"ഇവിടുത്തെ പെണ്‍കുട്ടികള്‍ എവിടെ'; പാക്കിസ്ഥാനിലെത്തിയ ട്രാവല്‍ ഇന്‍ഫ്ലുവന്‍സര്‍ ചോദിക്കുന്നത്
Friday, October 18, 2024 11:23 AM IST
കാലം എത്ര പുരോഗമിച്ചാലും ചില നാടുകളിലെയും ചില മനുഷ്യരുടെയും ചിന്തകള്‍ക്ക് മാറ്റം വരില്ലല്ലൊ. ഇത്തരത്തിലുള്ള പലരും സ്ത്രീകള്‍ക്ക് പലതരത്തിലുള്ള അതിരുകള്‍ കല്‍പിക്കുന്നുണ്ടുതാനും. സൈബര്‍ യുഗത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വലിയ ചര്‍ച്ചയാകുന്നുണ്ടുതാനും.

ഇപ്പോഴിതാ പാക്കിസ്ഥാനിലെത്തിയ ഒരു ട്രാവല്‍ ഇന്‍ഫ്ലുവന്‍സര്‍ ഉയര്‍ത്തിയ ചോദ്യം സൈബറിടങ്ങില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ ഇസ്ലാമാബാദിലേക്ക് എത്തുന്ന ഒരു യുവതിയെ കാണാം. അവര്‍ അന്നാട്ടുകാരിയല്ലെന്ന് ഉറപ്പ്.

അവര്‍ ഇസ്ലാമാബാദിലെ വിമാനത്താവളം, തിരക്കേറിയ മാര്‍ക്കറ്റുകള്‍, പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാട്ടുന്നു. എന്നാല്‍ ഈ ദൃശ്യങ്ങളിലൊന്നിലും ഒരു യുവതിയെ പോലും കാണാന്‍ ഇല്ല. പൊതു ഇടങ്ങളില്‍ സ്ത്രീകളെ കാണാഞ്ഞത് അവര്‍ ആശങ്കയോടെ കാണുന്നു.

"എല്ലാ പെണ്‍കുട്ടികളും എവിടെയാണ്' എന്ന ചോദ്യം അവര്‍ ഉയര്‍ത്തുന്നു. തന്‍റെ പോസ്റ്റില്‍ അവള്‍ ഇപ്രകാരമാണ് കുറിച്ചത്: "ഹലോ ഇസ്ലാമാബാദ്. ഈ നഗരത്തില്‍ ഞങ്ങള്‍ പോകുന്ന എല്ലായിടത്തും അനുപാതം 1:50 ആണ്. ഞങ്ങള്‍ ഇറങ്ങിയ ഉടനെ എന്തോ ശ്രദ്ധിച്ചു... എന്‍റെ സഹോദരിമാര്‍ എവിടെയാണ്?'

ഈ പോസ്റ്റ് പെട്ടെന്ന് ഓണ്‍ലൈനില്‍ ശ്രദ്ധ നേടി. സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും അവരെ കാഴ്ചയില്‍ നിന്ന് അകറ്റിനിര്‍ത്തിയേക്കാവുന്ന സാംസ്‌കാരിക മാനദണ്ഡങ്ങളെക്കുറിച്ചും ചില ആളുകള്‍ ആശങ്കകള്‍ പ്രകടിപ്പിച്ചതോടെ കാര്യം സംവാദത്തിനുള്ള ഇടമായി മാറി.

"അടിസ്ഥാനപരമായി ആ സ്ത്രീകള്‍ സ്വന്തം വീടുകളില്‍ തടവുകാരാണെന്നത് തമാശയല്ല' എന്നാണൊരാള്‍ കുറിച്ചത്. എന്നാല്‍ ഇതങ്ങനെയല്ല ആളുകള്‍ ആണുങ്ങള്‍ കുടുംബത്തെ പോറ്റാനായി പുറത്തുള്ളതിനാലാണ് കൂടുതലായി കാണപ്പെടുന്നതെന്നാണ് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.