ഗവര്‍ണർക്കെതിരേയുള്ള വൈസ് ചാന്‍സലര്‍മാരുടെ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി
ഗവര്‍ണർക്കെതിരേയുള്ള  വൈസ് ചാന്‍സലര്‍മാരുടെ ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി
Tuesday, March 19, 2024 2:52 AM IST
കൊച്ചി: ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പുറത്താക്കിയതിനെതിരേ കാലിക്കട്ട്, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

ചാന്‍സലറുടെ നടപടി ചോദ്യം ചെയ്തു കാലിക്കട്ട് വിസി ഡോ. എം.കെ. ജയരാജ്, സംസ്‌കൃത സർവകലാശാല വിസി നാരായണന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയത്. വ്യാഴാഴ്ച ഹര്‍ജികളില്‍ വിധി പറഞ്ഞേക്കും.

കാലിക്കട്ട് സര്‍വകലാശാലയുടെ സേര്‍ച്ച് കമ്മിറ്റിയില്‍ സര്‍ക്കാരിന്‍റെ ഭാഗമായ ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയതും സംസ്‌കൃത സര്‍വകലാശാല വിസി നിയമനത്തിന് സേര്‍ച്ച് കമ്മിറ്റി ഒരാളെ മാത്രം ശിപാര്‍ശ ചെയ്തതും യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നു കണ്ടെത്തിയാണ് ഗവര്‍ണര്‍ ഇവരെ പുറത്താക്കിയത്.


അപേക്ഷിച്ചവരില്‍ ഏറ്റവും യോഗ്യനായ വ്യക്തിയെന്നു കണ്ടാണ് സംസ്‌കൃത വാഴ്‌സിറ്റിയില്‍ ഡോ. നാരായണനെ സേര്‍ച്ച് കമ്മിറ്റി ശിപാര്‍ശ ചെയ്തതെന്നായിരുന്നു അഭിഭാഷകന്‍റെ വാദം. എന്നാല്‍, അക്കാദമിക് യോഗ്യതയല്ല, നിയമനത്തിലെ ചട്ട ലംഘനമാണു ചോദ്യം ചെയ്തിരിക്കുന്നതെന്ന് കോടതി വാക്കാല്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.