മുട്ട കൊണ്ട് റൊട്ടി; തായ് പെണ്‍കുട്ടി വൈറലാകുന്നു
Wednesday, July 24, 2024 11:11 AM IST
ആഹാരത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടക്കാറുണ്ടല്ലൊ. അവയില്‍ ചിലത് ചരിത്രവും മറ്റ് ചിലത് വയറുവേദനയുമായി മാറും. സമൂഹ മാധ്യമങ്ങളുടെ വരവോടെ റീല്‍സിനായി പലരും ആഹാരങ്ങളെ ഒരുക്കാറുണ്ട്. അത്തരത്തിലുള്ള ഒരു കാഴ്ചയുടെ കാര്യമാണിത്.

ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ ഒരു തായ് പെണ്‍കുട്ടിയാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ ജനപ്രിയയായ പെണ്‍കുട്ടി പ്യൂ എന്നാണ് അറിയപ്പെടുന്നത്. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നിന്നുള്ള അവള്‍, അവിടെ താമസിക്കുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും തായ് തെരുവ് ഭക്ഷണം വിളമ്പാന്‍ സഹോദരിയോടൊപ്പം ഒരു സ്റ്റാള്‍ സജ്ജീകരിച്ചിട്ടുണ്ട്.

ദൃശ്യങ്ങളില്‍ മുട്ടകള്‍ ഉപയോഗിച്ച് റൊട്ടി തയാറാക്കുകയാണ് പ്യൂ. അവള്‍ മാവ് പരത്തി മുട്ട ഉപയോഗിച്ച് റൊട്ടി പാകം ചെയ്യുന്നു. ഭക്ഷണം രുചികരം എന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. പെണ്‍കുട്ടി ന്യൂഡല്‍ഹിയില്‍ ഇപ്പോള്‍ ഉള്ളതായും ചിലര്‍ പറയുന്നു. മുട്ടയും റൊട്ടിയും അത്ര പുതിയ പരീക്ഷണമൊന്നുമല്ല എന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.