തോമസ് ഐസക് രണ്ടിന് ഹാജരാകണം; മസാല ബോണ്ടിൽ ഏഴാം തവണ ഇഡി നോട്ടീസ്
തോമസ് ഐസക്  രണ്ടിന് ഹാജരാകണം;  മസാല ബോണ്ടിൽ ഏഴാം തവണ ഇഡി നോട്ടീസ്
Thursday, March 28, 2024 2:20 AM IST
കൊച്ചി: കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ടി.എം. തോമസ് ഐസക്കിന് ഏഴാം തവണ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. കൊച്ചിയിലെ ഇഡി ഓഫീസില്‍ അടുത്ത മാസം രണ്ടിന് ഹാജരാകണമെന്നാണു നോട്ടീസ്. കഴിഞ്ഞ ആറു തവണയും തോമസ് ഐസക് ഇഡിക്ക് മുമ്പാകെ ഹാജരായിരുന്നില്ല. തോമസ് ഐസക് ഹാജരാകണമെന്നാവര്‍ത്തിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടററേറ്റ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

കിഫ്ബി മസാല ബോണ്ടിന്‍റെ ഫണ്ട് വിനിയോഗ തീരുമാനങ്ങളില്‍ തോമസ് ഐസക്കിന് നിര്‍ണായക പങ്കുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാകണമെങ്കില്‍ മൊഴിയെടുക്കണമെന്നുമായിരുന്നു സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്.

മസാല ബോണ്ട് ഇടപാടുകളില്‍ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നതു പ്രധാനമാണ്. ഇഡി നടപടികളില്‍നിന്ന് ഒഴിഞ്ഞു മാറുന്ന തോമസ് ഐസക് മാധ്യമങ്ങള്‍ക്കുമുമ്പില്‍ കോടതിയെയും അധികാരികളെയും വെല്ലുവിളിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമന്‍സ് അയച്ചിരിക്കുന്നത്.


കിഫ്ബിക്കായി ധനസമാഹരണത്തിനുവേണ്ടി മസാല ബോണ്ട് വാങ്ങിയതില്‍ ഫെമ ലംഘനം ഉണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് ഇഡി അന്വേഷണം.


ഇഡിക്കു മുന്നില്‍ ഹാജരായില്ലെങ്കില്‍ മൂക്കില്‍ പൊടിയാക്കുമോ?

പത്തനംതിട്ട: ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നില്‍ ചെന്നില്ലെങ്കില്‍ അവര്‍ തന്നെ മൂക്കില്‍ പൊടിയാക്കുമോയെന്ന് തോമസ് ഐസക്. കിഫ്ബി മസാല ബോണ്ട് കേസില്‍ ഏപ്രില്‍ രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ഇഡി നോട്ടീസിനെക്കുറിച്ച് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇഡി രാഷ്്‌ട്രീയമായി വേട്ടയാടുകയാണ്. ഇഡിയുടെ നോട്ടീസിനെതിരേ തിങ്കളാഴ്ച കോടതിയെ സമീപിക്കും. രണ്ട് വര്‍ഷമായി അന്വേഷിച്ചു നടന്ന കേസില്‍ ഇപ്പോള്‍ ഇഡി ധൃതി പിടിക്കുന്നത് രാഷ്‌്ട്രീയ ലക്ഷ്യത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.