സങ്കടത്തിലും സന്തോഷത്തിലും ചേർന്നു നിന്നവൾ; വിവാഹവാർഷിക ദിനത്തിൽ പൃഥ്വിരാജ്
Thursday, April 25, 2024 3:28 PM IST
വിവാഹവാർഷിക ദിനത്തിൽ പരസ്പരം ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയ മേനോനും. ഇരുവരും തമ്മിലുള്ള ‌‌യാത്ര ഏറ്റവും മനോഹരമായിരുന്നുവെന്നും സുഹൃത്തുക്കളിൽ നിന്നും ഒരു പെൺകുട്ടിയുടെ മാതാപിതാക്കളിലേയ്ക്കുള്ള യാത്ര ആ‍യിരുന്നു അതിൽ ഏറ്റവും സുന്ദരമെന്നും ഇരുവരും കുറിച്ചു.

എന്‍റെ പങ്കാളിക്ക് സന്തോഷകരമായ വിവാഹ വാർഷിക ആശംസകൾ നേരുന്നു. സുഹൃത്തുക്കളായിരിക്കുന്നതിൽ നിന്ന് അവിശ്വസനീയമായ പ്രത്യേകതകളുള്ള ഒരു പെൺകുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നു.

വലിയ സ്വപ്നം കാണാനും കൂടുതൽ കഠിനമായ വെല്ലുവിളികൾ ഏറ്റെടുക്കാനും നമുക്ക് കഴിയട്ടെ. വരും വർഷങ്ങളിൽ ഈ യാത്ര നമ്മെ എവിടേക്കാണ് എത്തിക്കുന്നതെന്ന് കാണാൻ ഞാൻ കാത്തിരിക്കുകയാണ്. പൃഥ്വിരാജ് കുറിച്ചു.



‘‘13 വർഷം പൂർത്തിയാക്കുന്നു. നമ്മൾ കണ്ടുമുട്ടിയപ്പോൾ ഉള്ള ചെറിയ കുട്ടികളിൽ നിന്ന് വിസ്മയകരമായ ഒരു പെൺകുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നു.

ഈ യാത്രയ്ക്കിടെ ദുർഘടമായ വഴികളിൽ കൂടി നമ്മൾ എത്രദൂരം പോയെന്ന് എനിക്കോർമ്മയില്ല എന്നിട്ടും നമ്മൾ അതെല്ലാം അതിജീവിച്ചു. പ്രിയപ്പെട്ട പൃഥ്വിക്ക് പതിമൂന്നാം വാർഷിക ആശംസകൾ.

ഏറ്റവും മികച്ച ഒരു ജീവിതം നയിച്ചുകൊണ്ട് നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി പരസ്പരം പ്രേരിപ്പിച്ചുകൊണ്ട് ഇനിയുള്ള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാം. സുപ്രിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ദീര്‍ഘകാലം നീണ്ട പ്രണയത്തിനൊടുവിൽ 2011 എപ്രിൽ 25നാണ് പൃഥ്വിരാജും സുപ്രിയ മേനോനും വിവാഹിതരായത്. 2014ൽ ഇരുവർക്കും അലംകൃത എന്ന പെൺകുഞ്ഞ് ജനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.