പാർലമെന്‍റ് സമ്മേളനം; ഇരുസഭകളുടെയും പ്രവർത്തനസമയം സാധാരണ നിലയിലായി
പാർലമെന്‍റ് സമ്മേളനം; ഇരുസഭകളുടെയും പ്രവർത്തനസമയം സാധാരണ നിലയിലായി
Tuesday, March 9, 2021 12:34 AM IST
ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും പ്രവർത്തനത്തിൽ വരുത്തിയിരുന്ന മാറ്റങ്ങൾ പിൻവലിച്ചു. ലോക്സഭയും രാജ്യസഭയും ഇന്നു മുതൽ രാവിലെ 11 മുതൽ ആയിരിക്കും പ്രവർത്തിക്കുക. രാജ്യസഭയിൽ അംഗങ്ങൾക്ക് സാമൂഹിക അകലം പാലിച്ച് സഭയ്ക്കുള്ളിലും ഗാലറികളിലുമായി ഇരിക്കാം. രാജ്യസഭ രാവിലെ പതിനൊന്നു മുതൽ ആറു വരെയായിരിക്കും.

അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു നടക്കുന്നതിനാൽ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടത്തിൽ പങ്കെടുക്കുന്ന എംപിമാരുടെ എണ്ണം വളരെ കുറവാണ്. ബിജെപി ഉൾപ്പടെയുള്ള കക്ഷികളുടെ എംപിമാർക്ക് തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണ ചുമതലയുണ്ട്. അതിനാൽ തന്നെ പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയില്ല. അംഗങ്ങളുടെ ഹാജർ കുറഞ്ഞതോടെ സാമൂഹിക അകലം ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാൻ എളുപ്പമായോതോടെയാണ് ഇരുസഭകളുടെയും പ്രവർത്തന സമയം പഴയ നിലയിലാക്കിയത്.

നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പാർലമെന്‍റ് സമ്മേളനം അവസാനിപ്പിക്കണം എന്നു ചൂണ്ടിക്കാട്ടി തൃണമൂൽ കോണ്‍ഗ്രസ് സ്പീക്കർ ഓം ബിർളയ്ക്ക് കത്തുനൽകി.

അതോടൊപ്പം ബജറ്റ് സമ്മേളനത്തിന്‍റെ ദൈർഘ്യം വെട്ടിച്ചുരുക്കും. അഞ്ചു സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പു കണക്കിലെടുത്ത് സഭ സമ്മേളനം പാർലമെന്‍റ് സമ്മേളനം പിരിച്ചു വിടണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഉൾപ്പടെയുള്ള കക്ഷികളും അനൗദ്യോഗികമായി സ്പീക്കറോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ വൻ നേട്ടം പ്രതീക്ഷിക്കുന്നതിനാൽ ബിജെപിയും പാർലമെന്‍റ് സമ്മേളനം വെട്ടിച്ചുരുക്കുന്നതിനെ പിൻതുണയ്ക്കുന്നുണ്ട്. ഏപ്രിൽ 18 വരെ നിശ്ചയിച്ചിരിക്കുന്ന ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടം മാർച്ച് 22ന് അവസാനിപ്പിക്കാനാണ് സാധ്യത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.