മാങ്ങാട്ടിടത്ത് ചുവപ്പ് വിപ്ലവം
മാങ്ങാട്ടിടത്ത് ചുവപ്പ് വിപ്ലവം
Sunday, May 28, 2023 5:17 PM IST
കണ്ണൂർ ജില്ലയിൽ കൂത്തുപറന്പിലെ മാങ്ങാട്ടിടം പാടങ്ങൾക്ക് ഇപ്പോൾ കടും ചുവപ്പ് നിറമാണ്. എങ്ങും വിളഞ്ഞു പാകമായി പൂത്തുലഞ്ഞു നിൽക്കുന്ന ചുവന്ന മുളകുകൾ. പലയിടത്തും ഒന്നാം ഘട്ട വിളവെടുപ്പ് പൂർത്തിയായി.

റെഡ് ചില്ലീസ് മാങ്ങാട്ടിടം എന്ന ബ്രാൻഡിൽ ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന മുളക് പൊടിയും വിപണിയിലെത്തി. റെഡ് ചില്ലീസ് പദ്ധതിയുടെ ഭാഗമായി കൃഷി ഭവന്‍റെ സഹായത്തോടെ മാങ്ങാട്ടിടത്ത് 73 കർഷകർ 35 ഏക്കറിലാണു വറ്റൽ മുളക് കൃഷി ആരംഭിച്ചത്.

തുടക്കം

കൂത്തുപറന്പ് ബ്ലോക്കിന്‍റെ ചുമതലയിലുണ്ടായിരുന്ന കൃഷി അസിസ്റ്റന്‍റ് ഡയറക്ടർ ബിന്ദു കെ. മാത്യുവാണ് റെഡ് ചില്ലീസ് പദ്ധതി വിഭാവന ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു അത്.

വിപണിയിലെത്തുന്ന കറിപ്പൊടികളിൽ മിക്കതിലും മാരക കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്നു കേരള സർവകലാശാല സ്ഥിരീകരിച്ചതോടെയാണു മായമില്ലാത്ത കറിപ്പൊടിയുണ്ടാക്കുക എന്ന പദ്ധതിക്കു രൂപം കൊടുത്തത്.



മാങ്ങാട്ടിടം കൃഷി ഓഫീസർ എ. സൗമ്യയും കൃഷി അസിസ്റ്റന്‍റുമാരായ ആർ.സന്തോഷ് കുമാർ, എം. വിപിൻ എന്നിവരും പദ്ധതിക്കു ശക്തമായ പിന്തുണയുമായി രംഗത്തെത്തി. അവർ കർഷകർക്കു നൽകിയ പ്രോത്സാഹനം റെഡ് ചില്ലീസ് പദ്ധതിയുടെ വിജയത്തിനു വഴിയൊരുക്കി.

പദ്ധതിയിൽ ആകൃഷ്ടരായ സുലഭ ക്ലസ്റ്റർ മാത്രം മൂന്നേക്കർ സ്ഥലത്താണ് വറ്റൽ മുളക് കൃഷി ചെയ്തിരിക്കുന്നത്. അർമോർ (ഗുണ്ടൂർ), സർപ്പൻ 92 (കാഷ്മീരി മുളക്) എന്നീ ഇനങ്ങളാണു കൃഷി ചെയ്തത്.

മുളകുകൾ ശേഖരിക്കാൻ കൃഷി ഭവന്‍റെ നേതൃത്വത്തിൽ എഫ്ഐജി അഗ്രി പാർക്ക് മാങ്ങാട്ടിടം എന്ന പേരിൽ സംഘവും ആരംഭിച്ചു. ശേഖരിച്ച മുളകുകൾ 18 മണിക്കൂറോളം ഡ്രയറുകളിൽ ഉണക്കിയ ശേഷമാണു പൊടിക്കുന്നത്.

ഇതിനായി ശങ്കരനെ ല്ലൂരിലും കരിയിലും ഡ്രയർ സംവി ധാനം ഏർപ്പെടുത്തി. മായമോ കീടനാശിനികളോ ഇല്ലാത്ത മാങ്ങാട്ടിടത്തിന്‍റെ തനതു മുളക് പൊടിക്കു പുറമെ മഞ്ഞളും ശേഖ രിച്ചു പൊടിയാക്കി വിപണിയിൽ ഇറക്കാൻ പദ്ധതിയുണ്ട്.


കുടുംബശ്രീ വഴി മാങ്ങാട്ടിടത്തെ മുഴുവൻ വീടുകളിലും മുളക് എത്തിക്കുകയാണ് ലക്ഷ്യം. അഗ്രി പാർക്ക് വഴി ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലേയും ജീവനക്കാർക്കു മുളകുപൊടി വിതരണം ചെയ്യുന്നുണ്ട്.

പച്ചക്കറി വികസന പദ്ധതിയു ടെയും സംസ്ഥാന ഹോർട്ടി കോർപ് മിഷന്‍റെയും ഭാഗമായാണ് പഞ്ചായ ത്തിൽ 86000 മുളക് തൈകൾ ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്.

മണ്ണ് പാകപ്പെടുത്താനായി കർഷ കർക്ക് കുമ്മായം 75 ശതമാനം സബ്സിഡിയും കൃഷി ചെയ്യുന്ന വർക്കു സെന്‍റിന് 80 രൂപയും ധന സഹായം കൃഷിഭവൻ നൽകിയ തോടെയാണു പദ്ധതി അതിവേഗം നടപ്പിലാക്കാനായത്.




മുളക് കൃഷി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും 20 തൈകൾ വീതം വിതരണം ചെയ്തു. മാങ്ങാട്ടി ടത്തിന്‍റെ ചുവട് പിടിച്ചു സമീപ പഞ്ചായത്തുകളിലും റെഡ് ചില്ലീസ് പദ്ധതിക്കു തുടക്കമിട്ടിട്ടുണ്ട്.

പഠിക്കാൻ കേന്ദ്ര സംഘവും

മാങ്ങാട്ടിടം പഞ്ചായത്തിൽ നടപ്പി ലാക്കിയ റെഡ് ചില്ലീസ് വറ്റൽ മുളക് ഉത്പാദന പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാൻ ലോക ബാങ്കിൽ നിന്നുള്ള സംഘം സ്ഥലം സന്ദർശിച്ചു. പ്രാദേ ശിക സാന്പത്തിക വികസനത്തിന്‍റെ സാധ്യതകൾ മനസിലാക്കി ലോക ബാങ്കിന്‍റെകൂടി സഹകരണത്തോടെ പദ്ധതി വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘമെത്തിയത്.

വറ്റൽ മുളക് സംഭരണ കേന്ദ്രവും കരിയിലെ ഡ്രയർ യൂണിറ്റും മുളക് പാടവും സന്ദർശിച്ച സംഘം അവയുടെ പ്രവർത്തനങ്ങൾ മനസിലാക്കുകയും ഉത്പന്നത്തിന് വിപണനം കണ്ടെത്തു ന്നതിനടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ലോക ബാങ്ക് പ്രതിനിധി സീനിയർ ഇക്കണോമിസ്റ്റ് ആന്ത്രെസ് എഫ് ഗാർസ്യയുടെ നേതൃ ത്വത്തിലുള്ള സംഘമാണു മാങ്ങാട്ടിടത്ത് എത്തിയത്.

എം.രാജീവൻ