ചെന്നൈ: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിലെ വാതുവയ്പുമായി ബന്ധപ്പെട്ട് തന്‍റെ പേര് കളങ്കപ്പെടുത്തിയതിനെതിരേ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി നല്‍കിയ മാനനഷ്ടക്കേസില്‍ വിചാരണ ആരംഭിക്കാന്‍ മദ്രാസ് കോടതി ഉത്തരവിട്ടു. ജസ്റ്റീസ് സി.വി. കാര്‍ത്തികേയന്‍റേതാണ് ഉത്തരവ്.


സീ മീഡിയ കോര്‍പറേഷന്‍, പത്രപ്രവര്‍ത്തകന്‍ സുധീര്‍ ചൗധരി, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ജി. സമ്പത്ത് കുമാര്‍, ന്യൂസ് നേഷന്‍ നെറ്റ്‌വര്‍ക്ക് എന്നിവയില്‍ നിന്ന് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ധോണി 10 വര്‍ഷം മുമ്പ് മാനനഷ്ടക്കേസ് നല്‍കിയത്.