കഴിഞ്ഞ സീസണിൽ വലിയ മരങ്ങളിൽ നിന്നു മാത്രം ഒരു ലക്ഷത്തോളം രൂപ പഴങ്ങൾ വിറ്റു സമാഹരിക്കാനായി. ഓരോ വർഷം കഴിയുന്തോറും വരുമാനം വർധിച്ചു കൊണ്ടിരിക്കുകയുമാണ്.
അധികം ചെളിമയമില്ലാത്ത ഗ്രാവൽ മണലുള്ള കുട്ടനാടൻ പുരയിടങ്ങളിലാണ് റംബുട്ടാൻ നന്നായി വളരുന്നത്. എന്നാൽ, ചെളിമണ്ണിൽ നടുന്ന മരങ്ങൾ പലതിനും കാര്യമായ വളർച്ചയുണ്ടാകുന്നുമില്ല. റംബൂട്ടാൻ പൂവ് വിരിയുന്നതു മുതൽ വിളവെടുക്കാൻ വരെ ഏകദേശം 150 ദിവസം വേണം.
കായ്കൾ ആദ്യം പച്ച നിറവും വിളവെടുപ്പിന് പാകമാകുന്പോൾ കടും ചുവപ്പ് നിറവുമാകും. പഴത്തിനു പുറത്തെ രോമങ്ങൾകൂടി ചുവപ്പ് നിറത്തിലെത്തുന്പോഴാണു വിളവെടുപ്പിനു പാകമാകുന്നത്. പൂർണമായി വിളവെത്തിയതിനു ശേഷവും 15 ദിവസത്തോളം പഴങ്ങൾ മരത്തിൽ തന്നെ കേടുകൂടാതെ നൽക്കും.
ഏകദേശം 20 അടി അകലത്തിലാണ് മരങ്ങൾ നട്ടിരിക്കുന്നത്. ഒരു കൗതുകത്തിനു വേണ്ടിയാണ് കൃഷി തുടങ്ങിയതെങ്കിലും വരുമാനസാധ്യത കണ്ടെത്തിയതോടെ ബാക്കി സ്ഥല ത്തും കൂടി റംബുട്ടാനും, മാങ്കോസ്റ്റിനും കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ വീട്ടമ്മ.
കുട്ടനാട്ടിൽ പലയിടത്തും ചെമ്മണ്ണ് നിക്ഷേപിച്ചാണ് സ്ഥലം ഉയർത്തിയിരിക്കുന്നത്. വെള്ളം കെട്ടി നില്ക്കാത്ത ഇത്തരം സ്ഥലങ്ങൾ ഈ കൃഷിക്ക് അനുയോജ്യമാകുമെന്നാണ് നിഗമനം.
ഫോണ്: 9447505677