Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
ആശ്രമത്തിലെ പച്ചക്കറികളുമായി ...
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താ...
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബ...
അതിമാരകം ആടുവസന്ത
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട...
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി...
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴി...
Previous
Next
Karshakan
നാളികേര വികസനത്തിന് ഒരു പുനര്‍ചിന്തനം
Tuesday, June 9, 2020 12:18 PM IST
നാളികേര ഉത്പാദനക്ഷമയില്‍ കേരളം ഏറെ പിന്നിലാണ്. എത്ര ശ്രമിച്ചിട്ടും തെങ്ങിന്റെ ഉത്പാദനക്ഷമത കാര്യമായി വര്‍ധിപ്പിക്കാന്‍ കേരളത്തിനായിട്ടില്ല. കേരളത്തില്‍ ഹെക്ടറൊന്നിന് എണ്ണായിരത്തില്‍ താഴെ തേങ്ങ ഉത്പാദിക്കപ്പെടുമ്പോള്‍ തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും ഉത്പാദനക്ഷമത 14,000 ത്തില്‍ അധികമാണ്. കേരളത്തിന്റെ ഉത്പാദനശേഷി കുറക്കുന്ന പ്രധാന ഘടകങ്ങള്‍ മഴയെ മാത്രമാശ്രയിച്ചുള്ള കൃഷിയും കാറ്റുവീഴ്ചയുടെ നീരാളിപ്പിടുത്തവുമാണ്. കാറ്റുവീഴ്ച തേര്‍വാഴ്ച നടത്തുന്ന ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഉത്പാദനക്ഷമത 5000 ത്തില്‍ താഴെയാണ്. രോഗമില്ലാത്ത തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഉത്പാദനക്ഷമത 6,000 ത്തിലധകവും ഇതില്‍ 10,000ത്തോളം നാളികേരം ഹെക്ടറൊന്നിനു ഉത്പാദിപ്പിക്കുന്ന മലപ്പുറം ജില്ല വേറിട്ടു നില്ക്കുന്നു. മലപ്പുറം ജില്ലയിലെ ബ്ലോക്കുതല ഉത്പാദനക്ഷമത പരിശോധിക്കുമ്പോള്‍ മങ്കട, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി എന്നീ ബ്ലോക്കുകള്‍ മുന്‍പന്തിയില്‍ നില്ക്കുന്നു. അതായത് ക്ഷമത 10000ത്തിലധികം നാളികേരം. കടലോരപ്രദേശങ്ങളായ പൊന്നാനി, തിരൂര്‍, താനൂര്‍ എന്നീ ബ്ളോക്കുകളില്‍ ഉത്പാദനക്ഷമത 9000ത്തിനുടുത്തു മാത്രം. കടലോര പ്രദേശങ്ങളാണ് തെങ്ങുകൃഷിക്കനുയോജ്യം എന്ന നമ്മുടെ ധാരണയെ തിരുത്തിക്കുറിക്കുന്നതാണ് ഈ കണക്കുകള്‍.
ജലസേചനമില്ലാതെ രാസവളം കാര്യമായി നല്‍കാതെ കുന്നിന് മുകളില്‍ സ്ഥിതിചെയ്യുന്ന മലപ്പുറത്തെ തോട്ടങ്ങളില്‍ ഹെക്ടറിന് പതിനായിരത്തിധികം നാളികേരം ഉത്പാദിപ്പിക്കുന്നത് ഒരു അദ്ഭുതപ്രതിഭാസം തന്നെയാണ്. മലപ്പുറത്തുകാരന്റെ തെങ്ങുകൃഷി വികസനത്തിനു കൂടുതല്‍ പിന്‍ബലം നല്കിയാല് ഒരു പക്ഷെ ഇന്ത്യയില്‍ ഏറ്റവും ഉത്പാദനശേഷിയുള്ള ജില്ലയാകും മലപ്പുറം. കാസര്‍ഗോഡിന്റെ സ്ഥിതിയും ഏറെക്കുറെ ഇതുതന്നെ. ജലസേചനമി ല്ലാതെ തെങ്ങുകൃഷിചെയ്യുന്ന സ്ഥലങ്ങളെ വേര്‍തിരിച്ചു കണ്ട് ധനസഹായം നല്കേണ്ടിയിരിക്കുന്നു. ബ്ലോക്കടിസ്ഥനത്തില് സൂക്ഷ്മ കാലാവസ്ഥാഘടനയും മണ്ണിന്റെ നിലവാരവും പരീക്ഷിച്ചു നിരീക്ഷിച്ചു വികസന പരിപാടികള്‍ നടത്തുമ്പോഴെ തെങ്ങുകൃഷിയില്‍ മുന്നേറ്റം സംജാതമാകൂ.
ഇതിന്റെ പ്രധാന ഉത്തരവാദിത്വം കേരള കാര്‍ഷിക സര്‍വകലാശാല എറ്റെടുത്തെ മതിയാകൂ. ഈ പ്രവര്‍ത്തനങ്ങളില്‍ കൃഷി വകുപ്പിനും കാതലായ സംഭാവനകള്‍ നല്കാന് കഴിയും. കേന്ദ്രഗവണ്മെന്റുസ്ഥാപനമായ സി.പി.സി.ആര്.ഐ ഇതില്‍ മുന്നിലുണ്ടാവുമോ എന്നത് കണ്ടുതന്നെ അറിയണം. നാളികേര വികസന ബോര്‍ഡിനെ കേരളസര്‍ക്കാര്‍ ഈയിടെ രൂപം നല്കിയ നാളികേര വികസന കൗണ്‍സില്‍ നിന്നും അകറ്റിനിര്‍ത്തിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല.
ഉത്പാദനക്ഷമത കൂടിയ മറ്റുസംസ്ഥാനങ്ങളിലെല്ലാം തന്നെ ജലസേചനാധിഷ്ഠിത കൃഷിരീതിയാണ് അവലംബിച്ചു പോകുന്നത്. അവിടെ രാസവളങ്ങളും ജൈവവളങ്ങളും ധാരാളമായി ഉപയോഗിക്കുന്നു. ജലസേചനം നല്കിയാല് തന്നെ ഉത്പാദനക്ഷമത ഇരട്ടിയാകും എന്നു പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. പക്ഷെ ചോദ്യം ഇതാണ്- ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന കേരളത്തില്‍ ജലസേചനത്തിനു വേണ്ടത്രവെള്ളം എവിടെ? വാതോരാതെ പ്രസ്താവിക്കപ്പെടുന്ന മറ്റൊരു സാങ്കേതിക നിര്‍ദ്ദേശമാണ് ഇടവിളക്കൃഷി. മിക്കവാറും എല്ലാ ഇടവിളകള്‍ക്കും ജലസേചനം അത്യാവശ്യമാണ്. ജലലഭ്യതയുള്ള കൃഷിയിടങ്ങളില്‍ മാത്രമെ ഇടവിളക്കൃഷി വിജയകരമാകൂ.
വെറും കൃഷി എന്നതിലുപരി കേരവ്യവസായാധിഷ്ടിത സംരംഭമായിരിക്കണം തെങ്ങുകൃഷി. റബര്‍ കൃഷിയുടെ വിജയം അത് വ്യവസായാധിഷ്ടിതമായതുകൊണ്ടാണ്. അതിന് ഒരു അടുക്കും ചിട്ടയുമുണ്ട്. കൃഷി വകുപ്പിന്റെ യാതൊരുവിധ ഇടപെടലും റബര്കൃഷിയിലില്ല. റബര്‍ ബോര്‍ഡ് വാണിജ്യാമന്ത്രാലയത്തിന്റെ കീഴിലാണ്. ബോര്‍ഡിനു സ്വന്തമായ ഗവേഷണസ്ഥാപനവും വിജ്ഞാനവ്യാപന വിഭാഗവുമുണ്ട്. എന്നാല്‍ നാളികേരവികസന ബോര്‍ഡിന്റെ സ്ഥിതി അതല്ല. ടെക്നോളജി മിഷനില്‍ കൂടിയുള്ള ധനസഹായമൊഴിച്ചാല് മറ്റെല്ലാം പരിപാടികളും സംസ്ഥാനകൃഷി വകുപ്പില്‍ കൂടിയാണ് നടപ്പില്‍ വരുത്തുന്നത്. ഈലേഖകന് ചെയര്‍മാനായിരുന്ന കാലത്ത് സ്ഥാപിച്ച നാളികേര ടെക്ക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് കാര്യമായ വളര്‍ച്ച ഉണ്ടായിട്ടില്ല. ഗവേഷണം ഇന്നും ബോര്‍ഡിന്റെ പരിധിക്കു പുറത്താണ്.
നിലവാരമുള്ള തെങ്ങിന്‍തൈകളുടെ അഭാവമാണ് കൃഷിക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നം. ഇന്ന് ആര്‍ക്കും എവിടെയും തെങ്ങിന് തൈ ഉത്പാദിപ്പിച്ചു വിപണനം നടത്താം. കുറ്റ്യാടി തൈകള്‍ എന്ന മിഥ്യ ഇന്നും നിലനില്ക്കുന്നു. പഴയ മദിരാശി സംസ്ഥാനത്ത് മലബാറിലെ കുറ്റ്യാടിയില്‍ നിന്നാണ് വിത്തുതേങ്ങ സംഭരിച്ചിരുന്നത്. കുറ്റ്യാടിയേക്കാള്‍ ഗുണനിലവാരമുള്ള തൈകള്‍ ഉത്പാദിപ്പിക്കാന്‍ നമുക്കു സാധിക്കും.
കേന്ദ്രീകൃത വിത്തു ശേഖരണവും വിതരണവുമാണ് ഇന്നും കൃഷി വകുപ്പ് അവലംബിക്കുന്നത്. അതാത് സ്ഥലങ്ങള്‍ക്ക് അനുയോജ്യമായ തെങ്ങുകളില്‍ നിന്നു വിത്തുശേഖരണം നടത്തി, തൈയുത്പാദിപ്പിക്കുന്ന സമ്പ്രദായമാണ് കരണീയം. തമിഴ്നാട്ടിലെ മാതൃക സ്വീകരിക്കാവുന്ന ഒരു ശൈലിയാണ്. വീണ്ടും മലപ്പുറത്തേക്കു പോകാം. മലപ്പുറം ജില്ലയിലേക്കാവശ്യമായ തെങ്ങിന് തൈകള്‍ അവിടെത്തന്നെ ഉത്പാദിപ്പിക്കട്ടെ. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ രോ ഗപ്രതിരോധം കാഴ്ചവയ്ക്കുന്ന തെങ്ങുകളില്‍ നിന്നു വിത്തു ശേഖരിച്ചു തൈകള്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്യേണ്ടതാണ്. ഇവിടുത്തെ തൈകള്‍ മറ്റു ജില്ലകളിലേയ്ക്കയ്ക്കരുത്. ചുരുക്കിപ്പറഞ്ഞാല്‍ വിത്തുശേഖരവും തൈഉത്പാദനവും തത്കാലം ജില്ലാടിസ്ഥാനത്തിലായിരിക്കണം. നിലവാരമുള്ള തൈകള്‍ ഉത്പാദിപ്പിച്ചു സര്‍ട്ടിഫൈഡ് തൈകളാക്കി വില്‍ക്കാനുള്ള ശ്രമം നാളികേരവികസനബോര്‍ഡ് നടത്തുകയുണ്ടായി. സ്വകാര്യ കോളജ് കളെയും ഗവേഷണം നടത്തുന്ന ചില സ്ഥാപനങ്ങളെയും ഇതില്‍ ഭാഗഭാക്കാക്കി. എന്നാല്‍ ഈ സംരംഭം വിജയം കണ്ടില്ല. കാരണം വിത്തുശേഖരണവും ഹൈബ്രിഡ് വിത്തുത്പാദനവും നഴ്സറിനടത്തലും ശ്രമകരമായ ജോലിയാണ്. തമിഴ്നാട്ടില്‍ ചില കൃഷിക്കാരും സ്വകാര്യസ്ഥാപനങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ ഗുണനിലവാരമുള്ള തൈകള്‍ ഉത്പാദിപ്പിക്കുന്നത് നമുക്ക് മാതൃകയാവേണ്ടതാണ്.
കാറ്റുവീഴ്ചയെ നേരിടാന്‍ വര്‍ഷങ്ങളായി നിലനിന്നുവരുന്ന പദ്ധതിയാണ് രോഗം ബാധിച്ച തെങ്ങുകള്‍ വെട്ടിമാറ്റി പുതിയ തൈകള്‍ നടല്‍. ആലപ്പുഴ, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചു നടപ്പാക്കേണ്ട ഈ പദ്ധതി സംസ്ഥാനം മുഴുവന്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇതില്‍ നിന്നു ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല. സമയബന്ധിതമായി രോഗം ബാധിച്ച മുഴുവന്‍ തെങ്ങുകളും ഈ ജില്ലകളില്‍ നിന്നു വെട്ടിമാറ്റി രോഗപ്രതിരോധം കാഴ്ചവയ്ക്കുന്ന രോഗബാധിത പ്രദേശത്തുത്പാദിപ്പിച്ച തൈകള്‍ വച്ചുപിടിപ്പിക്കാന്‍ നമുക്കു സാധിക്കണം. ഇതിനുവേണ്ട ധനസഹായം ഈ ജില്ലകള്‍ക്ക് മാത്രമായി നല്കാന് നമുക്കു സാധിക്കണം.
തെങ്ങിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ എവിടെ കേന്ദ്രീകരിക്കണം എന്നതില്‍ നമുക്ക് കൃത്യമാബോധമില്ല. സമ്മര്‍ദ്ദത്തിനുവഴങ്ങി കിട്ടുന്ന ധനസഹായം സംസ്ഥാ നം മുഴുവന്‍ വീതിച്ചു നല്കാന് നാം നിര്‍ബന്ധിതരാവുന്നു. ഉത്പാദനശേഷിക്കനുസൃതമായി പദ്ധതികള്‍ തയാറാക്കുന്നതില്‍ ഒരു പുനര്‍ചിന്തനം കൂടിയേ തീരൂ. ബ്ലോക്കടിസ്ഥാനത്തില്‍ വിവരശേഖരണം നടത്തി പ്രായോഗികമായ പദ്ധതികള്‍ നമുക്ക് രൂപീകരിക്കാന്‍ സാധിക്കണം.
ഉത്പന്നവൈവിധ്യവത്കരണം നാളികേരവ്യവസായത്തിന്റെ കാതലാണ്. നാളികേര വികസനബോര് ഡിന്റെ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടും, കാര്‍ഷിക സര്‍വകലാശാലയിലെ വിഭവസംസ്കരണ ഡിപ്പാര് ട്ട്മെന്റും സി.പി.സി.ആര്.ഐയും ഇതില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. അച്ചാറുകളും ജാമും ജെല്ലിയും ഉണ്ടാക്കുന്നതിനു പകരം കാര്‍ഷികസര്‍വകലാശാല നാളികേര ഉത്പന്നങ്ങളുണ്ടാക്കുന്ന ശ്രമങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. നീരയുടെ അനുഭവം നമുക്കു പാഠമാകണം.
വിവിധ ടെക്നോളജികള്‍ നീരയുടെ നിലവാരം പലവിധത്തിലാക്കി. നീര ചെത്തിയെടുക്കാന്‍ ആളില്ലാതായപ്പോള്‍ ഒരു വ്യവസായം തന്നെ തകര്‍ന്നു. കിട്ടുന്ന ധനസഹായങ്ങള്‍ ജില്ലകള്‍ക്ക് ഒരുപോലെ വീതിച്ചു നല്കുമ്പോള് ഉദ്ദേശിച്ച ഫലം ലഭ്യമാകുന്നില്ല. നയപരമായ തീരുമാനങ്ങള്‍ ശാസ്ത്രീയാടിസ്ഥാനത്തില്‍ വിശകലനം ചെയ്തു നടപ്പാക്കാന്‍ പുനര്‍ചിന്തനവും പുതിയ കാഴ്ചപ്പാടും വേണം. ഇതിനുസാധിച്ചാല് മാത്രമേ നാളികേരവികസന കൗണ് സില് കേരകൃഷിക്കാര്ക്ക് ഉപയുക്തമാകൂ.
ഡോ. എം. അരവിന്ദാക്ഷന്
മുന്‍ ചെയര്മാന്, നാളികേര വികസനബോര്‍ഡ്
ഫോണ്‍: 94467 23578.
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
Latest News
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
Latest News
കേരളത്തില്‍ സിപിഎമ്മും ബിജെപിയും യുഗ്മഗാനം പാടുന്നു: പവന്‍ഖേര
തൃശൂരിൽ പൂരം നിർത്തിവച്ച് പ്രതിഷേധം
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top