുണ്ട്. ഡിലീറ്റ് ചെയ്യാൻ മനസു വരുന്നില്ല. പക്ഷെ പ്രായോഗികമായി ആലോചിച്ചാൽ ഷൂട്ടിനിടയ്ക്ക് മറ്റൊന്നിനും സമയം കിട്ടില്ല. എയർഹോസ്റ്റസ് ആകാനും ക്ലാസൊക്കെ ഉണ്ടല്ലോ. അതിന് പങ്കെടുക്കാൻ കഴിയാതെ വരും. ഏതായാലും ഒരു ഡിഗ്രി എടുക്കട്ടെ. എന്നിട്ടു നോക്കാം.
യാദൃച്ഛികമായെത്തി
യാദൃച്ഛികമായിട്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. ‘‘മുകേഷിന്റെ കഥകൾ’’ എന്ന ടിവി പരി പാടിയിലൂടെ ഒരു കുസൃതിവേഷത്തിലായിരുന്നു തുടക്കം. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ അമൃത ടിവിയിലെ ഡിസ്കോ ഡാൻസർ പരിപാടിയിലൂ ടെയാണ് ഫീൽഡിലേക്ക് എത്തുന്നത്. സ്കൂൾ അധ്യാപകനും നല്ലൊരു നാടകനടനുമായിരുന്ന മുത്തച്ഛനായിരുന്നു പ്രചോദനം. ഡിസ്കോ ഡാൻസർ ട്രൂപ്പിനൊപ്പം കേരളത്തിനകത്തും പുറത്തും അനവധി സ്റ്റേജ് ഷോകൾ നടത്തി.
കല്ല് വഴിത്തിരിവായി
ഒന്നുരണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും കല്ല് എന്ന ഹ്രസ്വസിനിമയിലൂടെയാണ് ഒരു വഴിത്തിരിവുണ്ടായത്. അതിലും വലിയ ഹിറ്റായത് ‘‘69’’ എന്ന ഹ്രസ്വസിനിമയാണ്. തുടരെയുള്ള ഇത്തരം ഹിറ്റുകൾ സീരിയൽ ലോകത്തിലേക്കുള്ള ഇടനാഴിയിലേക്ക് വഴി തെളിയിച്ചുതന്നു. പരസ്പരത്തിനു മുമ്പ് കുറെ അവസരങ്ങൾ ലഭിച്ചെങ്കിലും ഒടുവിൽ പരസ്പരത്തിന് സമ്മതം മൂളുകയായിരുന്നു. സൂര്യ ടിവിയിലെ ‘‘മനസ്സറിയാതെ’’യിലും ജനം ടിവിയിലെ അമൃതവർഷി ണിയിലും അഭിനയിക്കുന്നുണ്ട്.
തള്ളിപ്പറഞ്ഞവർ തിരുത്തി
ആദ്യനാളുകളിൽ വിമർശനങ്ങൾ ധാരാളം കേട്ടിട്ടുണ്ട്. നാട്ടുകാരും വീട്ടുകാരും കൂട്ടുകാരുമൊക്കെ ആ കൂട്ടത്തിലുണ്ട്. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ അഭിനയം തുടങ്ങിയിരുന്നു. സ്കൂളിൽ പലരും എന്നോടു സംസാരിക്കാതെ തന്നെയായി. സുഹൃത്തുക്കൾ പലരെയും ഇതിന്റെ പേരിൽ നഷ്ടപ്പെട്ടു. സ്കൂളിൽ നടത്തിയ ഒരു കൂട്ടായ്മപ്പരിപാടിക്കു പോലും എന്നെ വിളിച്ചില്ല. ഞങ്ങൾ താമസിക്കുന്ന കൊല്ലത്തെ വീടിന്റെ തൊട്ടടുത്തായി ഒരു ക്ഷേത്രമുണ്ട്. അവിടെ ഒരു ഡാൻസ് പ്രോഗ്രാം ചെയ്യണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടു പോലും സമ്മതിച്ചില്ല. ഞാൻ വെറും ഒരു ബിഗ് സീറോയാണെന്ന് കരുതി വിഷമിച്ചിരുന്ന കാലമായിരുന്നു അതെല്ലാം. പക്ഷേ, പരസ്പരത്തിലൂടെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതോടു കൂടി നേരത്തേ തള്ളിപ്പറഞ്ഞ ആളുകൾ എല്ലാം തിരിച്ചുപറയാൻ തുടങ്ങി. മിക്കവരും എന്നെത്തേടിയെത്തി. ആ ക്ഷേത്രത്തിൽ നൃത്തം ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഗസ്റ്റായി ക്ഷേത്രത്തിലെ ഒരു പരിപാടിക്ക് എന്നെ വിളിച്ചു. പഴയ സുഹൃത്തുക്കൾ മെല്ലെമെല്ലെ വിളിച്ചു തുടങ്ങി. ഇതെല്ലാം ഒരു സെലിബ്രിറ്റി എന്ന ലേബൽ ഉണ്ടായതു കൊണ്ടു മാത്രമല്ലേ. അതുകൊണ്ട് തന്നെ ഞാൻ അന്നത്തെ കയ്പേറിയ അനുഭവങ്ങൾക്കു ശേഷം പിന്നീട് എല്ലാവരോടും ഒരുപോലെയാണ് പെരുമാറുന്നത്. അതിരുവിട്ട് ആരോടും അടുപ്പം കാണിച്ചിട്ടില്ല.
ഞാൻ ബോൾഡാണ് ജീവിതത്തിൽ. പ്രത്യേകിച്ചും ഒരു പ്ലസ് ടുവിൽ എത്തിയപ്പോഴാണല്ലോ ഷൂട്ടിനു പോകുമ്പോഴുള്ള വിമർശനവും മറ്റും ഉണ്ടായത്. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ എനിക്ക് ഞാൻ മാത്രമേയുള്ളു എന്നു തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അവയെല്ലാം.
ഗോസിപ്പ് ഐ ഡോണ്ട് കെയർ ഗോസിപ്പ് തുടക്കം മുതൽ തന്നെ ഉണ്ട്.
ഷോർട്ട് ഫിലിമിൽ അഭിനയിച്ചപ്പോൾ ചിലർ ആ ടീമിലുള്ളവരെ ചേർത്ത് ഇല്ലാത്ത കഥകൾ മെനഞ്ഞു. പരസ്പരത്തിൽ എത്തിയിട്ട് അങ്ങനെ ഗോസിപ്പിന്റെ പ്രശ്നങ്ങൾ വലുതായിട്ടൊന്നുമില്ല. നേരത്തെയൊക്കെ എന്തെങ്കിലും എന്നെക്കുറിച്ച് ഇല്ലാത്തതു പറഞ്ഞു കേൾക്കുമ്പോൾ വിഷമമായിരുന്നു. പിന്നീട് മനസിലായി ഇതൊക്കെ ഈ ഫീൽഡിൽ ഒരു സ്ഥിരം സംഭവമാണെന്ന്. മുമ്പ് എന്റെ സുഹൃത്തിന്റെ നിർദ്ദേശപ്രകാരം അനാമികയെന്ന ഒരു ഷോർട്ട് ഫിലിം ചെയ്തു. ഫേസ് ബുക്ക് തട്ടിപ്പിൽ പെൺകുട്ടികൾ ഇരയാക്കപ്പെടുന്ന വിഷയമായിരുന്നു. പക്ഷ ഷൂട്ട് ചെയ്തു കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല. ഇത്തരം വിഷയമാണെങ്കിലും അശ്ലീലമായിട്ടുള്ള ഒരു രംഗവുമില്ല. അതിൽ ഒരു ഡയലോഗുണ്ട്. ‘‘ഈ കാണുന്നതൊന്നുമല്ല, ഇനി കാണുന്നതാണ് എന്റെ ശരീരം’’ എന്ന്. ഇതു കഴിഞ്ഞ് എന്റെ ഷർട്ട് അഴിക്കുന്ന ഒരു രംഗമുണ്ട്. എന്റെ പുറകുവശമാണ് കാണിക്കുന്നത്. പക്ഷേ പിന്നീട് അത് വാട്സ് അപ്പിലൂടെയും മറ്റും തെറ്റായ രീതിയിൽ വാർത്ത പ്രചരിച്ചുവന്നു. പ്രശസ്തിക്കു വേണ്ടി കൊച്ചിക്കാരി സ്വന്തം ശരീരം തുറന്നു കാണിച്ചു എന്നായിരുന്നു തലക്കെട്ട്. എന്റെ ഭർത്താവ് പറഞ്ഞിട്ടാണ് ഞാൻ ഈ വാർത്ത അറിഞ്ഞത്. ഈ ഷൂട്ട് ചെയ്യുന്നതിനു മുമ്പ് തന്നെ ഭർത്താവിനോട് സമ്മതം ചോദിച്ചിട്ടാണ് ചെയ്തത്. ഇപ്പോഴും ഹോട്ട് ക്ലിപ്സ് എന്നൊക്കെ പറഞ്ഞ് ഇന്റർനെറ്റിൽ എന്തൊക്കെയോ കിടപ്പുണ്ട്. പക്ഷേ, ഞാൻ പറഞ്ഞില്ലേ, ഒറ്റ വാക്കിൽ പറഞ്ഞാൽ ‘ഐ ഡോണ്ട് കെയർ’’
പ്രണയവിവാഹം
8–ാം ക്ലാസ് മുതൽ ഞങ്ങൾ പ്രണയത്തിലായിരുന്നു. ഒരേ സ്കൂളിൽ ആണ് പഠിച്ചത്. സ്കൂളിൽ പ്രേമം ഹിറ്റായപ്പോൾ സ്കൂൾ അധികൃതർ എന്റെ ഒപ്പം നിന്നു. ഭർത്താവിനെ സ്കൂളിൽ നിന്ന് പറഞ്ഞുവിടുകയും ചെയ്തു. വീട്ടിലെ എതിർപ്പു കൂടിയാകുമ്പോൾ പിന്നെ നേരിട്ട് ഒന്നു കാണാനും വഴിയില്ലല്ലോ. പിന്നീട് ഫേസ് ബുക്ക് വഴി ഞങ്ങൾ വീണ്ടും ബന്ധം തുടർന്നു. പക്ഷേ അപ്പോഴേക്കും ഞാൻ സെലിബ്രിറ്റിയായതു കൊണ്ട് ആരും അത്ര ശ്രദ്ധിച്ചില്ല. ആരും അറിയാതെ റജിസ്റ്റർ വിവാഹം നടത്തി. മാസങ്ങളോളം ഞങ്ങൾ രണ്ടുപേരും അവരവരുടെ വീടുകളിൽത്തന്നെ താമസിച്ചു. ആരും ഒന്നും അറിഞ്ഞില്ല. പക്ഷേ ഇതുപോലെ ഇനിയും എത്രകാലം എന്ന ചിന്ത മനസിൽ അലട്ടിക്കൊണ്ടേയിരുന്നു. വീട്ടിൽ പറഞ്ഞാൽ എങ്ങനെ സ്വീകരിക്കും എന്നറിയില്ലായിരുന്നു. ഒരു ദിവസം അറിയിച്ചു. പക്ഷേ വീട്ടുകാർക്കും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. ഹസ്ബൻഡിന്റെ പള്ളിയിലും പ്രശ്നമായി. എങ്കിലും രണ്ടു വീട്ടുകാരും തീരുമാനിച്ച് രണ്ടു മതാചാരപ്രകാരം വീട്ടിൽ ലളിതമായ ചടങ്ങു നടത്തി.
വിവാഹശേഷം അഭിനയിക്കാൻ വിടുമെന്നു ഞാൻ ഒരിക്കലും കരുതിയില്ല. വീട്ടിൽ ഉപ്പയും ഉമ്മയും ഹസ്ബൻഡും വളരെ നല്ല സപ്പോർട്ടാണ് തന്നത്.
നെഗറ്റീവ് റോളും ചെയ്യും
നെഗറ്റീവ് കാരക്ടറാണ് അമൃതവർഷിണിയിലും മനസ്സറിയാതെയിലും കിട്ടിയത്. നെഗറ്റീവ് ആകുമ്പോൾ പല ഇമോഷൺസും പ്രകടിപ്പിക്കാൻ അവസരം കിട്ടുമല്ലോ.
ആരാധികയുടെ തല്ലും കിട്ടി
‘‘സ്മൃതി... സ്മൃതി...’’ എന്ന് കഥാപത്രത്തിന്റെ പേര് വിളിച്ചാണ് ജനം അടുത്തേക്ക് വരാറുള്ളത്. മറ്റു സീരിയൽ പോലെയല്ലല്ലോ. പരസ്പരം സീരിയൽ പുരുഷന്മാരും ഒരുപാടു പേർ കാണുന്നുണ്ട്. വഴിയിൽ വച്ച് എന്നെ കണ്ടാൽ പ്രായഭേദമെന്യേ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമൊക്കെ പരസ്പരത്തിലെ വിശേഷങ്ങൾ പങ്കുവയ്ക്കാനും പരിചയപ്പെടാനും അടുത്തേക്ക് വരും. പരസ്പരത്തിൽ സ്മൃതി പാവമാണെങ്കിലും ഇടയ്ക്ക് വില്ലത്തരം പ്രകടിപ്പി ക്കുന്നുണ്ടല്ലോ. ആ രംഗങ്ങൾ ടെലികാസ്റ്റ് ചെയ്ത സമയത്ത് ഞാൻ ഒരു അമ്പലത്തിനകത്ത് നിൽക്കുമ്പോൾ ഒരു ആന്റി എന്റെയടുത്ത് വന്ന് തല്ലിയിട്ടുണ്ട്. പലരും കാണുകയും ചെയ്തു... ചമ്മലായി... സാരമില്ല... ഞാൻ നന്നായി അഭിനയിച്ചതു കൊണ്ടല്ലേ, അവർക്ക് എന്നെ തല്ലാൻ തോന്നിയത്. ഗ്രാമപ്രദേശങ്ങളിലൊക്കെ പോകുമ്പോൾ ആളുകൾ ചുറ്റും എന്നെ പൊതിയും. സ്നേഹം കൂടിയിട്ടാവണം, എന്റെ വളകളും മറ്റു കോസ്റ്റ്യൂംസും അവർ അടിച്ചു മാറ്റിയിട്ടുമുണ്ട്.. ഒരിക്കൽ എന്റെ വളകൾ ഒരു കുട്ടിയുടെ കൈയിൽ ഇരിക്കുന്നതു കണ്ടു. എന്തിനാണ് എന്റെ കൈയിൽ നിന്നും ഊരിയെടുത്തത്, എന്നോട് ചോദിച്ചാൽ ഞാൻ ഊരിത്തരുമായിരുന്നുവല്ലോയെന്ന് പറഞ്ഞു.. സ്നേഹം കൊണ്ടാണ്, പാവം. മറ്റെന്തു പറയാൻ!
കൂടുതൽ ഇഷ്ടം അഭിനയം തന്നെ
അഭിനയം, നൃത്തം, അവതാരക എന്നീ റോളുകൾ ചെയ്യുമെങ്കിലും അഭിനയമാണ് കുറച്ചുകൂടി കംഫർട്ടബിൾ. നൃത്തവും ഒട്ടും പിന്നിലല്ല.
കുക്ക് അല്ല
ഫുഡ്ഡി ആണ്. പക്ഷേ കുക്ക് അല്ല!. ആരെങ്കിലും ഉണ്ടാക്കിത്തന്നാൽ സുഖമായി, ആസ്വദിച്ചു കഴിക്കും. കൊച്ചിയിലെ ഫ്ളാറ്റിൽ താമസിക്കുമ്പോൾ മാത്രമാണ് ഞാൻ കുക്ക് ചെയ്യുന്നത്. നോൺ വെജിറ്റേറിയന്റെ ലോകത്ത് ജീവിക്കുന്ന ആളാണ് ഞാൻ. നോൺ വെജിറ്റേറിയൻ ആണെങ്കിൽ എന്തും കഴിക്കും. അമ്മൂമ്മ ഉണ്ടാക്കുന്ന ഭക്ഷണവും ഹസ്ബന്റിന്റെ വീട്ടിൽ ഉമ്മ ഉണ്ടാക്കുന്ന ഭക്ഷണവും പ്രത്യേകിച്ച,് മീൻകറി ഇവയൊക്കെ ഇഷ്ടമാണ്.
സിനിമയിലേക്കും ഓഫറുകൾ
സിനിമയിലേക്ക് ഇഷ്ടം പോലെ ഓഫറുകൾ വരുന്നുണ്ട്. പക്ഷേ സീരിയൽ ചെയ്യാൻ മാസത്തിൽ കൃത്യമായ കാലയളവ് കൊടുത്തിട്ടുണ്ട്. സിനിമകൾ ഷൂട്ട് ചെയ്യുമ്പോൾ ഡേറ്റിൽ മാറ്റം വന്നാൽ അതു പ്രശ്നമാകുമല്ലോ. അതുകൊണ്ടാണ് ചെയ്യാത്തത്. മലയാളത്തിൽ നിന്നും തമിഴിൽ നിന്നും ഓഫറുകൾ വരുന്നുണ്ട്.
ഇഷ്ടം സാരിയോട്
ഞാൻ നേരത്തേ ജീൻസും ടോപ്പുമാണ് കൂടുതലായും ഉപയോഗിക്കുന്നത്. പരസ്പരത്തിൽ ക്രിസ്ത്യൻ വേഷമായതുകൊണ്ട് കുർത്തീസ് ആണ് ഉപയോഗിക്കുന്നത്. ഇത്രയെണ്ണം കുർത്തീസ് വെറുതെ ഉപയോഗിക്കാതിരുന്നാൽ അത് സങ്കടം തന്നെയല്ലേ. അതുകൊണ്ട് ഷൂട്ടിന്റെ സമയത്തു മാത്രമല്ല അല്ലാതെയും കുർത്തീസ് ഉപയോഗിച്ചുതുടങ്ങി. പക്ഷേ എന്തെങ്കിലും ചടങ്ങുകൾക്കു പോകുമ്പോൾ സാരിയാണ് വേഷം. കൂടുതൽ ഇഷ്ടവും സാരിയാണ്.
ഷോപ്പിംഗ് ഭർത്താവിനൊപ്പം
ഹസ്ബന്റ് ദൂരെ സ്ഥലങ്ങളിൽ പോയാൽ അവിടെ നിന്നു വാങ്ങിച്ചു കൊണ്ടുവരും. ഇവിടെയാണെങ്കിൽ എന്റെ കൂടെ വരും. വസ്ത്രങ്ങൾ വാങ്ങുമ്പോൾ മാത്രമല്ല, എന്തു വാങ്ങിക്കുകയാണെങ്കിലും എനിക്ക് കൂട്ടിന് അദ്ദേഹം തന്നെയാണ്. അതുകൊണ്ട് ഫ്രണ്ട്സ് ഇല്ലാത്തതിന്റെ വിഷമം അറിയാറില്ല.
–സുനിൽ വല്ലത്ത്
ആഘോഷവേളകളിൽ അഴകേകാൻ സൗസിക
ഒരുപാട് ജനശ്രദ്ധ നേടിയ ഏതാനും ചില ബ്രാൻഡുകളിൽ ഒന്നാണ് ഇന്ന് സൗസിക. സൗസിക എന്നു കേൾക്കുമ്പോൾ ഏതു ഭാഷ എന്നാലോചിക്കും ആരും. തുന്നൽ, നെയ്ത്ത് എന്നിങ്ങനെയുള്ള അർത്ഥം വരുന്ന സംസ്കൃത വാക്കാണിത്.
ഫാഷൻ രംഗം എന്നും അടക്കി വാഴുന്നത് വസ്ത്രങ്ങളാണ്. അതെന്നും പരീക്ഷിക്കാനും സ്വന്തം വാർഡോബുകളിലേക്ക് സ്വീകരിക്കാനും മലയാളിക്കും എന്നും താൽപര്യം തന്നെയാണ്.
അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കൂണു പോലെ മുളച്ചു പൊന്തുന്ന ബൊട്ടീക്കുകൾ. കുട്ടികൾക്കു വേണ്ടി, കൗമാരക്കാർക്കുവേണ്ടി അങ്ങനെ ഓരോ തരക്കാർക്കു വേണ്ടിയും ഇന്ന് വസ്ത്രശാലകളുടെ എണ്ണം അനുദിനം വർധിച്ചു വന്നു കൊണ്ടിരിക്കുകയാണ്.
പക്ഷേ, ചുമ്മാ ഒരെണ്ണം തുടങ്ങിയിട്ടു കാര്യമില്ല. വ്യത്യസ്തത കൊണ്ടുവരാൻ എപ്പോഴും ശ്രമിക്കണം എങ്കിൽ മാത്രമെ വിപണി കീഴടക്കാൻ സാധിക്കു. അൽപ്പം ഡിസൈനിംഗ് വശമുള്ളയാൾ കൂടിയാണെങ്കിൽ പ്രവർത്തനം ഏറെ സുഗമമായിരിക്കും.
അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് കമൽ രാജ് മാണിക്കത്ത് എന്ന ഡിസൈനറും അദേഹത്തിന്റെ സൗസിക എന്ന ബ്രൈഡൽ സ്റ്റോറും.
ആഘോഷവേളകളിൽ അഴകോടെ
ഒരു ഡിസൈനർ എന്ന നിലക്ക് 2007 ലാണ് അങ്കമാലി സ്വദേശിയായ കമൽ തന്റെ കരിയർ ആരംഭിക്കുന്നത്. പേരു കേട്ട ബ്രാൻഡുകൾക്കൊപ്പം മിഡിൽ ഈസ്റ്റിലും യുകെയിലുമൊക്കെയായിട്ടായിരുന്നു തുടക്കം.
ഇന്ത്യയിലേക്കു തിരിച്ചെത്തിയ കമൽ തന്റെ സ്വപ്ന സാക്ഷാത്കാരമായ സൗസിക എന്ന ഡിസൈനർ സ്റ്റോർ 2013–ൽ ബാംഗ്ലൂരിൽ ആരംഭിച്ചു. ഉപഭോക്താക്കൾക്കു മുന്നിൽ വ്യത്യസ്തമായ സവിശേഷതകളുള്ള ഹാൻഡി ക്രാഫ്റ്റഡ് ഡിസൈനുകളാണ് സൗസിക അവതരിപ്പിക്കുന്നത് എന്ന് കമൽ രാജ് പറയുന്നു.
ഈവനിംഗ് ഗൗണുകൾ, സൽവാർ സ്യൂട്ടുകൾ, അനാർക്കലികൾ, കുർത്തികൾ, സാരികൾ, സാരി ബ്ലൗസുകൾ എന്നിങ്ങനെ വസ്ത്ര വൈവിധ്യങ്ങളുടെ നീണ്ട നിര തന്നെയുണ്ട് സൗസികക്ക്.
ഇതിലൊക്കെയേറെ സൗസികയെ ജനപ്രിയമാക്കുന്നതും ആകർഷകമാക്കുന്നതും ബ്രൈഡൽ ഗൗണുകൾ, ബ്രൈഡൽ ലെഹംഗകൾ, സാരികൾ, സാരി ബ്ലൗസുകൾ, വധുവിന്റെ തോഴിമാർക്ക് അണിയാനുള്ള വസ്ത്രങ്ങൾ, ആദ്യ കുർബ്ബാന വസ്ത്രങ്ങൾ, മാമ്മോദീസ വസ്ത്രങ്ങൾ തുടങ്ങി ആഘോഷ വേളകളിൽ തിളങ്ങാനുള്ള വസ്ത്രങ്ങളാണ്.
കേരളത്തിലേക്ക്
ഒരുപാട് ജനശ്രദ്ധ നേടിയ ഏതാനും ചില ബ്രാൻഡുകളിൽ ഒന്നാണ് ഇന്ന് സൗസിക. സൗസിക എന്നു കേൾക്കുമ്പോൾ ഏതു ഭാഷ എന്നാലോചിക്കും ആരും. തുന്നൽ, നെയ്ത്ത് എന്നിങ്ങനെയുള്ള അർത്ഥം വരുന്ന സംസ്കൃത വാക്കാണിത്.
മൂന്നു വർഷം കൊണ്ടു ജനപ്രീതി നേടിയെടുക്കുവാൻ സൗസികക്ക് കഴിഞ്ഞത് ഡിസൈനിംഗിലെ വൈവിധ്യം തന്നെയാണ്. ഇതിനുള്ള ക്രെഡിറ്റ് പൂർണമായും നൽകേണ്ടത് അതിനു പിന്നിൽ നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഡിസൈനർ കൂടിയായ കമലിനും.
ബാംഗ്ലൂരിലാണ് ആദ്യത്തെ ഷോറൂം തുറന്നത്. രണ്ടാമത്തേത് ഷാർജയിലും. ഓഗസ്റ്റിലാണ് ജന്മനാടായ കേരളത്തലെ ആദ്യത്തെ ബ്രൈഡൽ സ്റ്റോർ പനമ്പള്ളി നഗറിൽ ആരംഭിക്കുന്നത്. അടുത്തു തന്നെ കോയമ്പത്തൂരും ഹൈദരാബാദും സ്റ്റോറുകൾ തുറക്കാനുള്ള തയാറെടുപ്പിലാണ്.
ഇന്ത്യ ബീച്ച് ഫാഷൻ വീക്കിൽ സമ്മർ ഡൈവ് 2016 ൽ ഹെഡ് ഫുൾ ഒഫ് ഡ്രീംസ് എന്ന കളക്ഷനുമായി പങ്കെടുത്തതോടെ അന്താരാഷ്ര്ട തലത്തിലേക്ക് സൗസിക എന്ന ബ്രാൻഡ് നെയിം ഉയർന്നിരിക്കുകയാണ്. ബാഗ്ലൂർ ഫാഷൻ വീക്കിൽ സൗസിക മൂന്നു തവണ പങ്കെടുത്തു. ഇന്ദിര നഗർ ക്ലബ്, എൻഎആർ ഇന്ത്യ കോൺഫറൻസ്, ഇൻഡിഗോ ഗോൾഫ് ലിങ്ക് തുടങ്ങിയ നിരവധി ഷോ കളിലും ഇവർ പങ്കെടുത്തിരുന്നു.
ഡൽഹി, മുംബൈ, ഗോവ, മാംഗളൂർ എന്നിവിടങ്ങളിൽ ബെല്ലാഗിയോ കാസിനോയുടെ ലോഞ്ചിംഗിന്റെ ഭാഗമായി സ്പ്രിംഗ് സമ്മർ കളക്ഷൻ 2016 എന്ന ഷോയും സംഘടിപ്പിച്ചിരുന്നു.
ബാംഗ്ലൂരിലാണ് കമലിന്റെ പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും എല്ലാ സ്റ്റോറുകളിലെയും ഡിസൈനിംഗ് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത് കമൽ തന്നെയാണ്. കൊച്ചിയിലെ സ്റ്റോർ ആരംഭിച്ചതെയുള്ളു എങ്കിലും നല്ല പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന് കമൽ പറയുന്നു.
ആപ്പിനായുള്ള തയാറെടുപ്പിൽ
സൗസിക ബ്രൈഡൽ സ്റ്റോറിനു ലഭിക്കുന്ന സ്വീകാര്യത മനസിലാക്കി ഡിസൈൻ യുവർ ഡ്രസ് എന്ന പേരിൽ ഒരു വെബ് ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യാനുള്ള ശ്രമത്തിലാണ് കമൽ.
സ്റ്റൈൽടാഗ്, എക്സ്ക്ലൂസിലി ഡോട്ട് ഇൻ, ഗിൾസ്ട്രീറ്റ് തുടങ്ങിയ ഓൺ ലൈൻ മൾട്ടി ഡിസൈനർ സ്റ്റോറുകളുമായും ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോൺ, ഫ്ളിപ്കാർട്ട്, പേടിഎം, റെഡിഫ്, ലൈംറോഡ് തുടങ്ങിയവയുമായും സൗസിക സഹകരിക്കുന്നുണ്ട്.
പാർവതി നായർ, ഹരിപ്രിയ, നേഹ ഷെട്ടി, സഞ്ജന ഗൽറാണി, ശിൽപ ബി. മഞ്ജുനാഥ്, കാർത്തിക നായർ, തുളസി നായർ, നേഹ സക്സേണ എന്നിവർക്കായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു നൽകിയിട്ടുമുണ്ട് കമൽ.
ഉപഭോക്താവിന്റെ താൽപര്യത്തെ മുൻ നിർത്തിയാണ് ഒരോ ഡിസൈനുകളും ചെയ്തു നൽകുന്നത്. ഒരിക്കലെങ്കിലും സ്റ്റോർ സന്ദർശിച്ചവർക്ക് പേരു പോലെ തന്നെ പുതുമയുള്ള അനുഭവമായി സൗസികയുടെ ഡിസൈനുകളും മാറും എന്നതാണ് സൗസികയെയും കമലിനെയും വ്യത്യസ്തമാക്കുന്നത്.
സൈബർ കുറ്റകൃത്യങ്ങളുടെ കുരുക്കഴിച്ച് ധന്യ മേനോൻ
എറണാകുളത്തെ പ്രശസ്തമായ ഒരു സ്കൂളിലെ വിദ്യാർഥിനിയുടെ മൊബൈൽ ഫോണിലേക്ക് ഒരു മിസ്ഡ് കോൾ വന്നു. കൗതുകം കൊണ്ട് ആരാണെന്നറിയാൻ ആ പതിനാലുകാരി വിളിച്ച നമ്പറിലേക്കു തിരിച്ചു വിളിച്ചു. പ്രതികരണമുണ്ടായില്ല. പിറ്റേന്നും ആ സമയത്ത് മിസ്ഡ് കോളെത്തി. പെൺകുട്ടി വീണ്ടും വിളിച്ചു. ഇത്തവണ ഫോൺ എടുത്തത് ചെറുപ്പക്കാരന്റെ ശബ്ദം തോന്നിക്കുന്ന ഒരാളാണ്. ‘തന്റെ കൂട്ടുകാരൻ തന്ന നമ്പറാണ്. ചിലപ്പോൾ നമ്പർ തെറ്റിയതായിരിക്കും’ എന്ന ക്ഷമാപണം പറഞ്ഞ് അയാൾ ഫോൺ കട്ടുചെയ്തു. പക്ഷേ അത് സൗഹൃദത്തിന്റെ പേരിലുള്ള പുതിയ ചങ്ങലക്കുരുക്കിന്റെ തുടക്കമായിരുന്നു.
പിന്നെ വിദ്യാർഥിനിയുടെ മൊബൈലിലേക്ക് ഫോൺ കോളുകളും വാട്സ്ആപ്പും പറന്നു. അവൾ തിരിച്ചും എസ്എംഎസുകൾ അയച്ചു. ഒരു ദിവസം ക്ലാസ് സമയത്ത് വിദ്യാർഥിനിയുടെ മൊബൈലിലേക്ക് വാട്സ്ആപ്പ് മെസേജ് വന്ന ശബ്ദംകേട്ട് ഫോൺ പിടിച്ചെടുത്തു പരിശോധിച്ച അധ്യാപികയുടെ കണ്ണു തള്ളിപ്പോയി. അർധരാത്രിയിൽ കാമുകൻ പെൺകുട്ടിക്ക് അയച്ച അശ്ലീല സന്ദേശങ്ങളും വീഡിയോകളും ഇൻബോക്സിൽ നിറഞ്ഞു നിന്നിരുന്നു.
സാങ്കേതിക വിദ്യ പുത്തൻ മേഖലയിലേക്ക് കൂടി വ്യാപിച്ചതോടെ കുറ്റകൃത്യങ്ങളും ഹൈടെക്കായി. സൈറ്റ് ഹാക്കിങും ഇന്റർനെറ്റ് പണം തട്ടിപ്പും പ്രൊഫൈൽ തെഫ്റ്റുമൊക്കെയായി ഹൈടെക് കുറ്റവാളികളും വർധിച്ചു. ഇന്നോളം സ്ത്രീകളാരും കടന്നുവരാത്ത സൈബർ ലോകത്തേക്ക് കടന്നെത്തി കുറ്റകൃത്യങ്ങളുടെ കുരുക്കഴിച്ച് ധന്യ മേനോൻ എന്ന സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ വ്യത്യസ്തയാകുകയാണ്. തിരക്കൊഴിഞ്ഞ ഒരു വൈകുന്നേരം കൊച്ചിയിലെ കായൽ കാറ്റേറ്റ് ഇന്ത്യയിലെ ഏക സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ പാട്ടത്തിൽ ധന്യ മേനോൻ മനസ് തുറന്നു.
എത്തിയത് അവിചാരിതമായി
തികച്ചും വ്യത്യസ്തമായ ഈ മേഖലയിലേക്ക് ഞാൻ എത്തിയത് അവിചാരിതമായാണ്. 2004 ൽ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോ കൊച്ചിയിൽ ഒരു സെമിനാർ നടത്തുകയുണ്ടായി. ആ സെമിനാറിൽ പങ്കെടുത്ത എനിക്ക് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതൽ അറിയണമെന്ന ആഗ്രഹമുണ്ടായി. മുത്തച്ഛന്റെ ജ്യേഷ്ഠൻ സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനായ പി.ബി. മേനോന്റെ പിന്തുണ കൂടി ഉണ്ടായതോടെ പൂനെയിലെ ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോയിൽ ഈ വിഷയത്തിൽ പി.ജി. കോഴ്സിനു ചേർന്നു. 2006ൽ കോഴ്സ് പൂർത്തിയാക്കി. തുടർന്ന് ഏഷ്യൻ സ്കൂളിന്റെ കൺസൾട്ടന്റായി. അന്ന് തുടങ്ങിയതാണ് ഈ ജോലി.
റിസ്കുള്ള ജോലി
ഒരു കൗതുകത്തിനു വേണ്ടി തെരഞ്ഞെടുത്തതാണ് ഈ ജോലി. എന്നാൽ ഇന്ന് ഞാൻ ഇതിൽ പൂർണ സംതൃപ്തയാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി പല രാജ്യങ്ങളിലും പോകേണ്ടി വരും. ചില കേസുകൾ പൂർത്തിയാക്കിക്കഴിയുമ്പോൾ അതിനെ കുറിച്ച് അന്വേഷണം നടത്തിയത് നിങ്ങളോ എന്നെല്ലാം ചോദിച്ച് ഫോൺ കോളുകൾ എത്താറുണ്ട്. അതൊന്നും കാര്യമാക്കാറില്ല. എല്ലാം ജോലിയുടെ ഭാഗമായാണ് കാണുന്നത്.
സൈബർ കുറ്റകൃത്യങ്ങൾ
ഇന്റർനെറ്റിലൂടെയും മൊബൈൽ ഫോണിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും നടത്തുന്ന കുറ്റകൃത്യങ്ങളാണ് സൈബർ ക്രൈമിന്റെ പരിധിയിൽ വരുന്നത്. മൊബൈലിലൂടെയുള്ള ഒരു എസ്.എം.എസ് മുതൽ ഇന്റർനെറ്റിലൂടെയുള്ള പണം തട്ടിപ്പ് വരെ ഇതിന്റെ പരിധിയിൽ വരും.
നേട്ടങ്ങൾ
ദുബായിലെ ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ഔദ്യോഗിക രേഖാ മോഷണം, സിംഗപ്പൂർ ബാങ്കിലെ പണം തട്ടിപ്പ് കേസ്... അങ്ങനെ പലതും സൈബർ കുറ്റാന്വേഷണ രംഗത്തെ നേട്ടങ്ങളാണ്.
പരാതികൾ സ്വീകരിക്കുന്നത്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യക്തികളും കോർപ്പറേറ്റ് സ്ഥാപനങ്ങളും കേസ് അന്വേഷണങ്ങൾ ഏൽപിക്കാറുണ്ട്. കേരളത്തിലെ സൈബർ പോലീസും മറ്റു പോലീസ് ഏജൻസികളും കേസ് അന്വേഷണത്തിനുള്ള സഹായം തേടാറുണ്ട്.
പരാതികളിലേറെയും ഇന്റർനെറ്റ് തട്ടിപ്പുകൾ
ഇന്റർനെറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും. പിന്നെ മൊബൈൽ ഫോണിലൂടെയും മറ്റും അശ്ലീല സന്ദേശങ്ങൾ അയച്ചതു സംബന്ധിച്ച അന്വേഷണങ്ങളും നടത്തിയിട്ടുണ്ട്.
? കേരളത്തിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നുണ്ടോ
= തീർച്ചയായും. മൊബൈൽ ഫോണിലൂടെയുള്ള കുറ്റകൃത്യങ്ങളാണ് ഇവിടെ കൂടുതലായും നടക്കുന്നത്.
കേരളത്തിൽ പരാതിക്കാർ കുറവ്
കേരളത്തിൽ പരാതിക്കാരുടെ എണ്ണം കുറവാണ്. കേസും മറ്റുമായി നടക്കാനുള്ള അസൗകര്യം മൂലം പലരും പരാതിപ്പെടാൻ തയാറാകുന്നില്ലെന്നതാണ് വാസ്തവം. പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ മൊബൈൽ ഫോണിലൂടെ പ്രചരിച്ച് പല കുട്ടികളും ആത്മഹത്യയിൽ അഭയം തേടുന്ന സംഭവങ്ങൾ ഇപ്പോൾ കൂടുതലായി നടക്കുന്നുണ്ട്. മിക്കപ്പോഴും രണ്ടുപേരുടെയും സമ്മതത്തോടെ നടക്കുന്ന കാര്യങ്ങൾ പിന്നീട് ദുരുപയോഗം ചെയ്യപ്പെടുകയാണ്. ഇത്തരം ചതിക്കുഴികൾ തിരിച്ചറിയാൻ പെൺകുട്ടികൾക്ക് കഴിയണം.
മൊബൈൽ നമ്പർ ചോർച്ച തടയാം
മൊബൈൽ നമ്പറുകളിലൂടെയാണ് പല തട്ടിപ്പുകളും നടക്കുന്നത്. അപരിചിതർക്ക് ഒരു കാരണവശാലും മൊബൈൽ നമ്പർ നൽകരുത്. പരിചിതമല്ലാത്ത കോളുകളോടും എസ്എംഎസുകളോടും പ്രതികരിക്കരുത്. മൊബൈൽ റീചാർജിന്റെ മറവിൽ നമ്പർ ചോർത്താൻ സാധ്യതയുണ്ടെന്ന ബോധ്യം ഉണ്ടാവുന്നത് നല്ലതാണ്.
മാതാപിതാക്കളും അധ്യാപകരും കേൾക്കൂ...
സ്കൂൾ വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നൽകുന്നതിന് മുമ്പ് ഇതിന്റെ ആവശ്യമുണ്ടോയെന്ന് രക്ഷകർത്താക്കൾ ചിന്തിക്കണം. പല സ്കൂളുകളിലും മൊബൈൽ ഫോണുകൾ നിരോധിച്ചിട്ടുണ്ട്. എങ്കിലും ബാഗിനുള്ളിൽ രഹസ്യമായി മൊബൈൽ ഫോണുകൾ വയ്ക്കുന്ന കുട്ടികളുണ്ട്. ഇത് അധ്യാപകർ നിരീക്ഷിക്കുന്നത് നല്ലതായിരിക്കും.
ഇടവേളകളിൽ കുട്ടികൾ കൂട്ടമായിരുന്നു മൊബൈൽ നോക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അധ്യാപകർ അത് ചോദ്യം ചെയ്യണം. അത്യാവശ ഘട്ടങ്ങളിൽ കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകേണ്ടി വന്നാൽ കാമറ ഫോണുകൾ വാങ്ങിക്കൊടുക്കരുത്. കുട്ടികളുടെ കൂട്ടുകാർ ആരൊക്കെയാണെന്നതിനെക്കുറിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരിക്കണം.
സ്കൂളുകളിൽ കൂട്ടുകാർ മൊബൈൽ ഫോണിൽ തങ്ങളുടെ ചിത്രങ്ങൾ എടുത്തുവെന്ന് ബോധ്യപ്പെട്ടാൽ അധ്യാപകരെ വിവരം ധരിപ്പിക്കാൻ കുട്ടികളെ പ്രേരിപ്പിക്കണം. മൊബൈൽ ഫോണിൽ ചിത്രങ്ങളെടുത്ത് അപകീർത്തിപ്പെടുത്തിയാൽ ഉടൻ പോലീസിൽ പരാതി നൽകണം. മൊബൈലിലേക്ക് വരുന്ന അനാവശ്യ കോളുകൾക്കും സംശയങ്ങൾക്കും മറുപടി നൽകാതിരിക്കുക.
സൈബർ കുറ്റകൃത്യങ്ങൾ തടയാം
ഇന്റർനെറ്റിൽ വിശ്വസിക്കരുത്. പാസ് വേഡും യൂസർ ഐഡിയും സുരക്ഷിതമാക്കുക. പരിചിതമല്ലാത്ത ഐഡികളിൽ നിന്നു വരുന്ന മെയിലുകൾ തുറക്കരുത്. ലക്ഷങ്ങൾ വാഗ്ദാനം ചെയ്തു വരുന്ന ഇ–മെയിലുകളിലെ ചതി മനസിലാക്കുക. സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ തെഫ്റ്റും അബ്യൂസ് കേസുകളും നടക്കുന്നതിനാൽ സ്ത്രീകൾ നെറ്റിൽ സ്വന്തം ഫോട്ടോ നൽകരുത്.
? സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ പരാതിപ്പെടുന്നതിനുള്ള ഹെൽപ് ലൈൻ നമ്പറുകൾ
= ഓരോ ജില്ലയിലും കേരള പോലീസിനു കീഴിൽ സൈബർ ക്രൈം സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. അവിടെ പരാതി നൽകാം. അല്ലെങ്കിൽ
[email protected]
എന്ന മെയിൽ ഐഡിയിലേക്ക് പരാതി നൽകാം. പരാതികൾ 1090, 0484–2382600, 9497976004 എന്നീ നമ്പറുകളിലേക്ക് വിളിച്ചും അറിയിക്കാം.
നൃത്തത്തിലും തിളങ്ങി
മൂന്നു വയസുമുതൽ നൃത്തം പഠിച്ചു തുടങ്ങിയ ധന്യയുടെ അരങ്ങേറ്റം ആറാം വയസിലായിരുന്നു. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, സുഭദ്ര എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിൽ പ്രാവീണ്യം നേടിയിട്ടുള്ള ധന്യ നിരവധിവേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
കുടുംബം
തൃശൂർ പൂങ്കുന്നം പാട്ടത്തിൽ വീട്ടിലാണ് ഞാൻ ജനിച്ചത്. മകൻ പ്രണവ് കാക്കേൾരി വിദ്യാവിഹാർ സെൻട്രൽ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.
സീമ
മലയാളക്കരയുടെ സ്വന്തം ഗസൽഗായിക
ശബ്ദത്തിന്റെ ലയവിന്യാസം അറിഞ്ഞു പാടുക എന്നത് ഒരാളുടെ സിദ്ധിയാണ്. ഗാനവീചികളുടെ വശ്യത ശ്രോതാക്കളിൽ സൃഷ്ടിക്കുന്നതാവട്ടെ അനിർവചനീയ സുഖവും. രണ്ടു പതിറ്റാണ്ടുകളായി ഗാനരംഗത്തു നിറഞ്ഞു നിൽക്കുന്ന സരിത റഹ്മാൻ ഈ മേന്മകളുമായി പാട്ടിന്റെ വഴിയിൽ ഏറെ മുന്നേറിയിരിക്കുന്നു. ഇമ്പമൂറുന്ന ഗാനങ്ങൾ ആസ്വാദകർക്കു സമ്മാനിച്ച ഈ തിരൂരുകാരി മലയാളികൾക്ക് ഇന്നു സുപരിചിതയാണ്.
ഗസലും മാപ്പിളപ്പാട്ടും ഹിന്ദി ഗാനവും പാടിത്തകർക്കുകയാണു സരിത റഹ്മാൻ. കേരളത്തിനകത്തും ഗൾഫിലുമൊക്കെയായി വളർച്ചയുടെ പടവുകൾ താണ്ടി പൂർണതൃപ്തിയോടെ ശ്രോതാക്കളുടെ മുന്നിൽ നിൽക്കുകയാണ് അവർ. ചുരുങ്ങിയ കാലത്തിനുള്ളിൽ നൂറുകണക്കിനു വേദികളിലെത്തി. ഗസൽ മാത്രം മുന്നൂറു വേദികൾ പിന്നിട്ടു. ഓരോയിടത്തും ആയിരക്കണക്കിന് ആസ്വാദകർ. വശ്യമനോഹര ഗാനങ്ങൾ സരിത പാടുമ്പോൾ സദസ് നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു. കൈയടിയുടെ പൂരം പിന്നാലെ.
ഗസലാണ് സരിതയുടെ മാസ്റ്റർപീസ്. ഗസലുമായി ഒരു വനിത എന്നത് കേരളത്തിൽ അപൂർവമാണെങ്കിലും ഗസലിനോടുള്ള അഭിനിവേശം നെഞ്ചേറ്റി മുന്നേറി. ഗുലാംഅലി, മെഹ്ദിഹസൻ, അനൂപ് ജലോട്ട, ഹരിഹരൻ എന്നിവർക്കു പുറമെ വനിതാ ഗായകരായ ചിത്രാസിംഗ്, ആബിദ പർവിൻ, ഫരീദഖാനും, മിദാലി സിംഗ് തുടങ്ങി തലയെടുപ്പുള്ള പ്രഗത്ഭമതികളുടെ ഗസലുകളുമായാണ് സരിത മേളം തീർക്കുന്നത്. ഏവരേയും വിസ്മയിപ്പിച്ച്കൊണ്ടു തന്നെ സരിത ഗസലിൽ തിളങ്ങുന്നു.
ഒരു പെൺകുട്ടി ഈ രംഗത്ത് ശോഭിക്കുന്നത് അപൂർവമല്ലേ എന്ന ചോദ്യത്തോടു ചിരിച്ചു കൊണ്ടാണു സരിത പ്രതികരിച്ചത്. അതെ തികച്ചും അപൂർവം. പക്ഷേ അപ്രതീക്ഷിതമല്ലെന്നു പറയാം. കുടുംബ പശ്ചാത്തലം അങ്ങനെയായിരുന്നു. പ്രഗത്ഭനായ തബലിസ്റ്റ് ചാവക്കാട് റഹ്മാന്റെ മകൾ എന്ന പ്ലസ് പോയിന്റിലായിരുന്നു കാര്യങ്ങൾ. ഉമ്മ ആബിദ റഹ്മാനും പാടുമായിരുന്നു. ഹാർമോണിസ്റ്റും കംപോസറും ഒക്കെയായ റഹ്മാനും ആബിദയും ഈ രംഗത്ത് നിറഞ്ഞപ്പോൾ ഇവരുടെ മകളിലേക്കും കലാപ്രപഞ്ചത്തിന്റെ ഭംഗിയും ഗുണവും സ്വാധീനമായെത്തി.
രണ്ടാം ക്ലാസിൽ പഠിക്കുന്ന അവസരത്തിൽ കുറ്റിപ്പുറത്ത് മാതാപിതാക്കളോടൊപ്പം പോയപ്പോൾ ട്രൂപ്പിൽ മാപ്പിളപ്പാട്ടു പാടിക്കൊണ്ടാണ് ഈ രംഗത്തേക്ക് കാൽ വെക്കുന്നത്. ഒമ്പതാം ക്ലാസ് വരെ ഈ ശീലം തുടർന്നു. പിന്നീടാണ് ഗസലിലേക്കു തിരിയുന്നത്. കോഴിക്കോട് ഫറോക്കിലെ ഒരു ചടങ്ങിൽ ആദ്യമായി ഗസലുകൾ ആലപിക്കുകയുണ്ടായി. ശേഷം തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ഗാനമേളകളിലും മെഹ്ഫിലുകളിലും ഒപ്പം കിട്ടാവുന്ന വേദികളിലെല്ലാം ഗസലിന്റെ സ്വരരാഗസുധ നിറച്ചു. അതങ്ങ് കേരളവും കടലും കടന്നു പോയി. ഗൾഫ് നാടുകളിൽ എത്രയോ വേദികളിൽ സരിത റഹ്മാൻ ഗസലിന്റെ മായപ്രപഞ്ചം തീർത്തു. ലഭിച്ചത് നല്ല സ്വീകാര്യതയും പിന്തുണയും.
ഏറ്റവും ഒടുവിൽ ഇക്കഴിഞ്ഞ റംസാനിൽ അബൂദാബിയിലും ദുബായിയിലും പരിപാടികൾ അവതരിപ്പിച്ചു. ഇവിടങ്ങളിലെല്ലാം പൂർണമായും ഗസൽ തന്നെയാണ് അനുവാചകർക്കായി സമ്മാനിച്ചത്.
ആസ്വാദകരെ കുറിച്ചു ചോദിച്ചപ്പോൾ തികഞ്ഞ സംതൃപ്തിയിലായിരുന്നു സരിത. എല്ലായിടത്തും മികച്ച ആസ്വാദകവൃന്ദത്തെ കാണാനായി. ക്ലാസ് ഓഡിയൻസാണ് ഗസലിന് എപ്പോഴും ഉണ്ടാവുക. ഇവയിൽ എടുത്തു പറയാവുന്ന രണ്ടു സ്ഥലങ്ങൾ കോഴിക്കോടും മട്ടാഞ്ചേരിയുമാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ പ്രോത്സാഹനം നൽകിയത് കോഴിക്കോട്ടുകാരാണ്. അറിയപ്പെടുന്ന ഗായിക ഒന്നുമല്ലെങ്കിലും എന്റെ പ്രോഗ്രാം ചോദിച്ചറിഞ്ഞു വരുന്നവർ ധാരാളമുണ്ട്. ഒരു കലാകാരിക്കു വേറെന്തു വേണം–ഇതു പറയുമ്പോൾ സരിതയുടെ കണ്ണിൽ തിളക്കം.
ശ്രുതിമാധുര്യമുള്ള ഗാനാലാപനശൈലി നിറഞ്ഞ ഗസലുകൾ വല്ലാത്ത അനുഭൂതിയാണ് അനുവാചകർക്കു സമ്മാനിക്കുക. ശാന്തവും വർണനയുമുള്ള വരികളുടെ ഭംഗി ഒട്ടും ചോരാതെ ആസ്വാദകരിലെത്തിക്കുക എന്നതു സിദ്ധി തന്നെയാണ്. ഇക്കാലയളവിൽ പ്രഗത്ഭമതികളുടെ ധാരാളം ഗസലുകൾ സരിത റഹ്മാൻ സദസിന് സമ്മാനിച്ചു.
ഇപ്പോൾ ഗസലിനൊപ്പം ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കറുടെ പാട്ടുകൾ മാത്രം ഉൾപെടുത്തികൊണ്ടുള്ള ‘കുച്ച് ദിൽനേ കഹാ’ എന്ന പ്രത്യേക പരിപാടിയും സരിത റഹ്മാൻ അവതരിപ്പിക്കുന്നു. അബുദാബി അടക്കം പത്ത് സ്റ്റേജുകൾ പിന്നിട്ടു. കഴിഞ്ഞ സെപ്റ്റംബർ 28 നു ലതാജിയുടെ എൺപത്തിയാറാം പിറന്നാളിനാണ് ‘കുച്ച് ദിൽനേ കഹാ’ തുടങ്ങിയത്. മാസം ഒരു ജില്ലയിൽ ഒരു പരിപാടി എന്ന നിലയിൽ ‘കുച്ച് ദിൽനേ കഹാ’ അവതരിപ്പിച്ചുവരുന്നു. റാഫി നൈറ്റ് പോലെ സ്ത്രീ കേന്ദ്രീകൃതമെന്ന നിലയിൽ ലതാമങ്കേഷ്കറുടെ മാത്രം പാട്ടുകൾ കോർത്തിണക്കിയുള്ള പരിപാടി. ലതാജിയുടെ ജനപ്രീതി നേടിയ ഇരുപത് പാട്ടുകൾ സരിത അവതരിപ്പിക്കുന്നു.
കലാപാരമ്പര്യമുള്ള കുടുംബത്തിൽ നിന്നു ലഭിച്ച പ്രോത്സാഹനം സരിതക്കു മുതൽക്കൂട്ടായെങ്കിൽ ശാസ്ത്രീയ വിദ്യാഭ്യാസം നേടാനും ഇവർ മറന്നില്ല. പാലക്കാട് ചിറ്റൂർ സംഗീത കോളജിൽ നിന്നു കർണാടക സംഗീതത്തിൽ പ്രാവീണ്യം നേടിയത് ഈ രംഗത്തു തുണയായി. ഛത്തീസ്ഗഢിൽ നിന്നു തിരൂരിൽ വരാറുള്ള ഉസ്താദ് ദിനേശ് ദേവദാസ്ജിയിൽ നിന്ന് അഞ്ചു വർഷത്തോളം ഹിന്ദുസ്ഥാനിയിൽ പരിശീലനം നേടിയതോടെ ആത്മവിശ്വാസം വർധിച്ചു. പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല.
ഉപ്പ തുടങ്ങിയ റഹ്മാൻ മ്യൂസിക് ക്ലബിന്റെ തണലിൽ പാടിവളർന്നു. സംഗീത സാമ്രാട്ട് എം.എസ്.ബാബുരാജിനൊപ്പം ഏറെകാലം കംപോസറായിരുന്നു ഉപ്പ റഹ്മാൻ. ഗുലാം അലിയുടെയും മെഹ്ദി ഹസന്റെയും ഗസലുകൾ വീട്ടിൽ രാഗവീചികൾ തീർത്തപ്പോൾ ഇവ വല്ലാതെ സ്വാധീനിച്ചിരുന്നുവെന്നു പറയാം. എട്ടിൽ പഠിക്കുന്ന കാലത്താണു ഹരിഹരന്റെ ആൽബം പുറത്തിറങ്ങുന്നത്. ഇവ പഠിച്ചാണു ഗസൽ അവതരിപ്പിച്ചതെന്നു സരിത ഓർത്തു.
പത്താം വയസിൽ പിന്നണി ഗായകൻ പി.ജയചന്ദ്രനൊപ്പം മാപ്പിളപാട്ട് ആൽബത്തിൽ പാടാൻ അവസരം ലഭിച്ചു. ദൂരദർശൻ, ഏഷ്യാനെറ്റ്, മീഡിയാവൺ, കൈരളി, അമൃത, മനോരമ വിഷൻ തുടങ്ങിയ ചാനലുകളിൽ ഗസൽ ഉൾപെടെ അവതരിപ്പിച്ചിട്ടുണ്ട്. ഭർത്താവ് നൗഷാദ് നന്നായി ഗാനങ്ങൾ എഴുതും. ഇരുവരും ചേർന്ന് ‘ഒരു വാക്ക് പിന്നേയും ബാക്കി’ എന്ന ആൽബം പുറത്തിറക്കി. മഞ്ചേരിയിലെ വേദി കലാ സംഘടന സംസ്ഥാനതലത്തിൽ നടത്തിയ ഗസൽ മത്സരത്തിൽ ജേതാവായിരുന്നു സരിത. പഠിക്കുന്ന അവസരത്തിൽ കലാതിലക പട്ടം ചൂടിയിരുന്നു.
ഗാന രംഗത്തിനു പുറമെ കഥാരചനയിലും തിളങ്ങി. മാതൃഭൂമി ആഴ്ചപതിപ്പ് വിദ്യാർഥികൾക്കായി നടത്തിയ സംസ്ഥാനതല ചെറുകഥാ മത്സരത്തിൽ സരിത രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ‘പാട്ടുവണ്ടിയിലെ കഥാസഞ്ചാരങ്ങൾ’ എന്ന പേരിൽ കഥാസമാഹാരങ്ങൾ പുറത്തിറക്കിയിട്ടുമുണ്ട്. സരിതയുടെ പാട്ടുകൾ പലർക്കും പ്രചോദനമായിട്ടുണ്ടെന്നതാണ്് മറ്റൊരു വിശേഷം. ഷാർജയിൽ താമസമാക്കിയ വീട്ടമ്മ സരിതയിൽ നിന്നുള്ള സ്വാധീനത്താൽ പാട്ടിന്റെ വഴിയിലെത്തി. കുച്ച് ദിൽനേ കഹാ എന്ന പ്രോഗ്രാം ഉൾപെടെയുള്ളവ കണ്ടായിരുന്നു ഇത്. ഇക്കാര്യത്തിൽ ഒരു സ്ത്രീ എന്ന നിലയിലുള്ള ആത്മവിശ്വാസം വലുതാണ്. തന്റെ കരിയറിലെ ഗ്രാഫ് ഉയർത്താൻ ഈ പ്രോഗ്രാം സഹായിച്ചതായി മൂപ്പത്തിയാറുകാരി സരിത വിശ്വസിക്കുന്നു. ശരിക്കും ബ്രേക്കാണ് കുച്ച് ദിൽനേ കഹാ. തിരൂർ പുത്തൻതെരുവിലാണ് താമസം. ഭർത്താവ് നൗഷാദ് കംപ്യൂട്ടർ സെന്റർ നടത്തുന്നു. രണ്ടു മക്കൾ. എട്ടിൽ പഠിക്കുന്ന നസീം അഹമ്മദ് മിർസയും നഴ്സറി വിദ്യാർഥിനി നൂറാ നസ്രിയയും.
ആർ.കെ.പ്രദീപ്
ഷൈനിംഗ് സ്റ്റാർ ഷൈൻ ബനവൻ
ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണത്തിലൂടെ തെക്കേ ഇന്ത്യയെ മുഴുവൻ തന്റെ സാന്നിധ്യം കൊണ്ട് അമ്പരപ്പിക്കുന്ന നിലവാരത്തിലേക്ക് വളർന്നിരിക്കുകയാണ് തളിപ്പറമ്പ് സ്വദേശി ഷൈൻ ബനവന്റെ കാനാട്ട് ക്രിയേഷൻസും, കാനാട്ട് ഒറിജിൽസും. കേരളത്തിലെ മണവാട്ടിമാരെ ഗൗണുകളുടെ ലോകത്തേക്ക് നയിച്ച് ഷൈനിംഗ് സ്റ്റാറായി വെട്ടിത്തിളങ്ങി വേറിട്ടുനിൽക്കുകയാണ് ഈ ഫാഷൻ ഡിസൈനർ.
തൃശൂരിൽ നിന്നും ബംഗളൂരുവിൽ താമസമുറപ്പിച്ച എലവത്തിങ്കൽ വാറുണ്ണി–ലിസി ദമ്പതികളുടെ മൂന്ന് മക്കളിലൊരാളായ ഷൈൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തന്നെ സൂചിയുടേയും നൂലിന്റെയും ലോകത്തേക്ക് കടന്നിരുന്നു. തയ്യലിൽ അസാധാരണ മികവ് പ്രകടിപ്പിച്ച അമ്മയിൽ നിന്നും പകർന്നുകിട്ടിയ അറിവാണ് ബംഗളൂരുവിലെ പ്രശസ്തമായ മൗണ്ട് കാർമ്മൽ കോളജിൽനിന്ന് ബിഎസ്സി ടെക്സ്റ്റൈൽ ആൻഡ് ക്ലോത്തിംഗ് ബിരുദം നേടാൻ ഷൈനിന്് പ്രേരകമായത്.
1993 ൽ തളിപ്പറമ്പിലെ പ്രശസ്തമായ ലൂർദ്ദ് ആശുപത്രി ഉടമ ഡോ.കെ.ജെ.ദേവസ്യയുടെ മകൻ ഡോ.ജോസഫ് ബനവന്റെ ഭാര്യയായി എത്തിയതോടെയാണ് ചരിത്രം ഷൈനോടൊപ്പം നടന്നുതുടങ്ങിയത്. സ്ത്രീകൾ വെറുതെ വീട്ടിലിരിക്കരുതെന്ന ഉറച്ച അഭിപ്രായക്കാരനായിരുന്നു ഭർത്താവ് ഡോ.ബനവൻ. ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്ററുടെ പദവി ഉൾപ്പെടെ വെച്ചുനീട്ടിയെങ്കിലും പഠിച്ച കാര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നായിരുന്നു ഷൈനിന്റെ താൽപര്യം. താരതമ്യേന ചെറിയ പട്ടണമായ തളിപ്പറമ്പിൽ ഇതിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് ചിന്തിക്കാതെ തന്നെ ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണം എതിരാളികളെ ബഹുദൂരം പിന്നിലാക്കി ജൈത്രയാത്ര തുടരാൻ ഇവരെ പ്രാപ്തരാക്കിയിരിക്കുന്നു.
ആദ്യം മംഗലാപുരം മാർക്കറ്റിൽ നടത്തിയ ഇടപെടൽ വലിയ വിജയം കണ്ടില്ലെങ്കിലും എറണാകുളത്തെ വൻകിട വസ്ത്രവ്യാപാരികളുമായി ബന്ധപ്പെട്ടതോടെയാണ് മുന്നിലേക്കുള്ള മാർഗം തുറന്നുകിട്ടിയതെന്ന് ഷൈൻ ബനവൻ പറയുന്നു. കുട്ടികളുടെ ഉടുപ്പുകളിലായിരുന്നു തുടക്കം. ഷൈൻ രൂപകൽപ്പന ചെയ്ത വൈവിധ്യങ്ങളായ കുട്ടിയുടുപ്പുകൾ അതുവരെയുള്ള കുട്ടിയുടുപ്പുകളുടെ ചരിത്രം തന്നെ തിരുത്തിയെഴുതി.
സിനിമകളുടെ സ്വപ്നലോകത്ത് മാത്രം മലയാളി കണ്ട വെഡ്ഡിംഗ് ഗൗണുകൾ ഷൈൻ ബനവൻ ഇവിടെ യാഥാർത്ഥ്യമാക്കുകയായിരുന്നു. 2007 ൽ എറണാകുളത്തെ ഒരു വൻകിട വസ്ത്രവ്യാപാരിക്ക് വേണ്ടിയാണ് വിവാഹഗൗൺ ആദ്യമായി തയ്യാറാക്കിയത്. ക്രിസ്ത്യൻ വധുക്കളെ ഉദ്ദേശിച്ചുകൊണ്ടാണ് ഇത് ആരംഭിച്ചതെങ്കിലും ഇന്ന് എല്ലാ വിഭാഗത്തിലും പെട്ടവരുടെ വിവാഹസൽകാരങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു വധു അണിയുന്ന ഷൈൻ ബനവന്റെ ഗൗണുകൾ. മുസ്ലിംകളുടെ മൈലാഞ്ചിയിടൽ വേളയിൽ അണിയുന്നത് ഷൈൻ നിർമ്മിച്ച ഗൗണുകളാണ്. കേരളത്തിൽ മാത്രമല്ല, ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ ബ്രാന്റഡ് ഷോപ്പുകളിലും ഇന്ന് മണവാട്ടിമാർ അനശ്വര നിമിഷങ്ങളെ അവിസ്മരണീയമാക്കാൻ തേടിയെത്തിക്കൊണ്ടിരിക്കുന്നത് ഷൈൻ ബനവന്റെ ലോകോത്തര നിലവാരമുള്ള ഗൗണുകൾ തന്നെയാണ്.
സ്ത്രീകൾക്ക് തൊഴിലുറപ്പാക്കാൻ ഏറ്റവും നല്ല അവസരങ്ങളാണ് തയ്യൽ രംഗത്തുള്ളതെന്ന് 23 വർഷത്തെ അനുഭവസമ്പത്തുകൊണ്ട് ഷൈൻ ബനവൻ പറയുന്നു. പക്ഷെ മലയാളി ഈ സാധ്യതകൾ പൂർണമായി ഉപയോഗപ്പെടുത്തുന്നില്ലെന്നും ഷൈനിന് അഭിപ്രായമുണ്ട്. മാങ്ങാട്ടുപറമ്പ് വ്യവസായ മേഖലയിൽ ഫാക്ടറിയും പട്ടുവം, മരിയപുരം കോൺവെന്റുകളിൽ സബ് സെന്ററുകളും ഇപ്പോൾ കാനാട്ട് ക്രിയേഷൻസിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്.
സാരി ഡിസൈനിംഗ് മേഖലയിലും തന്റേതായ കരവിരുത് പ്രകടിപ്പിച്ച ഷൈൻ ബനവൻ ബെഡ്ഷീറ്റുകൾ, പില്ലോ കവറുകൾ എന്നിവയിലേക്കും കുട്ടിയുടുപ്പുകളുടെ നിർമ്മാണത്തിൽ കൂടുതലായും ശ്രദ്ധ പതിപ്പിക്കാനുള്ള ആലോചനയിലാണ്. സ്ത്രീകൂട്ടായ്മകളെ കൂടുതലായി ഉൾപ്പെടുത്തി അവരുടെ ഉന്നമനത്തിനായി എന്തെങ്കിലും പദ്ധതികൾ ചെയ്യണമെന്ന ആഗ്രഹവും ഇവർ മറച്ചുവയ്ക്കുന്നില്ല. ആശുപത്രിത്തിരക്കുകൾക്കിടയിലാണെങ്കിലും ഭർത്താവ് ഡോ.ജോസഫ് ബനവൻ അത്യാവശ്യഘട്ടങ്ങളിൽ എല്ലാ സഹായങ്ങളും ചെയ്യാറുണ്ടെന്നും ഷൈൻ പറയുന്നു.
മെറ്റീരിയലുകൾ വിദേശത്തുനിന്ന്
ഗൗൺ ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ നിർമ്മാണത്തിനുള്ള എല്ലാ മെറ്റീരിയലുകളുടെയും 85 ശതമാനവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. പുതിയ ഡിസൈൻ തുണികളും മറ്റ് നിർമാണ സാമഗ്രികളും തേടി ദുബായ്, ഇറ്റലി എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ നേരിട്ടെത്തിയാണ് ഇവ ശേഖരിക്കുന്നത്. മൂന്ന് കോടിയോളം രൂപയാണ് കാനാട്ട് ക്രിയേഷൻസിന്റെ കഴിഞ്ഞ വർഷത്തെ ടേണോവർ.
ആവശ്യക്കാർക്ക് ഏത് തരത്തിലുള്ള വിവാഹസാരികളും ഗൗണുകളും ഇവിടെ തയ്യാറാക്കി നൽകുന്നുണ്ട്. 5000 മുതൽ മൂന്ന് ലക്ഷം രൂപ വരെ വിലമതിക്കുന്ന വെഡ്ഡിങ്ങ് ഗൗണുകളാണ് നിർമിക്കുന്നത്. സാരികളുടെ മിനിമം വില 25,000 രൂപയാണ്. മാങ്ങാട്ടുപറമ്പിൽ പ്രവർത്തിക്കുന്ന നിഫ്റ്റ് കാമ്പസിൽ നിന്നും വസ്ത്രനിർമ്മാണ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന പുത്തൻ പ്രവണതകളെക്കുറിച്ച് കണ്ടറിഞ്ഞ് കാര്യക്ഷമമായി വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിക്കാൻ സാധിക്കുന്നുണ്ടെന്ന് ഷൈൻ വ്യക്തമാക്കി. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ നീളുന്ന ഫാക്ടറിയിലെ തിരക്കിനിടയിലും എറണാകുളം, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ബിസിനസ് സംബന്ധിച്ച യാത്രകൾക്കിടയിലും സാമൂഹ്യ പ്രവർത്തനങ്ങൾക്കും ഷൈൻ സമയം കണ്ടെത്തുന്നുണ്ട്. കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് വനിതാ വിഭാഗം കൺവീനറും, വൈഡബ്ല്യുസിഎ കണ്ണൂർ യൂണിറ്റ് പ്രസിഡന്റുമാണ്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, ലയൺസ് ക്ലബ്ബ് ഓഫ് കണ്ണൂർ, ബംഗളൂരു ഗാർഡൻ സിറ്റി കോളജ് എന്നിവ യുവസംരംഭകയ്ക്കുള്ള അവാർഡ് നൽകി ആദരിക്കുകയും ചെയ്തിട്ടുണ്ട്. അഥീന എസ്.ബനവൻ ഏക മകളാണ്.
സിൽവർ ജൂബിലിയോട് അടുത്തുകൊണ്ടിരിക്കുമ്പോൾ വിപണിയിൽ പുതിയമൽസരങ്ങൾ അനുദിനം രൂപപ്പെടുന്നുണ്ടെങ്കിലും ‘അൺപാരലൽ ക്രാഫ്റ്റ്സ്മ്രാൻഷിപ്പ്; എക്സപ്ഷണൽ ക്വാളിറ്റി‘ എന്ന മുദ്രാവാക്യം വെറും ടാഗ്ലൈൻ എന്നതിലുപരി ഒരു പ്രതിജ്ഞയായി മനസിലും ഉൽപ്പന്നത്തിലും പതിപ്പിക്കുന്നതിനാൽ ഈ രംഗത്ത് ഇപ്പോഴും തിളങ്ങിനിൽക്കുന്നത് ഷൈൻ ബനവൻ തന്നെയാണ്.
കരിമ്പം കെ.പി.രാജീവൻ
സൗന്ദര്യത്തിനു കൽപ്പനയുടെ സംരക്ഷണം
എഴുപതുകളുടെ തുടക്കം. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കേരളത്തിലെ സ്ത്രീകൾ എത്തിത്തുടങ്ങുന്നതേയുള്ളു. അതും വിദ്യാഭ്യാസം ജോലി തുടങ്ങിയ അത്യാവശ്യകാര്യങ്ങൾക്കായി മാത്രം. അന്ന് സൗന്ദര്യസംരക്ഷണത്തിനായി പുറത്തിറങ്ങുക എന്നതൊന്നും ചിന്തിക്കാൻ പോലും തുടങ്ങിയിട്ടുണ്ടാവില്ല. അപ്പോഴാണു ഡൽഹിയിൽ നിന്നു മലയാളിപെൺകുട്ടികളെ സുന്ദരികളാക്കാൻ കൽപന സലോണുമായി എലിസബത്ത് ചാക്കോ കൊച്ചിയിലെത്തുന്നത്. 1979ൽ തുടങ്ങിയ കൽപ്പന ബ്യൂട്ടി പാർലർ കേരളത്തിലെ പഴമയേറിയ ബ്യൂട്ടി പാർലറുകളിലൊന്നാണ്.
<യ> ആത്മവിശ്വാസം കൂട്ട് യ>
വിജയിക്കുമോ എന്നുള്ള സംശയം ബന്ധുക്കളും സുഹൃത്തുക്കളും പ്രകടിപ്പിച്ചപ്പോഴും ആത്മവിശ്വാസത്തിൽ തന്നെയായിരുന്നു എലിസബത്ത്. അന്നുണ്ടായിരുന്ന ആത്മവിശ്വാസം ഇന്നുമുണ്ട്. തങ്ങളുടെ സേവനം ഒരിക്കൽ സ്വീകരിച്ചവർ വീണ്ടും ഇവിടേയ്ക്കു വരുന്നത് ഇതിനുള്ള ഏറ്റവും വലിയ തെളിവാണെന്നു എലിസബത്ത് പറയുന്നു. കേരളത്തിലെ എന്നല്ല ഇന്ത്യയിലെതന്നെ ഏറ്റവും പ്രശസ്തമായ ബ്യൂട്ടിപർലറായി കൽപനയെ വളർത്തിയെടുത്തതിന്റെ എല്ലാ ക്രെഡിറ്റും എലിസബത്തിനുള്ളതാണ്. നല്ല പരിശീലനം നൽകി ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകാൻ പ്രാപ്തരായ ജോലിക്കാരെയാണ് എലിസബത്ത് തിരഞ്ഞെടുക്കുന്നതെന്നതു തന്നെയാണു പ്രധാന നേട്ടം. ‘ഒരു ബിസിനസ് ആയല്ല താൻ ഇതിനെ കണക്കാക്കുന്നത്. ഒരു സേവനം എന്ന നിലയ്ക്കാണ്. സാധാരണക്കാർക്കുപോലും താങ്ങാവുന്നതരത്തിലുളള പാക്കേജാണ് ഇവിടത്തേത്. നൽകുന്ന സേവനം മികവുറ്റതും കുറ്റമറ്റതുമാക്കാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.’– എലിസബത്ത് പറഞ്ഞു. കേരളത്തിൽ നിന്നുള്ളവരെ കൂടാതെ ഉത്തരേന്ത്യക്കാരും കൽപനയിൽ പ്രവർത്തിക്കുന്നു. കൊൽക്കത്ത, ഡാർജിലിംഗ് എന്നിവിടങ്ങളിൽ നിന്നുള്ള ഹെയർ സ്റ്റൈലിസ്റ്റുകളെ കേരളത്തിലെത്തിച്ചതു എലിസബത്താണ്.
<ശാഴ െൃര=/ളലമേൗൃല/്യീൗബ2016മൗഴ12ൗമ2.ഷുഴ മഹശഴി=ഹലളേ>
<യ> വിദ്യാഭ്യാസം മുതൽക്കൂട്ട് യ>
എലിസബത്തു ജനിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ മസൂറിയിലെ ഓക് ഗ്രോവ് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നെ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ഇക്കണോമിക്സിൽ ബിരുദം നേടി. പക്ഷേ, അന്നും പാഷനായി സൗന്ദര്യസംരംക്ഷണം ഉണ്ടായിരുന്നു. അങ്ങനയൊണ് എയർമാർഷൽ ചാറ്റർജിയുടെ ഭാര്യ സ്നേഹ ചാറ്റർജിക്കു കീഴിൽ രണ്ടു വർഷം ബ്യൂട്ടി കൾച്ചർ ആൻഡ് കോസ്മറ്റോളജി പഠിക്കുന്നത്. പഠനശേഷം ഇവരുടെ മകൾ അനിത ചാറ്റർജിയുമായി ചേർന്ന് 1973ൽ കൊണാട്ട് സർക്കിളിൽ ബ്യൂട്ടി സലോൺ ആരംഭിച്ചു. ഇതിനുശേഷം അമേരിക്കയിൽ പോയി ഇലകട്രോളിസിസും കോസ്മറ്റോളജിയും പഠിച്ചു. മെഡിസിനിൽ സ്കിൻ സ്പെഷലൈസേഷനും ചെയ്തു. വിവാഹശേഷം ചെന്നൈയിലെത്തിയ എലിസബത്ത് അവിടെയും ബ്യൂട്ടി സലോണിന് തുടക്കം കുറിച്ചു. തുടർന്നാണ് കേരളത്തിലേക്കെത്തുന്നത്. മൈസൂറിലും ഊട്ടിയിലും ആദ്യത്തെ ബ്യൂട്ടി സലോണുകൾ തുറന്നതും എലിസബത്താണ്. നിലവിൽ എറണാകുളം ജില്ലയിൽ മാത്രമാണ് കൽപ്പന ബ്യൂട്ടി പാർലറിനു ശാഖകളുള്ളത്. മറൈൻഡ്രൈവിലേതും ആസ്റ്റർ മെഡിസിറ്റിയിലേതും ഫാമിലി സലൂണാണ.് മറൈൻഡ്രൈവിലാണ് കേരളത്തിലെ ആദ്യത്തെ സലൂൺ ആരംഭിച്ചത്. പിന്നെ ഇടപ്പള്ളി, പനമ്പള്ളി നഗർ, ആസ്റ്റർ മെഡിസിറ്റി എന്നിവിടങ്ങളിലും ആരംഭിച്ചു. കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും വിദേശത്തുമെല്ലാം ശാഖകൾ തുറക്കണമെന്ന് ആഗ്രഹിക്കുന്നതായി എലിസബത്ത് പറയുന്നു.
<യ> തൊഴിൽ പരിശീലനവും യ>
തൃപ്തികരമായ സേവനത്തോടൊപ്പം ധാരാളം പെൺകുട്ടികൾക്കു ജീവിതമാർഗം കണ്ടെത്താനും കൽപന ബ്യൂട്ടി പാർലർ സഹായകമായിട്ടുണ്ട്. എലിസബത്തിനു കീഴിൽ ജോലിക്കു കയറി പിന്നീട് സ്വന്തമായി പാർലറുകൾ തുറന്നവർ നിരവധിയാണ്. ആദ്യകാലങ്ങളിൽ ജോലിയോടൊപ്പം തന്നെ പരിശീലനവും നൽകിയിരുന്നു. ഒഴിവു കിട്ടുന്ന സമയങ്ങളെല്ലാം ജോലിക്കാർക്കു പരിശീലനം നൽകാനാണ് എലിസബത്ത് ഉപയോഗിച്ചിരുന്നത്.
<ശാഴ െൃര=/ളലമേൗൃല/്യീൗബ2016മൗഴ12ൗമ3.ഷുഴ മഹശഴി=ഹലളേ>
ഹെയർ, സ്കിൻ, നെയിൽ, ബോഡി സ്പാ എന്നിങ്ങനെയാണ് ഇവരുടെ സേവനങ്ങൾ. ഇതു കൂടാതെ ഫാഷൻ ഷോകൾക്കായുള്ള മേക്കപ്പുകൾ, പാർട്ടി മേക്കപ്പുകൾ, പോർട്ട് ഫോളിയോ മേക്കപ്പ്, എൻഗേജ്മെന്റ് മേക്കപ്പ്, ഗ്രൂം ആൻഡ് ബ്രൈഡൽ മേക്കപ്പ് എന്നിവയും ചെയ്യുന്നുണ്ട്. ഏറ്റവും മികച്ച ബ്രാൻഡിലുള്ള ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നതും ലോകത്ത് സൗന്ദര്യസംരക്ഷണ രംഗത്തു വരുന്ന മാറ്റങ്ങളെല്ലാം ഇവിടെയും വരുത്താൻ ശ്രദ്ധിക്കുന്നുവെന്നതും കൽപ്പനയെ എന്നും ജനപ്രീതിയുള്ളതാക്കുന്നു.
<യ> ഗുണഭോക്താക്കളായി മൂന്നു തലമുറ യ>
മൂന്നു തലമുറകൾ ഉപഭോക്താക്കളായി എത്തുന്നുവെന്നതാണ് തന്റെ വിജയരഹസ്യം എന്ന് എലിസബത്ത് പറയുന്നു. മിസ് ഇന്ത്യ, മിസ് ഏഷ്യ തുടങ്ങിയ ഫാഷൻ ഷോകളിലും മത്സരാർഥികളെ റാംപിലെത്തിക്കുന്ന ഉത്തരവാദിത്തം എലിസബത്തിനെ തേടിയെത്താറുണ്ട്. ഇത്തരത്തിൽ ഇരുപതോളം കോൺടെസ്റ്റുകൾ സംഘടിപ്പിച്ചിട്ടുമുണ്ട്. 2015 ൽ സിലോണിന്റെ ബെസ്റ്റ് പ്രൊഫഷണൽ എക്സലൻസ് അവാർഡ്, 2016 ലെ ഫെമിന ഗ്രൂപ്പിന്റെ ബെസ്റ്റ് ബിസിനസ് എൻട്രപ്രണർ അവാർഡ്, വേൾഡ് വൈഡ് വിഷൻ അവാർഡ് 2016 എന്നിങ്ങനെ നിരവധി അവാർഡുകളും എലിസബത്തിനെ തേടിയെത്തിയിട്ടുണ്ട്. കുക്കിംഗ്, ഗാർഡനിംഗ്, ഇന്റീരിയർ ഡിസൈനിംഗ് എന്നിവയാണ് എലിസബത്തിന്റെ മറ്റു ഇഷ്ടവിനോദങ്ങൾ. ഇംഗ്ലീഷിലും മലയാളത്തിലുമായി വിവിധ മാഗസിനുകൾക്കായി സൗന്ദര്യസംരക്ഷണത്തെക്കുറിച്ചുള്ള ലേഖനങ്ങൾ എഴുതിയിരുന്നു. ഭർത്താവ് ഡോ. ജെയിംസ് ചാക്കോ. മകൾ സാറ കുര്യൻ പനമ്പള്ളിനഗറിൽ ബ്യൂട്ടി പാർലർ നടത്തുന്നു.
<യ> –നൊമിനിറ്റ ജോസ് യ>
വെഡിംഗ് ഗൗണുകളുടെ ഷൈനിംഗ് സ്റ്റാർ
വിവാഹദിനത്തിൽ ഏറ്റവും സുന്ദരിയായിരിക്കാനാണ് ഓരോ പെൺമനവും കൊതിക്കുന്നത്. മണവാട്ടിമാരുടെ ഉള്ളറിഞ്ഞ് അവരെ ഗൗണുകളുടെ ലോകത്തേക്ക് കൈപിടിച്ച് സുന്ദരിയാക്കുകയാണ് ഷൈൻ ബനവൻ എന്ന ഫാഷൻ ഡിസൈനർ. ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണത്തിലൂടെ ഇപ്പോൾ ദക്ഷിണേന്ത്യ മുഴുവൻ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ഷൈൻ ബനവന്റെ കാനാട്ട് ക്രിയേഷൻസും കാനാട്ട് ഒറിജിനൽസും. ഗൗൺ വിൽപനയിലൂടെ ഷൈൻ പ്രതിവർഷം സ്വന്തമാക്കുന്നത് മൂന്നു കോടി രൂപയാണ്. ഈ വനിതാസംരംഭകയുടെ വിജയഗാഥ വായിക്കാം...
<യ>സൂചിയും നൂലുമായി ചങ്ങാത്തം കൂടിയ ബാല്യംയ>
കുട്ടിക്കാലത്ത് മറ്റു കുട്ടികൾ ഓരോരോ കളികളിൽ ഏർപ്പെടുമ്പോൾ തൃശൂരിൽ നിന്നു ബംഗളൂരുവിൽ താമസമുറപ്പിച്ച എലവത്തിങ്കൽ വാറുണ്ണി–ലിസി ദമ്പതികളുടെ മൂന്നു മക്കളിലൊരാളായ ഷൈനു താൽപര്യം തയ്ക്കാനായിരുന്നു. ആ കൊച്ചു പെൺകുട്ടി മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ തന്നെ സൂചിയുടെയും നൂലിന്റെയും ലോകത്തേക്ക് കടന്നിരുന്നു. തയ്യലിൽ അസാധാരണ മികവ് പ്രകടിപ്പിച്ച അമ്മയിൽ നിന്നു പകർന്നുകിട്ടിയ അറിവാണ് ബംഗളൂരുവിലെ മൗണ്ട് കാർമൽ കോളജിൽ നിന്നു ബിഎസ്സി ടെക്സ്റ്റൈൽ ആൻഡ് ക്ലോത്തിംഗ് ബിരുദം നേടാൻ ഷൈനിനു പ്രേരകമായതും.
<യ>പരീക്ഷണം തയ്യൽ മെഷീനിൽ നിന്ന്യ>
1993 ൽ തളിപ്പറമ്പിലെ പ്രശസ്തമായ ലൂർദ്ദ് ആശുപത്രി ഉടമ ഡോ.കെ.ജെ.ദേവസ്യയുടെ മകൻ ഡോ.ജോസഫ് ബനവന്റെ ഭാര്യയായി ഷൈൻ എത്തി. സ്ത്രീകൾ വെറുതെ വീട്ടിലിരിക്കരുതെന്ന ഉറച്ച അഭിപ്രായക്കാരനായിരുന്നു ഭർത്താവ് ഡോ.ബനവൻ. ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്ററുടെ പദവി ഉൾപ്പെടെ വച്ചുനീട്ടിയെങ്കിലും പഠിച്ച കാര്യങ്ങൾ ഉപയോഗപ്പെടുത്താനായിരുന്നു ഷൈനിനു താൽപര്യം. താരതമ്യേന ചെറിയ പട്ടണമായ തളിപ്പറമ്പിൽ ഇതിന് എന്തെങ്കിലും സാധ്യതയുണ്ടോ എന്നു ചിന്തിക്കാതെ തന്നെ ഒരു തയ്യൽ മെഷീനിൽ നിന്നാരംഭിച്ച പരീക്ഷണമാണു ഷൈൻ ഇന്നുണ്ടാക്കിയിരിക്കുന്ന ഈ വിജയത്തിന്റെ പിൻബലം.
ആദ്യം മംഗലാപുരം മാർക്കറ്റിൽ ഗൗൺ വിൽപന നടത്തിയെങ്കിലും അത് അത്ര വിജയം കണ്ടില്ല. തുടർന്ന് എറണാകുളത്തെ വൻകിട വസ്ത്രവ്യാപാരികളുമായി ബന്ധപ്പെട്ടതോടെയാണ് മുന്നിലേക്കുള്ള മാർഗം തുറന്നുകിട്ടിയതെന്ന് ഷൈൻ ബനവൻ പറയുന്നു. കാനാട്ട് ക്രിയേഷൻസ് എന്ന ബ്രാൻഡിൽ കുട്ടികളുടെ ഉടുപ്പുകളിലായിരുന്നു തുടക്കം. ഷൈൻ രൂപകൽപ്പന ചെയ്ത വൈവിധ്യങ്ങളായ കുട്ടിയുടുപ്പുകൾക്ക് ആവശ്യക്കാരേറി. പല വമ്പൻ വസ്ത്രാലയങ്ങളും ഈ തളിപ്പറമ്പുകാരിയെ തേടിയെത്തിത്തുടങ്ങി.
<യ>വെഡ്ഡിംഗ് ഗൗണുകളുടെ പിറവിയ>
വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായിട്ടാണ് വെഡ്ഡിംഗ് ഗൗണുകളെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്. 2007 ൽ എറണാകുളത്തെ ഒരു വൻകിട വസ്ത്രവ്യാപാരിക്കു വേണ്ടിയാണ് വിവാഹഗൗൺ ആദ്യമായി തയാറാക്കിയത്. ക്രിസ്ത്യൻ വധുക്കളെ ഉദ്ദേശിച്ചുകൊണ്ടാണ് ഇത് ആരംഭിച്ചതെങ്കിലും ഇന്ന് എല്ലാ മതവിഭാഗക്കാരുടെയും വിവാഹസൽക്കാരങ്ങളിൽ ഷൈൻ ബനവന്റെ ഗൗണുകൾ തെരഞ്ഞെടുക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ബ്രാന്റഡ് ഷോപ്പുകളിലെല്ലാം ഷൈനിന്റെ വെഡ്ഡിംഗ് ഗൗണുകൾ ലഭ്യമാണ്.
സാരി ഡിസൈനിംഗ് മേഖലയിലും തന്റേതായ കരവിരുതു പ്രകടിപ്പിച്ച ഷൈൻ ബനവൻ ബെഡ്ഷീറ്റുകൾ, പില്ലോ കവറുകൾ എന്നിവയിലേക്കും കുട്ടിയുടുപ്പുകളുടെ നിർമാണത്തിൽ കൂടുതലായും ശ്രദ്ധ പതിപ്പിക്കാനുള്ള ആലോചനയിലാണ്. സ്ത്രീകൂട്ടായ്മകളെ കൂടുതലായി ഉൾപ്പെടുത്തി അവരുടെ ഉന്നമനത്തിനായി എന്തെങ്കിലും പദ്ധതികൾ ചെയ്യണമെന്ന ആഗ്രഹവും ഇവർ മറച്ചുവെയ്ക്കുന്നില്ല. ആശുപത്രി തിരക്കുകൾക്കിടയിലാണെങ്കിലും ഭർത്താവ് ഡോ. ജോസഫ് ബനവൻ അത്യാവശ്യഘട്ടങ്ങളിൽ എല്ലാ സഹായങ്ങളും ചെയ്യാറുണ്ടെന്നും ഷൈൻ പറയുന്നു.
<ശാഴ െൃര=/ളലമേൗൃല/്യീൗബ2016ഖൗഹ്യ21ംമ2.ഷുഴ മഹശഴി=ഹലളേ>
<യ>വിറ്റുവരവ് മൂന്നുകോടി രൂപ യ>
പ്രതിവർഷം മൂന്ന് കോടിയോളം രൂപയാണ് കാനാട്ട് ക്രിയേഷൻസിന്റെ വിറ്റുവരവ്. വിട്ടുവീഴ്ച്ചയില്ലാത്ത ഗുണമേൻമയും വിൽപ്പനാനന്തര സേവനങ്ങളുമാണ് കാനാട്ട് ക്രിയേഷൻസിന്റെ ഈ വിജയത്തിന്റെ പിൻബലം. ഗൗൺ ഉൾപ്പെടെയുള്ള വസ്ത്രങ്ങളുടെ നിർമാണത്തിനുള്ള എല്ലാ മെറ്റീരിയലുകളുടെയും 85 ശതമാനവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. പുതിയ ഡിസൈൻ തുണികളും മറ്റ് നിർമാണ സാമഗ്രികളും തേടി ദുബായ്, ഇറ്റലി എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ ഷൈൻ നേരിട്ടെത്തിയാണ് ഇവ ശേഖരിക്കുന്നത്. കമ്പ്യൂട്ടറൈസേഷൻ ഉൾപ്പെടെ ടെക്സ്റ്റൈൽ രംഗത്തു നിരവധി അത്യാധുനിക സൗകര്യങ്ങൾ ഇന്നു നിലവിൽ ഉണ്ടെങ്കിലും പരമ്പരാഗതമായ രീതിയിൽ പെൻസിലും സ്കെയിലും കടലാസും ഉപയോഗിച്ചുതന്നെയാണ് തന്റെ ഡിസൈനുകൾ പിറവിയെടുക്കുന്നതെന്ന് ഷൈൻ ബനവൻ പറയുന്നു. സ്ത്രീകൾക്ക് തൊഴിലുറപ്പാക്കാൻ ഏറ്റവും നല്ല അവസരങ്ങളാണ് തയ്യൽ രംഗത്തുള്ളതെന്ന് 23 വർഷത്തെ അനുഭവസമ്പത്തുകൊണ്ട് ഷൈൻ ബനവൻ സമർഥിക്കുന്നു.
<യ>ഏതു ഡിസൈനും സ്വന്തമാക്കാംയ>
ആവശ്യക്കാർക്ക് ഏതു തരത്തിലുള്ള വിവാഹസാരികളും ഗൗണുകളും ഇവിടെ നിന്നു സ്വന്തമാക്കാം. 5000 മുതൽ മൂന്ന് ലക്ഷം രൂപ വരെ വിലമതിക്കുന്ന വെഡ്ഡിംഗ്് ഗൗണുകളാണ് നിർമിക്കുന്നത്. സാരികളുടെ മിനിമം വില 25,000 രൂപയാണ്. മാങ്ങാട്ടുപറമ്പിൽ പ്രവർത്തിക്കുന്ന നിഫ്റ്റ് കാമ്പസിൽ നിന്നു വസ്ത്രനിർമാണ രംഗത്ത് വന്നുകൊണ്ടിരിക്കുന്ന പുത്തൻ പ്രവണതകളെക്കുറിച്ച് കണ്ടറിഞ്ഞ് കാര്യക്ഷമമായി വിപണിയിലെ മാറ്റങ്ങൾ നിരീക്ഷിക്കാൻ സാധിക്കുന്നുണ്ടെന്നു ഷൈൻ പറയുന്നു.
<യ>കൂടെ സാമൂഹ്യ പ്രവർത്തനവുംയ>
രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ നീളുന്ന ഫാക്ടറിയിലെ തിരക്കിനിടയിലും എറണാകുളം, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ബിസിനസ് സംബന്ധിച്ച യാത്രകൾക്കിടയിലും സാമൂഹ്യ പ്രവർത്തനങ്ങൾക്കും ഷൈൻ സമയം കണ്ടെത്തുന്നുണ്ട്. മാങ്ങാട്ടുപറമ്പ് വ്യവസായ മേഖലയിൽ ഫാക്ടറിയും പട്ടുവം, മരിയപുരം കോൺവെന്റുകളിൽ സബ് സെന്ററുകളും ഇപ്പോൾ കാനാട്ട് ക്രിയേഷൻസിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്.
കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ് വനിതാ വിഭാഗം കൺവീനറും വൈഡബ്ള്യുസിഎ കണ്ണൂർ യൂണിറ്റ് പ്രസിഡന്റുമാണ്. കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി, ലയൺസ് ക്ലബ്ബ് ഓഫ് കണ്ണൂർ, ബംഗളൂരു ഗാർഡൻ സിറ്റി കോളജ് എന്നിവ യുവസംരംഭകയ്ക്കുള്ള അവാർഡ് നൽകി ആദരിക്കുകയുണ്ടായി. അഥീന എസ്.ബെനവൻ ഏക മകളാണ്.
വാർത്തയും ചിത്രങ്ങളും: <യ> കരിമ്പം കെ.പി.രാജീവൻ യ>
<ശാഴ െൃര=/ളലമേൗൃല/്യീൗബ2016ഖൗഹ്യ21ംമ3.ഷുഴ മഹശഴി=ഹലളേ>
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
എന്പുരാനിൽ മോഡിഫിക്കേഷൻ; വിവാദം കത്തുന്നു, ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ
Kerala
2
ഛത്തീസ്ഗഡിൽ അന്‍പത് മാവോയിസ്റ്റുകൾ കീഴടങ്ങി
National
3
രക്ഷാപ്രവർത്തനത്തിനിടെ മ്യാൻമറിൽ വീണ്ടും ഭൂകന്പം
International
4
വേനൽമഴയിൽ പ്രതീക്ഷവച്ച് കാപ്പി കർഷകർ
Business
5
സ്റ്റാറായി സ്റ്റാർക്
Sports
ADVERTISEMENT
LATEST NEWS
വിവാദ കൊടുങ്കാറ്റ്;"കത്രികവച്ച' എമ്പുരാൻ ഇന്ന് തിയറ്ററിൽ
ആശാവർക്കർ സമരം കടുപ്പിക്കുന്നു; ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മോഷണ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
ഇതിഹാസങ്ങൾ വീണ്ടും പന്തുതട്ടി ; ബ്രസീൽ ലെജൻഡ്സിന് ജയം
ആവേശപ്പോരില്‍ ചെന്നൈയെ വീഴ്ത്തി; രാജസ്ഥാന് തകര്‍പ്പന്‍ ജയം
ADVERTISEMENT
ADVERTISEMENT