Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
മാലിന്യമുക്തിക്ക് കൂണ്
മാങ്കോസ്റ്റിൻ ആദായകരം; ഇത് ഫില...
കൃഷിയിലും എഐ വിപ്ലവം
അനിൽകുമാറിനു കുലയല്ല, ഇലയാണ്...
ചെടികൾക്കൊപ്പം സന്തോഷ ജീവിതം
താറാവ് കൃഷി അന്പിളിക്ക് അധിക വരുമാനമാർഗം...
ആന്പൽ വസന്തം ആസ്വദിക്കാൻ മലരി...
നൂതന കാർഷിക വികസന പദ്ധതികളു...
കതിരിന്റെ കരുത്ത്; സൗത്ത് ഇന്ത്യ...
Previous
Next
Karshakan
കപ്പയിലയ്ക്കു കനകകാന്തി നല്കി ജെപി
ഒരു കാലത്ത് ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ മലയാളിക്ക് തുണയായ മരച്ചീനിക്ക് താരമൂല്യം നല്കിയ ശാസ്ത്ര പ്രതിഭയാണ് ഡോ. ജയപ്രകാശ്. 2010-ല്‍ മരച്ചീനി ഇലയില്‍ നിന്നു തയാറാക്കിയ സൗഹൃദകിടനാശിനികളുമായി വിളസംരക്ഷണത്തിനെത്തിയതോടെയാണു ജെപി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡോ. സി. എ. ജയപ്രകാശ് ശ്രദ്ധേയനായത്.
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സ്ഥാപനമായ തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റാണ് ഡോ. ജയപ്രകാശ്. നന്മ, മേന്മ, ശ്രേയ എന്നീ മൂന്നു ജൈവ കീടനാശിനികളാണ് അദ്ദേഹം കര്‍ഷകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്.
എന്നാല്‍, വാഴയിലെ തടതുരപ്പന്‍ പുഴുവും ഇലതീനിപ്പുഴുവും മാണവണ്ടും മാണപ്പുഴുവും ഇലച്ചെള്ളും, മുളക്, പയര്‍, തക്കാളി, പാവല്‍, പടവലം, ചുരയ്ക്ക, കോവല്‍, കത്തിരി, വഴുതന, ചേന തുടങ്ങിയവയിലെ ഉപദ്രവകാരികളായ വിവിധ കീടങ്ങളും നന്മയുടെയും മേന്മയുടെയും മുന്നില്‍ തോറ്റു തുന്നം പാടി. ഇതോടെ കൃഷിവകുപ്പും വി.എഫ്.പി.സി.കെയും കേരള കാര്‍ഷികസര്‍വകലാശാലയുമൊക്കെ നന്മയുടെയും മേന്മയുടെയും ശ്രേയയുടെയും പ്രചാരകരുമായി.
ഐ.എസ്.ആര്.ഒ ഡിസൈന്‍ ചെയ്ത ഒരു പ്ലാന്റ് കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലുണ്ട്. ഇതിന്റെ സഹായത്തോടെയാണു മരച്ചീനി ഇലയില്‍ നിന്ന് കീടനാശിനി സത്തായ സയനോജെന്‍ വേര്‍തിരിച്ചെടുത്തത്. ഇലകള്‍ക്കു പുറമെ കിഴങ്ങിന്റെ തൊലിയും കീടനാശിനി നിര്‍മിതിക്ക് ഉപയോഗിക്കാം. ഒരു ഹെക്ടറില്‍ മരച്ചീനി കൃഷി ചെയ്യുമ്പോള്‍ ഇത്തര ത്തില്‍ ഇലകളും കിഴങ്ങിന്റെ തൊലിയും ഉള്‍പ്പെടെ 5 ടണ്ണോളം ബയോവേസ്റ്റ് വരുമെന്നാണ് കണക്ക്. ഈ ബയോവേസ്റ്റില്‍ നിന്നാണ് ഡോ. ജയപ്രകാശും സംഘവും മൂന്ന് ജൈവകീടനാശിനികളും നിര്‍മിച്ചത്. ഇതു കേരളത്തില്‍ മാത്രമല്ല രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വരെ എത്തി.
ജൈവകീടനാശിനികള്‍ പാടത്തും പറമ്പിലും വിജയഗാഥ രചിച്ചുകൊണ്ടിരിക്കെയാണു ജെ.പി.ക്ക് മറ്റൊരു സംശയമുണ്ടായത്. ജൈവകീടനാശിനി നിര്‍മിക്കുമ്പോള്‍ ബാക്കി വരുന്ന ഇലക്കുഴമ്പിന് (സ്ലറി) മറ്റെന്തെങ്കിലും ഉപയോഗം ഉണ്ടാകില്ലേ? സ്ലറിയില്‍ ഹരിതഗൃഹവാതകമായ മീഥെയിന്‍ ഉത്പാദിപ്പിക്കാന്‍ കഴിവുള്ള മെഥനോജനറ്റിക്ക് ബാക്റ്റീരിയ ഉണ്ടാകാന്‍ സാധ്യതയില്ലേ എന്നും അദ്ദേഹം ചിന്തിച്ചു. സാധാരണഗതിയില്‍ ഇലകളില്‍ നിന്ന് വാതകം ഉത്പാദിപ്പിക്കുക അത്ര എളുപ്പമല്ല. കാരണം അവയിലുള്ള സെല്ലുലോസ്, ഹെമിസെല്ലുലോസ്, ലിഗ്നിന്‍ ഇവയൊന്നും ജൈവവാതക ഉത്പാദനത്തിന് അനുകൂലവുമല്ല.
എങ്കിലും കീടനാശിനി ഉത്പാദനത്തിനുവേണ്ടി പ്ലാന്റില്‍ അരച്ചു കഴിഞ്ഞ് സ്ഥിതിക്ക് ഇലകളുടെ ഘടനയ്ക്കു എന്തെങ്കിലും സാരമായ മാറ്റങ്ങള്‍ വന്നുകൂടായ്കയില്ലല്ലോ. ഇലയ്ക്ക് സംഭവിച്ചിരിക്കാവുന്ന ഈ പരിണാമവേളയില്‍ ഒരു പക്ഷെ മീഥെയില് ഉത്പാദകരായ മെഥനോജനറ്റിക്ക് ബാക്റ്റീരിയയ്ക്കു ഇലകളില്‍ കടന്നു കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലല്ലോ. ഗവേഷണ കേന്ദ്രത്തിലെ കെമിസ്റ്റായ ഡോ. രാജേശ്വരിയും ജെപി യുടെ ഈ സംശയം ന്യായീകരിക്കുകയാണ് ചെയ്തത്.
കൂടുതല്‍ വ്യക്തതയ്ക്കായി തിരുവനന്തപുരത്ത് പാപ്പനംകോടുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ സീനിയര്‍ മൈക്രോബയോളജിസ്റ്റായ ഡോ. കൃഷ്ണകുമാറിനെ സമീപിച്ചു.
ബയോഗ്യാസ് ഉണ്ടാക്കാന്‍ വളരെ സാധ്യതയുള്ള അസംസ്കൃത വസ്തുവാണ് സ്ലാറിയെന്നും ഇതില്‍ മീഥെയിന്‍ ഉത്പാദക ബാക്റ്റീരിയയുടെ തോത് ഏകദേശം 60 ശതമാനത്തോളം വരുമെന്നുമുള്ള ഡോ. കൃഷ്ണകുമാറിന്റെ അഭിപ്രായം ഡോ. ജയപ്രകാശിന് വലിയ പ്രതീക്ഷയാണ് നല്‍കിയത്. വൈകിയില്ല, ഗവേഷണസ്ഥാപനത്തില്‍ തന്നെ ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച് മരച്ചീനി ഇലയുടെ സ്ലറിയില്‍ നിന്ന് ഇന്ധനം ഉത്പാദനം തുടങ്ങുകയും ചെയ്തു. ജെപിയുടെ ഗവേഷണ സപര്യയിലെ രണ്ടാം വിജയം.
കറണ്ട് ജെപി
മരച്ചീനിയെ വീണ്ടും സംശയദൃഷ്ടിയോടെ വീക്ഷിച്ച ജെപി തുടര്‍പഠനങ്ങളുടെ ഭാഗമായി ഡല്‍ഹി ഐഐടിയില്‍ എത്തി അവിടുത്തെ ഡീനും സഹപാഠിയുമായ ഡോ. സുനില്‍ ഖരെയെ സന്ദര്‍ശിച്ചു. മരച്ചീനിയിലയില്‍ നിന്നുത്പാദിപ്പിച്ച ബയോഗ്യാസ് കംപ്രസ് ചെയ്യാന്‍ പറ്റുമോ എന്നറിയാനായിരുന്നു ശ്രമം. ഡോ. ഖരെ ജെപിയെ ഐഐടിയിലെ റൂറല്‍ ടെക്നോളജി വിഭാഗം തലവന്‍ ഡോ. ചന്ദ്രശേഖരനെ പരിചയപ്പെടുത്തി. ഐഐടി കാമ്പസിലെ അവശിഷ്ടങ്ങളില്‍ നിന്ന് തയാറാക്കിയ ഗ്യാസ് ഭീമന് ബലൂണുകളില്‍ നിറച്ചു നിര്‍ത്തിയിരിക്കുന്ന കാഴ്ച ജെപിയെ വല്ലാതെ ആകര്‍ഷിച്ചു.
ബയോഗ്യാസില്‍ മീഥെയിനു പുറമേ കാര്‍ബണ്‍ ഡയോക്സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ്, ജലാംശം എന്നിവയുമുണ്ടെന്ന് അദ്ദേഹം മനസിലാക്കി. ഇവയുടെ മിശ്രിതമായതുകൊണ്ടുതന്നെ മീഥെയിന്‍ അതിന്റെ പൂര്‍ണ ഇന്ധനശേഷി പ്രകടിപ്പിക്കാന്‍ കഴിയാറില്ല. മീഥെയിനൊഴികെ ബാക്കി മൂന്നും നീക്കിയാല്‍ മീഥെയിന്‍ കൂടുതല്‍ ശക്തിമാനാകുമെന്നും അദ്ദേഹം കണ്ടെത്തി. സ്ക്രബ്ബിംഗ് എന്നാണ് ഈ സാങ്കേതികവിദ്യയുടെ പേര്.
ഏറെത്താമസിയാതെ മുംബൈയിലെ ഭാഭാ അറ്റോമിക് ഗവേഷണ കേന്ദ്രത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത് മരച്ചീനിയിലയിലെ പ്രവ ര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ ഡോ. ജയപ്രകാശിന് അവസരം കിട്ടി. ജെപിയിലെ പ്രതിഭ തിരിച്ചറിഞ്ഞ ബാര്‍ക്ക് ഡയറക്ടര്‍ ഡോ. വേണുഗോപാല്‍ തുടര്‍നടപടികള്‍ക്കായി 50 ലക്ഷം രൂപ അനുവദിച്ചു. ആ തുക ജെപി കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിലെ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ തുടങ്ങി.
അടുത്ത യാത്ര മണ്ണുത്തി കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയലേക്കായിരുന്നു. അവിടെയുണ്ടായിരുന്ന 30 ഘനമീറ്റര്‍ വ്യാപ്തിയുള്ള ബയോഗ്യാസ് പ്ലാന്റില്‍ ജെപിയുടെ ശ്രദ്ധ പതിച്ചു. അതില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്നു എന്നതായിരുന്നു പ്രത്യേകത. വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. വൈദ്യുതി ഉല്പാദനത്തിന് സഹായിക്കുന്ന ജനറേറ്റര്‍ ഡിസൈന്‍ ചെയ്ത തൃശൂര്ക്കാരന് ഫ്രാന്‍സിസ് എന്ന മെക്കാനിക്കിനെ അവര്‍ ജെ. പിക്കു പരിചയപ്പെടുത്തി.
ഒരു സെക്കന്‍ഡ് ഹാന്‍ഡ് ജനറേറ്റര്‍ വാങ്ങി നല്കിയാല് ബയോഗ്യാസില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാമെന്ന് ആ മെക്കാനിക്ക് ജെപിക്ക് വാക്ക് നല്കി. ഒരു ബള്‍ബ് കത്തിക്കാനുള്ള വൈദ്യുതി എങ്കിലും ഈ ബയോഗ്യാസില്‍ നിന്ന് ഉത്പാദിപ്പിക്കാന്‍ കഴിയണമെന്നു മാത്രമായിരുന്നു ജെപിയുടെ ഡിമാ ന്‍ഡ്.
എന്നാല്‍, ഇന്നിപ്പോള്‍ ഒരേസമയം നിരവധി ട്യൂബ്ലൈറ്റുകള് മരച്ചീനിയില്‍ നിന്നുത്പാദിപ്പിച്ച വൈദ്യുതി കൊണ്ട് നിറഞ്ഞു കത്തുന്നു. മാത്രമല്ല, കട്ടറും മിക്സിയും ഒക്കെ അനായാസം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കേന്ദ്രസര്‍ക്കാരിന്റെ അറ്റോമിക് എനര്‍ജി വകുപ്പിന്റെ സഹായത്തോടെ യാഥാര്‍ഥ്യമായ ഈ വെളിച്ചത്തിന് ഡോ. ജയപ്രകാശും സംഘവും CASSA Dipha അഥവാ കസാ ദീപം എന്നു പേരു നല്കി. മരച്ചീനിയുടെ പേരായ കാസവയുടെ ചുരുക്കെഴുത്താണ് കസാ എന്നത്. ദീപം എന്നത് പ്രകാശവും. ഫോണ്‍: 9446306909
സുരേഷ് മുതുകുളം
പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ അഫീസര്‍ (റിട്ട.), ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
മാലിന്യമുക്തിക്ക് കൂണ്
വലിയ പ്രശ്നമാണു മാലിന്യവും അതിന്റെ സംസ്കരണവും. പലയിടത്തും ജൈവമാലിന്യങ്ങൾ പോലും സംസ്കരിക്കാ
മാങ്കോസ്റ്റിൻ ആദായകരം; ഇത് ഫിലിപ്പിന്റെ ഉറപ്പ്
വിദേശ രാജ്യങ്ങളിൽ "പഴവർഗങ്ങളുടെ റാണി’ എന്നറിയപ്പെടുന്ന മാങ്കോസ്റ്റിന്‍ നന്നായി വളരാൻ പറ്റി
കൃഷിയിലും എഐ വിപ്ലവം
എഐ എന്നാൽ
മനുഷ്യൻ ചെയ്യുന്നതു പോലെയുള്ള ബുദ്ധിപരമായ കാര്യങ്ങൾ സ്വന്തമായി ചെയ്യുന്ന യ
അനിൽകുമാറിനു കുലയല്ല, ഇലയാണ് കാര്യം
സദ്യ കഴിക്കുന്നെങ്കിൽ അതു വാഴയിലയിൽ തന്നെ വേണം. എങ്കിലേ മലയാളിക്കു തൃപ്തിയാവൂ. ചൂടു ചോറും കറി
ചെടികൾക്കൊപ്പം സന്തോഷ ജീവിതം
മുറ്റത്തൊരു പൂന്തോട്ടം എന്ന ആഗ്രഹം ഇന്നു പലർക്കുമില്ല. അതിനുള്ള സ്ഥലമില്ല എന്നതു തന്നെ കാരണം.
താറാവ് കൃഷി അന്പിളിക്ക് അധിക വരുമാനമാർഗം
ജലാശയങ്ങളുടെയും പാടശേഖരങ്ങളുടെയും സമീപത്തു താമസിക്കുന്ന കുടുംബങ്ങൾക്ക് വരുമാന വർധനവിന
ആന്പൽ വസന്തം ആസ്വദിക്കാൻ മലരിക്കൽ
നെതർലാൻഡ്സിലെ തുലിപ്സും മൂന്നാറിലെ നീലകുറിഞ്ഞിയും കാഷ്മീരിലെ റോസും പോലെ കേരളത്തിന്റെ ആന്പല
നൂതന കാർഷിക വികസന പദ്ധതികളുമായി ഇൻഫാം അഗ്രിഫാം
കോഴിക്കോട് ജില്ലയിലെ കൊടഞ്ചേരി പഞ്ചായത്തിൽ തെയ്യപ്പാറയിലെ എട്ടേക്കർ വരുന്ന ഇൻഫാം അഗ്രിഫാമി
കതിരിന്റെ കരുത്ത്; സൗത്ത് ഇന്ത്യൻ അഗ്രിഫാമിന് 50 വയസ്
ആളേറെപ്പോയാലും താനേറെ പോകണമെന്ന ചൊല്ല് അന്വർഥമാക്കിയാണു കർഷകനും സംരംഭകനും സൗത്ത് ഇന്ത്യ
വില സർവകാല റിക്കാർഡിൽ; കൊക്കൊ തൈകൾക്ക് വൻ ഡിമാൻഡ്
വിലയിടിവിനെത്തുടർന്നു വീട്ടുവളപ്പുകളിൽ നിന്നു വെട്ടിമാറ്റിയ കൊക്കൊ തിരിച്ചുവരവിന്റെ പാത
മണ്ണൊരുക്കി കേരം നട്ടു നനയ്ക്കാം
കേരമുള്ള നാട് എന്ന അർഥത്തിലാണു കേരളം എന്ന പേരു തന്നെയുണ്ടായത്. തെങ്ങില്ലാത്ത ഇടങ്ങൾ എങ്ങുമുണ
കളകളെ ചെറുക്കാൻ തവിട്ട് വളം
കാർഷികവിളകളുടെ ഉത്പാദനത്തെ സാരമായി ബാധിക്കുന്ന ഒന്നാണു കൃഷിയിടങ്ങളിലെ കളകൾ. വിളകൾക്കു ക
വെട്ടിമൂടാനുള്ളതല്ല മുരിങ്ങ; മുരിങ്ങ ഉത്പന്നങ്ങളുമായി വീട്ടമ്മ
വീട്ടുമുറ്റത്ത് ഒരു മുരിങ്ങ. ഇതു നാട്ടിൻപുറത്തെ സാധാരണ കാഴ്ച്ച. കായയുണ്ടാകുന്പോൾ അവിയലിലോ സ
കേരം ഇല്ലാതാകുന്ന കേരളം
കേരളം എന്ന പേരുണ്ടായതു തന്നെ കേരത്തിൽ നിന്നാണ്. കേരനിരകളാടും കൊച്ചു സുന്ദരകേരളം ഇന്നു തെങ്ങ
ചേനകൃഷിയിൽ മികവ് തെളിയിച്ച് ശ്യാം കുമാർ
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലെ ശ്യാം കുമാർ ചേനകൃഷിയിൽ മികവ് തെളിയിച്ച കി
നാടൻ പശു ലോകത്തിൽ രശ്മി വിജയം
ജിബിൻ കുര്യൻ
ഇന്ത്യൻ പശുക്കളിലെ സുന്ദരി താർ പാർക്കർ, നീണ്ടു വളഞ്ഞ കൊന്പുള്ള കാങ്കരേജ്
മട്ടുപ്പാവ് പാടം കൊയ്തു ഓണത്തിനൊരുങ്ങി രവീന്ദ്രൻ
മട്ടുപ്പാവിൽ പാടം ഒരുക്കി, നെല്ല് വിതച്ച്, കൊയ്ത് അരിയാക്കി, ഓണത്തെ വരവേൽക്കാൻ കാത്തിരിക്കുകയ
ഓണം വരവായി
കാർഷിക കേരളത്തെ സംബന്ധിച്ചു കൃഷിപ്രധാനമായ രണ്ടു മാസങ്ങളാണു മേടവും ചിങ്ങവും. മേടമാസത്തിൽ കൃ
ചില്ലു ഭരണിയിൽ ചെറുഉദ്യാനം
വളരെ കുറച്ചു സ്ഥലവും പരിപാലനവും വേണ്ടിവരുന്ന ചെടികൾക്ക് ഇണങ്ങിയ ഉദ്യാന രീതിയാണ് ടെറേറിയം. ഒ
ഏത്തവാഴയിൽ കേമൻ പെടലമറിയൻ
ഇടുക്കി രാജാക്കാട് കണ്ടമംഗലത്ത് കൃഷ്ണനും ഭാര്യ രാധയ്ക്കും ഏത്തവാഴയെന്നാൽ പെടലമറിയനാണ്. പേരു
മാലിന്യമുക്തിക്ക് കൂണ്
വലിയ പ്രശ്നമാണു മാലിന്യവും അതിന്റെ സംസ്കരണവും. പലയിടത്തും ജൈവമാലിന്യങ്ങൾ പോലും സംസ്കരിക്കാ
മാങ്കോസ്റ്റിൻ ആദായകരം; ഇത് ഫിലിപ്പിന്റെ ഉറപ്പ്
വിദേശ രാജ്യങ്ങളിൽ "പഴവർഗങ്ങളുടെ റാണി’ എന്നറിയപ്പെടുന്ന മാങ്കോസ്റ്റിന്‍ നന്നായി വളരാൻ പറ്റി
കൃഷിയിലും എഐ വിപ്ലവം
എഐ എന്നാൽ
മനുഷ്യൻ ചെയ്യുന്നതു പോലെയുള്ള ബുദ്ധിപരമായ കാര്യങ്ങൾ സ്വന്തമായി ചെയ്യുന്ന യ
അനിൽകുമാറിനു കുലയല്ല, ഇലയാണ് കാര്യം
സദ്യ കഴിക്കുന്നെങ്കിൽ അതു വാഴയിലയിൽ തന്നെ വേണം. എങ്കിലേ മലയാളിക്കു തൃപ്തിയാവൂ. ചൂടു ചോറും കറി
ചെടികൾക്കൊപ്പം സന്തോഷ ജീവിതം
മുറ്റത്തൊരു പൂന്തോട്ടം എന്ന ആഗ്രഹം ഇന്നു പലർക്കുമില്ല. അതിനുള്ള സ്ഥലമില്ല എന്നതു തന്നെ കാരണം.
താറാവ് കൃഷി അന്പിളിക്ക് അധിക വരുമാനമാർഗം
ജലാശയങ്ങളുടെയും പാടശേഖരങ്ങളുടെയും സമീപത്തു താമസിക്കുന്ന കുടുംബങ്ങൾക്ക് വരുമാന വർധനവിന
ആന്പൽ വസന്തം ആസ്വദിക്കാൻ മലരിക്കൽ
നെതർലാൻഡ്സിലെ തുലിപ്സും മൂന്നാറിലെ നീലകുറിഞ്ഞിയും കാഷ്മീരിലെ റോസും പോലെ കേരളത്തിന്റെ ആന്പല
നൂതന കാർഷിക വികസന പദ്ധതികളുമായി ഇൻഫാം അഗ്രിഫാം
കോഴിക്കോട് ജില്ലയിലെ കൊടഞ്ചേരി പഞ്ചായത്തിൽ തെയ്യപ്പാറയിലെ എട്ടേക്കർ വരുന്ന ഇൻഫാം അഗ്രിഫാമി
കതിരിന്റെ കരുത്ത്; സൗത്ത് ഇന്ത്യൻ അഗ്രിഫാമിന് 50 വയസ്
ആളേറെപ്പോയാലും താനേറെ പോകണമെന്ന ചൊല്ല് അന്വർഥമാക്കിയാണു കർഷകനും സംരംഭകനും സൗത്ത് ഇന്ത്യ
വില സർവകാല റിക്കാർഡിൽ; കൊക്കൊ തൈകൾക്ക് വൻ ഡിമാൻഡ്
വിലയിടിവിനെത്തുടർന്നു വീട്ടുവളപ്പുകളിൽ നിന്നു വെട്ടിമാറ്റിയ കൊക്കൊ തിരിച്ചുവരവിന്റെ പാത
മണ്ണൊരുക്കി കേരം നട്ടു നനയ്ക്കാം
കേരമുള്ള നാട് എന്ന അർഥത്തിലാണു കേരളം എന്ന പേരു തന്നെയുണ്ടായത്. തെങ്ങില്ലാത്ത ഇടങ്ങൾ എങ്ങുമുണ
കളകളെ ചെറുക്കാൻ തവിട്ട് വളം
കാർഷികവിളകളുടെ ഉത്പാദനത്തെ സാരമായി ബാധിക്കുന്ന ഒന്നാണു കൃഷിയിടങ്ങളിലെ കളകൾ. വിളകൾക്കു ക
വെട്ടിമൂടാനുള്ളതല്ല മുരിങ്ങ; മുരിങ്ങ ഉത്പന്നങ്ങളുമായി വീട്ടമ്മ
വീട്ടുമുറ്റത്ത് ഒരു മുരിങ്ങ. ഇതു നാട്ടിൻപുറത്തെ സാധാരണ കാഴ്ച്ച. കായയുണ്ടാകുന്പോൾ അവിയലിലോ സ
കേരം ഇല്ലാതാകുന്ന കേരളം
കേരളം എന്ന പേരുണ്ടായതു തന്നെ കേരത്തിൽ നിന്നാണ്. കേരനിരകളാടും കൊച്ചു സുന്ദരകേരളം ഇന്നു തെങ്ങ
ചേനകൃഷിയിൽ മികവ് തെളിയിച്ച് ശ്യാം കുമാർ
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലെ ശ്യാം കുമാർ ചേനകൃഷിയിൽ മികവ് തെളിയിച്ച കി
നാടൻ പശു ലോകത്തിൽ രശ്മി വിജയം
ജിബിൻ കുര്യൻ
ഇന്ത്യൻ പശുക്കളിലെ സുന്ദരി താർ പാർക്കർ, നീണ്ടു വളഞ്ഞ കൊന്പുള്ള കാങ്കരേജ്
മട്ടുപ്പാവ് പാടം കൊയ്തു ഓണത്തിനൊരുങ്ങി രവീന്ദ്രൻ
മട്ടുപ്പാവിൽ പാടം ഒരുക്കി, നെല്ല് വിതച്ച്, കൊയ്ത് അരിയാക്കി, ഓണത്തെ വരവേൽക്കാൻ കാത്തിരിക്കുകയ
ഓണം വരവായി
കാർഷിക കേരളത്തെ സംബന്ധിച്ചു കൃഷിപ്രധാനമായ രണ്ടു മാസങ്ങളാണു മേടവും ചിങ്ങവും. മേടമാസത്തിൽ കൃ
ചില്ലു ഭരണിയിൽ ചെറുഉദ്യാനം
വളരെ കുറച്ചു സ്ഥലവും പരിപാലനവും വേണ്ടിവരുന്ന ചെടികൾക്ക് ഇണങ്ങിയ ഉദ്യാന രീതിയാണ് ടെറേറിയം. ഒ
ഏത്തവാഴയിൽ കേമൻ പെടലമറിയൻ
ഇടുക്കി രാജാക്കാട് കണ്ടമംഗലത്ത് കൃഷ്ണനും ഭാര്യ രാധയ്ക്കും ഏത്തവാഴയെന്നാൽ പെടലമറിയനാണ്. പേരു
കൂട്ടായ്മയുടെ ഇഴകൾ നെയ്ത് ബെന്നിയുടെ കൃഷിയിടം; പ്ലാവും കടുക്കയും പ്രതീക്ഷ
റബറിനു വിലകുറഞ്ഞതോടെയാണ് ഇടുക്കി ജില്ലയിൽ കുടയത്തൂർ പഞ്ചായത്തിലെ ഏഴാംമൈലിൽ പരയ്ക്കാട്ട്
ഏഴഴകിൽ ഹെെറേഞ്ച് റാണി
ഓർക്കിഡുകൾ കണ്ടാൽ മലയാളികൾ മറ്റെല്ലാം മറക്കും. വിവിധ ഇനത്തിലും തരത്തിലുമായി അവ ആയിരത്തിലേ
തുന്പപ്പൂവില്ലാതെ എന്ത് ഓണം!
തുന്പപ്പൂവില്ലാത്ത ഒണത്തെക്കുറിച്ചു മലയാളിക്ക് ഓർക്കാൻ കൂടിയാവില്ല. അത്രയ്ക്കാണു തുന്പയും ഓണ
ഇരുകാലുകളും തളർന്നെങ്കിലേന്താ... മനുവിനു കൂട്ടായി സ്കൂട്ടറും ഏബലുമുണ്ട്
പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ നിരവ് അരീപ്പറന്പിൽ പുരയിടം പേരു പോലെ തന്നെ ശരിക്കും ഏദൻ ഫാ
പാളുന്ന സംഭരണം; പതറുന്ന കേരകർഷകർ
വിലത്തകർച്ചയുടെ രൂക്ഷമായ പ്രതലത്തിലൂടെ മുന്നേറുന്ന നാളികേര കർഷകർക്കു മുന്നിൽ ഇനി വരുന്നത
ഗാളീച്ചയ്ക്കെതിരേ കരുതൽ; ഓണപ്പച്ചക്കറിക്കു പരിചരണം
നെല്ല്
മേയ് മാസം പൊടിവിത നടത്തിയ പാടങ്ങളിൽ ഈ മാസം അവസാനത്തോടെ രണ്ടാം മേൽവളം നൽകണം
എൽഐസി വിട്ടു; വിൽസണ്‍ കൃഷി പോളിസി
32 വർഷത്തെ സേവനത്തിനു ശേഷം (അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി) എൽഐസിയുടെ പടിയിറങ്ങുന്പോൾ, വിഷര
ഓണാട്ടുകര എള്ളിന് പൈതൃകവിളയുടെ സംരക്ഷണം
570 ഹെക്ടറിൽ അധികം പ്രദേശത്ത് പരന്പരാഗതമായി എള്ള് കൃഷിചെയ്യുന്ന ഓണാട്ടുകര കർഷകർക്ക് പിന്
ഈ തവിടിനും മൂല്യമുണ്ട്
ഗോതന്പ് തവിട് അത്ര നിസാരക്കാരനല്ല... ഒരു മലയാളി തന്നെ അതു തെളിച്ചു കഴിഞ്ഞു. ഉപയോഗ ശൂന്യമെന്‍
അറിയാം ചില കാട വിശേഷങ്ങൾ
കേരളത്തിന്റെ മലഞ്ചെരുവുകളിൽ പണ്ടുകാലം മുതലേ കണ്ടുവരുന്ന പക്ഷിയാണു കാട. പഴമക്കാർക്ക് ഇവയു
Latest News
കുതിര സവാരിയ്ക്കിടെ യുവാവിനെ ടിപ്പറിടിച്ചു
കെ.ജി. ജോർജിന്റെ വിയോഗത്തിൽ ആളുമാറി പ്രതികരിച്ച് സുധാകരൻ; ഒടുവിൽ ഖേദപ്രകടനം
തൃശൂരിൽ മർദനമേറ്റ യുവാവ് മരിച്ചു
കർണാടകയിലേക്ക് ബീഫ് കടത്തിയവരുടെ കാർ കത്തിച്ചു; 21 പേർ പിടിയിൽ
ഓസിരിസ് റെക്സ് ദൗത്യം വിജയം; സാമ്പിളുമായി പേടകം യൂട്ടാ മരുഭൂമിയില്‍ ഇറങ്ങി
Latest News
കുതിര സവാരിയ്ക്കിടെ യുവാവിനെ ടിപ്പറിടിച്ചു
കെ.ജി. ജോർജിന്റെ വിയോഗത്തിൽ ആളുമാറി പ്രതികരിച്ച് സുധാകരൻ; ഒടുവിൽ ഖേദപ്രകടനം
തൃശൂരിൽ മർദനമേറ്റ യുവാവ് മരിച്ചു
കർണാടകയിലേക്ക് ബീഫ് കടത്തിയവരുടെ കാർ കത്തിച്ചു; 21 പേർ പിടിയിൽ
ഓസിരിസ് റെക്സ് ദൗത്യം വിജയം; സാമ്പിളുമായി പേടകം യൂട്ടാ മരുഭൂമിയില്‍ ഇറങ്ങി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top