തെറ്റുകൾ സംഭവിച്ചത് എന്‍റെ ഭാഗത്തുനിന്ന്: ദർശനയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് വിജയ്
Wednesday, October 16, 2024 3:58 PM IST
വിവാഹബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് ഗായകൻ വിജയ് യേശുദാസ്. തനിക്കും ദർശനക്കും ബന്ധത്തിൽ നിന്നും പിൻമാറിയതിൽ കുഴപ്പമില്ലെങ്കിലും മാതാപിതാക്കളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ കുറച്ച് സമയം ആവശ്യമാണെന്ന് വിജയ് പറയുന്നു. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയ് സ്വകാര്യ ജീവിതത്തെക്കുറിച്ച് മനസ് തുറന്നത്.

എന്‍റെയും ദർശനയുടെയും ഭാഗത്തു നിന്നു നോക്കുമ്പോൾ മികച്ച സാഹചര്യത്തിലൂടെ തന്നെയാണ് ഞങ്ങൾ കടന്നുപോകുന്നത്. പക്ഷേ, മാതാപിതാക്കൾ ഇത്തരം കാര്യങ്ങൾ മനസിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷിക്കാനാകില്ല.

അതിന് കുറച്ചു സമയം ആവശ്യമാണ്. അവർക്കെല്ലാവർക്കും ഇത് വേദനാജനകമായ സാഹചര്യമാണ്. ലൈംലൈറ്റിൽ നിൽക്കുമ്പോൾ ഇത്തരം കാര്യങ്ങൾ മൂടിവയ്ക്കാൻ ഒരുപരിധി വരെ പറ്റില്ല. ഇനിയും മാതാപിതാക്കളെ വേദനിപ്പിക്കേണ്ട എന്നത് എന്‍റെ തീരുമാനമാണ്. മക്കൾക്ക് ഞങ്ങളുടെ സാഹചര്യം കുറേക്കൂടി മനസിലാക്കാനുള്ള പ്രായമായി.

മകൾക്ക് വളരെ പക്വതയുണ്ട്. അവൾ എല്ലാക്കാര്യങ്ങളും മനസിലാക്കുകയും എന്നെയും ദർശനയെയും പിന്തുണയ്ക്കുകയും ചെയ്യും. മകൾക്ക് ഇപ്പോൾ 15 വയസും മകന് ഒൻപതുവയസുമായി.

അവൻ ചെറിയ രീതിയിൽ ഓരോന്ന് ചോദിച്ചു തുടങ്ങിയിരിക്കുന്നു. അവന് സാഹചര്യം മനസിലായി വരുന്നതേയുള്ളു. എന്‍റെ ഭാഗത്താണ് തെറ്റുകൾ സംഭവിച്ചത്. അതുകൊണ്ടാണ് ഇങ്ങനെയെന്ന് അവനോടു പറയുന്നതും എളുപ്പമല്ല.

നമ്മളാണ് തെറ്റുകാർ എന്നു പറഞ്ഞു നടക്കേണ്ട എന്ന് പറയുന്നവരുണ്ടാകും. പക്ഷേ ആ ഉത്തരവാദിത്തം എടുത്തില്ലെങ്കിൽ അതിലൊരു അർഥവുമില്ല. റിലേഷൻഷിപ്പിൽ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്നമാകുന്നത്. ജീവിതത്തിൽ എനിക്ക് മക്കളെ ഉപദേശിക്കാൻ താത്പര്യമില്ല.
വിജയ് യേശുദാസ് പറഞ്ഞു.

അഞ്ചു വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2007–ലാണ് വിജയ് യേശുദാസും ദർശനയും വിവാഹിതരായത്. അമേയ, അവ്യാൻ എന്നിവരാണ് മക്കൾ. കുറച്ചു കാലത്തിലധികമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. എന്നാൽ മക്കളുടെ കാര്യങ്ങൾക്കായി ഇരുവരും ഒന്നിച്ചെത്താറുമുണ്ട്. അതേസമയം നടി ദിവ്യ പിള്ളയുമായി ലിവിംഗ് റിലേഷിനാണ് വിജയ് ഇപ്പോഴെന്നാണ് ഗോസിപ്പ് കോളങ്ങളിലെ വാർത്ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.