ഇത് കാറാണ്, പ്രണയസല്ലാപങ്ങള്‍ക്കുള്ള ഇടമല്ല; വല്ലാത്തൊരു പോസ്റ്റര്‍
Tuesday, October 22, 2024 11:48 AM IST
ലോകത്ത് ധാരാളം കാമുകീകാമുകന്‍മാരുണ്ടല്ലൊ. പണ്ടൊക്കെ പലരും സമൂഹത്തെ കൂടി മൈന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പുതിയ കാലത്ത് ആളുകള്‍ ആരേയും അത്ര ഗൗനിക്കില്ല. പല കമിതാക്കളും തങ്ങളുടെ പ്രണയചേഷ്ടകള്‍ ഇഷ്ടമുള്ള ഇടങ്ങളിലൊക്കെ പ്രകടിപ്പിക്കുന്നു.

ഇതില്‍ ചര്‍ച്ചയും വിമര്‍ശനവുമൊക്കെ ഉണ്ടാകാറുണ്ട്. വന്‍ നഗരങ്ങളിലാണത്രെ പലപ്പോഴും ഇത്തരം പ്രണയലീലകള്‍ കൂടുതല്‍ പരസ്യമായിട്ടുള്ളത്. അടുത്തിടെ ഹൈദരബാദിലെ ഒരു കാറില്‍ കണ്ട നോട്ടീസ് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

ക്യാബ് ഡ്രൈവര്‍ യാത്രക്കാരോട് "ശാന്തത പാലിക്കാനും' പരസ്പരം അകലം പാലിക്കാനും മുന്നറിയിപ്പ് നല്‍കുന്നു. നോട്ടീസിലായി "മുന്നറിയിപ്പ് പ്രണയമില്ല. ഇതൊരു ക്യാബാണ്. നിങ്ങളുടെ സ്വകാര്യ സ്ഥലമല്ല... അതിനാല്‍ ദയവായി അകലം പാലിച്ച് ശാന്തത പാലിക്കുക' എന്നാണ് കുറിച്ചിട്ടുള്ളത്.

യാത്ര ചെയ്യുമ്പോള്‍ വാഹനം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും അതിനായി ഓയോ മുറിയടക്കം ഉണ്ടെന്നും ഇയാള്‍ കുറിച്ചിരിക്കുന്നു. വ്യാപകമായി പ്രചരിച്ച കുറിപ്പില്‍ നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "ക്യാബ് യാത്രക്കാര്‍ക്ക് ഒരു ധാര്‍മ്മികവും അത്യാവശ്യവുമായ സന്ദേശം' എന്നാണൊരാള്‍ കുറിച്ചത്. "നാശം. ഇവ ബംഗളൂരിരിലും ഡല്‍ഹിയിലും കണ്ടു. ഹൈദരാബാദില്‍ ഇത് ഇത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ല.' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.