ഇനിയും കാത്തിരിക്കണം;ഫഹദ് - എസ്.ജെ. സൂര്യ ചിത്രം ആരംഭിക്കാൻ വൈകുമെന്ന് വിപിൻ ദാസ്
Thursday, October 17, 2024 11:37 AM IST
ഫഹദ് ഫാസിലിനെയും എസ്.ജെ സൂര്യയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ഗ്യാംഗ്സ്റ്റര്‍ കോമഡി ചിത്രം വൈകും. വിപിൻ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഫഹദും എസ്.ജെ. സൂര്യയും മറ്റ് ചിത്രങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ ഈ ചിത്രത്തിന്‍റെ വര്‍ക്കുകള്‍ ആരംഭിക്കാന്‍ കുറച്ച് കൂടി സമയമെടുക്കുമെന്നാണ് വിപിന്‍ ദാസ് അറിയിച്ചിരിക്കുന്നത്.

ഫഹദിനും എസ്.ജെ. സൂര്യയ്ക്കും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുകയെന്ന് വിപിന്‍ ദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

മലയാളത്തിലേക്ക് ആദ്യമായി അഭിനയിക്കാന്‍ എത്തുന്നതിന്‍റെ ആവേശത്തിലാണ് താനെന്ന് എസ്.ജെ സൂര്യയും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഫഹദിന്‍റെ വലിയ ആരാധകനാണ് താനെന്നും തങ്ങള്‍ ഇരുവര്‍ക്കും അഭിനയിക്കാന്‍ മികച്ച അവസരങ്ങളുള്ള കഥാപാത്രങ്ങള്‍ നല്‍കണമെന്ന് വിപിന്‍ ദാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും എസ്.ജെ. സൂര്യ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.