തോമസ് ഐസക് ഹാജരാകണം; ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി ഇഡി
തോമസ് ഐസക് ഹാജരാകണം; ഹൈക്കോടതിയില്‍  സത്യവാങ്മൂലം നല്‍കി ഇഡി
Wednesday, March 27, 2024 1:53 AM IST
‌കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമായി മുന്‍ മന്ത്രി തോമസ് ഐസക് ഹാജരാകണമെന്നാവര്‍ത്തിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടററേറ്റ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അല്ലെങ്കില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നും ഇഡി വ്യക്തമാക്കി.

മസാല ബോണ്ട് ഇടപാട് സംബന്ധിച്ച് തോമസ് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന് സംശയമുണ്ട്. നിരന്തരം സമന്‍സ് അവഗണിച്ച് ഇഡി മുമ്പാകെ ഹാജരാകാതെ ഒഴിഞ്ഞുമാറുന്നത് നിയമം പാലിക്കുന്ന പൗരനു യോജിച്ചതല്ല. ഈ സാഹചര്യത്തില്‍ സമന്‍സ് നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇഡി നടപടികളില്‍നിന്ന് ഒഴിഞ്ഞുമാറുന്ന ഐസക് മാധ്യമങ്ങള്‍ക്കു മുന്നില്‍ കോടതിയെയും അധികാരികളെയും വെല്ലുവിളിക്കുകയാണ്. മസാല ബോണ്ട് ഇടപാട് സംബന്ധിച്ചു തീരുമാനമെടുത്തതിൽ പ്രധാന പങ്ക് ഐസക്കിനാണെന്ന് കിഫ്ബി ഹാജരാക്കിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി, ജനറല്‍ ബോഡി മിനിറ്റ്‌സുകളില്‍നിന്നു വ്യക്തമാണ്.


ഫണ്ട് വിനിയോഗം സിംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ ഘട്ടത്തില്‍ പുറത്തു പറയാനാകില്ല. മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കിലും ഐസക്കിന്‍റെ മൊഴിയെടുക്കല്‍ അനിവാര്യമാണ്.

അതോടൊപ്പം മസാല ബോണ്ട് ഇടപാടുകളില്‍ തീരുമാനം കൈക്കൊണ്ട മറ്റു വ്യക്തികളുടെ മൊഴിയും പ്രധാനപ്പെട്ടതാണ്. തോമസ് ഐസക്കിന്‍റെ മൊഴിയെടുത്താലേ ഇവരെക്കൂടി വിളിച്ചുവരുത്താനും അന്വേഷണം പൂര്‍ത്തീകരിക്കാനുമാകൂവെന്നും ഇഡി അറിയിച്ചു.

ഇഡി അന്വേഷണവുമായി കിഫ്ബി സഹകരിക്കുന്നുണ്ടല്ലോയെന്ന് ഹര്‍ജി പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടി. പുതിയ സമന്‍സില്‍ മറുപടി നല്‍കാന്‍ ഇഡി സാവകാശം തേടി. കിഫ്ബിയുടെയും തോമസ് ഐസക്കിന്‍റെയും ഹര്‍ജികള്‍ മേയ് 22ന് പരിഗണിക്കാന്‍ മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.