"ഈ കാല്‍വയ്പ് ജീവനുതുല്യം'; നിരത്തിലെ അദ്ഭുതം കാണാം
Thursday, July 25, 2024 2:50 PM IST
നിരത്ത് അപകടങ്ങളുടെ ഒളിത്താവളമാണല്ലൊ. പലപ്പോഴും ശ്രദ്ധ എവിടേയ്‌ക്കൊ ചേക്കേറുമ്പോഴാകും അപകടങ്ങള്‍ സട കുടഞ്ഞെണീറ്റ് ജീവനെ കവരുന്നത്. അതിനാല്‍ത്തന്നെ നിയമ പാലകര്‍ ധാരാളം ട്രാഫിക് ബോധവത്ക്കരണങ്ങള്‍ നടത്താറുണ്ട്.

പോരാഞ്ഞ് സൈന്‍ ബോര്‍ഡുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. എന്നാലും അപകടങ്ങള്‍ക്ക് കുറവില്ല. എന്നാല്‍ ചിലര്‍ ദൈവത്തിന്‍റെ കരങ്ങളാല്‍ രക്ഷപ്പെടുന്ന അദ്ഭുതം നാം കാണാറുണ്ട്. അത്തരമൊന്നിന്‍റെ കാര്യമാണിത്.

എക്‌സിലെത്തിയ ദൃശ്യങ്ങളില്‍ ഒരു നിരത്ത് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന കുട്ടികളെ കാണാം. ഈ സമയം ഒരു ബസ് കടന്നു പോകുന്നുണ്ട്. അതിനുശേഷമാണ് ഇവര്‍ റോഡിലിറങ്ങുന്നത്. എന്നാല്‍ ഈ സമയം എതിര്‍വശത്തുനിന്നും ഒരു ട്രക്ക് ലോറി പാഞ്ഞുവരുന്നുണ്ടായിരുന്നു.

അതേ സമയം ബസ് കാരണം കുട്ടികള്‍ക്ക് ലോറിയൊ ലോറിക്കാരന് കുട്ടികളെയോ കാണാന്‍ കഴിഞ്ഞില്ല. ഇതില്‍ ഒരു കുട്ടി അതിവേഗം പാഞ്ഞ് മറുപുറത്തെത്തുവാന്‍ ശ്രമിക്കുകയും ട്രക്കിന് മുന്നില്‍ പെടുകയും ചെയ്യുന്നു. എന്നാല്‍ ബാക്കി കുട്ടികള്‍ അപകടം മനസിലാക്കി മാറിനിന്നു.

ട്രക്ക് ആ കുട്ടിയെ ചതച്ചരയ്ക്കുമെന്ന് ഒരു ഞെട്ടലോടെ ആളുകള്‍ വിചാരിക്കുമെങ്കിലും അദ്ഭുതം സംഭവിച്ചു. ആ ഡ്രൈവര്‍ കൃത്യമായി ബ്രേക്ക് ചവിട്ടുന്നു. വണ്ടി കിറുകൃത്യമായി നില്‍ക്കുകയും കുട്ടി രക്ഷപ്പെടുകയും ചെയ്യുന്നു.

മിക്കവരും വാഹനത്തിന്‍റെ സുരക്ഷാ സവിശേഷതകളെയും ഡ്രൈവറുടെ പെട്ടെന്നുള്ള പ്രതികരണത്തെയും പ്രശംസിച്ചു. "ട്രക്ക് ഡ്രൈവര്‍ക്ക് സല്യൂട്ട് ഇത് വളരെ അടുത്തായിരുന്നു' എന്നായിരുന്നൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.