മുംബൈ: താരപ്രഭയിൽ റിലയൻസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചെന്‍റിന്‍റെയും മിന്നുകെട്ട്. മുംബൈയിലെ ജിയോ കൺവൻഷൻ സെന്‍ററിൽ വെള്ളിയാഴ്ച രാത്രി നടന്ന ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചലച്ചിത്രതാരങ്ങളും രാഷ്‌ട്രീയനേതാക്കളും പങ്കെടുത്തു.

വധൂവരന്മാർ ബന്ധുക്കളുടെയും അതിഥികളുടെയും അനുഗ്രഹം തേടുന്ന ശുഭ് ആശീർവാദ് ചടങ്ങായിരുന്നു ഇന്നലെ. ലോകത്തിന്‍റെ വിവിധ കോണുകളിൽനിന്നുള്ള വൻതാരനിരയ്ക്കൊപ്പം കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ഇന്നലത്തെ ചടങ്ങുകളിൽ പങ്കെടുത്തു.


വെള്ളിയാഴ്ച നടന്ന വിവാഹത്തിൽ റിയാലിറ്റി താരം കിം കർദാഷിയൻ, മുൻ യുകെ പ്രധാനമന്ത്രി ടോണി ബ്ലയർ, സൗദി അരാംകോ സിഇഒ അമിൻ നാസർ, സാംസംഗ് ചെയർമൻ ജയ് ലി തുടങ്ങി ബോളിവുഡിൽനിന്ന് അമിതാബ് ബച്ചൻ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ ഉൾപ്പെടെ വൻ താരനിരയുടെ സാന്നിധ്യമുണ്ടായിരുന്നു.

2023 ലാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്. ഇതിനുശേഷം മൂന്നുതവണ വലിയ ആഘോഷപരിപാടികൾ നടന്നിരുന്നു.‌ ലോകത്തു നടന്നതിൽവച്ച് അത്യാഡംബരവും ചെലവേറിയതുമായ വിവാഹമെന്നാണ് ചില വിദേശമാധ്യമങ്ങൾ അംബാനി കുടുംബത്തിലെ ഈ വിവാഹത്തെ വിശേഷിപ്പിച്ചത്. ഏകദേശം 5,000 കോടിയോളം രൂപ വിവാഹാഘോഷത്തിനു ചെലവായതായാണു റിപ്പോർട്ട്.