ആഭ്യന്തര വകുപ്പിൽ മൂന്നു പേർക്ക് സസ്പെൻഷൻ
ആഭ്യന്തര വകുപ്പിൽ മൂന്നു പേർക്ക് സസ്പെൻഷൻ
Wednesday, March 27, 2024 2:05 AM IST
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥൻ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങൾക്കു ശേഷവും സിബിഐക്ക് കേസ് സംബന്ധിച്ച രേഖകൾ കൈമാറാതിരുന്നതിൽ നടപടിയെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്‌ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്.

ഡെപ്യൂട്ടി സെക്രട്ടറി വി.കെ. പ്രശാന്ത, സെക്‌ഷൻ ഓഫീസർ വി. കെ. ബിന്ദു, ഓഫീസ് അസിസ്റ്റന്‍റ് എസ്.എൽ. അഞ്ജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതു സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി.


രേഖകൾ കൈമാറാൻ വൈകിയതിലാണ് നടപടി. സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഈ മാസം ഒൻപതിനാണ് ഇറക്കിയത്. എന്നാൽ, പ്രോഫോമ റിപ്പോർട്ട് അഥവാ കേസിന്‍റെ മറ്റ് വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകിയിരുന്നില്ല.

കേസിന്‍റെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള ഫയൽ 17 ദിവസം വൈകി 26 നാണ് നൽകിയത്. ഇത് ഗുരുതര വീഴ്ചയാണെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടായതെന്നും ഉത്തരവിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.