കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഇഡിയെ വിമര്‍ശിച്ച് ഹൈക്കോടതി
കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഇഡിയെ വിമര്‍ശിച്ച് ഹൈക്കോടതി
Tuesday, March 19, 2024 2:53 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണം പൂര്‍ത്തിയാക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി.

അന്വേഷണം നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്നും കേസില്‍ ഇഡി എന്താണു ചെയ്യുന്നതെന്നും ചോദിച്ച കോടതി, എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. നിലവില്‍ കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച കുറ്റപത്രങ്ങള്‍ ഹാജരാക്കാനും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.

അന്വേഷണത്തിനിടെയുണ്ടാകുന്ന കോടതി ഇടപെടലുകള്‍ അന്വേഷണത്തിന്‍റെ വേഗം കുറയ്ക്കുന്നതായി ഇഡി കോടതിയെ അറിയിച്ചു. സഹകരണ രജിസ്ട്രാറെ അടക്കം ചോദ്യം ചെയ്യുന്നത് കോടതികള്‍ സ്റ്റേ ചെയ്‌തെന്നും ഇഡി വ്യക്തമാക്കി.

പകുതിയിലേറെ അന്വേഷണം പൂര്‍ത്തിയായി. മറ്റുള്ളവര്‍ക്കെതിരേ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.

കരുവന്നൂരിനു സമാനമായി ചാത്തന്നൂര്‍, മാവേലിക്കര അയ്യന്തോള്‍, മാരായമുറ്റം, കണ്ടല, മൈലപ്ര, തുമ്പൂര്, നടയ്ക്കല്‍, കോന്നി റീജണ്‍, മൂന്നിലവ് ബാങ്കുകളിലും ക്രമക്കേട് നടന്നുവെന്ന് ഇഡി നേരത്തേ കോടതിയെ അറിയിച്ചിരുന്നു. കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചതിനെതിരേ പ്രതിയായ അലി സാബ്രി നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.


കരുവന്നൂര്‍ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായകഘട്ടത്തിലാണ്. ചോദ്യം ചെയ്തവരുടെ മൊഴികളില്‍നിന്നും രാഷ്‌ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമാണ്. മെംബർഷിപ് നല്‍കിയതിലടക്കം ക്രമക്കേട് നടന്നു. അംഗത്വ രജിസ്റ്റര്‍ കൃത്യമായി സൂക്ഷിച്ചില്ല.

ബാങ്കിന്‍റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ അക്കൗണ്ട് ബുക്കുകളുമില്ല. രജിസ്ട്രാറെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇഡി കഴിഞ്ഞദിവസം സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.