Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഇറച്ചിക്കോഴി വളര്‍ത്തല്‍; സംരംഭകര്‍ ശ്രദ...
അദ്ഭുത ഔഷധി: നയന്‍താര
മുയലിനു കടിയേറ്റാല്‍
വന്യജീവി ആക്രമണത്തില്‍ നാടു നശിക്കാതിരിക...
ആടു നല്കുന്നു, ആദായവും ആനന്ദവും
വിളവു കുറയുന്നുണ്ടോ? കാരണമിതാകാം
ജലമാണ് ജീവന്, പമ്പാണ് താരം
സംരംഭകര്‍ക്കു മാതൃകയാക്കാം "എംഎസി മില്‍ക...
മനുഷ്യന്റെ ആരോഗ്യത്തിന് മണ്ണിനെ ജീവസുറ്...
Previous
Next
Karshakan
കനക്കുന്ന വേനലും, മാറേണ്ട നന രീതികളും
സംസ്ഥാനത്തെ അന്തരീക്ഷ താപനില അസാധാരണമാം വിധം വര്‍ധിക്കുകയാണ്. താപനില 40 ഡിഗ്രിയിലെത്തുകയും വേനല്‍മഴ ശു ഷ്കിക്കുകയും ചെയ്യുന്നതു മനുഷ്യര്‍ക്കെന്നപോലെ കാര്‍ഷിക വിളകള്‍ക്കും പ്രയാസമുണ്ടാക്കും. അന്തരീക്ഷ താപനിലയേക്കാള്‍ ഒരു ഡിഗ്രിയിലധികമായിരിക്കും മണ്ണിന്റെ താപനില. ഇതാണു സ്ഥിതി ഗുരുതരമാക്കുന്നത്. കൃഷിയില്‍ കരുതലോടെ നീങ്ങിയാലേ ചൂടിന്റെ ആഘാതത്തില്‍ നിന്നു മനുഷ്യനും കൃഷിക്കും രക്ഷയുണ്ടാകൂ.
തടം നന ഫലം നല്‍കില്ല
തടം നന രീതിയാണ് പൊതുവേ വേനലില്‍ ഉപയോഗിക്കുന്നത്. ജലസേചനത്തിനു പരമാവധി ജലം ഉപയോഗിക്കുന്ന ഈ രീതി പക്ഷേ, ഉദ്ദേശിച്ച ഫലം നല്‍കില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഗാര്‍ഹിക, കാര്‍ഷിക രംഗങ്ങളിലെ ജല ഉപഭോഗം കാര്യക്ഷമമാക്കുന്നതിലൂടെ ജലലഭ്യത മെച്ചപ്പെടുത്താനാവും. നമ്മുടെ ജലോപയോഗ ശീലങ്ങളില്‍ മിതത്വം വരുത്തുകയെന്നതു പ്രധാനമാണ്. ഓരോ വിളയ്ക്കും ശിപാര്‍ശ ചെയ്ത അളവില്‍ മാത്രം ജലസേചനം നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. വിളകളുടെ തടങ്ങളില്‍ നനവുണ്ടായിരിക്കുക എന്നതാണു പ്രധാനം.
അവലംബിക്കാം സൂക്ഷ്മ ജലസേചന രീതികള്‍
സൂക്ഷ്മ ജലസേചന രീതികള്‍ അവലംബിച്ചാല്‍ ലഭ്യമായ ജലം കൂടുതല്‍ സ്ഥലത്ത്, കൂടുതല്‍ നാള് നനയ്ക്കാനുപയോഗിക്കാം. മണ്കുടങ്ങളില് അടിഭാഗത്തായി സുക്ഷിരമുണ്ടാക്കി ഒരു പരുത്തിനൂല് തിരി കടത്തിവച്ചശേഷം വെള്ളം നിറച്ചു തൈകളുടെ തടങ്ങളില്‍ വച്ചുകൊടുത്തും ജലസേചനം കാര്യക്ഷമമാക്കാം. കഴിയുന്നതും കണികജലസേചന(ഡ്രിപ് ഇറിഗേഷന്‍) രീതി അവലംബിക്കുക. മൈക്രോസ്പ്രിങ്ക്ളര്‍ ഉപയോഗിച്ചുള്ള നന വൈകുന്നേരങ്ങളിലാക്കുന്നത് ജലത്തിന്റെ കാര്യക്ഷമമായ ഉപയോഗത്തിനു വഴിയൊരുക്കും.
കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം
ഉച്ചക്ക് 12 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെയുള്ള സമയത്തു കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. രാസകീടനാശിനികള്‍ ഒരു കാരണവശാലും ഈ സമയത്തു പ്രയോഗിക്കരുത്.
ഭൂമിക്ക് ആവരണം
ഭൂമിക്ക് ആവരണമായി പുതയിടണം. മണ്ണിലെ ഈര്‍പ്പം ബാഷ്പീകരണം മൂലം നഷ്ടപ്പെടാതിരിക്കാന്‍ ഇതു സഹായിക്കും.
ജൈവ പുതയിടീല്‍
ഉണങ്ങിയ തെങ്ങോലകള്‍, തൊണ്ട്, വിള അവശിഷ്ടങ്ങള്‍ എന്നിവ ഉത്തമമായ പുത വസ്തുക്കളാണ്. തടങ്ങളില്‍ തൊണ്ടു കമിഴ്ത്തി അടുക്കുന്ന രീതി ദീര്‍ഘകാല വിളകള്‍ക്ക് ഏറെ അനുയോജ്യമാണ്.
ജൈവാവശിഷ്ടങ്ങള്‍ കത്തിക്കരുത്
ജൈവാവശിഷ്ടങ്ങള്‍ ഒരു കാരണവശാലും കത്തിക്കരുത്. തീയിടുന്നത് അന്തരീക്ഷത്തിലെയും മണ്ണിലെയും താപനില ക്രമാതീതമായി ഉയര്‍ത്തും. ചപ്പുചവറുകള്‍ പുതയിടീലിനായി മാത്രം ഉപയോഗിക്കുക.
വേനല്‍ക്കാല ഉഴവ്
മേല്മണ്ണു ചെറുതായി ഇളക്കിയിട്ടാല്‍ വേനല്‍മഴയില്‍ നിന്നു ലഭിക്കുന്ന ജലം മണ്ണില്‍തന്നെ സംഭരിച്ചു നിര്‍ത്താനാകും. ഇതിനായി തെങ്ങിന്‍തോപ്പുകളിലും മറ്റും വേനല്‍ക്കാല ഉഴവു നടത്താം. വേനല്‍മഴ ലഭിച്ചതിനുശേഷം പയര്‍വര്‍ഗവിളകള്‍ വിതയ്ക്കുന്നതും ഏറെ ഗുണം ചെയ്യും.
നെല്ലില്‍ ജലസേചന രീതിമാറ്റണം
ജലലഭ്യത കുറവുള്ള പാടശേഖരങ്ങളില്‍ പാടത്ത് എപ്പോഴും വെള്ളം കെട്ടിനിര്‍ത്തുന്ന ജലസേചനരീതി ഒഴിവാക്കണം. നട്ട് ഒരാഴ്ച കഴിഞ്ഞു ചിനപ്പു പൊട്ടിത്തുടങ്ങുന്നതുവരെ വെള്ളം കെട്ടിനിര്‍ത്താം. പിന്നീട്, തലനാരിഴ വലിപ്പത്തിലുള്ള ചെറിയ വിള്ളലുകള്‍ മണ്ണില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോള്‍ മാത്രം അടുത്ത നന നല്‍കുക. എന്നാല്‍ മണ്ണു വരണ്ടുണങ്ങാന്‍ അനുവദിക്കുകയുമരുത്.
നെല്ലില്‍ കതിര് നിരക്കുന്ന സമയത്തുണ്ടാകുന്ന വരള്‍ച്ച ഉത്പാദനത്തെ കാര്യമായി ബാധിക്കും. ഇതുതടയാന്‍ സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് അഞ്ചു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത്, ബോറോണ്‍ 2.5-5.0 മില്ലി ഒരു ലിറ്റര്‍ വെള്ളത്തല്‍, സാലിസിലിക് ആസിഡ് 50 മില്ലിഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത് എന്നിവയിലേതെങ്കിലുമൊന്നു തളിച്ചു കൊടുക്കാം. ഇതു വരള്‍ച്ചയെ പ്രതിരോധിക്കും.
നെല്ലില്‍ മുഞ്ഞബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വിളക്കു കെണികള്‍ ഉപയോഗിച്ച് മുഞ്ഞബാധയെക്കുറിച്ചു മുന്‍കൂട്ടി അറിയണം. ഇതുവരെ കൃഷിയിറക്കാത്ത പാടശേഖരങ്ങളില്‍ നടീല്‍ അകലം, വിതയ്ക്കാനുള്ള വിത്തിന്റെ അളവ് എന്നിവ കൃത്യമായി പാലിക്കുക. കീടബാധ രൂക്ഷമായാല്‍ മാത്രം ബുപ്രോഫെസിന്‍ (രണ്ടുമില്ലി/ ഒരു ലിറ്റര്‍ വെള്ളം) ഇമിഡാക്ളോപ്രിഡ് (2.5 മില്ലി / 10 ലിറ്റര്‍ വെള്ളം) തൈയാമീതോക്സാം (രണ്ടു ഗ്രാം/10 ലിറ്റര്‍ വെള്ളം) ലായനികളിലേതെങ്കിലും തളിക്കാം.
ഇല കരിച്ചിലിനെ തടയാന്‍
ബാക്റ്റീരിയല്‍ ഇല കരിച്ചിലിനെയും മറ്റു കുമിള്‍ രോഗങ്ങളെയും ചെറുക്കാനായി ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം പച്ചച്ചാണകം കലക്കി തെളിയെടുത്ത ശേഷം 20 ഗ്രാം സ്യൂഡോമോണസ് ചേര്‍ത്തു തളിക്കുന്നതു നല്ലതാണ്. നെല്ലിന്റെ പാലൂറുന്ന സമയത്ത് നെന്മണികളില് നിറവ്യത്യാസം കാണപ്പെടുന്നുണ്ടെങ്കില്‍ ട്രൈഫ്ളോക്സി സ്ട്രോബിന്‍ 25 ഡബ്ല്യു.ജി + റ്റെബുകോണസോള് 50 ഡബ്ല്യു.ജി നാലു ഗ്രാം എന്നിവ 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടികളില്‍ തളിക്കുക.
തെങ്ങിനു പുതയിടാം
1. തെങ്ങിന് തടങ്ങളില്‍ ചകിരി തൊണ്ടു കമിഴ്ത്തിയടുക്കി പുതയിടുക. കടഭാഗം വെട്ടിനീക്കിയ തെങ്ങി ന്പട്ടകള് ഉപയോഗിച്ചും പുതയിടാം. തെങ്ങിന്തോട്ടങ്ങളിലുള്ള ചപ്പുചവറുകള്‍ കത്തിക്കാതെ പുതയിടാനായി ഉപയോഗിക്കുക.
2. തെങ്ങിന്റെ രണ്ടോ മൂന്നോ അടിപട്ടകള്‍ (ഓല) വെട്ടിമാറ്റുന്നതു നല്ലതാണ്. പട്ട വെട്ടുമ്പോള്‍ 1-1.5 മീറ്റര്‍ കടഭാഗം മരത്തില്‍തന്നെ നിര്‍ത്തണം.
3. തെങ്ങിന്തടിയില് ചുവടുഭാഗത്ത് ഒരു മീറ്റര്‍ ഉയരംവരെ കുമ്മായം പൂശുക.
4. തെങ്ങുകള്‍ നനയ്ക്കാന്‍ കണിക ജലസേചന രീതിയില്‍ ഒരു ദിവസം തെങ്ങൊന്നിന് 30-40 ലിറ്റര്‍ ജലം എന്ന കണക്കില്‍ നല്‍കുക.
5. വരള്‍ച്ച പ്രതിരോധിക്കാനായി പൊ ട്ടാസ്യം സള്‍ഫേറ്റ് അഞ്ചു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതി ലെടുത്തു രണ്ടാഴ്ചയിലൊരിക്കല്‍ തൈത്തെങ്ങുകളില്‍ തളിക്കുക.
6. വേനല്‍മഴ ലഭിക്കുന്ന മുറയ്ക്കു തെങ്ങിന്തോട്ടങ്ങള് ഉഴുതുമറിച്ചു പയര്‍വിത്തു വിതക്കുന്നതു വരള് ച്ചയെ പ്രതിരോധിക്കും.
7. വെള്ളീച്ചകളുടെ രൂക്ഷമായ ആക്രമണം കാണുന്ന തെങ്ങുകള്‍ക്ക് വേ പ്പെണ്ണ എമല്‍ഷന്‍ 20 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കാം.
8. കടലോരമേഖലകളില്‍ തെങ്ങോലപ്പുഴുവിന്റെ ആക്രമണം കാണുകയാണെങ്കില്‍ ഗോണിയോസസ് എന്ന പരാദത്തെ 10 എണ്ണം ഒരു തെങ്ങിന് എന്ന തോതില്‍ പുറത്തുവിടുക.
വാഴയ്ക്കു കണിക ജലസേചനം
* വാഴച്ചുവട്ടില്‍ കരിയിലയോ മറ്റു ജൈവ വസ്തുക്കളോ വിള അവശിഷ്ടങ്ങളോ ഉപയോഗിച്ചു പുതയിടുക.
* കണിക ജലസേചന രീതിയില്‍ 12 ലിറ്റര്‍ ജലം ഒരു ദിവസം വാഴയൊന്നി നു ലഭിക്കത്തക്ക വിധത്തില്‍ നല് കുക.
* വരള്‍ച്ച പ്രതിരോധിക്കാന്‍ വാഴയിലകളില്‍ പൊട്ടാസ്യം സള്‍ഫേറ്റ് അ ഞ്ചു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടാഴ്ച ഇടവേളകളില്‍ തളിച്ചുകൊടുക്കാവുന്നതാണ്.
* വേനല്‍ക്കാലത്ത് വാഴയിലയില്‍ ഇലപ്പേനിന്റെയും മണ്ഡരിയുടെയും ആക്രമണത്തിനു സാധ്യതയുണ്ട്. ഇവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇലയുടെ അടിവശത്തു വീഴത്തക്ക രീതിയില്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിനറല്‍ ഓയില്‍ 25 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം. വെറ്റബില് സള്‍ഫര്‍ രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നതും മണ്ഡരിക്കെതിരേ ഫല പ്രദമാണ്.
കമുകിനു കുമ്മായം
* കമുകിന് തടികളില്‍, പ്രത്യേകിച്ച് സൂര്യപ്രകാശം നേരിട്ടു തട്ടുന്ന സ്ഥലങ്ങളില്‍ കുമ്മായം പൂശുക.
* കണിക ജലസേചന രീതിയില്‍ 15-20 ലിറ്റര്‍ ജലം ഒരു ദിവസം കമുകൊന്നിനു ലഭിക്കണം.
* കമുകിന് തടങ്ങളില്‍ കരിയിലയും മറ്റുമുപയോഗിച്ചു പുതയിടുക.
* കമുകിന് തൈകള്‍ക്കു തണല്‍ കൊടുക്കുക.
കുരുമുളകിനു ജലസേചനം
* രണ്ടാഴ്ച ഇടവിട്ടുള്ള ജലസേചനം, തടങ്ങളില്‍ പുതയിടല്‍ തുടങ്ങിയവ അനുവര്‍ത്തിക്കുക.
* ചെറിയ കൊടികള്‍ക്കു തണല്‍ നല്‍കണം.
* കഴിയുന്നതും കണിക ജലസേചനരീതി അവലംബിക്കുക. കടുത്ത വരള്‍ച്ച അനുഭവപ്പെടുന്ന മേഖലകളില്‍ ചെടികളില്‍ ഇടയ്ക്കു വെള്ളം തളിച്ചു കൊടുക്കുന്നതു നന്നായിരിക്കും.
ജാതിയില്‍ ജലമില്ലെങ്കില്‍ കായ് ചുങ്ങല്‍
* ജാതിയില്‍ ജലദൗര്‍ലഭ്യത്തിന്റെ ആദ്യലക്ഷങ്ങളായ കായ് ചുങ്ങല്‍, കായ വാടല്‍ എന്നിവ കണ്ടാല്‍ ജലസേചനം അത്യന്താപേക്ഷിതമാണ്.
* ജാതിയുടെ ചുവട്ടില്‍ പുതയിടണം.
* സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് അഞ്ചു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര് ത്തു തളിച്ചുകൊടുക്കുന്നതു വരള്‍ച്ച യെ പ്രതിരോധിക്കും.
വേനല്ക്കാലത്തു ജാതിയില്‍ ഉണ്ടാകുന്ന പ്രധാന രോഗങ്ങളാണു കായ് കൊഴിച്ചിലും കൊമ്പുണക്കവും കരിംപൂപ്പും. അവയ്ക്കുള്ള സംയോജിത നിയന്ത്രണ മാര്‍ഗങ്ങള്‍ ചുവടെ.
1. രോഗംബാധിച്ച ഇലകളും കായ് കളും ഉണങ്ങിയ കൊമ്പുകളും വെട്ടിനശിപ്പിക്കുക. തോട്ടം ശുചിയാക്കുക.
2. ജാതിയില്‍ കായ്പിടിത്തം കൂട്ടുന്നതിനും കായ് കൊഴിച്ചില്‍ തടയുന്നതിനും കുമിള്‍ രോഗബാധ നിയന്ത്രിക്കുന്നതിനും സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ ജലത്തില്‍ കലര്‍ത്തി കായ്പിടിത്ത സമയത്തു തളിച്ചുകൊടുക്കുക.
3. 20 ഗ്രാം ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനിയുടെ തെളിയില്‍ 20 ഗ്രാം സ്യൂഡോമോണസ് ചേര് ത്തു തളിക്കുന്നതു കൂടുതല്‍ ഫലപ്രദമാണ്.
4. ജലസേചനം അത്യാവശ്യമുള്ള ഒരു വിളയാണ് ജാതി. വെള്ളം കെട്ടിനിര്‍ത്തിക്കൊണ്ടുള്ള ജലസേചനരീതിക്കു പകരം തടങ്ങളില്‍ നനവുറപ്പാക്കുന്ന രീതി സ്വീകരിക്കണം. ഇതിലൂടെ ജലം കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാവും.
5. പൊട്ടാഷ് അഭാവമുള്ള മരങ്ങളില്‍ കൃത്യമായി വളപ്രയോഗം നടത്തുക.
6. കരിംപൂപ്പു രോഗം കാണുന്ന ഇലകളില്‍ കഞ്ഞിവെള്ളം തളിക്കുക.
8. ബോര്ഡോമിക്സ്ച്ചര് പോലുള്ള ചെമ്പു കലര്‍ന്ന കുമിള്‍നാശിനികള്‍ ഉപയോഗിക്കുന്നത് രോഗനിയന്ത്രണത്തിനു ഫലപ്രദമാണ്.
വേനല്‍ക്കാല പച്ചക്കറികൃഷി
* വേനല്‍ക്കാല കൃഷിക്കായി പയര്‍, ചീര, വെള്ളരി, കക്കരി, പടവലം, ചുരയ്ക്ക, പീച്ചില്‍ തുടങ്ങിയ വിളകള്‍ തെരഞ്ഞെടുക്കുക.
* കണിക ജലസേചന രീതിയില്‍ 1.5-രണ്ടു ലിറ്റര്‍ വെള്ളം ചെടിയൊന്നിനു നല്‍കണം. പുതയിടുന്നതും നല്ലതാണ്.
* നീരൂറ്റിക്കുടിക്കുന്ന വെള്ളീച്ച, മീലിമൂട്ട, ഇലപ്പേന്‍, പച്ചത്തുള്ളന്‍, മുഞ്ഞ (എഫിഡ്) എന്നിവയുടെ ആക്രമണം വേനല്ക്കാലത്തു രൂക്ഷമാകും. അടുക്കളത്തോട്ടങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ രണ്ടു ശതമാനം(20 മില്ലിലിറ്റര്‍ ഒരുലിറ്ററില്‍) വേപ്പെണ്ണ എമല്‍ഷന്‍ തളിക്കാം. മഞ്ഞ കെണി വയ്ക്കുന്നതിലൂടെ മുഞ്ഞ, വെള്ളീച്ച എന്നിവയെ നിയന്ത്രിക്കാനാവും.
* മണ്ഡരിബാധ കാണുകയാണെങ്കില്‍ വെറ്റബിള്‍ സള്‍ഫര്‍ രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം.
ഗവേഷണ വിഭാഗം
കേരള കാര്‍ഷിക സര്‍വകലാശാല
ഇറച്ചിക്കോഴി വളര്‍ത്തല്‍; സംരംഭകര്‍ ശ്രദ്ധിക്കാന്‍
പാശ്ചാത്യരാജ്യങ്ങളില്‍ ഒരു വലിയ വ്യവസായ സംരംഭമാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍. സംസ്കരിച്ച കോഴിയിറച്ചി വിപണിയിലെത്തിക്കുന്ന
അദ്ഭുത ഔഷധി: നയന്‍താര
ആറു പതിറ്റാണ്ടു മുമ്പുള്ള സംഭവമാണ്, രണ്ട് കനേഡിയന്‍ ശാസ്ത്ര കാരന്മാര് നിറയെ പൂക്കളുണ്ടാകുന്ന ഒരു സുന്ദരി ചെടിയുടെ ഔഷധമേ
മുയലിനു കടിയേറ്റാല്‍
ഉപജീവന മാര്‍ഗമായി മുയല് ഫാം നടത്തുന്നവര്‍ മുതല്‍ രണ്ടോ മൂന്നോ മൃഗങ്ങളെ ഓമനകളായി വളര്‍ത്തുന്നവര്‍ വരെ അഭിമുഖീകരിക്കുന്ന
വന്യജീവി ആക്രമണത്തില്‍ നാടു നശിക്കാതിരിക്കാന്‍
കുരങ്ങും കാട്ടുപന്നിയും മാനും എന്തിന്, മയില്‍ പോലും കൃഷി നശിപ്പി ക്കുകയാണ്. ആന, പുലി, കടുവ എന്നിവ കര്‍ഷകരുടെ ജീവനാണ് അപഹ
ആടു നല്കുന്നു, ആദായവും ആനന്ദവും
ഒരു മികച്ച സംരംഭം എന്ന നിലയിലാണ് സിറിയക് വര്‍ഗീസ് എന്ന കുറുവച്ചന് ആടുവളര്‍ത്തലില്‍ ആകൃഷ്ടനായത്. 15 പെണ്ണാടുകളും ഒരു മുട
വിളവു കുറയുന്നുണ്ടോ? കാരണമിതാകാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന പഴം വാഴപ്പഴമാണ്. 33 ശതമാനമാണ് ആ ഗോള ഉത്പാദനത്തിലെ നമ്മുടെ വി ഹിതം.
ജലമാണ് ജീവന്, പമ്പാണ് താരം
ഭൂമുഖത്ത് ജീവന്റെ നിലനില്‍പ്പിന് ആധാരമായ പ്രകൃതിയുടെ വരദാനമാണു ജലം. ലോകത്തില്‍ നദീതട സംസ്കാരങ്ങളുടെ ഉത്ഭവം തന്നെ കുടിന
സംരംഭകര്‍ക്കു മാതൃകയാക്കാം "എംഎസി മില്‍ക്കോ' ഫാമിനെ
തലശേരിക്കടുത്തു കടവത്തൂര്‍ പുല്ലൂക്കരയിലെ ഇസ്ഹാഖിന്റെ 'മില്‍ക്കോ' ഡയറിഫാം ഒരു മാതൃകയാണ്. ഒരു സംരംഭം എങ്ങനെയായിരിക്കണമെന
മനുഷ്യന്റെ ആരോഗ്യത്തിന് മണ്ണിനെ ജീവസുറ്റതാക്കാം
മനുഷ്യനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് മണ്ണിലുണ്ടാകുന്ന വിളകളിലൂടെയാണ്. മണ്ണ് ആരോഗ്യമുള്ളതായാല്‍ അവിടെ ഉത്പാ ദിപ്പിക്കപ
നെല്ലിനു സംരക്ഷണം, തെങ്ങിനു ജലസേചനം
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരേ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോധ ഇനങ്ങള്‍
ഒരിക്കല്‍ നിറച്ചാല്‍ രണ്ടാഴ്ച നനയ്ക്കാം
ഒരിക്കല്‍ ജലംനിറച്ചാല് രണ്ടാഴ്ച നനയ്ക്കാവുന്ന തിരിനന സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ബിജു ജലാല്‍ എന്ന കര്ഷകന്. ഉറുമ
എരുമ വളര്‍ത്തുന്നോ, ഇവ ശ്രദ്ധിക്കൂ...
മാംസത്തിനായി പോത്തിനെ വളര്‍ത്തുന്നതുപോലെ പാലിനും കിടാക്കളെ ലഭിക്കുന്നതിനുമായി എരുമവളര്ത്തുന്ന കര്‍ഷകരും കേരളത്തില്‍ ധാര
ചെമ്മീന്‍ വൈറസിനെ തടയാന്‍ കരിമീന്‍ വിത്തുത്പാദനം
കണ്ണൂര്‍ പയ്യന്നൂരിലെ ടി. പുരുഷോത്തമന്റെ മത്സ്യകൃഷി വ്യത്യസ്തമാണ്. വൈവിധ്യവത്കരണത്തിലൂടെ ചെമ്മീന്പാടത്തു നിന്ന് എങ്ങനെ
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
ഇറച്ചിക്കോഴി വളര്‍ത്തല്‍; സംരംഭകര്‍ ശ്രദ്ധിക്കാന്‍
പാശ്ചാത്യരാജ്യങ്ങളില്‍ ഒരു വലിയ വ്യവസായ സംരംഭമാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍. സംസ്കരിച്ച കോഴിയിറച്ചി വിപണിയിലെത്തിക്കുന്ന
അദ്ഭുത ഔഷധി: നയന്‍താര
ആറു പതിറ്റാണ്ടു മുമ്പുള്ള സംഭവമാണ്, രണ്ട് കനേഡിയന്‍ ശാസ്ത്ര കാരന്മാര് നിറയെ പൂക്കളുണ്ടാകുന്ന ഒരു സുന്ദരി ചെടിയുടെ ഔഷധമേ
മുയലിനു കടിയേറ്റാല്‍
ഉപജീവന മാര്‍ഗമായി മുയല് ഫാം നടത്തുന്നവര്‍ മുതല്‍ രണ്ടോ മൂന്നോ മൃഗങ്ങളെ ഓമനകളായി വളര്‍ത്തുന്നവര്‍ വരെ അഭിമുഖീകരിക്കുന്ന
വന്യജീവി ആക്രമണത്തില്‍ നാടു നശിക്കാതിരിക്കാന്‍
കുരങ്ങും കാട്ടുപന്നിയും മാനും എന്തിന്, മയില്‍ പോലും കൃഷി നശിപ്പി ക്കുകയാണ്. ആന, പുലി, കടുവ എന്നിവ കര്‍ഷകരുടെ ജീവനാണ് അപഹ
ആടു നല്കുന്നു, ആദായവും ആനന്ദവും
ഒരു മികച്ച സംരംഭം എന്ന നിലയിലാണ് സിറിയക് വര്‍ഗീസ് എന്ന കുറുവച്ചന് ആടുവളര്‍ത്തലില്‍ ആകൃഷ്ടനായത്. 15 പെണ്ണാടുകളും ഒരു മുട
വിളവു കുറയുന്നുണ്ടോ? കാരണമിതാകാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന പഴം വാഴപ്പഴമാണ്. 33 ശതമാനമാണ് ആ ഗോള ഉത്പാദനത്തിലെ നമ്മുടെ വി ഹിതം.
ജലമാണ് ജീവന്, പമ്പാണ് താരം
ഭൂമുഖത്ത് ജീവന്റെ നിലനില്‍പ്പിന് ആധാരമായ പ്രകൃതിയുടെ വരദാനമാണു ജലം. ലോകത്തില്‍ നദീതട സംസ്കാരങ്ങളുടെ ഉത്ഭവം തന്നെ കുടിന
സംരംഭകര്‍ക്കു മാതൃകയാക്കാം "എംഎസി മില്‍ക്കോ' ഫാമിനെ
തലശേരിക്കടുത്തു കടവത്തൂര്‍ പുല്ലൂക്കരയിലെ ഇസ്ഹാഖിന്റെ 'മില്‍ക്കോ' ഡയറിഫാം ഒരു മാതൃകയാണ്. ഒരു സംരംഭം എങ്ങനെയായിരിക്കണമെന
മനുഷ്യന്റെ ആരോഗ്യത്തിന് മണ്ണിനെ ജീവസുറ്റതാക്കാം
മനുഷ്യനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് മണ്ണിലുണ്ടാകുന്ന വിളകളിലൂടെയാണ്. മണ്ണ് ആരോഗ്യമുള്ളതായാല്‍ അവിടെ ഉത്പാ ദിപ്പിക്കപ
നെല്ലിനു സംരക്ഷണം, തെങ്ങിനു ജലസേചനം
കതിര് നിരക്കാനൊരുങ്ങുന്ന പാടങ്ങളില്‍ കീടരോഗബാധക്കെതിരേ ജാഗ്രത പുലര്‍ത്തണം. പരിസ്ഥിതി സൗഹൃദ കൃഷിയിലൂടെ പ്രതിരോധ ഇനങ്ങള്‍
ഒരിക്കല്‍ നിറച്ചാല്‍ രണ്ടാഴ്ച നനയ്ക്കാം
ഒരിക്കല്‍ ജലംനിറച്ചാല് രണ്ടാഴ്ച നനയ്ക്കാവുന്ന തിരിനന സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ബിജു ജലാല്‍ എന്ന കര്ഷകന്. ഉറുമ
എരുമ വളര്‍ത്തുന്നോ, ഇവ ശ്രദ്ധിക്കൂ...
മാംസത്തിനായി പോത്തിനെ വളര്‍ത്തുന്നതുപോലെ പാലിനും കിടാക്കളെ ലഭിക്കുന്നതിനുമായി എരുമവളര്ത്തുന്ന കര്‍ഷകരും കേരളത്തില്‍ ധാര
ചെമ്മീന്‍ വൈറസിനെ തടയാന്‍ കരിമീന്‍ വിത്തുത്പാദനം
കണ്ണൂര്‍ പയ്യന്നൂരിലെ ടി. പുരുഷോത്തമന്റെ മത്സ്യകൃഷി വ്യത്യസ്തമാണ്. വൈവിധ്യവത്കരണത്തിലൂടെ ചെമ്മീന്പാടത്തു നിന്ന് എങ്ങനെ
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
Latest News
കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണവാറണ്ട്: അരവിന്ദ് കേജരിവാൾ
കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം
ഇന്ന് 3254 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18
മോദി എതിരാളികളെ ഇല്ലാതാക്കുന്ന ഭയങ്കരനായ ശത്രു: രാഹുൽ ഗാന്ധി
യുവതിയുടെ ദുരൂഹ മരണം; മഹാരാഷ്ട്ര വനം മന്ത്രി രാജിവച്ചു
Latest News
കാർഷിക നിയമങ്ങൾ കർഷകർക്കുള്ള മരണവാറണ്ട്: അരവിന്ദ് കേജരിവാൾ
കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം
ഇന്ന് 3254 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18
മോദി എതിരാളികളെ ഇല്ലാതാക്കുന്ന ഭയങ്കരനായ ശത്രു: രാഹുൽ ഗാന്ധി
യുവതിയുടെ ദുരൂഹ മരണം; മഹാരാഷ്ട്ര വനം മന്ത്രി രാജിവച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top