മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; സാക്ഷികളുടെ മൊഴിയെടുക്കും
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; സാക്ഷികളുടെ മൊഴിയെടുക്കും
Wednesday, May 8, 2024 1:58 AM IST
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവുമായി നടുറോഡിൽ തർക്കമുണ്ടായ സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരായ എഫ്ഐആറിൽ ഗുരുതര ആരോപണങ്ങൾ. സംഭവം നടക്കുന്പോൾ എംഎൽഎ അസഭ്യവാക്കുകൾ ഉപയോഗിച്ചതായി എഫ്ഐആറിൽ പറയുന്നു.

കേസിൽ പോലീസ് സാക്ഷികളുടെ മൊഴിയെടുക്കും. അടുത്ത ദിവസം മുതൽ സാക്ഷിമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ കന്‍റോണ്‍മെന്‍റ് പോലീസ് ആരംഭിക്കും. സംഭവസമയത്ത് ബസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു.

സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയും സാക്ഷികൾ നിർദേശിക്കുന്ന സ്ഥലത്തെത്തിയുമാകും മൊഴി രേഖപ്പെടുത്തുക. കെഎസ്ആർടിസി ഡ്രൈവർ യദുവിൽനിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. ഏറ്റവും ഒടുവിലാകും പ്രതിസ്ഥാനത്തുള്ള മേയർ ആര്യ രാജേന്ദ്രന്‍റെയും ഭർത്താവ് സച്ചിൻ ദേവിന്‍റെയും മൊഴികൾ എടുക്കുക. മേയർ നേരത്തേ യദുവിനെതിരേ നൽകിയ പരാതിയിൽ പോലീസ് മേയറിൽനിന്നും എംഎൽഎയിൽനിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു.

കേസെടുക്കാൻ കോടതി ഉത്തരവിട്ടതിനു പിന്നാലെയാണു കന്‍റോണ്‍മെന്‍റ് പോലീസ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. മേയറുടെ സഹോദരൻ, സഹോദര ഭാര്യ എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. തന്‍റെ പരാതിയിൽ പോലീസ് നേരിട്ട് കേസെടുക്കാത്തതിനെതിരേയാണ് യദു കോടതിയെ സമീപിച്ചത്.

ജോലി തടസപ്പെടുത്തിയതിനു മേയർക്കെതിരേയും ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിനു എംഎൽഎയ്ക്കെതിരേയുമാണ് യദു പരാതി നൽകിയത്.

ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നീ ആരോപണങ്ങളാണ് യദുവിന്‍റെ പരാതിയിലുണ്ടായിരുന്നത്. യദുവിന്‍റെ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള അതേ കാര്യങ്ങൾ തന്നെയാണ് എഫ്ഐആറിലുമുള്ളത് എന്നാണ് വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.