പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയതോടെ സാമൂഹ്യക്ഷേമ പെൻഷനുകൾ കുത്തനെ ഉയർ‌ത്തി ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നീക്കം.

വാർധക്യകാല പെൻഷനു പുറമേ വിധവകൾക്കും അംഗപരിമിതർക്കുമുള്ള പെൻഷനിൽ എഴുനൂറ് രൂപയുടെ വർധനയാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ പ്രതിമാസം 400 രൂപയായിരുന്ന പെൻഷൻ1,100 രൂപയാക്കുകയായിരുന്നു. അടുത്തമാസം മുതല്‍ പുതുക്കിയ പെൻഷൻ ലഭിച്ചുതുടങ്ങും.


1.09 കോടി പേരാണു ബിഹാറിൽ പെൻഷൻ വാങ്ങുന്നത്. 3594.42 കോടിയുടെ അധികബാധ്യതയാണു വർധനവഴി സർക്കാരിനുണ്ടാകു. ഇതുവരെ 5,405.58 കോടിരൂപ ചെലവഴിച്ച സ്ഥാനത്ത് ജൂലൈ മുതൽ 9,000 കോടിരൂപ ചെലവഴിക്കേണ്ടിവരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഈ പ്രഖ്യാപനം.