ലാൽ ജോസ് ചിത്രത്തിൽ ഫഹദ് നായകൻ; മറ്റൊരു സൂപ്പർസ്റ്റാർ കൂടി ചിത്രത്തിൽ
Saturday, October 19, 2024 11:58 AM IST
ലാൽ ജോസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ നായകനായി ഫഹദ് ഫാസിൽ. മൾടി സ്റ്റാർ സിനിമയായി ഒരുങ്ങുന്ന ചിത്രത്തിൽ ഫഹദിനൊപ്പം മറ്റൊരു സൂപ്പർതാരം കൂടി ഉണ്ടാകും. കഥ കേട്ട് ഫഹദിന് ഇഷ്ടപ്പെട്ടെന്നും രണ്ടാമത്തെ കഥാപാത്രത്തിനായുള്ള ആളെ തേടിക്കൊണ്ടിരിക്കുകയാണെന്നും ലാൽ ജോസ് പറയുന്നു. സംവിധായകന്‍റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയാണിത്.

കെ.എൻ. പ്രശാന്തിന്‍റെ പൊനം എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിനു ശേഷം 12 വർഷം കഴിഞ്ഞാണ് ഫഹദും ലാൽ ജോസും വീണ്ടും ഒന്നിക്കുന്നത്. സ്‌ക്രിപ്റ്റ് ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു.

രണ്ട് നായകന്മാരുള്ള ചിത്രത്തിൽ രണ്ടാമത്തെ നായകനായി ടൊവീനോയെ സമീപിച്ചെന്നും എന്നാൽ ഡേറ്റ് ഇല്ലാത്തതുകൊണ്ട് അദ്ദേഹം പിന്മാറിയെന്നും ലാൽ ജോസ് പറഞ്ഞു.

ഫഹദിനെപ്പോലെ ഒരു പാൻ ഇന്ത്യൻ സ്റ്റാർ ഇതിലേക്ക് വന്നാൽ ബിസിനസ് നല്ല രീതിയിൽ നടക്കും. ഒരുപാട് വയലൻസും ആക്‌ഷനും ഒക്കെയുള്ള കഥയാണ്. കാടിന്‍റെ പശ്ചാത്തലത്തിൽ ഒരു പ്രതികാര കഥ. അടുത്ത വർഷത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ലാൽ ജോസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.