കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതി മരിച്ചു; ഭര്‍ത്താവിനു പരിക്ക്
കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതി മരിച്ചു; ഭര്‍ത്താവിനു പരിക്ക്
Friday, March 29, 2024 12:52 AM IST
നിലമ്പൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതി മരിച്ചു. വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തിലുള്‍പ്പെട്ട ഉള്‍വനത്തിലുള്ള പരപ്പന്‍പാറ ആദിവാസി കോളനിയിലെ മിനി (35) യാണ് മരിച്ചത്.

മിനിയുടെ കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് സുരേഷിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേഷിന് വലതുകാലിനാണു പരിക്ക്. സുരേഷിനും മിനിക്കുമൊപ്പം മക്കളായ സുദീപ് (ഏഴ്), സുമിത്ര (മൂന്ന്), രേഷ്മ (ഒന്ന്) എന്നിവരുമുണ്ടായിരുന്നു.

സുരേഷിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. മിനിയുടെ മൃതദേഹം മേപ്പാടി പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.


മലപ്പുറം-വയനാട് ജില്ലകളുടെ അതിര്‍ത്തി പ്രദേശത്തെ വനത്തിനുള്ളിലാണ് പരപ്പന്‍പാറ ചോലനായ്ക്ക വിഭാഗത്തിലുള്ള കോളനി. വയനാട് മൂപ്പൈനാട് കാടശ്ശേരിയിലുള്ള കോളനിയില്‍ നിന്ന് ഉള്‍വനത്തില്‍ ചാലിയാറിന്‍റെ തീരത്തുള്ള വാസസ്ഥലത്തേക്ക് ബുധനാഴ്ച പോയതായിരുന്നു കുടുംബമെന്ന് പോലീസ് പറഞ്ഞു.

ഇന്നലെ രാവിലെ കടാശേരിയില്‍ നിന്ന് കാട്ടിലേക്ക് പോയ സുരേഷിന്‍റെ അനുജന്‍ രാജനാണ് കുടുംബത്തെ പരിക്കേറ്റ നിലയില്‍ കണ്ടത്.

രാജന്‍ വിവരമറിയിച്ചതോടെയാണ് വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥരെത്തി സുരേഷിനെയും മരിച്ച മിനിയെയും പുറത്തെത്തിക്കുന്നത്.

സുരേഷിന്‍റെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രി അധികൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.