കാമറയിൽ കുടുങ്ങിയ വിഐപികൾക്കും പിഴ: എംപി-എംഎൽഎമാർക്കും ചെലാൻ അയച്ചെന്ന് ഗതാഗതമന്ത്രി
കാമറയിൽ കുടുങ്ങിയ വിഐപികൾക്കും പിഴ: എംപി-എംഎൽഎമാർക്കും ചെലാൻ അയച്ചെന്ന് ഗതാഗതമന്ത്രി
Thursday, August 3, 2023 5:46 PM IST
തിരുവനന്തപുരം: എഐ കാമറയിൽ കുടുങ്ങിയ വിഐപികൾക്കും പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. എംപിമാരും എംഎൽഎമാരും അടക്കമുള്ള വിഐപികൾ കാമറയിൽ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം മോട്ടര്‍ വാഹനവകുപ്പ് ചെലാന്‍ അയച്ചെന്നും മന്ത്രി പറഞ്ഞു.

എംപി, എംഎൽഎ വാഹനങ്ങളടക്കം 328 സർക്കാർ വാഹനങ്ങൾക്കാണു പിഴ ചുമത്തിയത്. എംഎൽഎമാരുടെ വാഹനങ്ങൾ 19 തവണയും എംപിമാരുടെ വാഹനങ്ങൾ 10 തവണയും കാമറയിൽ കുടുങ്ങി. ഇവർക്കെല്ലാം പിഴ ചുമത്തി.

ഒരു എംപി ആറു തവണയും ഒരു എംഎല്‍എ ഏഴു വട്ടവും നിയമലംഘനം നടത്തിയെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇവർ ആരൊക്കെയാണെന്നു വെളിപ്പെടുത്താൻ ആന്‍റണി രാജു തയാറായില്ല.

കാമറകൾ സ്ഥാപിച്ചശേഷം വാഹനാപകടത്തിൽ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ജൂണ്‍ അഞ്ച് മുതൽ ഓഗസ്റ്റ് രണ്ട് വരെ 32,422,77 നിയമലംഘനം കണ്ടെത്തി. 15,833,67 നിയമലംഘനങ്ങൾക്ക് നടപടിയെടുത്തു.


3,82,580 നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ ചെലാൻ നൽകി. ഏകദേശം 25 കോടി രൂപയുടെ പിഴയാണ് ഇതിനകം ചുമത്തിയിട്ടുള്ളത്. ഇതില്‍ ചെലാന്‍ അയച്ചതും പിഴ അടച്ചതും 3.3 കോടി മാത്രമാണ്. നിലവിലുള്ള പിഴ പൂർണമായി അടച്ചവർക്കു മാത്രമേ ഇൻഷുറൻസ് പുതുക്കി നൽകൂ.

ഇതിനായി ഇൻഷുറൻസ് കമ്പനികളുമായി ചർച്ച നടത്തും. ഓൺലൈൻ അപ്പീൽ നൽകാനുള്ള സംവിധാനം സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കുമെന്നും ആന്‍റണി രാജു അറിയിച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<