സയൻസ് പഠനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ
നിങ്ങൾ സയൻസ് പഠിക്കാൻ ഗൗരവമായി ആഗ്രഹിക്കുന്നയാളാണോ എങ്കിൽ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ തന്നെ പഠിക്കണം. ലോക റാങ്കിംഗിൽ ആദ്യത്തെ 200 സർവകലാശാലകളിൽ ഇന്ത്യയിൽ നിന്നും ആദ്യം പ്രത്യക്ഷപ്പെടുന്നത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസാണ്. ഇവിടുത്തെ ഡിപ്പാർമെന്‍റുകൾ പലതും ഇൻസ്റ്റിറ്റ്യൂ ട്ടിനെക്കാൾ ഉയർന്ന സ്ഥാനം നിലനിർത്തുന്നവയാണെന്ന പ്രത്യേകതയുമുണ്ട്.

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് എന്നാണ് ഈ ഇൻസ്റ്റിറ്റിയൂട്ട് ബംഗളൂരുവിൽ അറിയപ്പെടുന്നത്. അതിനു കാരണം ഇൻസ്റ്റിറ്റിയൂട്ട് സ്ഥാപിക്കാൻ മുൻകൈയെടുത്തത് ജംഷഡ്ജി ടാറ്റാ ആയതുകൊണ്ടാണ്.

ടാറ്റ തുടങ്ങിയ സ്ഥാപനം

ജംഷഡ്ജി ടാറ്റാ 1893ൽ കപ്പൽ യാത്രയിൽ സ്വാമി വിവേകാനന്ദനുമായി പങ്കു വച്ച ആശയത്തിൽ നിന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പിറവി. 1909ൽ ഈ സ്ഥാപനം തുടങ്ങി. ലണ്ടണിലെ റോയൽ സൊസൈറ്റി, നൊബേൽ സമ്മാന ജേതാവായ സർ വില്ല്യം പ്രറാംസേയാണ് ബംഗളൂരു നിർദേശിച്ചത്.

1911 ജൂലൈ 24നു ആദ്യത്തെ ബാച്ച് വിദ്യാർഥികൾക്ക് പൊതുരസതന്ത്രശാസ്ത്രത്തിലും പ്രായോഗിക രസതന്ത്രശാസ്ത്രത്തിലും കൂടാതെ വൈദ്യുതസാങ്കേതിക വിദ്യയിലും പ്രവേശനം നൽകി തുടങ്ങി. ഇവിടെ ശ്സ്ത്രവിഷയങ്ങളിൽ പ്രധാനമായി ഗവേഷണമാണു നടന്നിരുന്നത്.
എന്നാൽ 2010 മുതൽ ശാസ്ത്രവിഷയങ്ങളിലും ബിരുദപഠനം ആരംഭിച്ചു. സാങ്കേതിക വിഷയങ്ങളിൽ ഗവേഷണവും അധ്യാപനവും നടക്കുന്നുണ്ട്. 1956ൽ യുജിസി നിലവിൽ വന്നപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിനെ കൽപ്പിത സർവകലാശാലയായി അംഗീകരിക്കുകയും ചെയ്തു. നൊബേൽ പുരസ്കാര ജേതാവ് സി. വി. രാമനാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്‍റെ ഭാരതീയനായ ആദ്യ ഡയറക്ടർ.

45 ഡിപ്പാർട്ട്മെന്‍റുകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ രണ്ടായിരത്തിലധികം ഗവേഷകർ 45 ഡിപ്പാർട്ട്മെന്‍റുകളിയി ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ പഠനവും ഗവോഷണവും പോസ്റ്റ്ഡോക്ടറേറ്റ് ഗവേഷണവും നടത്തിവരുന്നു. എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദ കോഴ്സ് ആദ്യം ഇവിടെയാണ്. 4200 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. അതിൽ 2250 പേർ പിഎച്ച്ഡിക്കു ചേർന്നവരാണ്. അഞ്ഞൂറിലധികം അധ്യാപകരും ഇവിടെയുണ്ട്. കൂടാതെ ഇന്‍റഗ്രേറ്റഡ് പിഎച്ച്ഡിക്കും വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നുണ്ട്.

ബി എസ് (റിസർച്ച്)

2011 മുതൽ ശാസ്ത്ര വിഷയങ്ങളിൽ നാലു വർഷത്തെ ബി എസ് (റിസർച്ച്) കോഴ്സും ഇവിടെ നടത്തുന്നു. ബയോളജി, കെമിസ്ട്രി, എൻവയണ്‍മെന്‍റൽ സയൻസ്, മെറ്റീരിയൽസ്, മാത്തമറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളാണു പ്രോഗ്രാമിന്‍റെ ഭാഗമായുള്ളത്. ഇതോടൊപ്പം എൻജിനിയറിംഗ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളും കോഴ്സിന്‍റെ ഭാഗമായിട്ടുണ്ട്. ആദ്യ മൂന്നു സെമസ്റ്ററുകളിൽ കോർ വിഷയത്തിനു പുറമെ എൻജിനിയറിംഗും ഹ്യൂമാനിറ്റീസും പഠിക്കണം. നാലാം സെമസ്റ്റർ മുതലാണ് ഇഷ്ട വിഷയങ്ങളിലേക്കു തിരിയുന്നത്. ഏഴും എട്ടും സെമസ്റ്ററുകൾ ഗവേഷണ പ്രവർത്തനങ്ങൾക്കും പ്രോജക്ട് വർക്കുകൾക്കുമാണു പ്രാധാന്യം നൽകിയിരിക്കുന്നത്.

വിവിധ കോഴ്സുകൾ

ബിരുദ തലത്തിൽ ഒരു കോഴ്സാണുള്ളത് ബിഎസ് (റിസർച്ച്). കൂടാതെ പിജി, ഗവേഷണ തലത്തിൽ നിരവധി കോഴ്സുകൾ ഉണ്ട്. കോഴ്സുകളെ കുറിച്ച് കൂടുതൽ അറിയുവാൻtthps://iisc.ac.in/courses/ എന്ന ലിങ്ക് സന്ദർശിക്കുക.

ലൈബ്രറിയും കംപ്യൂട്ടർ സെന്‍ററും സൂപ്പർ

ഐഐഎസ്‌സിയുടെ അഭിമാനം അതിന്‍റെ ലൈബ്രറിയും കംപ്യൂട്ടർ സെന്‍ററുമാണ്. ഇന്ത്യയിലെ ഏറ്റവും നല്ല ശാസ്ത്രസാങ്കേതിക ഗ്രന്ഥശാലകളിൽ ഒന്നാണ് ഇവിടെയുള്ളത്. 1911ൽ ആരംഭിച്ച ഈ ഗ്രന്ഥശാല അയ്യായിരം ചതുരശ്ര മീറ്ററിൽ വ്യാപിച്ച് കിടക്കുന്നു. പ്രധാന ലൈബ്രറിയിൽ 411000 പ്രസിദ്ധീകരണങ്ങൾ ലഭ്യമാണ്. 2000 ൽ അധികം ജേർണലുകൾ ലൈബ്രറിയിൽ ലഭ്യമാണ്. ലൈബ്രറിക്കു നൽകിയിരിക്കുന്ന പേര് ജെആർഡി ടാറ്റാ ലൈബ്രറി (1995ൽ) എന്നാണ്. നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് ഈ ലൈബ്രറിയെ റീജണൽ സെന്‍റർ ഫോർ മാത്തമാറ്റിക്സ് ആയി അംഗീകരിക്കുകയും ചെയ്തു.

ഐഐഎസ്‌സിയുടെ കംപ്യൂട്ടർ സെന്‍റർ 1990 ൽ സൂപ്പർ കംപ്യൂട്ടർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് സെന്‍റർ ആയി. സൂപ്പർ കംപ്യൂട്ടർ വികസിപ്പിക്കുന്നതിന് ഇന്ത്യയിലുള്ള ഒരു സ്ഥാപനമാണ് ഇത്. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ സൂപ്പർ കംപ്യൂട്ടർ സിആർഎവൈ എക്സ് സി 40 ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. അമേരിക്ക സൂപ്പർ കംപ്യൂട്ടറുകൾ നൽകാതിരുന്ന കാലഘട്ടത്തിൽ പാരലൽ കംപ്യൂട്ടിംഗ് വഴി അവയ്ക്ക് തുല്യമായ പ്രവർത്തനം നടത്തിയത് ഈ സ്ഥാപനമാണ്.

സയൻസിൽ കേമൻ

ഐഐഎസ്‌സി വിവിധ ഗവണ്‍മെന്‍റ് സ്ഥാപനങ്ങളായ ഡിആർഡിഒ, ഐഎസ്ആർഒ, സിഎസ്ഐആർ, ഭാരത് ഇലക്ട്രോണിക്സ്, നാഷണൽ എയ്റോസ്പേസ് ലാബറട്ടറീസ് തുടങ്ങിയവയുമായി സഹകരിച്ച് ഗവേഷണം നടത്തുന്നുണ്ട്. കൂടാതെ സ്വകാര്യ മേഖലയിലുള്ള ജനറൽ മോട്ടോഴ്സ്, ഗൂഗിൾ, ഐബിഎം, ബോയിംഗ് എന്നീ സ്ഥാപനങ്ങളുമായും സഹകരിച്ച് ഗവേഷണത്തിൽ ഏർപ്പെടുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്‍റെ സ്ഥാപനത്തോടെ പല പ്രസിദ്ധ ഗവേഷണ സ്ഥാപനങ്ങളും ബാംഗളൂരിൽ സ്ഥാപിക്കപ്പെട്ടു. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ, വുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഐഐഎസ്‌സിക്ക് അടുത്തുതന്നെയാണ്.

പ്രവേശനം എങ്ങനെ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഈ ലിങ്ക് സന്ദർശിക്കുക https://www.iisc.ac.in/admissions/

ജലീഷ് പീറ്റർ
9447123075