സിദ്ധാർഥന്‍റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
സിദ്ധാർഥന്‍റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
Friday, March 29, 2024 12:52 AM IST
തിരുവനന്തപുരം: ക്രൂര മർദനത്തെ തുടർന്നു വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി ജെ.എസ് സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ. ഹരിപ്രസാദ് അധ്യക്ഷനായ അന്വേഷണ കമ്മീഷനെ നിയോഗിച്ചു ഗവർണർ വിജ്ഞാപനം ഇറക്കി.

വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ.ഹരിപ്രസാദിനെ കൂടാതെ വയനാട് സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയായി വിരമിച്ച വി.ജി. കുഞ്ഞനെയും അന്വേഷണ കമ്മീഷനിൽ ഉൾപ്പെടുത്തി.

ഹോസ്റ്റലിൽ ദിവസങ്ങളോളം നടന്ന അതിക്രൂര മർദനവുമായി ബന്ധപ്പെട്ടു വൈസ് ചാൻസലറുടെയും ഡീനിന്‍റെയും വീഴ്ചകൾ അടക്കം കമ്മീഷൻ അന്വേഷിക്കും. മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം. വെറ്ററിനറി വാഴ്സിറ്റി ആക്ടിലെ സെക്ഷൻ 9(7), 9(9) എന്നിവ പ്രകാരമാണ് അന്വേഷണ കമ്മീഷനെ നിയമിച്ചത്.

സർവകലാശാലയും വിസിയും കമ്മീഷന്‍റെ അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹായവും നൽകണം. കമ്മീഷന്‍റെ ചെലവ് സർവകലാശാല വഹിക്കണം. വൈസ്ചാൻസലറും രജിസ്ട്രാറും നൽകിയ റിപ്പോർട്ടുകളിൽ ഗുരുതര പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നു വിജ്ഞാപനത്തിൽ പറയുന്നു. ഇക്കാര്യവും പരിശോധിക്കും. സർവകലാശാല അധികൃതർ സമയത്ത് ഇടപെടാതിരുന്നതിന്‍റെ കാരണവും പരിശോധിക്കും.


അന്വേഷണ വിഷയങ്ങൾ

സിദ്ധാർഥന്‍റെ മരണത്തിനിടയാക്കിയ ഭരണപരമായ പിഴവുകൾ. റാഗിംഗും അക്രമവും തടയുന്നതിൽ വൈസ്ചാൻസലർ, ഡീൻ അടക്കം വെറ്ററിനറി സർവകലാശാലാ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ.

കുറ്റക്കാർ ആരൊക്കെ. മരണത്തിന് മുന്പും ശേഷവുമെടുത്ത നടപടികളിലെ വീഴ്ചകൾ. വാഴ്സിറ്റി ആക്ട്, സ്റ്റാറ്റ്യൂട്ട് പ്രകാരവും യുജിസിയുടെ റാഗിംഗ് വിരുദ്ധ നിയമങ്ങൾ പ്രകാരവും സ്വീകരിക്കേണ്ട നടപടികൾ എടുക്കാതിരുന്നത്. ദാരുണ സംഭവമൊഴിവാക്കുന്നതിൽ വിസിക്കുണ്ടായ വീഴ്ച പ്രത്യേകമായി അന്വേഷിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനുള്ള ശിപാർശകളും കമ്മീഷൻ സമർപ്പിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.