സ്‌കോളര്‍ഷിപ്പ് നിങ്ങളുടെ അരികെ
പഠിക്കാൻ മിടുക്കരാണോ? സാന്പത്തിക പരാധീനത മാത്രമോ നിങ്ങളുടെ പ്രശ്നം. എങ്കിലിതാ സർക്കാരിന്‍റെ വിവിധ പദ്ധതികൾ നിങ്ങളെ സഹായിക്കാനെത്തും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും മുഖേന നിരവധി സ്കോളർഷിപ്പുകളാണ് പഠനത്തിനായി ഏർപ്പെടുത്തിയിരിക്കുന്നത്.

സ്കോളർഷിപ് പോർട്ടൽ

കഴിഞ്ഞ കാലങ്ങളിൽ സ്കോളർഷിപ്പോ സാന്പത്തിക സഹായമോ ലഭിക്കണമെങ്കിൽ നിരവധി കടന്പകൾ കടക്കണമായിരുന്നു. ഏതൊക്കെ എവിടെയൊക്കെ എന്ന അറിവ് തീരെ പരിമിതമായിരുന്നു. അപേക്ഷയും നിരവധി അനുബന്ധ സർട്ടിഫിക്കറ്റുകളും നൽകിയുള്ള നീണ്ട കാത്തിരിപ്പും ദുഃസഹമായിരുന്നു. എന്നാൽ ഇന്ന് സ്കോളർഷിപ്പുകളെല്ലാം ഒരു മൗസ് ക്ലിക്കിന് അപ്പുറത്ത് ലഭ്യമാണ്. കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള ദേശീയ ഇ-ഗവേണൻസ് മിഷനാണ് ഇത്തരമൊരു സൗകര്യമൊരുക്കി വിദ്യാർഥി സമൂഹത്തിന് സഹായകരമാകുന്നത്. സ്കോളർഷിപ്പിനും ധനസഹായ പദ്ധതികൾക്കും മാത്രമായി ഒരു പോർട്ടൽ (വെബ്സൈറ്റ്) തയാറാക്കി അതുവഴി സഹായ വിതരണവും നിരീക്ഷണവും നടത്തി ക്രമീകരിച്ചിരിക്കുന്നു. www.scholarship.gov.in എന്ന വെബ്സൈറ്റ് തുറന്നാൽ എല്ലാ വിവരങ്ങളും ലഭ്യമാണ്. ഏതൊക്കെ സ്കോളർഷിപ്പുകൾ, ഇതിനുവേണ്ട സർട്ടിഫിക്കറ്റുകൾ, ആർക്ക് എപ്പോൾ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ സൈറ്റിലുണ്ട്. ഓരോ സ്കോളർഷിപ്പുകൾക്കുമായി ദേശീയ തലത്തിലും സംസ്ഥാനതലത്തിലും നോഡൽ ഓഫീസർമാരെ നിയമിച്ച് അവരുടെ പേരും ഫോണ്‍ നന്പരും നൽകിയിട്ടുണ്ട്.

വിദ്യാർഥികൾ ചെയ്യേണ്ടത്

സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ ആദ്യമായി ഇ-പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. തങ്ങളുടെ വിവരങ്ങളും ഇ-മെയിൽ ഐഡിയും പഠിക്കുന്ന സ്ഥാപന വിവരവും നൽകി ന്യൂ യൂസർ രജിസ്ട്രേഷൻ എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തയുടൻ ഒരു യൂസർ ഐഡിയും പാസ്‌വേർഡും ലഭ്യമാകും. ഇതുവഴിയാണ് പിന്നീടുള്ള എല്ലാ ഇടപാടുകളും ക്രമീകരിച്ചിരിക്കുന്നത്. വിദ്യാർഥികളെ സഹായിക്കുന്നതിനായി ഓരോ സ്ഥാപനത്തിലും പ്രത്യേകം ഉദ്യോഗസ്ഥരെ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്ട്രേഷന് ആധാർ കാർഡ്, ആധാർ എൻറോൾമെന്‍റ് നന്പർ എന്നിവയിലേതെങ്കിലും ഒന്ന് നിർബന്ധമാണ്. ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം.

സ്കോളർഷിപ്പുകൾ

16 മന്ത്രാലയങ്ങളുടേതായി 26 വിവിധ സ്കീമുകളിലായി 68 സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളുമാണ് ഇപ്പോൾ ഈ വെബ്സൈറ്റ് വഴി നിയന്ത്രിക്കുന്നത്. ഉന്നതവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, സാമൂഹ്യനീതി, ആഭ്യന്തരം, പട്ടികജാതി / വർഗ വകുപ്പ്, സാംസ്കാരികം തുടങ്ങി വിവിധ വകുപ്പുകളിലായി നിരവധി വിദ്യാഭ്യാസ സ്കോളർഷിപ്പുകളാണ് സർക്കാർ നൽകുന്നത്. ഓരോ വകുപ്പിലെയും സ്കോളർഷിപ്പുകളുടെയും അർഹതയും ലഭ്യതയും വ്യത്യസ്തമാണ്. സാമൂഹ്യമായും സാന്പത്തികമായും പിന്നോക്കം നിൽക്കുന്നവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് ഈ ധനസഹായം കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.

ന്യൂനപക്ഷ ക്ഷേമം: രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി പ്രധാനമായും നാല് സ്കോളർഷിപ്പുകളുണ്ട്. ക്രിസ്ത്യൻ, മുസ്‌ലിം തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് ഇത് ലഭ്യമാകുക. പ്രിമെട്രിക് / പോസ്റ്റ് മെട്രിക് സ്കോളർഷിപ്പാണ് ഇതിൽ പ്രധാനം. പത്താംതരം വരെയുള്ളവർക്ക് പ്രീ-മെട്രിക് സ്കോളർഷിപ്പിനും 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനും അപേക്ഷിക്കാം. പ്രീ മെട്രിക്കിന് രക്ഷാകർത്താവിന്‍റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയും പോസ്റ്റ്മെട്രിക്കിന് രണ്ട് ലക്ഷം രൂപയുമായി നിജപ്പെടുത്തിയിട്ടുണ്ട്. വൊക്കേഷണൽ, ടെക്നിക്കൽ എന്നീ വിഭാഗങ്ങളിലെ 11, 12 ക്ലാസുകാർക്കും പോസ്റ്റ് മെട്രിക്കിന് യോഗ്യതയുണ്ട്. മുൻവർഷങ്ങളിൽ 50 ശതമാനം മാർക്കാണ് ഈ രണ്ടിനുമുള്ള യോഗ്യത. തൊഴിൽ വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും കീഴിൽ പ്രീമെട്രിക് / പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾ പഠിക്കാൻ മിടുക്കരായവർക്ക് ലഭ്യമാണ്. മെരിറ്റ് കം മീൻസ് സ്കോളർഷിപ്പിനാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ അപേക്ഷിക്കുന്നത്. ഇത് പ്രഫണൽ കോഴ്സുകൾക്ക് ഉള്ളതാണ്. ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 60000 സ്കോളർഷിപ്പുകൾ പ്രതിവർഷം അനുവദിക്കുന്ന ഈ വിഭാഗത്തിൽ കേരളത്തിന് 4316 സ്കോളർഷിപ്പുകൾ ലഭ്യമാണ്. ഹോസ്റ്റലുകാർക്ക് പ്രതിവർഷം 30000 രൂപയും മറ്റുള്ളവർക്ക് 25000 രൂപയും ലഭിക്കും.

ഗവേഷണ വിദ്യാർഥികൾക്കായി മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. എംഫിൽ, പിഎച്ച്ഡി ഗവേഷകർക്കായി രാജ്യത്താകെയായി 756 സ്കോളർഷിപ്പാണ് നൽകുന്നത്. ബിരുദാനന്തര ബിരുദത്തിൽ 50 ശതമാനം മാർക്കാണ് ഇതിനുള്ള യോഗ്യത.
സാമൂഹ്യനീതി വകുപ്പ്: പട്ടികജാതിക്കാർക്കും ഭിന്നശേഷിയുള്ളവർക്കുമായി നിരവധി സ്കോളർഷിപ്പുകളാണുള്ളത്. പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾ, പട്ടികജാതിക്കാർക്കായുണ്ട്. 12-ാം ക്ലാസിന് മുകളിൽ വിദ്യാഭ്യാസം നടത്തുന്നവർക്കായി ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പും നൽകുന്നു. ഗവേഷണ വിദ്യാർഥികൾക്കായി ധാരാളം ധനസഹായ പദ്ധതികളും ലഭ്യമാണ്.

നാൽപത് ശതമാനമോ അതിൽ കുടൂതലോ ഭിന്നശേഷിയുള്ളവർക്കാണ് ഡിസേബിൾഡ് സ്കോളർഷിപ്പുകൾ ലഭിക്കുക. ഇതും പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, ഉന്നതവിദ്യാഭ്യാസം, നാഷണൽ ഫെലോഷിപ്പ് എന്നീ വിഭാഗങ്ങളിലായി ലഭ്യമാണ്. ആറ് ലക്ഷമാണ് രക്ഷാകർത്താവിന്‍റെ വാർഷിക വരുമാന പരിധി. രാജ്യത്താകെ 2.68 കോടി ഭിന്നശേഷിക്കാരുണ്ടെന്നാണ് കണക്ക്. ഇവർക്കുവേണ്ടി സംവരണം ചെയ്യപ്പെട്ടിട്ടുള്ള നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്.
ട്രൈബൽ വകുപ്പും നിരവധി സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിദേശങ്ങളിൽ പഠനം നടത്തുന്നതിനായി നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് വരെ നിലവിലുണ്ട്.

ആഭ്യന്തര വകുപ്പ്: കേന്ദ്ര സായുധ പോലീസ് സേനയിൽ സേവനമനുഷ്ഠിച്ച് മരണമടഞ്ഞവരോ അപകടത്തിൽപ്പെടുകയോ ചെയ്യപ്പെടുന്നവരുടെ മക്കൾക്കും വിധവകൾക്കുമായി പ്രധാനമന്ത്രിയുടെ പ്രത്യേക സ്കോളർഷിപ് ലഭ്യമാണ്. 2000 സ്കോളർഷിപ്പാണ് ഇതു വഴി ലഭ്യമാകുക.
ഉന്നതവിദ്യാഭ്യാസം: സെൻട്രൽ സെക്ടർ സ്കോളർഷിപ്പാണ് ഇതിൽ പ്രധാനം. കോളജ് / സർവകലാശാല വിദ്യാർഥികൾക്കാണ് ഇത് ലഭിക്കുക. ബോർഡ് പരീക്ഷയിൽ 80 ശതമാനം മാർക്ക് വാങ്ങിയ നോണ്‍ ക്രിമീലെയർ വിഭാഗങ്ങൾക്കാണ് യോഗ്യത. പ്രതിവർഷം 82000 സ്കോളർഷിപ്പുകളുള്ളതിൽ 47000 എണ്ണം വനിതകൾക്കുള്ളതാണ്.

അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലും (എഐസിടിഇ) യുജിസിയും നിരവധി സ്കീമുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗേറ്റ് പരീക്ഷ വഴി പഠനത്തിനെത്തുന്ന എല്ലാ വിദ്യാർഥികൾക്കും പ്രതിമാസം 12000 രൂപ എഐസിടിഇ നൽകുന്നു. ഇതിന് മറ്റ് നിബന്ധനകളില്ല. കൂടാതെ വനിതകൾക്കായി പ്രഗതി സ്കോളർഷിപ്പും ഉണ്ട്. ഡിപ്ലോമ, ബിരുദ തലത്തിൽ പ്രത്യേകം പ്രത്യേകം പ്രഗതി സ്കോളർഷിപ്പുകൾ നൽകുന്നു.

യുജിസി വഴി നെറ്റ്, ജെആർഎഫ്, പോസ്റ്റ് ഡോക്ടറൽ, ഇഷാൻ, ഉദയ് തുടങ്ങി 14 സ്കോളർഷിപ്പുകൾ ലഭ്യമാക്കുന്നുണ്ട്.

സ്പോർട്സ് രംഗത്ത് മിട ുക്കരായവർക്ക് വേണ്ട പ്രത്യേക സ്കോളർഷിപ്പും ഇതിൽപ്പെടും. കലാപരമായി മുന്നിൽ നിൽക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിന് സാംസ്കാരിക വകുപ്പ് യംഗ് ആർട്ടിസ്റ്റ്, ടാഗോർ ദേശീയ ഫെലോഷിപ്, ഔട്ട്സ്റ്റാൻഡിംഗ് പേഴ്സണ്‍ തുടങ്ങി സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്. സയൻസ് മേഖലയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് ഇൻസ്പയർ പോലെ നിരവധി പദ്ധതികളും ലഭ്യമാണ്.

എല്ലാം ഇനി വിരൽത്തുന്പിൽ

എല്ലാ സ്കോളർഷിപ്പ് വിവരങ്ങളും അപേക്ഷയും തെരഞ്ഞെടുപ്പ് പ്രക്രിയയും ഇനി മുതൽ പോർട്ടലിനു കീഴിലാണ്. സ്മാർട് എന്ന് പേരിട്ടിരിക്കുന്ന പോർട്ടൽ വഴി സ്കോളർഷിപ്പുകൾ നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.അർഹമായവരെ എളുപ്പത്തിൽ തെരഞ്ഞെടുക്കാനും ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കുന്നതിനും പുറമെ തീർത്തും സുതാര്യത ഇത് ഉറപ്പുവരുത്തുന്നു. വിദ്യാർഥികൾക്ക് തങ്ങളുടെ അപേക്ഷയുടെ പുരോഗതിയും ഇതു വഴി ലഭിക്കുന്നു. ഏറെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാവും വിധം ക്രമീകരിച്ച ഈ പോർട്ടൽ വഴി സ്കോളർഷിപ്പിന് അപേക്ഷിക്കാൻ വൈകാതെ വെബ്സൈറ്റ് ലോഗ് ഇൻ ചെയ്യു.

ഡോ. എം. അബ്ദുൾ റഹ്മാൻ
(മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റ്, കേരള)