ഗോഡ്ഫാദറിൽ പകരക്കാരനായെത്തിയ ഭീമന്‍ രഘു
Monday, November 16, 2020 8:06 PM IST
മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് ഗോഡ്ഫാദർ. സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ചിത്രത്തിൽ എൻ.എൻ. പിള്ള, തിലകന്‍, ഇന്നസെന്‍റ്, ഭീമൻ രഘു, മുകേഷ്, പറവൂർ ഭരതൻ, ജനാർദ്ദനൻ,ജോണി , സിദ്ദിഖ്, ജഗദീഷ്, കനക, ഫിലോമിന തുടങ്ങി വന്‍താരനിരയായിരുന്നു അണിനിരന്നത്.

നാടകവേദിയില്‍ നിന്ന് എന്‍.എൻ. പിള്ള സിനിമയിലേക്കെത്തിയത് ഈ ചിത്രത്തിലൂടെയായിരുന്നു. അഞ്ഞൂറാനും ആനപ്പാറ അച്ചാമ്മയും തമ്മിലുള്ള ബദ്ധശത്രുതയും അതിനിടയിലെ രസകരമായ സംഭവങ്ങളുമൊക്കെയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഗോഡ് ഫാദറിലെ ഗാനങ്ങളുംഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയിച്ച താരങ്ങള്‍ക്കെല്ലാം കരിയര്‍ ബ്രേക്കായി മാറുകയായിരുന്നു ഈ ചിത്രം. ചിത്രത്തിലെ ഹാസ്യ രംഗങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

സിനിമയുടെ കാസ്റ്റിംഗില്‍ തുടക്കത്തില്‍ ഭീമന്‍ രഘു ഉണ്ടായിരുന്നില്ല. അവസാനനിമിഷമായിരുന്നു താരം ഈ ചിത്രത്തിലേക്ക് എത്തിയത്. പകരക്കാരനായെത്തി കൈയടി നേടുകയായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട കഥാപാത്രത്തെയായിരുന്ന സിദ്ദിഖും ലാലും ചേര്‍ന്ന് ഭീമന്‍ രഘുവിന് നല്‍കിയത്. ആ റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് നടന്‍ നെടുമുടി വേണുവിനെയാണ്.

ആ സമയം നെടുമുടി വേണുവിന് തിരക്കായതിനാല്‍ 'ഗോഡ് ഫാദര്‍' എന്ന ചിത്രത്തിന് വേണ്ടി ഡേറ്റ് നല്‍കാന്‍ കഴിഞ്ഞില്ല. പിന്നീട് ശ്രീനിവാസനെ കൊണ്ട് ആ റോള്‍ ചെയ്യിപ്പിക്കാം എന്ന തീരുമാനത്തിലെത്തി. പക്ഷേ അതും നടക്കാതെ പോയി. അപ്പോഴാണ് മലയാളത്തില്‍ വില്ലന്‍ വേഷം ചെയ്യുന്ന ഒരാളെ ഇങ്ങനെയൊരു വേഷത്തിലേക്ക് പരിഗണിച്ചാലോ എന്ന ചിന്ത സിദ്ധിഖ് ലാലിന്‍റെ മനസ്സില്‍ വരുന്നത്.

അങ്ങനെ ഭീമന്‍ രഘുവിനെ ആ റോളിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. നാടക നടനായ ഭീമന്‍ രഘുവിന്‍റെ അച്ഛനും ഈ സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നു. കോളേജ് പ്രിന്‍സിപ്പലിന്‍റെ റോളിലെത്തിയ അദ്ദേഹത്തിന്റെ ഒരു ഡയലോഗും അതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അങ്ങനെ അച്ഛനും മകനും ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയായി മാറുകയായിരുന്നു ഗോഡ്ഫാദര്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.