Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നാലു തലമുറകളുടെ "മധു' സ്മരണയി...
മുടക്ക് തുച്ഛം, വരുമാനം മെച്ചം; ത...
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത...
കാട്ടാനകളെ തുരത്താൻ തേനീച്ച
Previous
Next
Karshakan
ആടു വളര്‍ത്തലിലെ ആദായവഴികള്‍
Monday, August 24, 2020 4:21 PM IST
മൃഗസംരക്ഷണ സംരംഭകത്വത്തിലേക്കു വരുന്ന പുതുസംരംഭകരുടെ ഇഷ്ടമേഖല കളിലൊന്നാണ് ആടു വളര്‍ത്തല്‍. കുറഞ്ഞ മുതല്‍മുടക്കും ആവര്‍ത്തന ചെലവും ജോലിഭാരവും ആടുവളര്‍ത്തല്‍ ആകര്‍ഷകമാക്കുന്നു. ഭൂമി, വെള്ളം, വൈദ്യുതി എന്നിവ കുറച്ചു മതി. മാലിന്യനി ര്‍മാര്‍ജനം എന്ന തലവേദനയും താരതമ്യേന കുറവ്. ഉയര്‍ന്ന പ്രത്യുത്പാദനക്ഷമതയും സന്താന സമൃദ്ധിയും കൂടിയ തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചാനിരക്കും ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയുമെല്ലാം ആടുവളര്‍ത്തല്‍ ആകര്‍ഷകമാക്കുന്നു. ആടിനും ആട്ടിന്കുഞ്ഞു ങ്ങള്‍ക്കുമെല്ലാം ആവശ്യക്കാര്‍ ഏറെയുണ്ട്. വിപണിയില്‍ ലഭ്യമായ വിലയേറിയ പാലും മാംസവും ആടിന്റേതു തന്നെ. സുസ്ഥിരവും സുനിശ്ചിതവുമായ വിപണിയുമുണ്ട്.
ആകര്‍ഷക ഘടകങ്ങള്‍
1. കുറഞ്ഞ മുതല്‍മുടക്ക്, ജോലിഭാരം.
2. ഉയര്‍ന്ന പ്രത്യുത്പാദനക്ഷമതയും സന്താന സമൃദ്ധിയും.
3. കൂടിയ തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചാ നിരക്കും.
4. ഉയര്‍ന്ന രോഗപ്രതിരോധശേഷി.
5. ആവശ്യക്കാര്‍ ധാരാളം, സുസ്ഥിരവും സുനിശ്ചിതവുമായ വിപണി.
തുടങ്ങുന്നതിനു മുമ്പ്
1. അറിവും പ്രായോഗികജ്ഞാനവും ആര്‍ജിക്കണം.
2. മികച്ച ആടു ഫാമുകള്‍ സന്ദര്‍ശിക്കണം.
3. പരിചയസമ്പന്നരായ കര്‍ഷകരുമായി സംവദിക്കണം.
4.വിജയിച്ചവരോടും പരാജയപ്പെട്ടവരോടും സംസാരിക്കണം.
5. പരിശീലന പരിപാടികളില്‍ പങ്കെടുക്കണം.
6. കൂടിന് അധികം ചെലവിട്ടാല്‍ ലാഭം വരാന്‍ വൈകും.
ലോബികള്‍ കുറവ്
ആടുവളര്‍ത്തല്‍ മേഖലയില്‍ അയല്‍ സംസ്ഥാനലോബികളുടെ ഇടപെടല്‍ താരതമ്യേന കുറവാണ്. കശാപ്പു, കാലിച്ചന്ത നിയന്ത്രണങ്ങളൊന്നും ബാധകമാവാത്ത മേഖല കൂടിയാണിത്. വിശ്വാസപരമായ വിലക്കുകളൊന്നും തന്നെ ആടിനും ആടുത്പന്നങ്ങള്ക്കുമില്ല.
ഇരുപത് ആടുകള്‍: ലക്ഷം വാര്‍ഷികാദായം
ഇരുപത് ആടുകള്‍ മാത്രമുള്ള ചെറിയ സംരംഭങ്ങളില്‍ നിന്നു പോലും ലക്ഷത്തോളം വാര്‍ഷി കാദായമുണ്ടാക്കുന്ന കര്‍ഷകര്‍ ഇന്നു കേരളത്തിലുണ്ട്. അമ്പത് ആടുകളെ വരെ വളര്‍ത്തുന്ന തിന് ലൈസന്‍സ് ആവശ്യമി ല്ലെന്ന ലൈസന്‍സ് ചട്ടഭേതഗതിയും ആടു വളര്‍ത്തലിന് പ്രതീ ക്ഷ നല്‍കുന്നതാണ്.
ആദ്യം അറിവ്, പിന്നെ ആട്
വാണിജ്യാടിസ്ഥാനത്തിലുള്ള ആടുവളര്‍ത്തലിന്റെ ആദ്യപടി അറി വാണ്. പ്രായോഗികജ്ഞാനം ആര്‍ജി ക്കല്‍ ഇതോടൊപ്പം നടക്കണം. മികച്ച ആടുഫാമുകള്‍ സന്ദര്‍ശിച്ചും പരിചയ സമ്പന്നരായ കര്‍ഷകരുമായി സംവ ദിച്ചും ആടു കൃഷിയിലെ അറിവുകള്‍ നേടണം. ഈ മേഖലയില്‍ വിജയിച്ച വരോടു മാത്രമല്ല പരാജയപ്പെട്ട് സംരംഭം അടച്ചുപൂട്ടിയവരോടും സംസാരിക്കാന്‍ മടിക്കേണ്ട. ആവശ്യ മെങ്കില്‍ മൃഗസംരക്ഷണവകുപ്പിന്റെ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയി നിംഗ് സെന്ററുകളില്‍ നടക്കുന്ന ആടു വളര്‍ത്തല്‍ പരിശീലന പരിപാടികളില്‍ പങ്കെടുക്കാം. തൃശൂര്‍ മണ്ണുത്തി വെറ്റ റിനറി കോളജിലെ മലബാറി ആടു സംരക്ഷണകേന്ദ്രത്തില്‍ എല്ലാ മാസവും പരിശീലന പരിപാടി നടക്കുന്നുണ്ട്. യൂടൂബ്, വാട്ട്സാപ്പ് അട ക്കമുള്ള നവമാധ്യ മങ്ങളില് വന്നു നിറയുന്ന മോഹിപ്പിക്കുന്ന കഥകളുടെ മാത്രം പിന്‍ബലത്തില്‍ ആടു ഫാം നടത്താനിറങ്ങിയാല്‍ നഷ്ടം സംഭവിക്കാം.
ആട്ടിന്‍ കൂടിന് അധികം മോടി വേണ്ട
വലിയതുക മുടക്കി ഒരുക്കുന്ന ഹൈടെക് കൂടുകള്‍ ചെലവു വര്‍ധിപ്പിക്കും. ലാഭം കുറയ്ക്കും, മുടക്കു മുതല്‍ തിരിച്ചുപിടിക്കല്‍ വൈകി പ്പിക്കും. വരുമാനം വന്നുതുടങ്ങാന്‍ അല്പം കാലതാമസം വേണ്ട സംരം ഭങ്ങളില് ഒന്നാണ് ആടുവളര് ത്തല്. ആടിനു വേണ്ടി മുടക്കുന്ന തിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപിച്ച് ഫൈബര്‍ തട്ടിലും ജി.ഐ പൈപ്പിലുമെല്ലാം ഹൈടെക്ക് കൂടുകള്‍ പണികഴി പ്പിക്കരുത്. പകരം ഏറ്റവും കുറഞ്ഞ മുതല്‍ മുടക്കില്‍ ആടുകള്‍ക്ക് സുര ക്ഷിതത്വം ഉറപ്പുവരുത്തുന്ന കൂടുകള്‍ നിര്‍മിക്കണം. ഫാം ആദായത്തിലാ യാല്‍ വിപുലീകരിക്കാം. ഈ ഘട്ട ത്തില്‍ ആവശ്യമെങ്കില്‍ മാത്രം ഫൈ ബര് സ്ളേറ്റഡ് പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും ഉപയോഗിച്ചുള്ള ഹൈടെക് കൂടുകളുടെ സാധ്യതകള്‍ പ്രയോജന പ്പെടുത്താം.
തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കാം
നല്ല നീര്‍വാര്‍ച്ചയുള്ള കൃഷിയിടത്തിലെ ഉയര്‍ന്ന സ്ഥലങ്ങള്‍ വേണം കൂടിനായി തെരഞ്ഞെടുക്കേണ്ടത്. കിഴക്കു-പടിഞ്ഞാറ് ദിശയില്‍ നിര്‍മി ക്കുന്നതാണുത്തമം. ഒരു പെണ്ണാടിന് 10 ചതുരശ്ര അടി, മുട്ട നാടിന് 20- 25 ചതുരശ്ര അടി, കുട്ടി കള്‍ക്ക് രണ്ടു ചതുരശ്ര അടി എന്ന കണക്കില്‍ കൂട്ടില്‍ സ്ഥലം ഉറപ്പാ ക്കണം. 250 ചതുരശ്ര അടി വിസ് തീര്‍ണമുള്ള ഒരു കൂട്ടില്‍ 20 പെണ്ണാ ടുകളെയും കുട്ടികളെയും ഒരു മുട്ട നാടിനെയും വളര്‍ത്താം.
ഉറപ്പുള്ള കൂട്
ബലമുള്ള മരത്തടികള്‍, ഹോളോ ബ്രിക്സ്, കോണ്‍ക്രീറ്റ് ബാറുകള്‍, സ്ക്വയര്‍ പൈപ്പുകള്‍ എന്നിവ കൂടു നിര്‍മാണത്തിനുപയോഗിക്കാം. ആടു കള്‍ നില്ക്കുന്ന തട്ട് അഥവാ പ്ലാറ്റ് ഫോം ഭൂനിരപ്പില്‍ നിന്ന് അഞ്ചാറടി ഉയര്‍ന്നു വേണം. ഇരപിടിയന്മാരില് നിന്നു സുരക്ഷിതത്വം ഉറപ്പാക്കാനും മൂത്രവും കാഷ്ഠവും കൃത്യമായ ഇടവേളകളില്‍ നീക്കം ചെയ്യാനും ഇതു സഹായിക്കും. ജൈവമാലിന്യ ങ്ങള് പുറംതള്ളുന്ന അമോണിയ വാതകം കൂടിനടിയില്‍ തങ്ങിനിന്നാല്‍ ആടുകള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകും. ഇതൊഴിവാക്കി, നല്ല വായു സഞ്ചാരം ഉറപ്പാക്കുന്ന വിധത്തി ലാവണം പ്ലാറ്റ്ഫോം നിര്‍മാണം. ഇതിനായി കവുങ്ങ്, പന, മരപ്പട്ടിക എന്നിവ ഉപയോഗപ്പെടുത്താം. മരപ്പട്ടി കകള്ക്കിടയില് 1.25-1.5 സെന്റി മീറ്റര്‍ വിടവു നല്‍കിവേണം പ്ലാറ്റ് ഫോം നിര്‍മിക്കാന്‍. ഒത്തനടുവി ലേക്ക് ചാണകവും മൂത്രവും ഒഴുകി എത്തത്തക്ക തരത്തില്‍ ചരിച്ചുവേണം കൂടിന്റെ തറഭാഗം കോണ്‍ ക്രീറ്റ് ചെയ്യാന്‍. ആട്ടിന്‍ കാഷ്ഠവും മൂത്രവും വെവേറെ ശേഖരിക്കണ മെങ്കില്‍ പ്ലാറ്റ് ഫോമിനു രണ്ടടി ചുവടെ പ്ലാസ്റ്റിക് ഷീറ്റോ അലൂമിനിയം ഷീറ്റോ കോണാ കൃതിയില്‍ ക്രമീകരിച്ച് ഒരു അടിത്തട്ട് അഥവാ സെല്ലര്‍ പണിയാം. മൂത്രം ശേഖരിക്കുന്നതിനായി ഷീറ്റി ന്റെ ഇരുവശങ്ങളിലും പിവിസി പൈപ്പ് നെടുകെ പിളര്‍ന്ന് പാത്തികളും അറ്റത്ത് ശേഖരണ ടാങ്കും ഒരുക്കണം.
പ്ലാറ്റ്ഫോമില്‍ നിന്നും ഒന്നര- രണ്ടു മീറ്റര്‍ വരെ ഉയരത്തില്‍ മരപ്പ ട്ടികകൊണ്ടോ മുള കൊണ്ടോ ഇഴയ കലമുള്ള കമ്പിവല കൊണ്ടോ ഭിത്തി നിര്‍മിക്കാം. മരപ്പട്ടികകള്‍ തമ്മില്‍ 4 - 6 സെന്റിമീറ്റര്‍ അകലം നല്‍കണം. ശരീരതാപനില പൊതുവെ ഉയര്‍ന്ന ജീവികളാണ് ആടുകള്‍. ഇതിനാല്‍ ആട്ടിന്‍ കൂട്ടില്‍ മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. ശ്വാസ കോശരോഗങ്ങള്‍ തടയാനും ഇതു സഹായിക്കും. ഓല, ഓട്, തകര, ടിന് കോട്ടഡ് അലുമിനിയം ഷീറ്റ് എന്നിവയൊക്കെക്കൊണ്ട് മേല്‍ക്കൂര ഒരുക്കാം. പ്ലാറ്റ്ഫോമില്‍ നിന്നു മേല്‍ക്കൂരയുടെ ഒത്ത മധ്യത്തിലേക്കു നാലു മീറ്റര്‍ ഉയരം നല്‍കണം. ഇരുവശങ്ങളിലെ പ്ലാറ്റ്ഫോമില്‍ നിന്നു മേല്‍ക്കൂര യിലേക്കുള്ള ഉയരം മൂന്നു മീറ്ററായിരിക്കണം. വശങ്ങളില് 1- 1.5 മീറ്റര്‍ പുറത്തേക്കിറങ്ങി നില്ക്കുന്ന രീതി യില്‍ വേണം മേല്‍ക്കൂര ക്രമീകരി ക്കേണ്ടത്. ഒരു മീറ്റര്‍ വീതിയില്‍ വാതിലും ചവിട്ടുപടികളും ഒരുക്കണം. ഒരാടിന് അരയടി നീളം എന്ന കണക്കില്‍ ഒന്നരയടി ഉയര ത്തില്‍ തീറ്റത്തൊട്ടി കൂട്ടിനു ള്ളിലോ പുറത്തോ ക്രമീകരിക്കാം. പത്ത് ആടുകളെ വളര്‍ത്തുന്ന ഒരു കൂട്ടില്‍ ഒരാടിന് അരയടി എന്ന കണക്കില്‍ തീറ്റത്തൊട്ടിക്ക് അഞ്ചടി നീളം നല്‍കണം. വെള്ളപ്പാത്രങ്ങള്‍ അര യടി ഉയരത്തില്‍ ക്രമീകരിക്കണം. വ്യാസം കൂടിയ പിവിസി പൈപ്പുകള്‍ നെടുകെ കീറി ചെലവു കുറഞ്ഞ രീതിയില്‍ തീറ്റ െത്താട്ടി നിര്‍മിക്കാം.
ആട് ബ്രീഡുകള്‍ തെരഞ്ഞെടുക്കുമ്പോള്‍
നമ്മുടെ തനത് ആട് ജനുസു കളായ മലബാറി, അട്ടപ്പാടി ബ്ലാക്ക് തുടങ്ങിയ ഇനങ്ങളെ കൂടാതെ ജമുനാപാരി, ബീറ്റല്‍, സിരോഹി, ഒസ്മനാബാദി, ബര്‍ബാറി തുടങ്ങി ഇത്തിരി കുഞ്ഞന്‍ അസാം ഡ്വാര്‍ഫ് ഉള്‍പ്പെടെ നിരവധി മറുനാടന്‍ ജനുസുകളും ഇന്ന് കേരളത്തില്‍ പ്രചാരത്തിലുണ്ട്. അംഗീകൃത ജനു സുകളുടെ പട്ടികയില്‍ ഇടംപിടി ച്ചിട്ടില്ലെങ്കിലും സങ്കരപ്രജനനം വഴി പ്രാദേശികമായി ഉരുത്തിരിച്ച ചില ആടിനങ്ങളും കേരളത്തിലിന്നു പ്രചാ രത്തിലുണ്ട്. പര്‍ബസാരി, തോത്താ പുരി, കരോളി, സോജത്, കോട്ട, നാഗഫണി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആടുകള്‍ പ്രാദേശിക ഇനങ്ങള്‍ക്ക് ഉദാഹരമാണ്. ഉത് പാദന -പ്രത്യുത്പാദന ക്ഷമത യിലും വളര്‍ച്ചാനിരക്കിലും രോഗപ്രതി രോധ ശേഷിയിലുമെല്ലാം ഓരോ ജനുസ് ആടുകള്‍ക്കും മേന്മകളും പോരായ് മകളുമെല്ലാം ഏറെയുണ്ട്. സിരോ ഹിയും ഒസ്മനാബാദിയും ജമുനാ പാരിയുമെല്ലാം മാംസോത് പാദന ത്തിന് പേരുകേട്ടവയാണ്. മാം സോത് പാദനത്തിനും പാലുത്പാദന ത്തിനും പ്രത്യുത്പാദനമികവിനു മെല്ലാം ഒരുപോലെ മികവുള്ളവരാണ് മലബാറി, ബീറ്റല്‍, ബാര്‍ബാറി തുടങ്ങിയ ആടിനങ്ങള്‍. ബീറ്റല്‍, ഒസ്മനാബാദി, മലബാറി ഇനം ആടുകളില്‍ ഓരോ പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള 8-10 മാസം വരെയാണെങ്കില്‍ ജമുനാപാരി ആടു കള്‍ക്കിടയില്‍ ഈ ഇടവേള ഒരു വര്‍ഷത്തിനും മുകളിലാണ്.
ലക്ഷ്യം സെറ്റ് ചെയ്യുക
മാംസോത്പാദനം, നല്ലയിനം കുഞ്ഞുങ്ങളുടെ ഉത്പാദനവും വിപ ണനവും, പാലുത്പാദനം, ഇണ ചേര്‍ക്കാന്‍ വേണ്ടി മാത്രമുള്ള മേല്‍ ത്തരം മുട്ടനാടുകളുടെ പരിപാ ലനം, ഫാന്‍സി, ഓമന ആടുകളുടെ വിപ ണനം തുടങ്ങി ഓരോ ആടു സംരം ഭകന്റെയും ലക്ഷ്യങ്ങള്‍ പലതാ യിരിക്കും. ഈ സംരംഭകലക്ഷ്യ ങ്ങളോട് ഇണങ്ങുന്നതും ഉത്തമ ജനി തകഗുണങ്ങളുള്ളതുമായ ജനുസു കളെ വേണം ഫാമിലെ മുഖ്യ ബ്രീഡായി തെരഞ്ഞെടു ക്കേണ്ടത്.
സംരംഭത്തിന്റെ ആരംഭത്തില്‍ തന്നെ ഉത്തരേന്ത്യയില്‍ നിന്നുള്ള ആടുജനുസുകളെ വളര്‍ത്താനായി തെരഞ്ഞെടുത്ത് കൈപൊള്ളിയവര്‍ ഏറെയുണ്ട്. പ്രത്യുത്പാദനക്ഷമത, കാലാവസ്ഥയോടുള്ള ഇണക്കം, രോഗപ്രതിരോധശേഷി, വളര്‍ച്ചാ നിരക്ക്, പരിപാലനചെലവ് എന്നിവ യെല്ലാം ഒരുമിച്ച് പരിഗണിക്കുമ്പോള്‍ മറ്റിനങ്ങളെ അപേക്ഷിച്ച് മലബാറി ആടുകളും ഇവയുടെ സങ്കരയിന ങ്ങളും തന്നെയാണ് ഒരുപടി മുന്നില്‍. പുതുസംരംഭകര്‍ക്ക് വളര്‍ത്താവുന്ന ഇനവും നമ്മുടെ മലബാറി തന്നെ. കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വിപ ണനം ചെയ്യാനും മാംസോത്പാദ നത്തിനും ഏറ്റവും ഉത്തമം മലബാറി, മലബാറി സങ്കരയിനം ആടുകള്‍ തന്നെയാണ്. നാടന്‍ ആടുകളുടെ വര്‍ഗഗുണമുയര്‍ത്താന്‍ മലബാറി മുട്ടനാടുകളുമായുള്ള പ്രജനനം (ബ്രീഡിംഗ്) സഹായിക്കും. നമ്മുടെ നാടിനോടിണങ്ങുന്നതും തുടക്ക ക്കാരുടെ കൈയിലൊതു ങ്ങുന്നതു മായ മലബാറി ആടുകളെ വളര്‍ത്തി അറിവും അവഗാഹവും നേടുമ്പോള്‍ ക്രമേണ മറ്റു ബ്രീഡുകളെ ശ്രദ്ധാ പൂര്‍വം തെ രഞ്ഞെടുത്തു വളര്‍ത്താം. ആവശ്യമെങ്കില്‍ വിദഗ്ധ നിര്‍ദേ ശപ്രകാരം വിവിധ ജനുസുകള്‍ തമ്മിലുള്ള സങ്കരപ്രജനന സാധ്യ തകള്‍ പരീക്ഷിക്കാവുന്നതുമാണ്.
ആടുവളര്‍ത്തലില്‍ ചെയ്യരുതാത്തവ
കന്നുകാലി ചന്തകളില്‍ നിന്നും കശാപ്പുകാരുടെ കൈയില്‍ നിന്നും ഇടനിലക്കാരില്‍ നിന്നും വളര്‍ത്താനായി ആടുകളെ വാങ്ങുന്നത് ഒഴിവാക്കണം. ശാസ്ത്രീയ രീതിയില്‍ വളര്‍ത്തുന്ന കര്‍ഷകരില്‍ നിന്നോ സ്വകാര്യ ഫാമുകളില്‍ നിന്നോ സര്‍ക്കാര്‍, യൂണിവേഴ്സിറ്റി ഫാമുകളില്‍ നിന്നോ ആടുകളെ വാങ്ങാം. ആടുകളുടെ പ്രജനനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പ്രസവത്തിലെ കുട്ടികളുടെ എണ്ണം, പാലിന്റെ അളവ്, നല്കിയ പ്രതിരോധകുത്തിവയ്പുകള്‍ തുടങ്ങിയ വിവരങ്ങളെല്ലാം വാങ്ങുന്ന സമയത്ത് ചോദിച്ചറിയണം. രക്ത ബന്ധമില്ലാത്ത ആടുകള്‍ തമ്മില്‍ ഇണചേര്‍ന്നുണ്ടായ കുഞ്ഞുങ്ങളെ മാത്രമേ വളര്‍ത്താന്‍ വേണ്ടി തെരഞ്ഞെടുക്കാവൂ. മൂന്നു മാസം പ്രായമെത്തിയ പാല്കുടി മാറിയ കുഞ്ഞുങ്ങളെയും 8-9 മാസം പ്രായമായ പെണ്ണാടുകളെയും ഒരു വര്‍ഷം പ്രായമായ മുട്ടനാടിനെയും തെരഞ്ഞെടുക്കാം.
ആടുകളുടെ പല്ലുകള്‍ പരിശോധിച്ച് പ്രായനിര്‍ണയം സാധ്യമാണ്. രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന തള്ളയാടിനുണ്ടായ കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കുക. പെണ്ണാടുകളെ വാങ്ങിയ പ്രദേശത്തു നിന്നുതന്നെ മുട്ടനാടുകളെ വാങ്ങുന്നതൊഴിവാക്കണം. മുട്ടനാടുകള്‍ ജനുസിന്റെ സവിശേഷതകളും ഗുണങ്ങളും ഒത്തിണങ്ങിയതാവണം. ശാരീരിക വൈകല്യങ്ങളുണ്ടാകരുത്. ഫാമിലേക്ക് ആദ്യഘട്ടത്തില്‍ നമ്മള് തെരഞ്ഞെടുക്കുന്ന മാതൃ-പിതൃശേഖരത്തിന്റെ ഗുണവും മേന്മയും ഫാമിന്റെ വളര്‍ച്ചയും വിജയവും നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകമാണ്. (തുടരും)
ഡോ. എം. മുഹമ്മദ് ആസിഫ്
ഡയറി കണ്‍സള്‍ട്ടന്റ്
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
Latest News
സി.വി.ആനന്ദബോസിനെതിരെ പീഡന ആരോപണം; രാജ്ഭവൻ ജീവനകാർക്ക് നോട്ടീസ്
കോൺഗ്രസിന്റെ അവിശ്വാസത്തിന് പിന്തുണ: സിപിഎം അംഗങ്ങളോട് വിശദീകരണം തേടി നേതൃത്വം
മെമ്മറി കാർഡ് മാറ്റിയത് കണ്ടക്ടറാകാം, സംശയമുണ്ടെന്ന് ഡ്രൈവർ യദു
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി; ടി.എന്‍.പ്രതാപനെതിരേ തുറന്നടിച്ച് കെ.മുരളീധരന്
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ഇളവുകള്‍ വരുത്തി ഗതാഗത വകുപ്പ് പുതിയ ഉത്തരവിറക്കി
Latest News
സി.വി.ആനന്ദബോസിനെതിരെ പീഡന ആരോപണം; രാജ്ഭവൻ ജീവനകാർക്ക് നോട്ടീസ്
കോൺഗ്രസിന്റെ അവിശ്വാസത്തിന് പിന്തുണ: സിപിഎം അംഗങ്ങളോട് വിശദീകരണം തേടി നേതൃത്വം
മെമ്മറി കാർഡ് മാറ്റിയത് കണ്ടക്ടറാകാം, സംശയമുണ്ടെന്ന് ഡ്രൈവർ യദു
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി; ടി.എന്‍.പ്രതാപനെതിരേ തുറന്നടിച്ച് കെ.മുരളീധരന്
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ഇളവുകള്‍ വരുത്തി ഗതാഗത വകുപ്പ് പുതിയ ഉത്തരവിറക്കി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top