"ഇങ്ങേരുടെ ബുദ്ധി വിമാനം തന്നെ'; ബാഗില്‍ സ്ഥലമില്ലെങ്കില്‍ പ്രയോഗിക്കാവുന്നത്
Monday, July 8, 2024 3:19 PM IST
വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കൊണ്ടുപോകാന്‍ പറ്റുന്ന ലഗേജിന് ഒരു പരിധിയുണ്ടല്ലൊ. പലപ്പോഴും പലരും അളവില്‍ കൂടുതല്‍ സാധാനങ്ങളുമായി പോകും. എന്നിട്ട് വിമാനത്താവളത്തില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയില്‍ എത്തും.

എന്നാല്‍ ഇക്കാര്യത്തില്‍ അടുത്തിടെ ഒരു യുവാവ് നടത്തിയ കുരുട്ടുബുദ്ധി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. എക്‌സിലെത്തിയ ദൃശ്യങ്ങള്‍ പ്രകാരം കുറച്ചാളുകള്‍ ഒരു വിമാനത്തിനുള്ളില്‍ ഇരിക്കുന്നു. ആ സമയം ഒരു യുവാവ് തന്‍റെ ബാഗുമായി വിമാനത്തില്‍ കയറുകയാണ്.

കയറി വരുമ്പോള്‍ ഇദ്ദേഹം വളരെ വണ്ണമുള്ള ഒരാളായിട്ടാണ് കാണപ്പെടുന്നത്. എന്നാല്‍ ബാഗ് വെച്ചശേഷം ഇങ്ങേര് തന്‍റെ ഷര്‍ട്ട് ഊരുകയാണ്. അപ്പോള്‍ അതാ ഉള്ളില്‍ മറ്റൊന്ന്. ശേഷം അതും ഊരുന്നു. അപ്പോള്‍ അതാ വീണ്ടും മറ്റൊരെണ്ണം. അവിടം കൊണ്ടൊന്നും സംഗതി തീരുന്നില്ല. വസ്ത്രങ്ങള്‍ പിന്നെയും പിന്നെയും മാറുകയാണ്.

ശേഷം മുഴുവന്‍ വസ്ത്രങ്ങള്‍ ഇയാള്‍ തന്‍റെ ലഗേജുകള്‍ ഓവര്‍ഹെഡ് ബിന്നിലേക്ക് ഇടുന്നു. ഏതാണ്ട് ഒരു ഡയസനോളം നീളുന്ന ഈ വസ്ത്രം മാറല്‍ വിമാനത്തിലുള്ള മറ്റ് യാത്രക്കാരില്‍ കൗതുകവും ചിരിയും പടര്‍ത്തുന്നു. സമാനമായ കാര്യമാണ് സംഗതി നെറ്റിസണ്‍സിലും ഉളവാക്കിയത്.

വെെറല്‍ കാഴ്ചയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. ലഗേജിന് അധിക പണം നല്‍കാതെ വിമാനത്തിനുള്ളിലേക്ക് നുഴഞ്ഞുകയറിയ അദ്ദേഹത്തെ ചിലര്‍ അദ്ദേഹത്തെ "ഇതിഹാസം' എന്ന് അഭിസംബോധന ചെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.