മലയാള സിനിമയോട് ‘പ്രേമലു' കുറഞ്ഞ് ഒടിടി ബോയ്‌സ്
Thursday, July 11, 2024 11:39 AM IST
പ്രമേയംകൊണ്ട് ലോകത്തെയും അവതരണമികവുകൊണ്ട് രാജ്യത്തെയും ഞെട്ടിച്ചു വിജയം കൈവരിച്ചവരാണ് മലയാള സിനിമാക്കാര്‍. ഇവിടുത്തെ മികച്ച നടീനടന്‍മാരും സംവിധായകരും അന്യഭാഷാ പ്രേക്ഷകരുടെയും മനം എത്രയോവട്ടം കവര്‍ന്നിരിക്കുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് പോലെയുള്ള ചിത്രങ്ങള്‍ അന്യനാട്ടിലെ തിയറ്ററുകളില്‍ ഹൗസ്ഫുള്‍ ബോര്‍ഡുയര്‍ത്തുമ്പോള്‍ നമുക്ക് അഭിമാനിക്കാനേറെ.

എന്നാല്‍, കൈയടികള്‍ക്കിടയിലും മലയാള സിനിമകള്‍ ഓവര്‍ ദ ടോപ് മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് അത്ര പ്രിയപ്പെട്ടതല്ല എന്നതാണ് സമീപകാല കാഴ്ചകള്‍ നൽകുന്ന സൂചന. ജനപ്രിയ താരങ്ങളുടെ അടക്കം ഒട്ടനവധി സിനിമകൾക്ക് ഒടിടി അവകാശം വിറ്റുപോകാത്ത അവസ്ഥയാണിപ്പോള്‍. വിജയചിത്രങ്ങള്‍ മാത്രം ചെറിയ തുകയ്ക്ക് എടുക്കുന്ന പ്രവണത മാത്രമാണ് ഒടിടിയില്‍ നിലവില്‍ കാണാനാകുന്നത്.

ഒടിടി വരവ്

2008ല്‍ ആണ് ഇന്ത്യയില്‍ ഓവര്‍ ദ ടോപ് മീഡിയ അഥവാ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സജീവമാകുന്നത്. റിലയന്‍സിന്‍റെ 'ബിഗ് ഫ്ലിക്സ്' ആയിരുന്നു ഇന്ത്യയിലെ ആദ്യ ഒടിടി പ്ലാറ്റ്‌ഫോം. പിന്നീട് ചെറുതും വലുതുമായി നൂറോളം പ്ലാറ്റ്ഫോമുകള്‍ ഉദയംകൊണ്ടു.



കേരളസര്‍ക്കാരിന്‍റെ 'സി സ്‌പേസ്'വരെ എത്തിനില്‍ക്കുന്നു ഒടിടി പ്ലാറ്റ്‌ഫോമുകള്‍. ഒരു കുടുംബം മൊത്തമായി ഒരുവട്ടം തിയറ്ററില്‍ പോകുന്ന പണത്തിന് ഒരു വര്‍ഷം കൈനിറയെ സിനിമ കാണാം എന്നതായിരുന്നു ഒടിടിയുടെ ആകര്‍ഷണീയത.

മാത്രമല്ല കോവിഡ് കാലവും ഒടിടിയെ ജനപ്രിയമാക്കി. അക്കാലത്ത് ഒരു കോടിയില്‍ താഴെ ചെലവില്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിച്ച 'സീ യൂ സൂണ്‍' എന്ന മഹേഷ് നാരായണന്‍- ഫഹദ് ഫാസില്‍ ചിത്രം ആമസോണ്‍ പ്രൈം എട്ടു കോടിയോളം തുകയ്ക്കു വാങ്ങിയത് സിനിമാലോകത്തു വലിയ ചര്‍ച്ചയായി.



പിന്നീട് പ്രീമിയര്‍ഷോയ്ക്കായി ദൃശ്യം - 2 മുപ്പത് കോടിയോളം രൂപ മുടക്കി ഒടിടിക്കാര്‍ വാങ്ങിയതും പലരെയും അദ്ഭുതപ്പെടുത്തി. അതോടെ ഡിജിറ്റല്‍ റൈറ്റ്‌സിന്‍റെ അനന്ത സാധ്യതകള്‍ ദിവാസ്വപ്‌നം കണ്ട നിര്‍മാതാക്കളും സംവിധായകരും ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രീമിയര്‍ഷോകള്‍ നടത്താനായി ചിത്രങ്ങള്‍ തയാറാക്കി.

തകിടം മറിയുന്നു



എന്നാല്‍, വൈകാതെ ഒടിടി കച്ചവടം തകിടം മറിഞ്ഞു. അതിനു പല കാരണങ്ങളുമുണ്ട്. ഒടിടി മാത്രം ലക്ഷ്യമിട്ട് തട്ടിക്കൂട്ട് പടങ്ങള്‍ കൂടുതലായി എത്തി. പോരാഞ്ഞു കോടികള്‍ മുടക്കി സ്വന്തമാക്കിയ മലയാള സിനിമകള്‍ പലതും ഒടിടി പ്ലാറ്റ്ഫോമുകളില്‍ തകര്‍ന്നടിഞ്ഞു.

ടെലിഗ്രാമില്‍ ഉള്‍പ്പെടെ ഇറങ്ങുന്ന വ്യാജപതിപ്പിനു കാഴ്ചക്കാര്‍ കൂടിയതോടെ ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ മന്ദഗതിയിലുമായി. ഇത്തരം തിരിച്ചടികള്‍ ഒടിടി പ്ലാറ്റ്ഫോമുകളെ പുനര്‍വിചിന്തനം ചെയ്യിച്ചു. മാത്രമല്ല, കോവിഡ് പ്രതിസന്ധി മാറിയതോടെ തിയറ്ററുകളിലേക്ക് ആളുകൾ വീണ്ടുമെത്തിത്തുടങ്ങി. സാങ്കേതിക മികവുള്ള പല പടങ്ങളും തിയറ്ററിൽ കാണുന്നതിന്‍റെ ദൃശ്യാനുഭവം നൽകാൻ‌ ഒടിടിക്കു കഴിയുന്നില്ലെന്നതും പലരും വീണ്ടും തിയറ്ററിലേക്കു മടക്കി.



ഇതോടെ മലയാളമടക്കമുള്ള പല പ്രാദേശിക ഭാഷകളിലെ സിനിമകളോടും കമ്പനികള്‍ തണുപ്പന്‍ സമീപനം സ്വീകരിച്ചു തുടങ്ങി. "ആദ്യം തിയറ്ററില്‍ റിലീസ് ചെയ്യട്ടെ. എന്നിട്ടാകാം ഡിജിറ്റല്‍ അവകാശവാദം' എന്നായി അവരുടെ നിലപാട്. തിയറ്ററുകളിൽ വിജയിക്കുന്ന സിനിമ മാത്രം മതിയെന്ന നിലപാടിലേക്ക് അവർ മാറുകയായിരുന്നു.

മാത്രമല്ല പ്രാദേശിക സിനിമകള്‍ വാങ്ങാന്‍ ഏജന്‍സികളെ ഏല്‍പ്പിക്കുക എന്ന രീതിയും മാറ്റി. മലയാള സിനിമയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നതിലും സ്വന്തമായി വെബ്സീരിസുകള്‍ നിര്‍മിക്കുന്നതിലുമായി കമ്പനികള്‍ക്കു താത്പര്യം. അത്തരത്തില്‍ ഇറങ്ങിയ പല വെബ്സീരിസുകളും വലിയ വിജയം നേടിയതും മാറ്റങ്ങൾക്കു ശക്തിപകർന്നു.



ഒടിടി പ്ലാറ്റ്ഫോം ലക്ഷ്യമിട്ടു സിനിമകൾക്കു പണിമിറക്കിയ പലരും ഇപ്പോൾ വെട്ടിലായെന്നതാണ് ഇതിന്‍റെ മറുവശം. അവർക്കു തിയേറ്ററും കിട്ടില്ല ഒടിടിയും കിട്ടില്ല എന്ന അവസ്ഥയാണ്. പടം യു ട്യൂബിൽ റിലീസ് ചെയ്യേണ്ട സ്ഥിതിയിലാണ് പലരും.

നിലവില്‍ നൂറിലേറെ സിനിമകള്‍ ഡിജിറ്റല്‍ റൈറ്റ്‌സ് ലഭിക്കാതെ വാതിലുകള്‍ മുട്ടുകയാണ്. അതില്‍ സൂപ്പറും പുതുമുഖവുമൊക്കെ ഉള്‍പ്പെടുന്നു. ചുരുക്കത്തില്‍ പഴയതു പോലെ വെള്ളിയാഴ്ചകളും വലിയ സ്ക്രീനുകളും വീണ്ടും മലയാള സിനിമയുടെ പ്രതീക്ഷയായി മാറിയിരിക്കുന്നു.

ശരത് ജി. മോഹൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.