ഗൃഹനാഥന്‍റെ മരണം കൊലപാതകം; മകൻ അറസ്റ്റിൽ
Wednesday, March 27, 2024 12:46 AM IST
ചാലക്കുടി: പരിയാരത്തെ ഗൃഹനാഥന്‍റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. മകൻ അറസ്റ്റിലായി. പരിയാരം പോട്ടോക്കാരൻ വർഗീസി(54)ന്‍റെ മരണം സംബന്ധിച്ച അന്വേഷണത്തിലാണ് മകൻ പോളി(24)നെ ചാലക്കുടി എസ്എച്ച്ഒ സി.കെ. സജീവ്, എസ്ഐ സി.ബി. മധു എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 20നു വൈകുന്നേരമാണ് വർഗീസിനെ വീടിന്‍റെ സ്റ്റെയർകെയ്സിൽനിന്നു വീണു പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചത്. എറണാകുളത്തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ മരിച്ചു.

അയൽവാസികളിൽ ചിലർ മരണത്തിൽ സംശയമുണ്ടെന്നു പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. ഫോറൻസിക് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധനയും നടത്തിയിരുന്നു. പോളിനെയും വീട്ടുജോലിക്കാരൻ തിരുവനന്തപുരം സ്വദേശി ജോസഫിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതിനെത്തുടർന്നാണു കൊലപാതകം തെളിഞ്ഞത്.


സംഭവദിവസം വർഗീസും പോളും തമ്മിൽ വഴക്കിട്ടിരുന്നു. വൈകുന്നേരം പോൾ മുകളിലെ മുറിയിലേക്കു കയറിപ്പോയപ്പോൾ പിന്നാലെ കയറിച്ചെന്ന് വർഗീസിനെ മകൻ തള്ളിയിടുകയായിരുന്നു. സ്റ്റെയർകെയ്സിൽനിന്നു താഴേക്കുവീണ വർഗീസിന്‍റെ തലയ്ക്കു ഗുരുതരമായ പരിക്കേറ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.