ഐഐടിയില്‍ എംഎ പഠിക്കാം
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഹ്യൂമാനിറ്റീസിൽ മികച്ച പഠനപരിശീലനമുണ്ടെന്ന് പലർക്കുമറിയില്ല. എന്നാൽ മദ്രാസിലെ ഐഐടിയിൽ മികച്ച രണ്ടുതരം ഇന്‍റഗ്രേറ്റഡ് കോഴ്സുകൾ നടത്തുന്നുണ്ട്. അഞ്ചു വർഷത്തെ കോഴ്സാണിവിടെ. ആദ്യത്തെ രണ്ട് വർഷം പൊതു കരിക്കുലത്തിന്‍റെ അടിസ്ഥാനത്തിലാണ് പഠനമെങ്കിലും രണ്ട് വർഷം കഴിയുന്പോൾ 23 പേർ എംഎ ഡവലപ്മെന്‍റ് സ്റ്റഡീസ് എന്ന വിഭാഗത്തിലേക്കും 23 പേർ എംഎ ഇംഗ്ലീഷ് സ്റ്റഡീസ് എന്ന വിഭാഗത്തിലേക്കും മാറും. മദ്രാസ് ഐഐടിയുടെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് ഡിപ്പാർട്മെന്‍റ് നടത്തുന്ന ഇന്‍റഗ്രേറ്റഡ് എംഎ കോഴ്സാണ് ഈ മേഖലയിൽ മികച്ച പഠന അവസരം വാഗ്ദാനം ചെയ്യുന്നത്.

ഡെവലപ്മെന്‍റ് സ്റ്റഡീസ്

ആഗോളവത്കൃത ലോകത്തിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുപകരിക്കുന്ന തരത്തിൽ വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ആരായുന്ന പഠനശാഖയാണിത്. സുസ്ഥിരവികസനത്തിന് ആധാരമായുള്ള മനുഷ്യർ തമ്മിലും മനുഷ്യരും ലോകവുമായുമുള്ള ബന്ധത്തേക്കുറിച്ചുമുള്ള പഠനമാണിവിടെ നടക്കുന്നത്.

ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിനും അപഗ്രഥിക്കുന്നതിനും വിവിധ സാമൂഹ്യശാസ്ത്രങ്ങളിൽ അറിവും നൈപുണ്യവും ആവശ്യമാണ്. ഡവലപ്മെന്‍റ് സ്റ്റഡീസ് കൈകാര്യം ചെയ്യുന്നതും ഇതു തന്നെയാണ്. സാന്പത്തിക വികസനം, റോൾ ഓഫ് സ്റ്റേറ്റ് ആൻഡ് മാർക്കറ്റ്സ്, ഗ്ലോബലൈസേഷൻ, അസമത്വം, ദാരിദ്ര്യം, ജൻഡർ റിലേഷൻസ്, പരിസ്ഥിതി, പുതിയ സാമൂഹ്യ പ്രസ്ഥാനങ്ങൾ, രാഷ്‌ട്രീയവും സ്ഥാപനങ്ങളും തുടങ്ങി നിരവധി വിഷയങ്ങളിലുള്ള പഠനം ഇതിൽ പെടുന്നു. ഇക്കണോമിക്സ്, അർബനൈസേഷൻ, ജൻഡർ സ്റ്റഡീസ്, സയൻസ് ആൻഡ് ടെക്നോളജി, പൊളിറ്റിക്കൽ ഫിലോസഫി, സോഷ്യൽ തിയറി എന്നിവയിലുള്ള കോഴ്സുകളുണ്ട്.

ഇംഗ്ലീഷ് പഠനം

സാഹിത്യ ഭാഷാ അപഗ്രഥനത്തിൽ അഭിരുചിയുള്ളവർക്കു വേണ്ടിയാണ് ഈ ശാഖ രൂപപ്പെടുത്തിയിരിക്കുന്നത്. സാഹിത്യ സിദ്ധാന്തങ്ങളിലും താരതമ്യേന അറിയപ്പെടാത്ത സാഹിത്യത്തിലുമുള്ള സമകാലിക സംവാദങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് ലോകത്തെന്പാടുമുള്ള ഇംഗ്ലീഷ് സാഹിത്യത്തിലുള്ള പഠനമാണു നടത്തുന്നത്. വിദ്യാർഥികൾക്ക് ഭാഷ, സാഹിത്യ സാംസ്കാരിക പഠനം എന്നിവയിലേക്കുള്ള വാതായനം തുറന്നു കൊടുക്കുകയാണ്. ഭാഷയുടെയും സാഹിത്യത്തിന്‍റെയും അടിസ്ഥാന കോഴ്സുകൾ മുതൽ ഇംഗ്ലീഷ് ഭാഷയിലെയും മറ്റ് ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ തുടങ്ങിയ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള മുൻ നിര എഴുത്തുകാരെയും വരെ പഠിക്കാനുള്ള അവസരമുണ്ട്. ശൈലി, എഴുത്തുകാരൻ, കാലഘട്ടം എന്നിങ്ങനെ വിവിധ തരംതിരിവുകളിലുള്ള കോഴ്സുകൾ പഠിക്കാൻ അവസരമുണ്ട്. മറ്റു സാമൂഹ്യശാസ്ത്ര ശാഖകളായ സാന്പത്തിക ശാസ്ത്രം, സോഷ്യോളജി, ചരിത്രം, ഫിലോസഫി എന്നിവയും പഠനപരിധിയിൽ വരുന്നതിനാൽ നിരവധി തൊഴിൽ മേഖലകളിൽ സാധ്യതയുണ്ട്.

പ്രവേശന പരീക്ഷാ രീതി

മൂന്നു മണിക്കൂർ ദൈർഘ്യമുള്ള രണ്ടു പാർട്ടായാണു പരീക്ഷ നടത്തുന്നത്. ഒബ്ജക്ടീവ് ടൈപ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന ആദ്യ പാർട്ട് രണ്ടര മണിക്കൂറാണ്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണിത്. ഉപന്യാസ രീതിയിൽ എഴുതേണ്ട രണ്ടാം പാർട്ടിന് 30 മിനിറ്റാണു ലഭിക്കുക. ഇംഗ്ലീഷ് ആൻഡ് കോംപ്രിഹെൻഷൻ സ്കിൽ, അനലിറ്റിക്കൽ ആൻഡ് ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ സാമൂഹ്യ ശാസ്ത്രം (സാന്പത്തിക ശാസ്ത്രം ഉൾപ്പെടെ), ഇന്ത്യൻ സമൂഹം, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ലോകം, എൻവയണ്‍മെന്‍റും ഇക്കോളജിയും എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണു പാർട്ട് ഒന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊതു വിഷയത്തിൽ ഉപന്യാസം ആണു പാർട്ട് രണ്ടിൽ. വിശദമായ സിലബസ് വെബ്സൈറ്റിലുണ്ട്.

കരിയർ സാധ്യത

ഇക്കണോമിക്സ് അധിഷ്ഠിത ഡവലപ്മെന്‍റ് സ്റ്റഡീസ് സ്കീമിൽ എംഎ കഴിയുന്നവർക്ക് പൊതുമേഖലാ ബാങ്കുകളിൽ പ്ലേസ്മെന്‍റ് ലഭിക്കുന്നുണ്ട്. ഇൻഷ്വറൻസ്, അഗ്രിക്കൾച്ചർ, രാജ്യാന്തര കയറ്റുമതി, വിപണന ഏജൻസികളിൽ മികച്ച കരിയർ ഇവർക്ക് ലഭിക്കുന്നു. കോർപറേറ്റുകൾ വൻ ശന്പളത്തിൽ നിയമനം കൊടുക്കുന്നു. റൂറൽ ഡവലപ്മെന്‍റ്, സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ, കേന്ദ്ര സർക്കാരിന്‍റെ ഡിപ്പാർട്ട്മെന്‍റ് ഓഫ് കന്പനി അഫയേഴ്സ്, പ്ലാനിംഗ്, അർബൻ ഡവലപ്മെന്‍റ് എന്നിവിടങ്ങളിലും ജോലി ലഭിക്കാം.

ഇംഗ്ലീഷ് സ്റ്റഡീസ് ഫോക്കസ് ചെയ്ത് പഠിക്കുന്നവർക്ക് മീഡിയ കന്പനികളിൽ ജോലി ലഭിക്കുന്നു. ഇവരിൽ പലർക്കും കോർപറേറ്റ് ട്രെയിനർമാരായി നിയമനം കിട്ടാം. സോഫ്റ്റ് സ്കിൽ പരിശീലകരായും ബിസിനസ് പ്രമോട്ടർമാരായും എക്സിക്യൂട്ടീവ് പബ്ലിക് റിലേഷൻസ് ഓഫീസർമാരായും മാറാൻ കഴിയും. മീഡിയ ഡവലപ്മെന്‍റ് ടീം ലീഡറായി നിയമനം ലഭിക്കാനും ഇവർക്ക് സാധ്യതയേറെയാണ്. ഡവലപ്മെന്‍റ് സ്റ്റഡീസ് പഠനത്തിൽ സൈക്കോളജി, പരിസ്ഥിതി പഠനം, കാലാവസ്ഥാ വ്യതിയാനങ്ങൾ, ആഗോള സാന്പത്തികാവസ്ഥ എന്നിവയുൾപ്പെടുന്നതിനാൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പോലെയുള്ള അന്താരാഷ്‌ട്ര സംഘടനകളിൽ ഇവർക്ക് ജോലി എളുപ്പമാകും.

പൊതുവേ പ്രവേശന പരീക്ഷ എന്ന നിലയിൽ മത്സരിക്കാൻ തിരക്കു കുറഞ്ഞ മേഖലയാണ് ഐഐടി ഹ്യൂമാനിറ്റീസ്. 46 സീറ്റുകൾ മാത്രമാണെന്ന് കരുതി അപേക്ഷിക്കാതിരിക്കരുത്. സിവിൽ സർവീസിലേക്ക് തിരിയാൻ താല്പര്യമുള്ളവർ തീർച്ചയായും ഈ മേഖല ശ്രദ്ധിക്കണം.

ഡിസംബർ 12 മുതൽ ജനുവരി 23 വരെ അപേക്ഷിക്കാം

ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് എൻട്രൻസ് എക്സാമിനേഷൻ (എച്ച്എസ്ഇഇ) ഏപ്രിൽ 21ന്. ഡിസംബർ 12 മുതൽ ജനുവരി 23 വരെ അപേക്ഷിക്കാം.

എച്ച്എസ്ഇഇക്കു കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയും സെന്‍ററുകളാണ്. ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷാ ഫീസ് 2,400 രൂപ. പട്ടികജാതി-വർഗക്കാർക്ക് 1,200 രൂപ. പെണ്‍കുട്ടികൾക്ക് അപേക്ഷാ ഫീസില്ല. നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് വഴി ഫീസ് അടയ്ക്കാം. ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് മാതൃകയിൽ രണ്ടര മണിക്കൂറാണ് എച്ച്എസ്ഇഇ. 60 ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും എച്ച്എസ്ഇഇ എഴുതാം. മാർക്കിന്‍റെയും പ്രായത്തിന്‍റെയും കാര്യത്തിൽ സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്. പ്രായം: 1994 ഒക്‌ടോബർ ഒന്നിനോ അതിനുശേഷമോ ജനിച്ചവരായിരിക്കണം അപേക്ഷകർ.

ഒരു സെമസ്റ്ററിലെ ട്യൂഷൻ ഫീസ് 12,597 രൂപ.
സിലബസും മാതൃകാ ചോദ്യപേപ്പറും വെബ്സൈറ്റിൽ ലഭ്യമാണ്. മാർച്ച് 20 മുതൽ അഡ്മിറ്റ് കാർഡുകൾ ഡൗണ്‍ലോഡ് ചെയ്യാം. ഏപ്രിൽ 21നാണ് എച്ച്എസ്ഇഇ. മേയ് രണ്ടാം വാരം പരീക്ഷാഫലം പ്രസിദ്ധീകരിക്കും.
വെബ്സൈറ്റ്: http://hsee.iitm.ac.in