ആമിർ അലിയായി പൃഥ്വിരാജ്; ടർബോയ്ക്ക് ശേഷം വൈശാഖിന്‍റെ ഖലീഫ
Thursday, October 17, 2024 9:54 AM IST
പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. മമ്മൂട്ടി ചിത്രം ടർബോയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ അപ്ഡേറ്റ് പൃഥ്വിരാജിന്‍റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

പ്രതികാരം സ്വർണത്തിൽ എഴുതപ്പെടും എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ജിനു വി. എബ്രഹാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

പോക്കിരിരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഖലീഫയ്ക്ക് ഉണ്ട്. ചിത്രം ഒരു ഹൈ വോൾട്ടേജ് മാസ് എന്‍റർടെയ്‌നർ ആയിരിക്കുമെന്ന് വൈശാഖ് പറഞ്ഞിരുന്നു. ഖലീഫയ്‌ക്കൊപ്പം ഞങ്ങളുടെ ത്രില്ലിംഗ് യാത്ര ആരംഭിക്കുന്നതിന് ആവേശത്തോടെ കാത്തിരിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം വൈശാഖ് കുറിച്ചത്.

യുകെ, യുഎഇ (ദുബായി), നേപ്പാള്‍, ഇന്ത്യ എന്നിവിടങ്ങളാണ് ഷൂട്ടിംഗ് നടക്കുക. എമ്പുരാന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാവും പൃഥ്വിരാജ് ഖലീഫയില്‍ ജോയിന്‍ ചെയ്യുക. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള സിനിമയാണിതെന്നും ആക്ഷന്‍, റൊമാന്‍സ്, ഡ്രാമ, ത്രില്‍സ് എല്ലാമുണ്ടെന്നും വൈശാഖ് പറഞ്ഞിരുന്നു.

ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, സുരാജ് കുമാർ, സരിഗമ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സത്യൻ സൂര്യൻ ആണ് ഡിഒപി. ജേക്സ് ബിജോയിയുടേതാണ് സംഗീതം. ഷാജി നടുവിൽ കലാസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. 2022ൽ പ്രഖ്യാപിച്ച ഖലീഫയുടെ ഷൂട്ടിംഗ് പലകാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.