സിദ്ധാർഥന്‍റെ മര‌ണം; റിട്ട. ജഡ്ജി ഹരിപ്രസാദ് ജുഡീഷൽ അന്വേഷണ കമ്മീഷൻ
സിദ്ധാർഥന്‍റെ മര‌ണം; റിട്ട. ജഡ്ജി ഹരിപ്രസാദ്  ജുഡീഷൽ അന്വേഷണ കമ്മീഷൻ
Wednesday, March 27, 2024 2:05 AM IST
തിരുവനന്തപുരം: വയനാട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥൻ അതിക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ, വിരമിച്ച ഹൈക്കോടതി ജഡ്ജി ഹരിപ്രസാദിന്‍റെ നേതൃത്വത്തിൽ അന്വേഷിക്കും. വയനാട് സ്വദേശിയായ വിരമിച്ച എസ്പി കുഞ്ഞനെയും അന്വേഷണ കമ്മീഷനിൽ ഉൾപ്പെടുത്തി.

കമ്മീഷന് ആവശ്യമായി വരുന്ന ചെലവ് വെറ്ററിനറി സർവകലാശാലാ ഫണ്ടിൽനിന്നു നൽകാനും ചാൻസലർകൂടിയായ ഗവർണറുടെ വിജ്ഞാപനത്തിൽ നിർദേശിക്കും. കമ്മീഷൻ തെളിവെടുപ്പ് കൽപ്പറ്റയിലെ സർവകലാശാലാ ഗസ്റ്റ്ഹൗസിലും താമസം അടക്കമുള്ള സൗകര്യങ്ങൾ പൊതുമരാമത്ത് റസ്റ്റ് ഹൗസിലുമായി ഒരുക്കും.

ജുഡീഷൽ അന്വേഷണത്തിന്‍റെ പരിഗണനാവിഷയത്തിൽ (ടേംസ് ഓഫ് റഫറൻസ്) പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഉൾപ്പെടുത്തുക.

ഒന്ന്, അതിക്രൂരമായ ആക്രമണത്തിലൂടെ സിദ്ധാർഥനെ മരണത്തിലേക്കു നയിച്ച സാഹചര്യം എന്തെന്നു കണ്ടെത്തുക.

രണ്ട്, ഹോസ്റ്റലിൽ അടക്കം അതിക്രൂരമായ ആക്രമണമുണ്ടായിട്ടും സർവകലാശാലാ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ അനാസ്ഥയുണ്ടാകാൻ കാരണമെന്താണ്?


മൂന്ന്, ഭാവിയിൽ സർവകലാശാലകളിലും കോളജുകളിലും ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തു നടപടി സ്വീകരിക്കണം.

സാധാരണ ജുഡീഷൽ കമ്മീഷന്‍റെ ചെലവ് സർക്കാരാണ് വഹിക്കുക. ഓഫീസ് അനുവദിക്കാതിരിക്കൽ, ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാതിരിക്കൽ, തുടങ്ങിയവ വഴി ജുഡീഷൽ അന്വേഷണം പലതരത്തിൽ മരവിപ്പിക്കാൻ സർക്കാരിനു കഴിയും.

ഭരണകക്ഷി വിദ്യാർഥി സംഘടന ആരോപണത്തിന്‍റെ സംശയനിഴലിൽ നിൽക്കവേ സർക്കാരിനെ ഒഴിവാക്കി, ഗവർണർ ഈ ചുമതല സർവകലാശാലയെ ഏൽപ്പിക്കുകയായിരുന്നു.

ജുഡീഷൽ അന്വേഷണ കമ്മീഷന് ആവശ്യമായ സുരക്ഷയൊരുക്കാൻ വയനാട് ജില്ലാ പോലീസ് മേധാവിക്ക് ഗവർണർ നിർദേശം നൽകും. വിജ്ഞാപനം പുറത്തിറങ്ങുന്നതിനു പിന്നാലെ അന്വേഷണവും തുടങ്ങും. ആറു മാസമാകും ജുഡീഷൽ അന്വേഷണ കാലപരിധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.