ഇരിപ്പിടം വലിയ പ്രശ്‌നമാണ്; ആഹാരസമയത്തെ "കലാപം' കാണാം
Saturday, July 20, 2024 2:50 PM IST
തീവണ്ടികള്‍ യുദ്ധക്കളങ്ങളായി മാറുന്ന നിരവധി സംഭവങ്ങള്‍ നാം കണ്ടിരിക്കുമല്ലൊ. മിക്കവാറും നിസാര പ്രശ്‌നങ്ങളിലായിരിക്കും വഴക്കാരംഭിക്കുക. പിന്നീടത് എങ്ങനെ അവസാനിക്കുമെന്നത് പറയുക വയ്യ.

അടുത്തിടെ ഇത്തരത്തിലൊരു വഴക്ക് കാഴ്ച സമൂഹ മാധ്യമങ്ങളില്‍ എത്തി. ദൃശ്യങ്ങളില്‍ ചുവന്ന ടീ ഷര്‍ട്ടിട്ട ഒരാളും ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമാണുള്ളത്. "ഘര്‍ കെ കലേഷ്' എന്നയാള്‍ എക്‌സില്‍ പങ്കുവച്ച വീഡിയോ പ്രകാരം ആ സ്ത്രീയും കൂടെയുള്ള ഒരു പുരുഷനും സീറ്റില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്.

ഈ സമയം അവിടെ എത്തിയ യുവാവ് സീറ്റ് ഒഴിഞ്ഞുവരണമെന്ന് പറയുന്നു. പിന്നീട് കയ്യാങ്കളിക്ക് മുതിരുമ്പോള്‍ മറ്റെ ആളും ഇടപെടുന്നു. പിന്നീട് പൊരിഞ്ഞ തര്‍ക്കം. ഇതിനിടെ ആഹാരം കഴിക്കുന്നത് നിര്‍ത്തി സ്ത്രീയും എഴുന്നേല്‍ക്കുന്നു.

തങ്ങള്‍ ഭക്ഷണം കഴിച്ച ശേഷം സീറ്റൊഴിയാം എന്ന് ആ പുരുഷന്‍ പറയുന്നുണ്ടെങ്കിലും ടീഷര്‍ട്ടുകാരന്‍ സമ്മതിക്കുന്നില്ല. തര്‍ക്കമങ്ങനെ തുടരുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.

വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങളില്‍ നിരവധി വിമര്‍ശനം എത്തി. "ഭക്ഷണം കഴിക്കുമ്പോള്‍ ആരെയെങ്കിലും ശല്യപ്പെടുത്തുന്നത് വലിയ പാപമാണ്. ട്രെയിന്‍ ആരുടെയും കുടുംബത്തിന്‍റേതല്ല, അത് എല്ലാവരുടെയുമാണ്.' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.